ഇന്നത്തെ സന്ദേശം

January-2023

പിതാവിങ്കലേക്ക് നോക്കിയാല്‍, ഏതു രോഗത്തിനും സൗഖ്യമുണ്ട് എന്നും, ഏതു വിഷയത്തിനും വിടുതലുണ്ട് എന്നും, ഏതു അസാധ്യമായതും സാധ്യമാകും എന്നും തന്‍റെ ജീവിതാനുഭവങ്ങള്‍കൊണ്ട് കര്‍ത്താവ് നമുക്കു കാണിച്ചുതരികയായിരുന്നു. ആകയാല്‍ ഇനിയും നമ്മള്‍ എന്തിനു ഭയപ്പെടണം, നമ്മള്‍ എന്തിനു ഭാരപ്പെടണം, നമ്മള്‍ എന്തിനു താമസിക്കണം ? ഈ ദിവസം പിതാവിന്‍റെ സന്നിധിയില്‍ മുട്ടുകള്‍ മടക്കി നമ്മുടെ സങ്കടങ്ങളും ആവലാധികളും അറിയിക്കാം. കൂപ്പു കരങ്ങളോടെ അവിടുത്തെ കരുണക്കായി യാചിക്കാം. നുറുങ്ങിയ ഹൃദയത്തോടെ വേദനകള്‍ പങ്കുവെക്കാം. അവിടുന്ന് വിടുതല്‍ നല്‍കും, സൗഖ്യം നല്‍കും, നീക്കുപോക്കുകള്‍ ഒരുക്കും. വിശ്വാസ യോഗ്യമായ ദൈവവചനം ഒരിക്കല്‍ക്കൂടി നമുക്ക് ഏറ്റുപറയാം; 'അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല'. ആമേന്‍


സങ്കീ. 34:5
"അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല"
ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ഏറ്റവും പ്രത്യാശ നൽകുന്ന ഒരു ബൈബിൾ വചനമാണ് ഇണ്. സ്വർഗ്ഗത്തിലെ ദൈവം തന്റെ മക്കളെ ലജ്ജയ്ക്കായി ഏൽപ്പിക്കയില്ല, ഇൗ ലോകത്തിനു മുമ്പിൽ ഒരു നിന്ദാപാത്രമായി മറ്റുകയില്ല. മറ്റുള്ളവരുടെ മുമ്പിൽ ഒരു പാഴ്വസ്തുവായി തീർക്കുകയില്ല, നമ്മൾ ഏതു സാഹചര്യത്തിലായാലും, ഏതു നേരത്തായാലും, ഏതു അവസ്ഥയിലായാലും ദൈവമുഖത്തേക്ക് നോക്കി വിടുതൽ പ്രാപിപ്പാൻ നമുക്കു സാധിക്കും.
നമ്മുടെ കർത്താവിന്റെ ജീവിതത്തിലും ശുശ്രൂഷയിലും അവിടുന്ന് പിതാവിന്റെ മുഖത്തേക്ക് നോക്കി അനുഗ്രഹങ്ങളെ പ്രാപിച്ചതായി കാണുവാൻ കഴിയും. അവയിൽ നിന്ന് മൂന്നു വചനഭാഗങ്ങൾ മാത്രം ഞാൻ ഒാർമ്മിപ്പിക്കാം;
*1)* മത്തായി 14:19, മർക്കൊസ് 6:41, ലൂക്കൊസ് 9:16
"അവൻ ആ അഞ്ചു അപ്പവും രണ്ടുമീനും എടുത്തുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കി..."
*2)* മർക്കൊസ് 7:34
"സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നു വരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു"
*3)* യോഹന്നാൻ 11:41
"യേശു മേലോട്ടു നോക്കി; പിതാവേ നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു"
യേശുകർത്താവിന്റെ പരസ്യശുശ്രൂഷയിൽ ഉണ്ടായ പ്രധാനപ്പെട്ട മൂന്നു സംഭവങ്ങളാണ് ഇൗ വചന ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരിക്കൽ വിശന്നുതളർന്നിരുന്ന ജനക്കൂട്ടത്തെകണ്ട് മനസ്സലിഞ്ഞ്, അഞ്ചപ്പവും രണ്ടുമീനും കൊണ്ട് അവരെ പോഷിപ്പിക്കുന്നതിനുവേണ്ടി, യേശു നാഥൻ സ്വർഗ്ഗത്തിലെ പിതാവിങ്കലേക്ക് നോക്കി.
മറ്റൊരവസരത്തിൽ, വിക്കനായൊരു ചെകിടനെ കർത്താവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ, അവന്റെ സൗഖ്യത്തിനുവേണ്ടി യേശു നാഥൻ സ്വർഗ്ഗത്തിലെ പിതാവിങ്കലേക്ക് നോക്കി.
ലാസറിന്റെ കല്ലറയ്ക്കു മുമ്പിൽ നിന്ന് അവനെ എഴുന്നേൽപ്പിക്കുന്നതിനു വേണ്ടിയും യേശുനാഥൻ പിതാവിങ്കലേക്കു നോക്കി.
പിതാവിങ്കലേക്ക് നോക്കിയാൽ, ഏതു രോഗത്തിനും സൗഖ്യമുണ്ട് എന്നും, ഏതു വിഷയത്തിനും വിടുതലുണ്ട് എന്നും, ഏതു അസാധ്യമായതും സാധ്യമാകും എന്നും തന്റെ ജീവിതാനുഭവങ്ങൾകൊണ്ട് കർത്താവ് നമുക്കു കാണിച്ചുതരികയായിരുന്നു.
ആകയാൽ ഇനിയും നമ്മൾ എന്തിനു ഭയപ്പെടണം, നമ്മൾ എന്തിനു ഭാരപ്പെടണം, നമ്മൾ എന്തിനു താമസിക്കണം ? ഇൗ ദിവസം പിതാവിന്റെ സന്നിധിയിൽ മുട്ടുകൾ മടക്കി നമ്മുടെ സങ്കടങ്ങളും ആവലാധികളും അറിയിക്കാം. കൂപ്പു കരങ്ങളോടെ അവിടുത്തെ കരുണക്കായി യാചിക്കാം. നുറുങ്ങിയ ഹൃദയത്തോടെ വേദനകൾ പങ്കുവെക്കാം. അവിടുന്ന് വിടുതൽ നൽകും, സൗഖ്യം നൽകും, നീക്കുപോക്കുകൾ ഒരുക്കും.
വിശ്വാസ യോഗ്യമായ ദൈവവചനം ഒരിക്കൽക്കൂടി നമുക്ക് ഏറ്റുപറയാം; 'അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല'. ആമേൻ
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ, വചനമാരി, ഭോപ്പാൽ
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9424400654, 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*