ഇന്നത്തെ വാഗ്ദത്തവചനം

May-2022

പുരുഷാരത്തില്‍ നിന്ന് ഒരു വ്യക്തിപോലും ഈ വാക്കുകേട്ട് യേശുവിനെ ചോദ്യം ചെയ്യുകയോ, ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് പോകയോ ചെയ്തില്ല, അവര്‍ അഞ്ചപ്പവും രണ്ടുമീനും കണ്ടുകൊണ്ടായിരുന്നില്ല ആ പുല്ലിന്മേൽ ഇരുന്നത്. അതവര്‍ക്ക് തുല്ല്യമായി പങ്കിട്ടുകൊടുത്താല്‍ ഒരു മുട്ടുസൂചിയുടെ അത്രയുപോലും വീതം കിട്ടില്ല എന്ന് നല്ല ബോധ്യം ഉണ്ടായിട്ടും യാതൊരു മടിയും കൂടാതെ അവര്‍ യേശുവിന്‍റെ വാക്കുകേട്ട് അനുസരണയോടെ ഇരുന്നതിനു കാരണം, ഇരിക്കാന്‍ പറഞ്ഞവനെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു.


മത്തായി 14:19
"പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു"
യേശുവിൻ്റെ ഈ വാക്കുകള് കേട്ട് പുല്ലിന്മേൽ പന്തിപന്തിയായി നൂറും അമ്പതും വീതം നിരയായി പുരുഷാരം ഇരുന്നു. അവര് കണ്ടത്, യേശുവിൻ്റെ കൈകളില് ഇരുന്ന അഞ്ച് അപ്പവും രണ്ടു മീനും മാത്രമായിരുന്നു. അതുകൊണ്ട് ആ പന്തിയിലിരുന്ന
ഈ പുരുഷാരത്തിന് ന്യായമായും ഒരു സംശയം ഉണ്ടാകാമായിരുന്നു, നിരവധി പന്തികളായി പുല്ലിന്മേൽ വിശന്നിരിക്കുന്ന ആയിരമായിരം ജനങ്ങള്ക്ക് ഈ അഞ്ചപ്പവും രണ്ടുമീനും എങ്ങനെ തികയും? യേശുവിൻ്റെ വാക്കുകേട്ട് വെറുതെ ഈ പന്തിയിലിരുന്ന് സമയം കളയണമോ?
ഈ പുരുഷാരത്തില് നിന്ന് ഒരു വ്യക്തിപോലും ഈ വാക്കുകേട്ട് യേശുവിനെ ചോദ്യം ചെയ്യുകയോ, ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് പോകയോ ചെയ്തില്ല, അവര് അഞ്ചപ്പവും രണ്ടുമീനും കണ്ടുകൊണ്ടായിരുന്നില്ല ആ പുല്ലിന്മേൽ ഇരുന്നത്. അതവര്ക്ക് തുല്ല്യമായി പങ്കിട്ടുകൊടുത്താല് ഒരു മുട്ടുസൂചിയുടെ അത്രയുപോലും വീതം കിട്ടില്ല എന്ന് നല്ല ബോധ്യം ഉണ്ടായിട്ടും യാതൊരു മടിയും കൂടാതെ അവര് യേശുവിന്റെ വാക്കുകേട്ട് അനുസരണയോടെ ഇരുന്നതിനു കാരണം,
ഇരിക്കാന് പറഞ്ഞവനെ അവര്ക്ക് അത്ര വിശ്വാസമായിരുന്നു.
പ്രിയരേ, ഈ ദിവസം യേശുവിനെ നമുക്കും ഇതുപോലെ കണ്ണടച്ചു വിശ്വസിക്കാം.
ഈ അഞ്ചപ്പവും രണ്ടുമീനും കൊണ്ട് ഒന്നും നടക്കില്ല എന്ന് നമ്മുടെ ബുദ്ധിയും പരിചയസമ്പത്തും ഒരുപക്ഷേ നമ്മോടു പറഞ്ഞെന്നു വരാം;
ഒരു സാധ്യതയും ഇല്ല എന്നും, ഒരു പ്രയോജനവും ഇല്ല എന്നും, ഒരു കാര്യവും ഇനി നടക്കില്ല എന്നും,.. നമ്മുടെ ബുദ്ധി പറയുന്നതു കേള്ക്കാതെ
യേശുവിന്റെ വാക്കു വിശ്വസിച്ച് ക്ഷമയോടെ ഇന്ന് അവന്റെ പന്തിയില് ഇരിക്കുമെങ്കില്, ഈ ദിവസം തൃപ്തിയുടെയും ശേഷിപ്പിന്റെയും ഒരു ദിവസമാക്കി മാറ്റുവാന് കര്ത്താവ് ഇന്നും വിശ്വസ്തനാണ്.
ആമേന് !
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

വിലകൊടുത്തവർ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ