ദൈവം കൂടെ ഉണ്ട്

August-2022

താന്‍ ഒരു വിക്കനാണ്, തടിച്ച നാവുള്ളവനാണ്, യോഗ്യത ഇല്ലാത്തവനാണ്, വാക്സാമര്‍ത്ഥ്യം ഇല്ലാത്തവനാണ്, ആരും തന്നെ വിശ്വസിക്കയില്ല, എന്നൊക്കെയുള്ള നിരവധി കാരണങ്ങള്‍ നിരത്തി, ആ ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനും തനിക്കു പകരം മറ്റാരെയെങ്കിലും അയക്കണമേ എന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്ന മോശെയോട് ദൈവം പറയുന്ന ഉത്തരമാണ് . *ഞാന്‍ കൂടെ ഉണ്ട്;* ഇന്നത്തെ ചില ജീവിത സാഹചര്യങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് മോശെയെപ്പോലെ തങ്ങളുടെ കുറവുകളുടെ കണക്കുകള്‍ നിരത്തുന്നവരോട് ഇന്നും ദൈവത്തിന് പറയാനുള്ള ഉത്തരം *ഞാന്‍ കൂടെ ഉണ്ട്* എന്നാണ്.


പുറപ്പാട് 3:10,4:12 "ആകയാല്‍ വരിക; നീ എന്‍റെ ജനമായ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന്‍ നിന്നെ ഫറവോന്‍റെ അടുക്കല്‍ അയക്കും..
ഞാന്‍ നിന്‍റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും;.."
        യിസ്രായേല്‍ ജനത്തെ മിസ്രയീമില്‍ നിന്ന് വിടുവിക്കേണ്ട ദൗത്യം ദൈവം മോശെയെ ഏല്‍പ്പിക്കുന്ന വചനഭാഗമാണ് ഇത്. എന്നാല്‍ ആ ദൗത്യം ഏറ്റെടുക്കുവാന്‍ മടിച്ച്, താന്‍ ഒരു വിക്കനാണ്, തടിച്ച നാവുള്ളവനാണ്, യോഗ്യത ഇല്ലാത്തവനാണ്, വാക്സാമര്‍ത്ഥ്യം ഇല്ലാത്തവനാണ്, ആരും തന്നെ വിശ്വസിക്കയില്ല, എന്നൊക്കെയുള്ള നിരവധി കാരണങ്ങള്‍ നിരത്തി, ആ ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനും തനിക്കു പകരം മറ്റാരെയെങ്കിലും അയക്കണമേ എന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്ന മോശെയോട് ദൈവം പറയുന്ന ഉത്തരമാണ് മുകളില്‍ കുറിച്ചിരിക്കുന്നത്.

ഇന്നത്തെ ചില ജീവിത സാഹചര്യങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് മോശെയെപ്പോലെ തങ്ങളുടെ കുറവുകളുടെ കണക്കുകള്‍ നിരത്തുന്നവരോട് ഇന്നും ദൈവത്തിന് പറയാനുള്ള ഉത്തരം *ഞാന്‍ കൂടെ ഉണ്ട്* എന്നാണ്.

*ഞാന്‍ ശക്തിയും ബലവുമില്ലാതെ ക്ഷീണിതനാണ് എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* സകലത്തിന്നും മതിയാകുന്ന ശക്തി ഞാന്‍ തരും. (ഫിലി. 4:13)

*എനിക്കിത് അസാദ്ധ്യമാണ് എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* എനിക്ക് സകലവും സാദ്ധ്യമാണ് (മത്തായി 19:26)

*എന്നെ ആരും സ്നേഹിക്കുന്നില്ല എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ഞാന്‍ നിന്നെ ഏറ്റവും സ്നേഹിക്കുന്നു (യോഹന്നാന്‍ 13:34)

*എല്ലാവരും എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* പെറ്റ അമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല (യെശ. 49:15)

*ഞാന്‍ ഒരു പരാജയമാണ് എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ഞാന്‍ നിനക്ക് പൂര്‍ണ്ണ ജയം നല്‍കും (റോമര്‍ 8:37)

*എന്‍റെ മുമ്പില്‍ ഒരു വഴിയും ഇല്ല എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ഞാന്‍ നിനക്ക് നേരായ മാര്‍ഗ്ഗം കാണിച്ചുതരും (സദൃശ്യവാ. 3:6)

*എനിക്ക് ആരുമില്ല എല്ലാവരും എന്നെ കൈവിട്ടു എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ഞാന്‍ നിന്നെ ഒരു നാളും കൈവിടില്ല ഉപേക്ഷിക്കയുമില്ല (എബ്രാ. 13:5)

*എനിക്കു പേടിയാകുന്നു ഞാന്‍ എന്തു ചെയ്യും എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ധൈര്യമായിരിക്ക, ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല ഞാന്‍ നിനക്കു തന്നിരിക്കുന്നത് (2 തിമൊ. 1:7)

*ഞാന്‍ നിരാശനാണ് ചിന്തിച്ചിട്ട് ഒരു എത്തുംപിടിയും കിട്ടുന്നില്ല എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* നിങ്ങളുടെ ചിന്താഭാരമെല്ലാം എന്‍റെമേല്‍ ഇട്ടുകൊള്ളൂ ഞാന്‍ നോക്കിക്കൊള്ളാം (1 പത്രൊസ് 5:7)

*എന്‍റെ കയ്യില്‍ ഒന്നുമില്ല കടഭാരത്താല്‍ നട്ടംതിരിയുകയാണ് എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* നിന്‍റെ ബുദ്ധിമുട്ട് ഒക്കെ ഞാന്‍ തീര്‍ത്തുതരും (ഫിലി. 4:19)

*ഞാന്‍ ഒരു മഹാപാപിയാണ് ആരും എന്നോട് ക്ഷമിക്കില്ല, എന്‍റെ തെറ്റുകള്‍ പൊറുക്കില്ല എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* നിന്നോടു പൊറുത്ത് നിന്‍റെ എല്ലാ പാപങ്ങളും ക്ഷമിച്ച് ഞാന്‍ നിന്നെ ചേര്‍ത്തുകൊള്ളാം (1 യോഹ. 1:9)

*എനിക്ക് ആത്മീയമായി വളരുവാന്‍ കഴിയുന്നില്ല, വേണ്ടത്ര വിശ്വാസവും അഭിഷേകവും ഇല്ല, എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടുവോളം പങ്കിട്ടു തരും (റോമര്‍ 12:3)

*എനിക്ക് തലമുറയില്ല എല്ലാവരും എന്നെ പരിഹസിക്കുന്നു എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ഞാന്‍ നിന്‍റെ തല ഉയര്‍ത്തി എല്ലാവരുടെയും മുമ്പില്‍ അഭിമാനത്തോടെ നിറുത്തുമാറാക്കും (1 ശമുവേല്‍ 2:1)

*ഞാനും (കുടുംബവും) കഷ്ടതയിലാണ് തള്ളപ്പെട്ടവരാണ്, അവഗണിക്കപ്പെട്ടവരാണ് എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* എന്‍റെ മുഖം അന്വേഷിക്കുന്നവരെ ഞാന്‍ ലജ്ജിപ്പിക്കയില്ല (സങ്കീ. 34:5,6)

*എനിക്കു വേണ്ടത്ര ബുദ്ധിയും ജ്ഞാനവും ഇല്ല എന്നു പറയുന്നവരോട് കര്‍ത്താവ് പറയുന്നു;
*ഞാന്‍ കൂടെ ഉണ്ട്;* ദൈവത്തിങ്കല്‍ നിന്ന് നിങ്ങള്‍ക്കത് ലഭിക്കും (1 കൊരി 1:30)

ആകയാല്‍, മോശെയുടെ കുറവുകളില്‍ ദൈവം അവനോടു കൂടെയിരുന്ന് ഫറവോന്‍റെ അധീനതയില്‍ കിടന്ന യിസ്രായേല്‍ ജനത്തെ വിടുവിച്ചതുപോലെ, ഇന്നത്തെ നമ്മുടെ കുറവുകളിലും ബലഹീനതകളിലും യേശു കര്‍ത്താവ് നമുക്കു തുണയായി നിന്ന് നമ്മെയും ജയത്തോടെ നടത്തും.
ഈ വചനങ്ങളാല്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാര്‍ത്ഥനയോടെ,
ദൈവദാസന്‍ ഷൈജു ജോണ്‍
വചനമാരി,ഭോപ്പാല്‍

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തില്‍ പ്രത്യാശനല്‍കുന്ന അനുദിന ധ്യാനചിന്തകള്‍ വചനമാരിയില്‍ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാന്‍ ഞങ്ങളുടെ വാട്സ് ഗ്രൂപ്പില്‍ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കില്‍ മറ്റുള്ളവര്‍ക്കും അയച്ചുകൊടുക്കുക.
പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob:7898211849, 9589741414, 7000477047


വചനമാരി ഭോപ്പാല്‍ WhatsApp ഗ്രൂപ്പില്‍ അംഗമാകുക

Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*