നമ്മുടെ ഹൃദയംകാണുന്ന ദൈവം

October-2021

മരുഭൂമിയിൽക്കൂടിയുള്ള പ്രയാണത്തിൽ യാതൊരു പരാതിയും പരിഭവവുമില്ലാതെ ഇവർ തങ്ങളുടെ വേല ചെയ്തു. തങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് ഇവര്‍ ദൈവത്തോട് പിറുപിറുക്കുകയോ സങ്കടപ്പെടുകയോ ചെയ്തതായി തിരുവചനത്തിൽ എങ്ങും കാണുന്നില്ല. ദൈവത്തിൻ്റെ ആലയത്തോടുള്ള ഇവരുടെ മതിപ്പും, കഠിന പ്രയത്നവും, ബുദ്ധിമുട്ടും സ്വർഗ്ഗത്തിലെ ദൈവം അറിയുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ചുള്ള വിചാരം തിരുഹൃദയത്തിൽ ഉണ്ടായിരുന്നു.     സമയമായപ്പോൾ ദൈവം അവർക്കുവേണ്ടി ഇടപെട്ടു. ഒരിക്കൽ യിസ്രായേൽ പ്രഭുക്കന്മാരയവർ തങ്ങളുടെ വഴിപാടുമായി തിരുനിവാസത്തിൽ വന്നപ്പോൾ, അവർ വഴിപാടായി കൊണ്ടുവന്ന, കൂടുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും ഗേർശോന്യർക്കും, മെരാര്യർക്കും കൊടുക്കുവാന്‍ ദൈവം മോശെയോടു കൽപ്പിച്ചു.


സംഖ്യ. 7:7,8     "രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്കു അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു. നാലുവണ്ടിയും എട്ടുകാളയെയും അവൻ മെരാർയ്യർക്കു ... അവർക്കുള്ള വേലെക്കു തക്കവണ്ണം കൊടുത്തു"
പഴയ നിയമ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ചെറിയ സംഭവമാണ് ഈ വചനത്തിൽ നമ്മൾ കാണുന്നത്. മിസ്രയീമിൽ അടിമകളായി കിടന്ന യിസ്രായേൽ ജനത്തെ ദൈവം വിടുവിക്കുകയും മോശെയുടെ നേതൃത്വത്തിൽ അവർ വാഗ്ദത്ത കനാൻ നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ആ യാത്രാവേളയിൽ, ദൈവം അവരോടൊപ്പം വസിക്കേണ്ടതിന് ഒരു കൂടാരം ഉണ്ടാക്കുവാൻ ആവശ്യപ്പെടുകയും, ദൈവം പറഞ്ഞ അളവിലും, മാതൃകയിലും അവർ യഹോവയായ ദൈവത്തിനുവേണ്ടി ഒരു സമാഗമന കൂടാരം ഉണ്ടാക്കുകയും ചെയ്തു. അവരുടെ ആ നീണ്ട മരുഭൂയാത്രയിൽ സമാഗമന കൂടാരം അവരുടെ കൂടെ കൊണ്ടുപോകുകയും, അവർ പാളയമിറങ്ങുന്നിടത്തെല്ലാം ആ കൂടാരം അടിക്കുകയും ദൈവത്തിന് യാഗങ്ങൾ അർപ്പിക്കുകയും ചെയ്തുപോന്നു.
     ആ കൂടാരവും അതിനകത്ത് വെക്കാനുള്ള നിയമ പെട്ടകവും ഉണ്ടാക്കുന്ന വിധങ്ങൾ പുറപ്പാട് 35 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങൾ വായിക്കുമ്പോൾ നമുക്കു വിശദമായി കാണുവാൻ കഴിയും. പുറപ്പാട് 39:32 ൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു;
"ഇങ്ങനെ സമാഗമനക്കുടാരമെന്ന തിരുനിവാസത്തിൻ്റെ പണി ഒക്കെയും തീർന്നു; യഹോവ മോശെയോടു കല്പിച്ചതു പോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നേ അവർ ചെയ്തു"
      ഈ കൂടാരത്തിൽ അഥവാ തിരുനിവാസമെന്ന വിശുദ്ധ മന്ദിരത്തിൽ ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടി ലേവ്യഗോത്രക്കാരെ ചുമതലപ്പെടുത്തി. ആ ലേവ്യ ഗോത്രത്തിലെ മൂന്നു കുടുംബക്കാരാണ് (1) ഗേർശോന്യ കുടുംബം (2) കെഹാത്യ കുടുംബം (3) മെരാര്യ കുടുംബം.
സംഖ്യ. 26:57
"ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ; ഗേർശോന്യനിൽ നിന്നു ഗേർശോന്യ കുടുംബം; കെഹാത്തിൽ നിന്നു കെഹാത്യ കുടുംബം; മെരാരിൽ നിന്നു മെരാര്യ കുടുംബം"
      ഈ കുടുംബക്കാർക്കെല്ലാം തിരുനിവാസത്തിൽ അവർ ചെയ്യേണ്ട വേലകളെക്കുറിച്ചുള്ള കൃത്യമായ മാർഗ്ഗ നിര്‍ദ്ദേശങ്ങൾ നൽകിയിരുന്നു. കനാൻ ദേശം ലക്ഷ്യമാക്കി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള അവരുടെ മരുഭൂയാത്രയിൽ സമാഗമന കൂടാരവും സാക്ഷ്യപെട്ടകവും അതിലെ വസ്തു വകകളും കൊണ്ടുപോകുക എന്നുള്ളത് ഏറ്റവും പ്രയാസകരമായ (ദുഷ്കരമായ) ഒരു ജോലി ആയിരുന്നു.
തിരുനിവാസം, അതിൻ്റെ മൂടുവരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ, തൂണുകൾ, ചുവടുകൾ, പെട്ടകം, അതിൻ്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല, മേശ, അതിൻ്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം, വെളിച്ചത്തിന്നു നിലവിളക്കു, അതിൻ്റെ ഉപകരണങ്ങൾ, അതിൻ്റെ ദീപങ്ങൾ, വിളക്കിന്നു എണ്ണ, ധൂപപീഠം, അതിൻ്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിൻ്റെ മറശ്ശീല, ഹോമയാഗപീഠം, അതിൻ്റെ താമ്രജാലം, തണ്ടുകൾ, അതിൻ്റെ ഉപകരണങ്ങൾ ഒക്കെയും, തൊട്ടി, അതിൻ്റെ കാൽ, പ്രാകാരത്തിൻ്റെ മറശ്ശീലകൾ, അതിൻ്റെ തൂണുകൾ, ചുവടുകൾ, പ്രാകാര വാതിലിൻ്റെ മറ, തിരുനിവാസത്തിൻ്റെ കുറ്റികൾ, പ്രാകാരത്തിൻ്റെ കുറ്റികൾ, അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോൻ്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവൻ്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ....
   സമാഗമനകൂടാരത്തിൻ്റെ ഇതുപോലുള്ള നിരവധി വസ്തുക്കളും ഉപകരണങ്ങളും ചുമന്നു കൊണ്ടുപോകേണ്ട ചുമതല ഗേർശോന്യർക്കും, മെരാര്യർക്കും, കെഹാത്യർക്കുമായിരുന്നു. ഇവയിൽ ഭാരമുള്ളതും ഭാരംകുറഞ്ഞതുമായ സാധനങ്ങൾ തമ്മിൽ തരംതിരിച്ചിരുന്നു. ഇതിൽ ഏറ്റവും ഭാരംകൂടിയവയും എണ്ണം കൂടുതലുള്ളവയും ചുമന്നുകൊണ്ടുപോകേണ്ടിയിരുന്നത് മെരാര്യരായിരുന്നു. അടുത്തത് ഗേർശോന്യരും, ഏറ്റവും ലഘുവായ ഉപകരണങ്ങൾ കൊണ്ടുപോകേണ്ടത് കെഹാത്യരുടെ ഉത്തരവാദിത്തവുമായിരുന്നു.
     മരുഭൂമിയിൽക്കൂടിയുള്ള പ്രയാണത്തിൽ യാതൊരു പരാതിയും പരിഭവവുമില്ലാതെ ഇവർ തങ്ങളുടെ വേല ചെയ്തു. തങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് ഇവര്‍ ദൈവത്തോട് പിറുപിറുക്കുകയോ സങ്കടപ്പെടുകയോ ചെയ്തതായി തിരുവചനത്തിൽ എങ്ങും കാണുന്നില്ല. ദൈവത്തിൻ്റെ ആലയത്തോടുള്ള ഇവരുടെ മതിപ്പും, കഠിന പ്രയത്നവും, ബുദ്ധിമുട്ടും സ്വർഗ്ഗത്തിലെ ദൈവം അറിയുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ചുള്ള വിചാരം തിരുഹൃദയത്തിൽ ഉണ്ടായിരുന്നു.
    സമയമായപ്പോൾ ദൈവം അവർക്കുവേണ്ടി ഇടപെട്ടു. ഒരിക്കൽ യിസ്രായേൽ പ്രഭുക്കന്മാരയവർ തങ്ങളുടെ വഴിപാടുമായി തിരുനിവാസത്തിൽ വന്നപ്പോൾ, അവർ വഴിപാടായി കൊണ്ടുവന്ന, കൂടുള്ള ആറു വണ്ടികളും പന്ത്രണ്ടു കാളകളും ഗേർശോന്യർക്കും, മെരാര്യർക്കും കൊടുക്കുവാന്‍ ദൈവം മോശെയോടു കൽപ്പിച്ചു.
    ഹൃദയത്തിൽ തങ്ങളുടെ സങ്കടം ഒളിപ്പിച്ചുവെച്ച് ദൈവാലയത്തിനുവേണ്ടി എരിവോടുകൂടെ നിന്നവരോട് ദൈവം നീതി കാണിച്ചു, സകലജനത്തിനും മുമ്പാകെ അവർ മാനിക്കപ്പെട്ടു. പ്രതീക്ഷിക്കാത്ത ഒരു ദിവസം, നിനെക്കാത്ത ഒരു വഴി അവർക്കുവേണ്ടി തുറക്കപ്പെട്ടു.
ദൈവവചനത്തിലെ ഒരു ചെറിയ സംഭവമായി ഇതു തോന്നാമെങ്കിലും, ഗേർശോന്യരും, മെരാര്യരും വലിയ പ്രസിദ്ധരൊന്നുമല്ലെങ്കിലും ദൈവാത്മാവ് ഈ സംഭവം വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് കാരണം, നമ്മൾ ദൈവത്തിന് എത്രമാത്രം പ്രിയരാണെന്ന് എന്നും, അവിടുത്തെ കണ്ണുകൾ നമ്മെ കാണുന്നുണ്ട് എന്നും, അവിടുന്ന് നമ്മുടെ സങ്കടം അറിയുന്നുണ്ട് എന്നും, തിരുഹൃദയത്തിൽ നമ്മൾ ഉണ്ട് എന്നും നമ്മെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ്. സ്തോത്രം !
    പ്രിയരേ, ഇന്നത്തെ ഈ സന്ദേശം നിങ്ങൾക്കുള്ളതാണ്, ദൈവം ഇന്നും അത്ഭുതങ്ങൾ ചെയ്യുന്നു, തൻ്റെ ജനത്തോട് നീതി കാണിക്കുന്നു, ആരും നിനെക്കാത്ത വഴികൾ തുറക്കുന്നു..... വിശ്വസിക്കുന്നവർക്ക് 'ആമേൻ' പറഞ്ഞുകൊണ്ട് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുക്കാം,
പ്രാര്‍ത്ഥനയോടെ,
ദൈവദാസൻ ഷൈജു ജോണ്‍
 
*കുറിപ്പ്*
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാര്‍ത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047, 7898211849
Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*