അവൻ നമ്മെ നിവർന്നു നിൽക്കുമാറാക്കുന്നു

July-2026

നമ്മൾ കുനിഞ്ഞു ജീവിക്കാനല്ല, വീണു കിടക്കാനല്ല, നിലം പരിശാകനല്ല, താഴെ നിൽക്കാനല്ല, കൂപ്പുകുത്തി കിടക്കാനല്ല…. സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ പദ്ധതി നമ്മൾ നിവർന്നു നിൽക്കാനാണ്. അഭിമാനത്തോടെ തല ഉയർത്തി ജീവിക്കാനാണ്. അതുകൊണ്ട് നമുക്ക് വിശ്വാസത്തോടെ പറയാം; എൻ്റെ കർത്താവിൻ്റെ കൃപയാൽ ഞാനും എൻ്റെ കുടുംബവും എൻ്റെ തലമുറയും “..ഞങ്ങൾ എഴുന്നേറ്റ് നിവർന്നു നിൽക്കും” (സങ്കീ. 20:8). *ആമേൻ*


“..നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകകൈകളെ ഒടിച്ചു നിങ്ങളെ *നിവിർന്നു* നടക്കുമാറാക്കിയിരിക്കുന്നു.” ലേവ്യ. 26:13 നമ്മൾ നിവർന്നു നടക്കണമെന്നാണ് കർത്താവ് നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. എന്നാൽ നിവർന്നു നടക്കാൻ സമ്മതിക്കാതെ നുകകൈകൾവെച്ച് വലിഞ്ഞുമുറുക്കി ജീവിതങ്ങളെ വലയ്ക്കുകയാണ് ശത്രുവിൻ്റെ പദ്ധതി. പതിനെട്ടുവർഷങ്ങൾ ഒരു സ്ത്രീയെ രോഗാത്മാവ് ബാധിച്ച് നിവരുവാൻ കഴിയാതെ ബന്ധിച്ചിരുന്നത് ലൂക്കൊസിൻ്റെ സുവിശേഷം 13 അധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ടല്ലോ. അവളുടെ അവസ്ഥ കണ്ടപ്പോൾ കർത്താവിൻ്റെ മനസ്സലിഞ്ഞു. അവളെ നിവർന്നു നിറുത്തുവാൻ നാഥൻ തീരുമാനിച്ചു. (യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രിയേ, നിൻ്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു. അവൾ ക്ഷണത്തിൽ *നിവിർന്നു* ദൈവത്തെ മഹത്വപ്പെടുത്തി.ലൂക്കൊ 13:12,13). നിവർന്നുനിൽക്കാൻ സമ്മതിക്കാതെ ജീവിതത്തിനെതിരെ പോരാടുന്ന നിരവധി വിഷയങ്ങൾ ഉണ്ട്. അതിൽ ഒന്ന് രോഗാത്മാവാണ് എന്നാണ് ഈ വചനത്തിൽ നമ്മൾ കാണുന്നത്. ഇതേ രോഗബന്ധനത്താൽ അമ്മയുടെ ഗർഭംമുതൽ കഷ്ടപ്പെട്ട മറ്റൊരു വ്യക്തിയെ അപ്പൊ. പ്ര. 14 അധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ട്. (ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു. അവൻ പൌലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൗഖ്യെം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു: നീ എഴുന്നേറ്റു കാലൂന്നി *നിവിർന്നുനിൽക്ക* എന്നു ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു) വ്യക്തിജീവിതങ്ങളെ നിവർന്നു നിൽക്കുവാൻ അനുവദിക്കാതെ നുകകൈകളാൽ ബന്ധിച്ചുവെക്കുന്ന ശത്രുവിൻ്റെ തന്ത്രങ്ങളിൽ ചിലത് യെഹെ. 34 അധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ട്. യെഹെ. 34:27.. "വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ഞാൻ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യിൽനിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും. അവർ ഇനി ജാതികൾക്കു കവർച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവർ നിർഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. ഞാൻ അവർക്കു കീർത്തിയുള്ളോരു നടുതല വെച്ചുണ്ടാക്കും; അവർ ഇനി ദേശത്തു പട്ടണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല." 1) ഫലം കായ്ക്കാതവണ്ണം / നിലം വിളയാതവണ്ണം നന്മകൾ തടസ്സപ്പെടുത്തുകയാണ്. ജീവിതം ഒന്നു നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥ. 2) ദേശത്ത് ഭയത്തോടെ വസിപ്പിക്കുക / സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടുത്തുക എന്നതാണ് നിവർന്നു നിൽക്കാൻ കഴിയാത്ത മറ്റൊരവസ്ഥ. 3) അടിമയെപ്പോലെ പണിയെടുത്താലും / എത്ര ആത്മാർത്ഥതയോടെ ജോലി ചെയ്താലും അതിനൊന്നും ഒരു വിലയും ലഭിക്കാതെ, അവഗണനയും ചൂഷണവുമല്ലാതെ ജോലിയിൽ ഒരു മേൽഗതിയുമില്ലാതിരിക്കുന്നതാണ് നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥ. 4) എത്ര മിച്ചംവെക്കാൻ ശ്രമിച്ചാലും അതിനു സമ്മതിക്കാതെ ജീവിതത്തിൽ ഇടിത്തീപോലെ വന്നുവീഴുന്ന അന്യായ ചെലവുകൾ നിവർന്നു നിൽക്കാൻ കഴിയാത്ത മറ്റൊരവസ്ഥയാണ്. 5) സമൂഹത്തിലും സഭയിലും മറ്റും മാന്യമായി ജീവിക്കാൻ സമ്മതിക്കാതെ പരിഹാസവും നിന്ദയും കൊണ്ടുവന്ന് മാനസികമായി വേദനിപ്പിക്കുകയും മുറിവേൽപ്പിക്കയും ചെയ്യുന്ന ശത്രുവിൻ്റെ തന്ത്രമാണ് നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥ. നമ്മൾ കുനിഞ്ഞു ജീവിക്കാനല്ല, വീണു കിടക്കാനല്ല, നിലം പരിശാകനല്ല, താഴെ നിൽക്കാനല്ല, കൂപ്പുകുത്തി കിടക്കാനല്ല…. സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ പദ്ധതി നമ്മൾ നിവർന്നു നിൽക്കാനാണ്. അഭിമാനത്തോടെ തല ഉയർത്തി ജീവിക്കാനാണ്. അതുകൊണ്ട് നമുക്ക് വിശ്വാസത്തോടെ പറയാം; എൻ്റെ കർത്താവിൻ്റെ കൃപയാൽ ഞാനും എൻ്റെ കുടുംബവും എൻ്റെ തലമുറയും “..ഞങ്ങൾ എഴുന്നേറ്റ് നിവർന്നു നിൽക്കും” (സങ്കീ. 20:8). *ആമേൻ* പ്രാർത്ഥനയോടെ, ഷൈജു പാസറ്റർ (942400654) വചനമാരി, മധ്യപ്രദേശ് എന്നെ സ്നേഹിക്കുകയും, കരുതുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ടവർ എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുന്നത് കാണുമ്പോൾ, നിങ്ങളുടെ സ്നേഹത്തിനുമുമ്പിൽ എനിക്ക് നന്ദി പറയുവാൻ വാക്കുകളില്ല. കഴിഞ്ഞ 33 വർഷം വടക്കെ ഇൻഡ്യയിൽ കർത്താവിനുവേണ്ടി ആത്മാക്കളെ നേടിയതിന് സ്വർഗ്ഗം എനിക്ക് നൽകിയ ധനമാണ് നിങ്ങൾ ഓരോരുത്തരും, എല്ലാവരെയും ഓർത്ത് ഞാൻ കർത്താവിനെ സ്തുതിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ ഓരോ ദിവസവും ആരോഗ്യം പ്രാപിച്ചുവരുന്നു. ശാരീരികമായി അൽപ്പംക്ഷീണം ഉണ്ടെങ്കിലും ആത്മീയമായി ബലപ്പെട്ടിരിക്കുന്നു. കീമൊതെറാപ്പി കഴിഞ്ഞശേഷം എത്രയും പെട്ടെന്ന് മധ്യപ്രദേശിലേക്ക് മടങ്ങിപ്പോയി ശുശ്രൂഷ തുടരുവാൻ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
नए महीने का संदेश

प्रियजनों, यह इस नए महीने के लिए पवित्र आत्मा का प्रतिज्ञा-भरा संदेश है। इसे विश्वास के साथ ग्रहण कीजिए। हमें थामे रखने वाले कीलों के घावों वाले प्रभु के हाथ हमारे साथ हैं। वे हाथ हमें स्थिर रखने में पूर्णतः विश्वासयोग्य हैं। अपमान और उपहास के बीच, विरोधियों और शत्रुओं के सामने, बीमारी और जीवन की हर प्रतिकूल परिस्थिति से हमें हाथ पकड़कर बाहर निकालने और विजय के साथ आगे बढ़ाने के लिए प्रभु के हाथ सदैव विश्वासयोग्य हैं।      पिछले महीने जब मेरे शरीर में Blood Cancer (ल्यूकेमिया) जैसी गंभीर बीमारी का पता चला, तब भी प्रभु यीशु के प्रेममय हाथों ने मुझे गिरने नहीं दिया। उन्होंने मुझे संभाला, सांत्वना दी, सामर्थ दी और आज भी मुझे चंगाई तथा अनुग्रह के साथ आगे बढ़ा रहे हैं। प्रभु के वे हाथ सचमुच विश्वासयोग्य हैं। आमीन।