മനസ്സ് ക്ഷീണിച്ചിരിക്കുന്നുവോ?

June-2021

മനസ്സ് ക്ഷീണിച്ചിരുന്ന ഈ ജനത്തിന് ഒരു സൈന്യത്തെ തോൽപ്പിക്കുവാൻ എങ്ങനെ കഴിഞ്ഞു?* ഒരു ദേശം തന്നെ പിടിച്ചെടുക്കുവാൻ എങ്ങനെ സാധിച്ചു ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതേ അധ്യായത്തിൻ്റെ17, 18, 19 വാക്യങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്;        *അവർ പാട്ടുകൾ പാടി ദൈവത്തെ സ്തുതിച്ചു*    അഥവാ, (അവർ ദൈവത്തെ ആരാധിച്ച് ബലപ്പെട്ടു)       സ്തുതിയും സ്തോത്രവും ആരാധനയും നമ്മുടെ ഏതു ക്ഷീണവും തളർച്ചകളും മാറ്റി നമുക്കു പുതുബലം നൽകുന്നു


"..വഴി നിമിത്തം ജനത്തിൻ്റെ മനസ്സ് ക്ഷീണിച്ചു"     സംഖ്യാ. 21:4
       മിസ്രയിമിൽ നിന്ന് തങ്ങളുടെ വാഗ്ദത്ത കനാൻ ദേശത്തേക്കു യാത്ര പുറപ്പെട്ട യിസ്രായേൽജനം, അവരുടെ നീണ്ട വഴിയാത്രയിൽ ക്ഷീണിതരായി, മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ച അവർ മരുഭൂമിയിൽ തളർന്നിരുന്നു.
     ഇനി എത്ര ദൂരം ഉണ്ടെന്നോ, എത്ര സമയമെടുക്കും എന്നോ നിശ്ചയമില്ലാത്ത ഒരു യാത്ര ഏതു മനുഷ്യൻ്റെയും മനസ്സും ശരീരവും ഒരു പോലെ ക്ഷീണിപ്പിക്കുമല്ലോ!
  ഇതുപോലെ, ജീവിതത്തിൽ മനസ്സ് ക്ഷീണിപ്പിക്കുന്ന / മനസ്സിനെ തളർത്തുന്ന നിരവധി അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നവരാകാം ഇന്നു നമ്മൾ !
രോഗങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഒക്കെ നമ്മുടെ മനസ്സും ശരീരവും ഒരുപോലെ തളർത്തിക്കളഞ്ഞിരിക്കാം.
    എന്നാൽ മനസ്സ് ക്ഷീണിച്ചിരുന്ന ആ അവസ്ഥയിൽ യിസ്രായേൽജനം ചെയ്ത ഒരു പ്രവർത്തി അവരുടെ സകല തളർച്ചയും ക്ഷീണവും ഒക്കെ മാറ്റി കളഞ്ഞു, മാത്രമല്ല, മഹാമല്ലന്മാരായ അമ്മോന്യരെ യുദ്ധത്തിൽ തോൽപ്പിച്ച് അവരുടെ ദേശം കൈവശമാക്കുവാൻ മാത്രം ശക്തിയും സാമർത്ഥ്യവും അവർക്ക് ലഭിക്കുവാനും ഇടയാക്കി.
(വാക്യം 24; "...അമ്മോന്യരുടെ അതിർവരെയും ഉള്ള അവൻ്റെ ദേശത്തെ കൈവശമാക്കി")
    മനസ്സ് ക്ഷീണിച്ചിരുന്ന ഈ ജനത്തിന് ഒരു സൈന്യത്തെ തോൽപ്പിക്കുവാൻ എങ്ങനെ കഴിഞ്ഞു?* ഒരു ദേശം തന്നെ പിടിച്ചെടുക്കുവാൻ എങ്ങനെ സാധിച്ചു ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതേ അധ്യായത്തിൻ്റെ17, 18, 19 വാക്യങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്;        *അവർ പാട്ടുകൾ പാടി ദൈവത്തെ സ്തുതിച്ചു*    അഥവാ, (അവർ ദൈവത്തെ ആരാധിച്ച് ബലപ്പെട്ടു)       സ്തുതിയും സ്തോത്രവും ആരാധനയും നമ്മുടെ ഏതു ക്ഷീണവും തളർച്ചകളും മാറ്റി നമുക്കു പുതുബലം നൽകുന്നു
ശത്രുവിനെ തോൽപ്പിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു
നമ്മുടെ വാഗ്ദത്തവും അവകാശവും ശത്രുവിൽ നിന്ന് പിടിച്ചെടക്കുവാൻ കഴിയുമാറാക്കുന്നു
      ആകയാൽ പ്രിയരേ, ഈ പരീക്ഷയുടെ നാളുകളിൽ നമ്മൾ തളർന്നും ക്ഷീണിച്ചുമിരിക്കാതെ ദൈവത്തെ പാടി സ്തുതിച്ച് ആരാധിച്ച് ബലപ്പെടാം,
നമ്മുടെ വാഗ്ദത്തങ്ങൾ അവകാശം ആക്കാം;
ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ,
ക്രിസ്തുവിൽ സ്നേഹപൂർവ്വം...
Tags :
ഹൈലൈറ്റുകൾ
യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

വിലകൊടുത്തവർ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ