വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും

July-2022

ജീവിതത്തില്‍ ഒറ്റപ്പെട്ട്, ആശ നഷ്ടപ്പെട്ട്, പ്രതീക്ഷ നഷ്ടപ്പെട്ട്, ഭവനമില്ലാതെ, വരുമാന മാര്‍ഗ്ഗങ്ങളില്ലാതെ നട്ടംതിരിഞ്ഞ്, മനോവേദനയിലും വിഷാദത്തിലും ജീവിക്കുന്ന ജീവിതങ്ങള്‍ക്ക് ഏറ്റവും പ്രത്യാശ നല്‍കുന്ന വാഗ്ദത്തമാണ് ഇത്. വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും" *അതെ, നമ്മുടെ ജീവിതത്തില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കും / നാം ദൈവാനുഗ്രഹം പ്രാപിക്കും


"വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും"
യെഹെ. 36:34
യിസ്രായേല് ജനതയെ എന്നേക്കും കൈവിട്ടു കളയുവാന് മനസ്സില്ലായിരുന്ന സ്വര്ഗ്ഗത്തിലെ ദൈവം, അബ്രാഹാമിനോടുള്ള നിയമത്തെ ഓര്ത്ത് അവര്ക്കുവേണ്ടി സാധ്യതകളൊരുക്കി, തന്റെ പ്രവാചകന്മാരിലൂടെ അവര്ക്കതു വെളിപ്പെടുത്തിയ വചനമാണ് ഇത്.
പുതിയ നിയമത്തിലെ വിശ്വാസികളായ നമുക്കും ഇന്ന് ഏറെ പ്രത്യാശ നല്കുന്ന ഒരു വാഗ്ദത്ത വചനമായി ഇത് ഏറ്റെടുക്കാം. ഈ വാക്യത്തില് അടങ്ങിയിരിക്കുന്ന ചില ആത്മീയ വശങ്ങള് നമുക്കു പരിശോധിക്കാം
*(1) ഇത് കാഴ്ചെക്കു ശൂന്യമായ പ്രദേശമാണ്*
ഇംഗ്ലീഷില് desolate എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാം, ഇതിന്റെ അര്ത്ഥം; (wasteland) വിജനമായ, ഗുണമില്ലാത്ത, പ്രയോജനമില്ലാത്ത പ്രദേശം എന്നാണ്.
ആത്മീയ കാഴ്ചപ്പാടില് ഈ വചനത്തെ വിലയിരുത്തിയാല്, ചില കുടുംബങ്ങളുടെ അഥവാ ചില ജീവിതങ്ങളുടെ ഇന്നത്തെ അവസ്ഥയോടു ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്;
*ഒന്നു കൂടെ വ്യക്തമായി പറഞ്ഞാല്;*
1 തിമൊ. 5:5 ല് വായിക്കുന്നതുപോലെ; ജീവിതത്തില് ഒറ്റപ്പെട്ട്, ആശ നഷ്ടപ്പെട്ട് ജീവിക്കുന്ന അവസ്ഥ
ഗലാത്യ. 4:27 ല് വായിക്കുന്നതുപോലെ; മക്കളില്ലാത്ത പ്രതീക്ഷ നഷ്ടപ്പെട്ട് ജീവിക്കുന്ന അവസ്ഥ
സങ്കീര്. 143:4 ല് വായിക്കുന്നതുപോലെ; മനോവേദനയാലും വിഷാദത്തിലും ജീവിക്കുന്ന അവസ്ഥ
യെശ. 49:21 ല് വായിക്കുന്നതുപോലെ; ഭവനമില്ലാതെ, വരുമാന മാര്ഗ്ഗങ്ങളില്ലാതെ നട്ടംതിരിയുന്ന അവസ്ഥ
ഈ അവസ്ഥകളെയാണ് desolate land അഥവാ ശൂന്യമായ പ്രദേശം എന്ന് ബൈബിളില് അര്ത്ഥമാക്കുന്നത് എന്ന് മുകളില് രേഖപ്പെടുത്തിയിരിക്കുന്ന വചനഭാഗങ്ങളില് നിന്ന് വ്യക്തമാണ്.
*(2) ഈ ശൂന്യമായ പ്രദേശത്ത് കൃഷി നടക്കും*
desolate land ന് സമമായി ജീവിതത്തില് ഒറ്റപ്പെട്ട്, ആശ നഷ്ടപ്പെട്ട്, പ്രതീക്ഷ നഷ്ടപ്പെട്ട്, ഭവനമില്ലാതെ, വരുമാന മാര്ഗ്ഗങ്ങളില്ലാതെ നട്ടംതിരിഞ്ഞ്, മനോവേദനയിലും വിഷാദത്തിലും ജീവിക്കുന്ന ജീവിതങ്ങള്ക്ക് ഏറ്റവും പ്രത്യാശ നല്കുന്ന വാഗ്ദത്തമാണ് ഇത്.
ശൂന്യമായ പ്രദേശത്ത് കൃഷിനടക്കണമെങ്കില് എന്തുവേണമെന്ന് വിശുദ്ധ ബൈബിളില് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. (ഉല്പ്പത്തി 47:19 "..ഞങ്ങള് മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങള്ക്കു വിത്തു തരണം")
അതായത്, ഈ ശൂന്യപ്രദേശത്ത് വിത്തുവിതെച്ചെങ്കില് മാത്രമേ കൃഷി നടക്കുകയുള്ളൂ എന്നു സാരം.
*എന്താണ് ഈ വിത്ത് ?*
യേശു ഇപ്രകാരമാണ് അരുളിച്ചെയ്തിരിക്കുന്നത്, (ലൂക്കൊസ് 8:11) ".. *വിത്തു ദൈവവചനം* ")
ആകയാല്, നമ്മുടെ ജീവിതങ്ങളിലെ ശൂന്യമായ പ്രദേശങ്ങളില് അഥവാ പ്രതീക്ഷകള് നഷ്ടപ്പെട്ട മേഖലകളില് ദൈവവചനമെന്ന വിത്തു വിതെയ്ക്കുമ്പോള് കൃഷി നടക്കുകയും, എബ്രായര് 6:7 ല് വായിക്കുന്നതുപോലെ ("..കൃഷി ചെയ്യുന്നവര്ക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കില് ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.")
*നമ്മള് ദൈവാനുഗ്രഹം പ്രാപിക്കുകയും ചെയ്യും*.
ചുരുക്കിപ്പറഞ്ഞാൽ,
*നമ്മൾ ദിവസവും*
വചനം വായിക്കണം
വചനം ധ്യാനിക്കണം
വചനം ഹൃദയത്തിൽ സംഗ്രഹിക്കണം
വചനം അനുസരിക്കണം
വചനം ഏറ്റെടുക്കണം
അങ്ങനെ
"വഴി പോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും"
*അതെ, നമ്മുടെ ജീവിതത്തില് മഹാത്ഭുതങ്ങള് സംഭവിക്കും / നാം ദൈവാനുഗ്രഹം പ്രാപിക്കും*
ഇത് വിശ്വസിക്കുന്നവര്ക്ക് '*ആമേന്*' പറയാം.
ക്രിസ്തുവില് സ്നേഹപൂര്വ്വം..
ഷൈജു ജോണ് 7898211849
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തില് പ്രത്യാശനല്കുന്ന അനുദിന ധ്യാനചിന്തകള് വചനമാരിയില് നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാന് ഞങ്ങളുടെ വാട്സ് ഗ്രൂപ്പില് അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കില് മറ്റുള്ളവര്ക്കും അയച്ചുകൊടുക്കുക.
പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”