ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല

June-2022

ദുഷ്ടന്‍റെ ചെങ്കോലിന് അഥവാ ഈ വക ആധിപത്യങ്ങൾക്ക് ഇനിയും നമ്മുടെ ജീവിതത്തില്‍ സ്ഥാനം ഉണ്ടായിരിക്കില്ല, കാരണം; യെശയ്യാവ് 14:5 *"യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു*" സങ്കീര്‍. 110:2 "നിന്‍റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്‍റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക" ഇതുവരെയും നമ്മുടെ ജീവിതത്തെ ഭരിച്ചുകൊണ്ടിരുന്ന ചെങ്കോലുകളെ ദൈവം ഒടിച്ചുകളഞ്ഞ്, ഇനി അവയില്‍ വാഴേണ്ടതിനായി അധികാരത്തിന്‍റെ ചെങ്കോല്‍ സീയോനില്‍ നിന്ന് നമ്മുടെ കൈയ്യില്‍ തന്നിരിക്കുന്നു, വിശ്വസിക്കുന്നവര്‍ക്ക്, ഈ ദൈവവചനങ്ങള്‍ ഏറ്റെടുത്ത് 'ആമേന്‍' പറയാം


"..ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല" (സങ്കീർ. 125:3)
The scepter of the wicked will not remain over the land allotted to the righteous..”
ഭക്തനായ ദാവീദിൻ്റെ ഈ സങ്കീർത്തന വരികളുടെ മലയാള പരിഭാഷയ്ക്ക് അൽപ്പംകൂടെ വ്യക്തതവേണമായിരുന്നുവെന്ന് മറ്റു ഭാഷാതർജ്ജമകൾ വായിക്കുമ്പോൾ നമുക്കു തോന്നിപ്പോകും. കാരണം, മുകളിൽ കുറിച്ചിരിക്കുന്നത് ഈ വാക്യത്തിൻ്റെ ഏറ്റവും പ്രചാരത്തിലുള്ള ഒരു ഇംഗ്ലീഷ് പരിഭാഷയാണ് (New International Version). 'നീതിമാന്മാർക്ക് അവകാശമായി നൽകപ്പെട്ടിരിക്കുന്ന ഭൂമിയിൽ ദുഷ്ടന്മാർക്ക് ഏറെനാൾ ആധിപത്യം ഉണ്ടായിരിക്കില്ല' എന്നാണ് ഈ വാക്യത്തിൻ്റെ സാരം.
*ഈ സന്ദേശം വായിക്കുന്ന ചില ജീവിതങ്ങളുടെ ഇന്നത്തെ അവസ്ഥയോടുള്ള ബന്ധത്തിൽ ഈ വാഗ്ദത്ത വചനം നൽകുന്ന പ്രത്യാശ*;
1) കൈഎത്തുന്ന ദൂരത്ത് ശത്രു തടഞ്ഞുവെച്ചിരിക്കുന്ന ചില നന്മകളിൽ ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
2) കഴിഞ്ഞ കുറച്ചു നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളിൽ ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
3) കുടുംബജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരാജയങ്ങളിൽ ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
4) ശരീരത്തെ ബലഹീനമാക്കിക്കൊണ്ടിരിക്കുന്ന ഈ രോഗത്തിൽ ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
5) തലമുറകളുടെ അനുഗ്രഹത്തെ കെടുത്തുന്ന ഈ പോരാട്ടത്തില് ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
6) ചില നാളുകളായി ഉറക്കം കെടുത്തുന്ന, സമാധാനം നഷ്ടപ്പെടുത്തുന്ന ഈ കടബാധ്യതകളില് ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
7) ഇനി പ്രതീക്ഷയ്ക്ക് വകയില്ല, കാര്യം നടക്കില്ല, കഴിവില്ല, ബുദ്ധിയില്ല എന്ന ചിന്തകളില് (വിഷയങ്ങളില്) ഇനി ദുഷ്ടന് ആധിപത്യം ഉണ്ടായിരിക്കില്ല
ദുഷ്ടന്റെ ചെങ്കോലിന് അഥവാ ഈ വക ആധിപത്യങ്ങൾക്ക് ഇനിയും നമ്മുടെ ജീവിതത്തില് സ്ഥാനം ഉണ്ടായിരിക്കില്ല, കാരണം;
യെശയ്യാവ് 14:5
*"യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു*"
സങ്കീര്. 110:2
"നിന്റെ ബലമുള്ള ചെങ്കോല് യഹോവ സീയോനില്നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക"
ഇതുവരെയും നമ്മുടെ ജീവിതത്തെ ഭരിച്ചുകൊണ്ടിരുന്ന ചെങ്കോലുകളെ ദൈവം ഒടിച്ചുകളഞ്ഞ്, ഇനി അവയില് വാഴേണ്ടതിനായി അധികാരത്തിന്റെ ചെങ്കോല് സീയോനില് നിന്ന് നമ്മുടെ കൈയ്യില് തന്നിരിക്കുന്നു, വിശ്വസിക്കുന്നവര്ക്ക്, ഈ ദൈവവചനങ്ങള് ഏറ്റെടുത്ത് 'ആമേന്' പറയാം
ഈ വചനങ്ങളാല് ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ!
ക്രിസ്തുവില് സ്നേഹപൂര്വ്വം..
ഷൈജു ജോണ്
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*