മനസ്സ് ക്ഷീണിച്ചിരിക്കുന്നുവോ?

June-2021

മനസ്സ് ക്ഷീണിച്ചിരുന്ന ഈ ജനത്തിന് ഒരു സൈന്യത്തെ തോൽപ്പിക്കുവാൻ എങ്ങനെ കഴിഞ്ഞു?* ഒരു ദേശം തന്നെ പിടിച്ചെടുക്കുവാൻ എങ്ങനെ സാധിച്ചു ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതേ അധ്യായത്തിൻ്റെ17, 18, 19 വാക്യങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്;        *അവർ പാട്ടുകൾ പാടി ദൈവത്തെ സ്തുതിച്ചു*    അഥവാ, (അവർ ദൈവത്തെ ആരാധിച്ച് ബലപ്പെട്ടു)       സ്തുതിയും സ്തോത്രവും ആരാധനയും നമ്മുടെ ഏതു ക്ഷീണവും തളർച്ചകളും മാറ്റി നമുക്കു പുതുബലം നൽകുന്നു


"..വഴി നിമിത്തം ജനത്തിൻ്റെ മനസ്സ് ക്ഷീണിച്ചു"     സംഖ്യാ. 21:4
       മിസ്രയിമിൽ നിന്ന് തങ്ങളുടെ വാഗ്ദത്ത കനാൻ ദേശത്തേക്കു യാത്ര പുറപ്പെട്ട യിസ്രായേൽജനം, അവരുടെ നീണ്ട വഴിയാത്രയിൽ ക്ഷീണിതരായി, മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ച അവർ മരുഭൂമിയിൽ തളർന്നിരുന്നു.
     ഇനി എത്ര ദൂരം ഉണ്ടെന്നോ, എത്ര സമയമെടുക്കും എന്നോ നിശ്ചയമില്ലാത്ത ഒരു യാത്ര ഏതു മനുഷ്യൻ്റെയും മനസ്സും ശരീരവും ഒരു പോലെ ക്ഷീണിപ്പിക്കുമല്ലോ!
  ഇതുപോലെ, ജീവിതത്തിൽ മനസ്സ് ക്ഷീണിപ്പിക്കുന്ന / മനസ്സിനെ തളർത്തുന്ന നിരവധി അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നവരാകാം ഇന്നു നമ്മൾ !
രോഗങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഒക്കെ നമ്മുടെ മനസ്സും ശരീരവും ഒരുപോലെ തളർത്തിക്കളഞ്ഞിരിക്കാം.
    എന്നാൽ മനസ്സ് ക്ഷീണിച്ചിരുന്ന ആ അവസ്ഥയിൽ യിസ്രായേൽജനം ചെയ്ത ഒരു പ്രവർത്തി അവരുടെ സകല തളർച്ചയും ക്ഷീണവും ഒക്കെ മാറ്റി കളഞ്ഞു, മാത്രമല്ല, മഹാമല്ലന്മാരായ അമ്മോന്യരെ യുദ്ധത്തിൽ തോൽപ്പിച്ച് അവരുടെ ദേശം കൈവശമാക്കുവാൻ മാത്രം ശക്തിയും സാമർത്ഥ്യവും അവർക്ക് ലഭിക്കുവാനും ഇടയാക്കി.
(വാക്യം 24; "...അമ്മോന്യരുടെ അതിർവരെയും ഉള്ള അവൻ്റെ ദേശത്തെ കൈവശമാക്കി")
    മനസ്സ് ക്ഷീണിച്ചിരുന്ന ഈ ജനത്തിന് ഒരു സൈന്യത്തെ തോൽപ്പിക്കുവാൻ എങ്ങനെ കഴിഞ്ഞു?* ഒരു ദേശം തന്നെ പിടിച്ചെടുക്കുവാൻ എങ്ങനെ സാധിച്ചു ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതേ അധ്യായത്തിൻ്റെ17, 18, 19 വാക്യങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്;        *അവർ പാട്ടുകൾ പാടി ദൈവത്തെ സ്തുതിച്ചു*    അഥവാ, (അവർ ദൈവത്തെ ആരാധിച്ച് ബലപ്പെട്ടു)       സ്തുതിയും സ്തോത്രവും ആരാധനയും നമ്മുടെ ഏതു ക്ഷീണവും തളർച്ചകളും മാറ്റി നമുക്കു പുതുബലം നൽകുന്നു
ശത്രുവിനെ തോൽപ്പിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു
നമ്മുടെ വാഗ്ദത്തവും അവകാശവും ശത്രുവിൽ നിന്ന് പിടിച്ചെടക്കുവാൻ കഴിയുമാറാക്കുന്നു
      ആകയാൽ പ്രിയരേ, ഈ പരീക്ഷയുടെ നാളുകളിൽ നമ്മൾ തളർന്നും ക്ഷീണിച്ചുമിരിക്കാതെ ദൈവത്തെ പാടി സ്തുതിച്ച് ആരാധിച്ച് ബലപ്പെടാം,
നമ്മുടെ വാഗ്ദത്തങ്ങൾ അവകാശം ആക്കാം;
ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ,
ക്രിസ്തുവിൽ സ്നേഹപൂർവ്വം...
Tags :
ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”