പ്രാർത്ഥനയുടെ ശക്തി

July-2022

മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വില്യമിന്റെ അടുത്തേക്ക് ചെല്ലുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തൻറെ കാലുകൾ രണ്ടും ആ സമയത്ത് തളർന്നു പോയി. അതിനുശേഷം ഇന്നുവരെ തനിക്ക് നടക്കാൻ കഴിഞ്ഞിട്ടില്ല, ഈ കാര്യം ആരോടും പറയാൻ തനിക്ക് ധൈര്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴെങ്കിലും ഇത് ഏറ്റുപറഞ്ഞ് തന്റെ തെറ്റിന് മാപ്പ് അപേക്ഷിക്കണമെന്ന് തോന്നിയതുകൊണ്ടാണ് വില്യമിനെ വിളിച്ചത്. വില്യം അദ്ദേഹത്തോട് ക്ഷമിച്ചു തന്റെ സുഹൃത്തിനു വേണ്ടി പ്രാർത്ഥിച്ചിട്ടാണ് വില്യം മടങ്ങിയത്. പ്രിയരേ, പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് നമ്മൾ മറന്നു പോകരുത്. ദൈവസന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു ദൈവ പൈതലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന വിരോധികളുടെ മുട്ടുതളർത്തുന്ന ദൈവം ഇന്നും ജീവിക്കുന്നു.


"..ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിൻറെ സന്നിധിയിൽ മുട്ടുകുത്തുന്നുഎഫെ. 3:14, 15
ഒരിക്കൽ വില്യം സതർലിന്റ് എന്ന പേരുള്ള ഒരു ദൈവഭക്തൻ തൻറെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
തൻറെ ജോലിയുടെ ഭാഗമായി ധാരാളം പണം കൊണ്ട് ഒരിക്കൽ ഒരു വനത്തിലൂടെ അദ്ദേഹത്തിന് ഏകനായി യാത്ര ചെയ്യേണ്ടതായി വന്നു. കാലാവസ്ഥയിൽ പൊടുന്നനെ ഉണ്ടായ മാറ്റം നിമിത്തം പതിവിലും വൈകിയ ആ യാത്രയിൽ അദ്ദേഹത്തിന് അല്പം ഭയം നേരിട്ടു. ഉടനെ തന്നെ താൻ മുട്ടുകുത്തി ദൈവത്തോട് തന്നെ സംരക്ഷിക്കേണ്ടതിനായി പ്രാർത്ഥിച്ചു.
അല്പസമയം പ്രാർത്ഥിച്ചതിനു ശേഷം ധൈര്യം വീണ്ടെടുത്ത അദ്ദേഹം വീണ്ടും തന്റെ യാത്ര തുടർന്നു.
അദ്ദേഹത്തിൻറെ യാത്രയെക്കുറിച്ച് അറിവുണ്ടായിരുന്ന തൻറെ മാതാവും വീട്ടിലിരുന്ന് മകനുവേണ്ടി ആത്മപ്രേരണയാൽ ആ സമയം പ്രാർത്ഥിക്കുവാൻ ഇടയായി
ചില വർഷങ്ങൾക്കുശേഷം അദ്ദേഹത്തിൻറെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിൻറെ കത്ത് അദ്ദേഹത്തിന് ലഭിച്ചു. താൻ രോഗബാധിതനായി മരണ ശയ്യയിൽ കിടക്കുന്നു എന്നും തന്നെ വന്ന് ഒന്ന് കാണണമെന്നുമായിരുന്നു ആ കത്തിൽ എഴുതിരുന്നത്
ആ കത്തിൽ രേഖപ്പെടുത്തിയിരുന്ന വിലാസം നോക്കി വില്യം തൻറെ സുഹൃത്തിൻറെ വീട്ടിലെത്തി. അദ്ദേഹത്തെ കണ്ട മാത്രയിൽ ആ സുഹൃത്ത് പൊട്ടിക്കരയുവാൻ ആരംഭിച്ചു. വർഷങ്ങൾക്കു മുമ്പ് അവർ രണ്ടുപേരും ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പണവുമായി വില്യം യാത്ര ചെയ്ത പ്പോൾ വനത്തിൽ വെച്ച് വില്യമിനെ അപായപ്പെടുത്തി ആ പണം തട്ടിയെടുക്കുവാൻ ഈ സുഹൃത്ത് പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന വില്യമിന്റെ അടുത്തേക്ക് ചെല്ലുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തൻറെ കാലുകൾ രണ്ടും ആ സമയത്ത് തളർന്നു പോയി.
അതിനുശേഷം ഇന്നുവരെ തനിക്ക് നടക്കാൻ കഴിഞ്ഞിട്ടില്ല, ഈ കാര്യം ആരോടും പറയാൻ തനിക്ക് ധൈര്യവും ഉണ്ടായിരുന്നില്ല. ഇപ്പോഴെങ്കിലും ഇത് ഏറ്റുപറഞ്ഞ് തന്റെ തെറ്റിന് മാപ്പ് അപേക്ഷിക്കണമെന്ന് തോന്നിയതുകൊണ്ടാണ് വില്യമിനെ വിളിച്ചത്.
വില്യം അദ്ദേഹത്തോട് ക്ഷമിച്ചു തന്റെ സുഹൃത്തിനു വേണ്ടി പ്രാർത്ഥിച്ചിട്ടാണ് വില്യം മടങ്ങിയത്.
പ്രിയരേ, പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് നമ്മൾ മറന്നു പോകരുത്.
ദൈവസന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു ദൈവ പൈതലിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന വിരോധികളുടെ മുട്ടുതളർത്തുന്ന ദൈവം ഇന്നും ജീവിക്കുന്നു.
ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്;
*പ്രാർത്ഥനയോടെ,*
ദൈവദാസൻ ഷൈജു ജോണ്, വചനമാരി (ഭോപ്പാൽ)
*കുറിപ്പ്*
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 7000477047, 7898211849, Ph: 0755 4297672
Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

വിലകൊടുത്തവർ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ