ഇന്നത്തെ സന്ദേശം:

December-2022

അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി വിശ്വസിച്ച അവർ പലരിൽ നിന്നും വായ്പ വാങ്ങി അടുക്കളയും ബാത്ത്റൂമും ക്രമീകരിച്ചു. അവരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി എന്നവർ കരുതി. എന്നാൽ ഒരു മാറ്റവും ഉണ്ടായില്ലെന്നുമാത്രമല്ല, പ്രശനങ്ങൾ കൂടുതൽ വർദ്ധിക്കുവാനും തുടങ്ങി. ഇന്ന് പലർക്കും സംഭവിക്കുന്ന അബദ്ധമാണ് ഇത് , കേട്ടറിവിന്റെ വെളിച്ചത്തിൽ ദൈവത്തിന്റെ അഭിഷക്തരെന്ന് തെറ്റിദ്ധരിച്ച് ഇതുപോലുള്ള പലരെയും സമീപിക്കുകയും അവർ പറയുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിച്ച് സമ്പത്തും ആരോഗ്യവും, സമാധാനവും നഷ്ടപ്പെടുത്തി; അവസാനം കുറ്റവും പഴിയുമെല്ലാം കർത്താവിന്റെ മേൽ കെട്ടിവെയ്ക്കുന്നു. ഇക്കൂട്ടർ പറയുന്ന ഉപദേശങ്ങളിലും പരിഹാര മാർഗ്ഗങ്ങളിലും വീഴുന്നതിനു മുമ്പ്, നമ്മുടെയെല്ലാം വീടുകളിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുള്ള ദൈവവചനം, വിശുദ്ധ ബൈബിൾ ഒന്നു തുറന്നു നോക്കി പരിശോധിച്ചുകൂടെ ? അല്ലെങ്കിൽ അത് അവരുടെ കയ്യിൽ കൊടുത്തിട്ട്, സഹോദരാ, താങ്കൾ പറയുന്ന ഈ കാര്യം ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണ്' എന്ന് പറഞ്ഞു തരാമോ, കർത്താവോ, കർത്താവിന്റെ ശിഷ്യന്മാരോ, ഏതെങ്കിലും വീട്ടിൽ ചെന്ന് അടുക്കള പൊളിപ്പിക്കുകയോ കുളിമുറി പണിയിക്കുകയോ ചെയ്തതായി ഒന്നുകാണിച്ചു തരാമോ? എന്നു ചോദിച്ചുകൂടെ.


അപ്പൊ. പ്ര. 17:11 "അവർ തെസ്സലോനിക്കയിലുള്ള വരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു"
ബെരോവയിലുള്ള വിശ്വാസികളെക്കുറിച്ച് ദൈവാത്മാവ് രേഖപ്പെടുത്തിയിരിക്കുന്ന ഒരു സാക്ഷ്യമാണ് ഇത്. അവർ വചനവും ഉപദേശങ്ങളും ഒക്കെ കേൾക്കുക മാത്രമല്ല ചെയ്തത്, അവയെല്ലാം തിരുവെഴുത്തുകളിലുണ്ടോ, അവയെല്ലാം വചനപ്രകാരമുള്ള ഉപദേശങ്ങളാണോ എന്ന് ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു. ഇന്നത്തെ കാലഘട്ടത്തോടുള്ള ബന്ധത്തിൽ ചിന്തിച്ചാൽ, വിവിധ മാധ്യമങ്ങൾ വഴിയായി ധാരാളം വചനസന്ദേശങ്ങളും ഉപദേശങ്ങളും ഒക്കെ ദിനമ്പ്രതി കേട്ടുകൊണ്ടിരിക്കുന്നവരാണ് നമ്മൾ. ഓരോരുത്തർ അവരവരുടെ വീക്ഷണങ്ങളിലും തർജ്ജമകളിലും വചനത്തെ വ്യാഖ്യാനിക്കുന്നതു കാണുമ്പോൾ, അതു കേൾക്കുന്നവർക്ക് ന്യായമായ സംശയങ്ങൾ ഉണ്ടാകാം, ചിലർ വലിയ ആശയകുഴപ്പത്തിൽ ആകുന്നതും കാണാറുണ്ട്.
ഈ അന്ത്യനാളുകളിൽ തെറ്റായ ഉപദേശങ്ങളും, വ്യാഖ്യാനങ്ങളും കേട്ട് തെറ്റിപ്പോകാതിരിക്കേണ്ടതിനാണ് സ്വർഗ്ഗത്തിലെ ദൈവം അവിടുത്തെ ആത്മാവിനാൽ എഴുതിയ (2 തിമൊ. 3:14..16) വിശുദ്ധ തിരുവെഴുത്തുകൾ നമ്മുടെ കരങ്ങളിൽ തന്നിരിക്കുന്നത്;
മത്തായി 22:29 ൽ യേശു കർത്താവ് ഇപ്രകാരമാണ് പറയുന്നത്; ".. നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ട് തെറ്റിപ്പോകുന്നു"
ശരിയാണ്, തിരുവെഴുത്തുകളെ അറിയായ്കകൊണ്ടാണ് ഇന്ന് അനേകർ തെറ്റിപ്പോകുന്നത്. ദൈവജനത്തെ തെറ്റിച്ചുകളയുവാൻ സാത്താൻ ചിലരെ വേഴംകെട്ടിച്ച് വിട്ടിരിക്കുകയാണ് എന്നു പറയുന്നതാകും കൂടുതൽ ശരി. 1 കൊരി 11:3 മുതലുള്ള വചനഭാഗം ഒന്നു മനസ്സിരുത്തി വായിച്ചാൽ നമുക്കതു ബോധ്യമാകും.
നാളുകൾക്കുമുമ്പ് ഒരു കുടുംബം അവരുടെ ഒരു അനുഭവം എന്നോട് പങ്കു വെച്ചത് ഞാൻ ഓർക്കുന്നു; ആ കുടുംബത്തിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്കും, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഒരു വിടുതൽ വേണമെന്ന് ആഗ്രഹിച്ച് അവർ ഒരു ഉപദേശകനെ സമീപിച്ചു. അവരുടെ ആവശ്യപ്രകാരം ആ വ്യക്തി അവരുടെ വീട്ടിൽ എത്തി. ആ കുടുംബത്തിനുവേണ്ടി പ്രാർത്ഥിച്ച ശേഷം അദ്ദേഹം അവരോട് പറഞ്ഞത്, അവരുടെ വീട് പണിതിരിക്കുന്നതിന്റെ കണക്കിൽ ചില വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടാണ് അവരുടെ കുടുംബത്തിൽ പ്രശനങ്ങൾ ഉണ്ടാകുന്നത് എന്നാണ്. അദ്ദേഹം അതിന് ഒരു പരിഹാരവും നിർദ്ദേശിച്ചു. വീടിന്റെ അടുക്കള രണ്ടായി തിരിക്കണം, കൂടാതെ വീടിനകത്ത് മറ്റൊരു ബാത്ത്റൂം കൂടി പണിയണം. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമേ ദോഷങ്ങൾ വിട്ടുമാറുകയുള്ളൂ.
അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി വിശ്വസിച്ച അവർ പലരിൽ നിന്നും വായ്പ വാങ്ങി അടുക്കളയും ബാത്ത്റൂമും ക്രമീകരിച്ചു. അവരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി എന്നവർ കരുതി. എന്നാൽ ഒരു മാറ്റവും ഉണ്ടായില്ലെന്നുമാത്രമല്ല, പ്രശനങ്ങൾ കൂടുതൽ വർദ്ധിക്കുവാനും തുടങ്ങി.
ഇന്ന് പലർക്കും സംഭവിക്കുന്ന അബദ്ധമാണ് ഇത് , കേട്ടറിവിന്റെ വെളിച്ചത്തിൽ ദൈവത്തിന്റെ അഭിഷക്തരെന്ന് തെറ്റിദ്ധരിച്ച് ഇതുപോലുള്ള പലരെയും സമീപിക്കുകയും അവർ പറയുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിച്ച് സമ്പത്തും ആരോഗ്യവും, സമാധാനവും നഷ്ടപ്പെടുത്തി; അവസാനം കുറ്റവും പഴിയുമെല്ലാം കർത്താവിന്റെ മേൽ കെട്ടിവെയ്ക്കുന്നു.
ഇക്കൂട്ടർ പറയുന്ന ഉപദേശങ്ങളിലും പരിഹാര മാർഗ്ഗങ്ങളിലും വീഴുന്നതിനു മുമ്പ്, നമ്മുടെയെല്ലാം വീടുകളിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുള്ള ദൈവവചനം, വിശുദ്ധ ബൈബിൾ ഒന്നു തുറന്നു നോക്കി പരിശോധിച്ചുകൂടെ ? അല്ലെങ്കിൽ അത് അവരുടെ കയ്യിൽ കൊടുത്തിട്ട്, സഹോദരാ, താങ്കൾ പറയുന്ന ഈ കാര്യം ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണ്' എന്ന് പറഞ്ഞു തരാമോ, കർത്താവോ, കർത്താവിന്റെ ശിഷ്യന്മാരോ, ഏതെങ്കിലും വീട്ടിൽ ചെന്ന് അടുക്കള പൊളിപ്പിക്കുകയോ കുളിമുറി പണിയിക്കുകയോ ചെയ്തതായി ഒന്നുകാണിച്ചു തരാമോ?
എന്നു ചോദിച്ചുകൂടെ.
നമ്മൾ ബുദ്ധിയുള്ളവരാകണം പ്രിയരേ , തിരുവെഴുത്തുകളെ ദിനമ്പ്രതി പരിശോധിക്കുന്ന ഉത്തമന്മാരായാൽ ആർക്കും നമ്മെ വഞ്ചിക്കുവാൻ കഴിയുകയില്ല.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,
ഷൈജു ബ്രദർ (ഭോപ്പാൽ, 7898211849)
Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*