അവൻ്റെ നീതി

February-2026

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”


      സങ്കീർ. 112:3 “ ഐശ്വര്യവും സമ്പത്തും അവൻ്റെ വീട്ടിൽ ഉണ്ടാകും; അവൻ്റെ നീതി എന്നേക്കും നിലനില്ക്കുന്നു”
        ഈ വാക്യത്തിൻ്റെ മറ്റു ചില പരിഭാഷകൾ പരിശോധിച്ചാൽ, ‘ദൈവത്തിൻ്റെ നീതി എന്നേക്കും നിലനിൽക്കയാൽ ഐശ്വര്യവും സമ്പത്തും അവൻ്റെ വീട്ടിൽ ഉണ്ടാകും’ എന്ന ഒരു അർത്ഥംകൂടെ ഈ വാക്യത്തിന് ഉണ്ട് എന്ന് മനസ്സിലാക്കുവാൻ കഴിയും. ദൈവനീതിയുടെ മഹത്വമാണ് ഇത്. കാലങ്ങൾ കഴിഞ്ഞാലും തലമുറകൾ മാറിയാലും ദൈവനീതിക്ക് മാറ്റമുണ്ടാകുന്നില്ല. ഭക്തനായ ഇയ്യോബ് പറയുന്ന വാക്കുകൾ ശ്രദ്ധിക്ക; “അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവൻ്റെ നീതിയെ പകരം കൊടുക്കും.” (ഇയ്യോബ് 33:26)
        ദൈവത്തോട് പ്രാർത്ഥിക്കുന്നവരോട് ദൈവം പ്രസാദിച്ച്, ദൈവത്തിൻ്റെ നീതിയെ അവർക്ക് പ്രതിഫലമായി കൊടുക്കുന്നു. എന്നേക്കും നിലനില്ക്കുന്ന ആ നീതിയാൽ അവർക്ക് എെശ്വര്യവും സമ്പത്തും ഉണ്ടാകുന്നു. അതുകൊണ്ടാണ് ഭക്തനായ ദാവീദ് ഇപ്രകാരം പാടിയിരിക്കുന്നത്; “യഹോവയുടെ ദയയോ എന്നും എന്നേക്കും അവൻ്റെ ഭക്തന്മാർക്കും അവൻ്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.” സങ്കീർ. 103:17.
     കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്.
“ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”
       വീണുപോയ അനുഭവങ്ങളിൽ നിന്ന് എഴുന്നേറ്റ് കർത്താവിൻ്റെ സന്നിധിയിലേക്ക് മടങ്ങിവന്നാൽ, അവങ്കലേക്ക് കണ്ണുകളുയർത്തി പ്രാർത്ഥിച്ചാൽ, കർത്താവ് പ്രാർത്ഥന കേൾക്കും, അവർക്കുവേണ്ടി വ്യവഹാരം നടത്തി ന്യായം പാലിച്ചുതരും. അവൻ്റെ നീതി വെളിപ്പെടും, ശത്രു അതുകാണും, ‘നിൻ്റെ ദൈവം എവിടെ?’ എന്നു ചോദിച്ചവർ ലജ്ജകൊണ്ടു തലമൂടും. സ്തോത്രം !
ദൈവനീതിക്കുവേണ്ടി ഭക്തന്മാർ പ്രാർത്ഥിച്ചത് ഇപ്രകാരമായിരുന്നു:
@ യഹോവേ, എൻ്റെ ശത്രുക്കൾനിമിത്തം നിൻ്റെ നീതിയാൽ എന്നെ നടത്തേണമേ; (സങ്കീ. 5:8)
@ യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിൻ്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ (സങ്കീ. 31:1)
@ എൻ്റെ ദൈവമായ യഹോവേ, നിൻ്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ. (സങ്കീ. 35:24)
@ നിന്നെ അറിയുന്നവർക്കു നിൻ്റെ ദയയും ഹൃദയപരമാർത്ഥികൾക്കു നിൻ്റെ നീതിയും ദീർഘമാക്കേണമേ. (സങ്കീ. 36:10)
@ നിൻ്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിൻ്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ (സങ്കീ. 71:2)
@ യഹോവേ, നിൻ്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിൻ്റെ നീതിയാൽ എൻ്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ. (സങ്കീ. 143:11)
ദൈവനീതി വെളിപ്പെടണമേ എന്നു പ്രാർത്ഥിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? ഈ സന്ദേശം പരിശുദ്ധാത്മാവ് ഇന്ന് നിങ്ങൾക്കുവേണ്ടി തരുന്നതാണ്. കുടുംബത്തിലും തലമുറകളിലും ദൈവനീതി വെളിപ്പെടുന്നത് സ്വന്തകണ്ണാലെ നിങ്ങൾ കാണും. കർത്താവിനോട് പ്രാർത്ഥിക്ക
നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും തലമുറകളിലും ദൈവനീതിവെളിപ്പെടേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്;
മധ്യപ്രദേശിലെ വചനമാരിയിൽനിന്നും,
ഷൈജു പാസ്റ്റർ
(9424400654)

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/D80lBfKVcRq73BC2ztuISe

https://chat.whatsapp.com/Hw3TAMCeyp00DLzOdFgNAk

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.