"കർത്താവിൻ്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും"

May-2022

തന്നെതന്നെ താഴ്ത്തി യേശുവിനെ ഉയര്‍ത്തുവാൻ സ്നാപക യോഹന്നാന് ഒരു മടിയും ഉണ്ടായിരുന്നില്ല. തൻ്റെ ജീവിതംകൊണ്ടും സ്ഥാനമാനങ്ങൾകൊണ്ടും യേശുവിനെ ഉയര്‍ത്തിയ ഈ സ്നാപകയോഹന്നാനെക്കുറിച്ച് യേശു പറഞ്ഞത് എന്താണ് എന്ന് മത്തായി 11:11, ലൂക്കൊസ് 7:28 വചനഭാഗങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട് " *സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല*; സ്വര്‍ഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു" താൻ ഒന്നുമില്ല, ഏതുമില്ല എന്ന മനോഭാവത്തോടെ താഴ്മയുള്ള ഹൃദയത്തോടെ, യേശുവിന്‍റെ ചെരുപ്പിന്‍റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല എന്ന് ഒരു സങ്കോചവും കൂടാതെ ജനത്തോട് വിളിച്ചുപറഞ്ഞ യോഹന്നാന്‍ സ്നാപകനെ ഭൂമിയിലെ ഏറ്റവും വലിയവനാക്കുവാൻ കര്‍ത്താവിന് പ്രസാദം തോന്നി.


യാക്കോബ് 4:10
"കർത്താവിൻ്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും"
ജീവിതത്തിൽ ഒരു ഉയർച്ച ആഗ്രഹിക്കാത്തവർ ആരാണുള്ളത്? കൈതൊടുന്നതെല്ലാം പരാജയമായി തീരുന്നതു കാണുമ്പോൾ, എത്ര ശ്രമിച്ചിട്ടും കാര്യങ്ങൾ നീങ്ങുന്നില്ല എന്നറിയുമ്പോൾ, എന്തൊക്കെ ചെയ്തിട്ടും ഒരു നേട്ടവുമില്ല തോന്നുമ്പോൾ ഒരു ഉയർച്ചയ്ക്കുവേണ്ടി മനുഷ്യർ പല മാർഗ്ഗങ്ങൾ തേടുന്നതായി നമ്മൾ കാണാറുണ്ട്. അവിഹിത മാർഗ്ഗത്തിലൂടെയും വളഞ്ഞ വഴികളിലൂടെയും ഉയർച്ച നേടാൻ ശ്രമിക്കുന്നവർ പരാജിതരാവുകയും, അവർക്ക് ജീവിതത്തിൽ വലിയ വില നൽകേണ്ടി വരികയും ചെയ്യുന്നു.
എന്നാൽ ജീവിതത്തിൽ ഒരു ഉയർച്ച വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ദൈവവചനം നൽകുന്ന നേരായ മാർഗ്ഗമാണ് മുകളിൽ കുറിച്ചിരിക്കുന്നത്. കർത്താവിൻ്റെ സന്നിധിയിൽ താഴ്മയോടെ ഇരുന്നാൽ അവിടുന്ന് നമ്മെ ഉയർത്തും. 1 പത്രൊസ് 5:6 വാക്യത്തിലും ഈ മാർഗ്ഗം തന്നെയാണ് പരിശുദ്ധാത്മാവ് നമുക്കു കാണിച്ചുതരുന്നത്.
*ഈ മാർഗ്ഗം എത്രമാത്രം വാസ്തവവും അർത്ഥസമ്പൂർണ്ണവുമാണ് എന്ന് ദൈവവചനത്തിലെ ഒരു സംഭവത്തിലൂടെ ഞാന് ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു*.
ഒരിക്കൽ യോര്ദ്ദാന് നദിക്കരയിൽ നിന്നുകൊണ്ട് തന്റെ ചുറ്റും കൂടി നിന്ന വലിയ ഒരു ജനക്കൂട്ടത്തോട് ഒരു മനുഷ്യൻ ഇപ്രകാരം വിളിച്ചു പറഞ്ഞു; "എന്നിലും ബലമേറിയവൻ എൻ്റെ പിന്നാലെ വരുന്നു; അവൻ്റെ ചെരുപ്പിൻ്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല" (മര്ക്കൊസ് 1:7). ലൂക്കൊസും യോഹന്നാനും തങ്ങളുടെ സുവിശേഷങ്ങളിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ. 3:16, യോഹ. 1:27). ആ വിളിച്ചുപറഞ്ഞ വ്യക്തിയുടെ പേര് സ്നാപക യോഹന്നാൻ എന്നായിരുന്നു. ആ കാലത്ത് ജനമെല്ലാം അവന്റെ അടുക്കലേക്ക് സ്നാനമേൽക്കേണ്ടതിനായി ഒഴുകി വന്നു. യോഹന്നാനെ അവര് ശ്രേഷ്ഠനായി എണ്ണി, അവന്റെ വാക്കുകൾക്കു ചെവികൊടുത്തു, ആദരവും ബഹുമാനവും നൽകി. അവൻ്റെ പ്രവര്ത്തികൾ കണ്ടപ്പോൾ അവൻ ക്രിസ്തുവാണോ അതോ ഏലിയാവാണോ എന്നുപോലും ജനം സംശയിച്ചു. അങ്ങനെ ജനഹൃദയങ്ങളിൽ ഉന്നതമായ ഒരു സ്ഥാനത്തിരിക്കുമ്പോഴാണ് സ്നാപക യോഹന്നാൻ്റെ നാവിൽ നിന്ന് ഈ വാക്കുകള് ജനം കേള്ക്കുന്നത്,
*എന്നിലും ബലമേറിയവൻ എൻ്റെ പിന്നാലെ വരുന്നു; അവൻ്റെ ചെരുപ്പിൻ്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല*
തന്നെതന്നെ താഴ്ത്തി യേശുവിനെ ഉയര്ത്തുവാൻ സ്നാപക യോഹന്നാന് ഒരു മടിയും ഉണ്ടായിരുന്നില്ല. തൻ്റെ ജീവിതംകൊണ്ടും സ്ഥാനമാനങ്ങൾകൊണ്ടും യേശുവിനെ ഉയര്ത്തിയ ഈ സ്നാപകയോഹന്നാനെക്കുറിച്ച് യേശു പറഞ്ഞത് എന്താണ് എന്ന് മത്തായി 11:11, ലൂക്കൊസ് 7:28 വചനഭാഗങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്
" *സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല*; സ്വര്ഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു"
താൻ ഒന്നുമില്ല, ഏതുമില്ല എന്ന മനോഭാവത്തോടെ താഴ്മയുള്ള ഹൃദയത്തോടെ, യേശുവിന്റെ ചെരുപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല എന്ന് ഒരു സങ്കോചവും കൂടാതെ ജനത്തോട് വിളിച്ചുപറഞ്ഞ യോഹന്നാന് സ്നാപകനെ ഭൂമിയിലെ ഏറ്റവും വലിയവനാക്കുവാൻ കര്ത്താവിന് പ്രസാദം തോന്നി.
ഈ സന്ദേശം വായിക്കുന്ന പ്രിയരേ, ഇന്നു നിങ്ങളുടെ ജീവിത സാഹചര്യം ഏതുമായിക്കൊള്ളട്ടെ, നിങ്ങളുടെ അവസ്ഥ എന്തുമായിക്കൊള്ളട്ടെ സ്വയം താഴ്ത്തി യേശുവിനെ ഉയര്ത്തുവാന് നിങ്ങള് തയ്യാറാണ് എങ്കില്, നിങ്ങളെ ശ്രേഷ്ഠരാക്കുവാന് യേശു ഇന്നും വിശ്വസ്തനായി ഉണ്ട്.
*ഇന്നു നിങ്ങളുടെ ജീവിതത്തില് ഒരു അസാധാരണ പ്രവര്ത്തി ചെയ്യുവാന് യേശു ആഗ്രഹിക്കുന്നു*
സമര്പ്പിച്ചു കൊടുക്കുക !
പ്രാര്ത്ഥനയോടെ,
ക്രിസ്തുവില് നിങ്ങളുടെ സഹോദരന്
ഷൈജു ജോണ്
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തില് പ്രത്യാശനല്കുന്ന അനുദിന ധ്യാനചിന്തകള് വചനമാരിയില് നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാന് ഞങ്ങളുടെ വാട്സ് ഗ്രൂപ്പില് അംഗമാകുക. ഈ ധ്യാനസന്ദേശം അനുഗ്രഹമായെങ്കില് മറ്റുള്ളവര്ക്കും വായിക്കാന് അയച്ചുകൊടുക്കുക.
പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9589741414, 7000477047, 7898211849
വചനമാരി WhatsApp ഗ്രൂപ്പില് അംഗമാകുവാന് താഴെ ക്ലിക്ക് ചെയ്യുക
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*