മാറായെ ദൈവം ചരിത്രമാക്കി(ഓർമ്മയാക്കി) മാറ്റും

September-2022

*മാറായിലെ കൈപ്പുള്ള വെള്ളം*; 1) ശാപത്തെ സൂചിപ്പിക്കുന്നു. യാക്കോബ് 3:10,11 2) നഷ്ടങ്ങളും അരിഷ്ടതയും സൂചിപ്പിക്കുന്നു. വിലാപ. 3:19 3) ദൈവകൃപ നഷ്ടപ്പെടുന്നത് കാണിക്കുന്നു. എബ്രായർ 12:15 4) വെറുപ്പിനെയും വിദ്വേഷത്തെയും സൂചിപ്പിക്കുന്നു. കൊലൊ. 3:19 5) കഷ്ടദിവസത്തെ കാണിക്കുന്നു. ആമൊസ് 8:10 6) മനോവ്യസനത്തെയും വിലാപത്തെയും സൂചിപ്പിക്കുന്നു. യെഹെ.27:31 7) നിന്ദയെയും പരിഹാസത്തെയും സൂചിപ്പിക്കുന്നു. വിലാപ. 3:14,15 അടിമത്വത്തെയും ദാസവൃത്തിയെയും സൂചിപ്പിക്കുന്നു. പുറപ്പാട് 1:14 9) കുറ്റപ്പെടുത്തലുകളെയും, കുത്തുവാക്കുകളെയും സൂചിപ്പിക്കുന്നു. സങ്കീ. 64:4 10) എല്ലാം നഷ്ടപ്പെട്ട, ഇനി ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയെ സൂചിപ്പിക്കുന്നു. രൂത്ത് 1:20 നമ്മുടെ ജീവിതത്തിലെ കൈയ്പ്പുള്ള വെള്ളത്തിന് സമമായ ഈ അവസ്ഥകളെ ഒരു ചരിത്രമാക്കി (ഓർമ്മയാക്കി) മാറ്റുവാൻ ഇന്നും ദൈവത്തിന് കഴിയും


 "മോശെ യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവെച്ചു...
ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്നു മാറയിൽ പാളയമിറങ്ങി"  (സംഖ്യ. 33:2,8)
      മിസ്രയീം ദേശത്തിൻ്റെ കഷ്ടതകളിൽ നിന്ന് വിടുവിക്കപ്പെട്ട യിസ്രായേൽ ജനം, തങ്ങളുടെ വാഗ്ദത്ത ദേശമായ കനാനിലേക്കു യാത്രചെയ്യുമ്പോൾ നിരവധി പ്രതിസന്ധികളെ അവർക്ക് തരണം ചെയ്യേണ്ടതായി വന്നു. അപ്രകാരം ഒരു പരീക്ഷ മാറായിൽ അവർക്കുണ്ടായി. മാറായിലെ വെള്ളം കൈപ്പുള്ളതായിരുന്നതുകൊണ്ട് അവർക്കത് കുടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ മോശെ യഹോവയോടു പ്രാർത്ഥിച്ചു, യഹോവയുടെ കൽപ്പനപ്രകാരം മോശെ ഒരു വൃക്ഷം വെള്ളത്തിലിട്ടപ്പോൾ മാറായിലെ വെള്ളം മധുരമായിത്തീർന്നു. പുറപ്പാട് 15:23..25
പിന്നീട് ദൈവം മോശെയെക്കൊണ്ട് യിസ്രായേൽ ജനത്തിൻ്റെ പ്രയാണക്രമം എഴുതിച്ചപ്പോൾ മാറാദേശവും അവർക്ക് ചരിത്രമായി മാറി. അവരുടെ തലമുറകൾക്ക് കൈമാറേണ്ടതിനും, തങ്ങളുടെ പിതാക്കന്മാരുടെ ചരിത്രം അവർ അറിയേണ്ടതിനും, സർവ്വശക്തനായ ദൈവം അവരെ നടത്തിയ വിധങ്ങൾ അവർ ഗ്രഹിക്കേണ്ടതിനും വേണ്ടിയായിരുന്നു യിസ്രായേല് ജനത്തിൻ്റെ പ്രയാണ ചരിത്രം ദൈവം മോശെയെക്കൊണ്ട് എഴുതിച്ചത്. അങ്ങനെ മാറായിലെ കൈപ്പുള്ളവെള്ളം അവർക്ക് ഒരു ചരിത്രമായി (ഓർമ്മയായി) മാറി.
വിശുദ്ധ വേദപുസ്തകം ആദിയോടന്തം പരിശോധിക്കുമ്പോൾ, മാറായിലെ കൈപ്പുള്ള വെള്ളം ജീവിതത്തിലെ ചില അനുഭവങ്ങളോട് താരതമ്യപ്പെടുത്തി എഴുതിയിരിക്കുന്നതായി മനസ്സിലാക്കുവാൻ കഴിയും. അപ്രകാരം രേഖപ്പെടുത്തിയിരിക്കുന്ന 10 വിഷയങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം.
*മാറായിലെ കൈപ്പുള്ള വെള്ളം*;
1) ശാപത്തെ സൂചിപ്പിക്കുന്നു. യാക്കോബ് 3:10,11
2) നഷ്ടങ്ങളും അരിഷ്ടതയും സൂചിപ്പിക്കുന്നു. വിലാപ. 3:19
3) ദൈവകൃപ നഷ്ടപ്പെടുന്നത് കാണിക്കുന്നു. എബ്രായർ 12:15
4) വെറുപ്പിനെയും വിദ്വേഷത്തെയും സൂചിപ്പിക്കുന്നു. കൊലൊ. 3:19
5) കഷ്ടദിവസത്തെ കാണിക്കുന്നു. ആമൊസ് 8:10
6) മനോവ്യസനത്തെയും വിലാപത്തെയും സൂചിപ്പിക്കുന്നു. യെഹെ.27:31
7) നിന്ദയെയും പരിഹാസത്തെയും സൂചിപ്പിക്കുന്നു. വിലാപ. 3:14,15
  </article>
	<small>Tags : </small>
</div>  

 


  <div class=
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

No. 82, Sarvadaram C- Sector
Kolar Road, Bhopal,
Madhya Pradesh, India 462042

വചനമാരി WhatsApp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Hw3TAMCeyp00DLzOdFgNAk
Email: shaijujohn@gmail.com
Phone: (+91) 9424400654, (+91) 7898211849, (+91) 07554297672


Copyright © 2025, Vachanamari, Shaiju John, Bhopal.
All rights reserved.