വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും

July-2022

ജീവിതത്തില്‍ ഒറ്റപ്പെട്ട്, ആശ നഷ്ടപ്പെട്ട്, പ്രതീക്ഷ നഷ്ടപ്പെട്ട്, ഭവനമില്ലാതെ, വരുമാന മാര്‍ഗ്ഗങ്ങളില്ലാതെ നട്ടംതിരിഞ്ഞ്, മനോവേദനയിലും വിഷാദത്തിലും ജീവിക്കുന്ന ജീവിതങ്ങള്‍ക്ക് ഏറ്റവും പ്രത്യാശ നല്‍കുന്ന വാഗ്ദത്തമാണ് ഇത്. വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും" *അതെ, നമ്മുടെ ജീവിതത്തില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കും / നാം ദൈവാനുഗ്രഹം പ്രാപിക്കും


"വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും"
യെഹെ. 36:34
യിസ്രായേല് ജനതയെ എന്നേക്കും കൈവിട്ടു കളയുവാന് മനസ്സില്ലായിരുന്ന സ്വര്ഗ്ഗത്തിലെ ദൈവം, അബ്രാഹാമിനോടുള്ള നിയമത്തെ ഓര്ത്ത് അവര്ക്കുവേണ്ടി സാധ്യതകളൊരുക്കി, തന്റെ പ്രവാചകന്മാരിലൂടെ അവര്ക്കതു വെളിപ്പെടുത്തിയ വചനമാണ് ഇത്.
പുതിയ നിയമത്തിലെ വിശ്വാസികളായ നമുക്കും ഇന്ന് ഏറെ പ്രത്യാശ നല്കുന്ന ഒരു വാഗ്ദത്ത വചനമായി ഇത് ഏറ്റെടുക്കാം. ഈ വാക്യത്തില് അടങ്ങിയിരിക്കുന്ന ചില ആത്മീയ വശങ്ങള് നമുക്കു പരിശോധിക്കാം
*(1) ഇത് കാഴ്ചെക്കു ശൂന്യമായ പ്രദേശമാണ്*
ഇംഗ്ലീഷില് desolate എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാം, ഇതിന്റെ അര്ത്ഥം; (wasteland) വിജനമായ, ഗുണമില്ലാത്ത, പ്രയോജനമില്ലാത്ത പ്രദേശം എന്നാണ്.
ആത്മീയ കാഴ്ചപ്പാടില് ഈ വചനത്തെ വിലയിരുത്തിയാല്, ചില കുടുംബങ്ങളുടെ അഥവാ ചില ജീവിതങ്ങളുടെ ഇന്നത്തെ അവസ്ഥയോടു ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്;
*ഒന്നു കൂടെ വ്യക്തമായി പറഞ്ഞാല്;*
1 തിമൊ. 5:5 ല് വായിക്കുന്നതുപോലെ; ജീവിതത്തില് ഒറ്റപ്പെട്ട്, ആശ നഷ്ടപ്പെട്ട് ജീവിക്കുന്ന അവസ്ഥ
ഗലാത്യ. 4:27 ല് വായിക്കുന്നതുപോലെ; മക്കളില്ലാത്ത പ്രതീക്ഷ നഷ്ടപ്പെട്ട് ജീവിക്കുന്ന അവസ്ഥ
സങ്കീര്. 143:4 ല് വായിക്കുന്നതുപോലെ; മനോവേദനയാലും വിഷാദത്തിലും ജീവിക്കുന്ന അവസ്ഥ
യെശ. 49:21 ല് വായിക്കുന്നതുപോലെ; ഭവനമില്ലാതെ, വരുമാന മാര്ഗ്ഗങ്ങളില്ലാതെ നട്ടംതിരിയുന്ന അവസ്ഥ
ഈ അവസ്ഥകളെയാണ് desolate land അഥവാ ശൂന്യമായ പ്രദേശം എന്ന് ബൈബിളില് അര്ത്ഥമാക്കുന്നത് എന്ന് മുകളില് രേഖപ്പെടുത്തിയിരിക്കുന്ന വചനഭാഗങ്ങളില് നിന്ന് വ്യക്തമാണ്.
*(2) ഈ ശൂന്യമായ പ്രദേശത്ത് കൃഷി നടക്കും*
desolate land ന് സമമായി ജീവിതത്തില് ഒറ്റപ്പെട്ട്, ആശ നഷ്ടപ്പെട്ട്, പ്രതീക്ഷ നഷ്ടപ്പെട്ട്, ഭവനമില്ലാതെ, വരുമാന മാര്ഗ്ഗങ്ങളില്ലാതെ നട്ടംതിരിഞ്ഞ്, മനോവേദനയിലും വിഷാദത്തിലും ജീവിക്കുന്ന ജീവിതങ്ങള്ക്ക് ഏറ്റവും പ്രത്യാശ നല്കുന്ന വാഗ്ദത്തമാണ് ഇത്.
ശൂന്യമായ പ്രദേശത്ത് കൃഷിനടക്കണമെങ്കില് എന്തുവേണമെന്ന് വിശുദ്ധ ബൈബിളില് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. (ഉല്പ്പത്തി 47:19 "..ഞങ്ങള് മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങള്ക്കു വിത്തു തരണം")
അതായത്, ഈ ശൂന്യപ്രദേശത്ത് വിത്തുവിതെച്ചെങ്കില് മാത്രമേ കൃഷി നടക്കുകയുള്ളൂ എന്നു സാരം.
*എന്താണ് ഈ വിത്ത് ?*
യേശു ഇപ്രകാരമാണ് അരുളിച്ചെയ്തിരിക്കുന്നത്, (ലൂക്കൊസ് 8:11) ".. *വിത്തു ദൈവവചനം* ")
ആകയാല്, നമ്മുടെ ജീവിതങ്ങളിലെ ശൂന്യമായ പ്രദേശങ്ങളില് അഥവാ പ്രതീക്ഷകള് നഷ്ടപ്പെട്ട മേഖലകളില് ദൈവവചനമെന്ന വിത്തു വിതെയ്ക്കുമ്പോള് കൃഷി നടക്കുകയും, എബ്രായര് 6:7 ല് വായിക്കുന്നതുപോലെ ("..കൃഷി ചെയ്യുന്നവര്ക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കില് ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.")
*നമ്മള് ദൈവാനുഗ്രഹം പ്രാപിക്കുകയും ചെയ്യും*.
ചുരുക്കിപ്പറഞ്ഞാൽ,
*നമ്മൾ ദിവസവും*
വചനം വായിക്കണം
വചനം ധ്യാനിക്കണം
വചനം ഹൃദയത്തിൽ സംഗ്രഹിക്കണം
വചനം അനുസരിക്കണം
വചനം ഏറ്റെടുക്കണം
അങ്ങനെ
"വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും"
*അതെ, നമ്മുടെ ജീവിതത്തില് മഹാത്ഭുതങ്ങള് സംഭവിക്കും / നാം ദൈവാനുഗ്രഹം പ്രാപിക്കും*
ഇത് വിശ്വസിക്കുന്നവര്ക്ക് '*ആമേന്*' പറയാം.
ക്രിസ്തുവില് സ്നേഹപൂര്വ്വം..
ഷൈജു ജോണ് 7898211849
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തില് പ്രത്യാശനല്കുന്ന അനുദിന ധ്യാനചിന്തകള് വചനമാരിയില് നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാന് ഞങ്ങളുടെ വാട്സ് ഗ്രൂപ്പില് അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കില് മറ്റുള്ളവര്ക്കും അയച്ചുകൊടുക്കുക.
പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*