അബീമേലെക്ക് ഒരു ദൃഷ്ടാന്തം

June-2021

ഒരു സ്ത്രീ തന്നെ കൊന്നു എന്ന് ആരും ഒരിക്കലും പറയരുത് എന്നാഗ്രഹിച്ചുകൊണ്ട്, തന്‍റെ ബാല്യക്കാരന്‍റെ കുത്തേറ്റാണ് അവന്‍ മരിച്ചതെങ്കിലും, നൂറ്റാണ്ടുകള്‍ക്കു ശേഷവും (ദാവീദിന്‍റെ കാലത്തും) ജനങ്ങള്‍ അവനെ ഓര്‍ത്തത്, ഒരു സ്ത്രീ അവനെ കൊന്നു എന്നു പറഞ്ഞാണ്, 2 ശമുവേല്‍ 11:21.


 2 ശമുവേല്‍ 11:21 "യെരൂബ്ബേശെത്തിന്‍റെ മകനായ അബീമേലെക്കിനെ കൊന്നതു ആര്‍ ? ഒരു സ്ത്രീ മതിലിന്മേല്‍നിന്നു തിരിക്കല്ലില്‍പിള്ള അവന്‍റെ മേല്‍ ഇട്ടതുകൊണ്ടല്ലേയോ അവന്‍ തേബെസില്‍വെച്ചു മരിച്ചതു?.."

       വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു സംഭവം യോവാബ് തന്‍റെ ഭൃത്യന്മാരെ ഓര്‍മ്മിപ്പിക്കുന്ന വചനമാണ് ഇത്. ഒരിക്കല്‍ അബീമേലെക്ക് എന്ന വീരന് സംഭവിച്ച അബദ്ധം നിങ്ങള്‍ക്കും പറ്റാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളണം എന്നാണ് യോവാബ് അവരെ ഉപദേശിക്കുന്നതിന്‍റെ സാരം.

യിസ്രായേല്‍ ജനങ്ങളുടെ മനസ്സില്‍ ഒരു ദൃഷ്ടാന്തമായി (കരടായി) മാറിയ ഈ സംഭവം നടന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യായാധിപന്മാര്‍ ന്യായപാലനം നടത്തിക്കൊണ്ടിരുന്ന ഒരു കാലത്താണ്. ന്യായാധിപന്മാര്‍ 8,9 അദ്ധ്യായങ്ങളില്‍ അബീമേലെക്കിന്‍റെ ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

വചനമാരി WhatsApp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  യെരുബ്ബാല്‍ എന്ന മറുപേരുള്ള ഗിദെയോന് ഒരു പരസ്ത്രീയില്‍ ജനിച്ച മകനായിരുന്നു അബീമേലെക്ക്. ദൈവഹിതമല്ലാതെ അന്യസ്ത്രീയില്‍ ഉണ്ടായ ഈ മകന്‍ പിന്നീട് ഗിദെയോന്‍റെ കുടുംബത്തിന്‍റെതന്നെ സര്‍വ്വനാശത്തിന് കാരണമായിത്തീര്‍ന്നു. നല്ല വാര്‍ദ്ധക്യത്തിലുള്ള ഗിദെയോന്‍റെ മരണത്തിനു ശേഷം, ഭരണവും അധികാരവും ഭദ്രമായി തന്‍റെ കൈകളില്‍തന്നെ വന്നുചേരേണ്ടതിന്നുവേണ്ടി അബീമേലെക്ക് തന്‍റെ അപ്പനു ജനിച്ച മറ്റു എഴുപതു പുത്രന്മാരെയും കൊന്നുകളഞ്ഞു, എന്നാല്‍ ഇളയവനായ യോഥാം മാത്രം രക്ഷപ്പെട്ടു. (ന്യായാധി. 9:5)

  അബീമേലെക്ക് തന്‍റെ കുടുംബത്തോടുചെയ്ത ആ മഹാപരാധത്തിന് യോഥാം അബീമേലെക്കിനെയും അവനോട് പക്ഷം ചേര്‍ന്ന ദേശക്കാരെയും ശപിച്ചു. അവര്‍ പരസ്പരം കലഹിക്കുമെന്നും അന്യോന്യം കൊന്നൊടുക്കുമെന്നുമായിരുന്നു ആ ശാപം. പിന്നീട് യോഥാമിന്‍റെ വാക്കുകള്‍ അക്ഷരംപ്രതി ഫലിച്ചതായിട്ട് കാണുവാന്‍ കഴിയും. അവര്‍ പരസ്പരം ശത്രുക്കളായിത്തീന്ന് ചതിച്ചും വഞ്ചിച്ചും അന്യോന്യം കൊന്നുവീഴ്ത്തി.

  അബീമേലെക്ക് നിര്‍ദ്ദാക്ഷിണ്യം കൊന്നുകളഞ്ഞ നിരപരാധികളായ തന്‍റെ സഹോദരന്മാരുടെ രക്തം അവന്‍റെ തലയിലിരുന്നു, ആ ശാപം അവനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ഒരിക്കല്‍ അവന്‍ തേബെസ് എന്ന പട്ടണം ആക്രമിച്ചു, അതിന്നു തീ കൊടുത്തു ചുട്ടുകളയേണ്ടതിന്നു ഗോപുര വാതിലിന്നടുത്തു ചെന്നു. അപ്പോള്‍ ഒരു സ്ത്രീ ഗോപുരത്തിന്‍റെ മുകളില്‍ നിന്ന് തിരികല്ലിന്‍റെ പിള്ള അബീമേലെക്കിന്‍റെ തലയിലിട്ടു. അവന്‍റെ തലയോടു തകര്‍ന്ന് മരണാസന്നനായി അങ്ങനെ കിടക്കുമ്പോള്‍ അവന്‍ തന്‍റെ ആയുധവാഹകനോട്, ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്‍റെ വാള്‍ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. ആ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അബീമേലെക്ക് മരിച്ചു.

ന്യായാധിപന്മാര്‍ 9:56 ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, "അബീമേലെക്‍ തന്‍റെ എഴുപതു സഹോദരന്മാരെ കൊന്നതിനാല്‍ തന്‍റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു"

  അവന്‍റെ മരണം കൊണ്ടും ആ ശാപം അവനെ വിട്ടുമാറിയില്ല, ഒരു സ്ത്രീ തന്നെ കൊന്നു എന്ന് ആരും ഒരിക്കലും പറയരുത് എന്നാഗ്രഹിച്ചുകൊണ്ട്, തന്‍റെ ബാല്യക്കാരന്‍റെ കുത്തേറ്റാണ് അവന്‍ മരിച്ചതെങ്കിലും, നൂറ്റാണ്ടുകള്‍ക്കു ശേഷവും (ദാവീദിന്‍റെ കാലത്തും) ജനങ്ങള്‍ അവനെ ഓര്‍ത്തത്, ഒരു സ്ത്രീ അവനെ കൊന്നു എന്നു പറഞ്ഞാണ്, 2 ശമുവേല്‍ 11:21.

ഇന്നും അബീമേലെക്ക് യിസ്രായേല്‍ ജനത്തിന് പറഞ്ഞുചിരിക്കാനുള്ള ഒരു അപഹാസ്യനും, കോമാളിയുമായി ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയില്‍ കിടക്കുന്നു.

സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി, അധികാരത്തിനും കസേരക്കും വേണ്ടി, ഒരു മടിയും കൂടാതെ, സ്വന്ത സഹോദരന്മാര്‍ക്കുനേരെ വാളോങ്ങുന്ന, ദൈവത്തിന് നിരക്കാത്തപ്രവര്‍ത്തി ചെയ്യുന്നവര്‍ അബീമേലെക്കിന്‍റെ ചരിത്രം ഒന്നോര്‍ത്തിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.

ദൈവം പകരം ചെയ്യുമെന്ന് മറന്നുപോകരുത്.

ഗലാത്യര്‍ 6:7..

"വഞ്ചനപ്പെടാതിരിപ്പിന്‍ ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതെക്കുന്നവന്‍ ആത്മാവില്‍ നിന്നു നിത്യജീവനെ കൊയ്യും. നന്മ ചെയ്കയില്‍ നാം മടുത്തുപോകരുതു; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും. ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക

ആകയാല്‍, ആത്മാവില്‍ വിതെക്കുന്നവരായി, എല്ലാവര്‍ക്കും നന്മ ചെയ്യുവാന്‍ ഈ ദിനവും ദൈവം നമുക്കു കൃപ തരേണ്ടതിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്,

ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം...

ദൈവദാസന്‍ ഷൈജു ജോണ്‍

(വചനമാരി,ഭോപ്പാല്‍:9424400654)

Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*