ഭയപ്പെടേണ്ട, വിശ്വസിക്കമാത്രം ചെയ്ക

January-2023

മറ്റുള്ളവർ പറയുന്നത് കാര്യമാക്കണ്ട, ലാബിലെ റിപ്പോർട്ട് കാര്യമാക്കണ്ട, ഡോക്ടർ പറഞ്ഞത് കാര്യമാക്കണ്ട, കൂട്ടുകാർ പറഞ്ഞത് കാര്യമാക്കണ്ട, അധ്യാപകർ പറഞ്ഞത് കാര്യമാക്കണ്ട, ബാങ്കുകാർ പറഞ്ഞത് കാര്യമാക്കണ്ട, അവിശ്വാസത്തോടെ പറഞ്ഞ ആരുടെയും വാക്കുകൾ കാര്യമാക്കണ്ട (മുഖവിലയ്ക്ക് എടുക്കണ്ട), യേശുവിൽ വിശ്വസിക്ക മാത്രം ചെയ്ക. യായിറോസ് യേശുവിൽ വിശ്വസിക്ക മാത്രം ചെയ്തു. ലോക മനുഷ്യർ അതുകണ്ട് പരിഹസിച്ചു (മർക്കൊസ് 5:39). ബോധമില്ലാത്തവൻ എന്ന് നിന്ദിച്ചു. യുക്തിക്ക് നിരക്കാത്തത് ചെയ്യുന്നവൻ എന്ന പഴികേട്ടു. എന്നാൽ സംഭവിച്ചത് എന്താണ് ? തന്റെ പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള മകളെ യേശു അവനു തിരികെ നൽകി. ലോകം അത്കണ്ട് അതിശയത്തോടെ (വിസ്മയത്തോടെ) നോക്കി നിന്നു. നമ്മുടെ ജീവിതത്തിലും യേശുവിന്റെ ഇൗ വചനം നമുക്ക് ഏറ്റെടുക്കാം, *ഭയപ്പെടേണ്ട, വിശ്വസിക്കമാത്രം ചെയ്ക*.


മർക്കൊസ് 5:36 "യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു; *ഭയപ്പെടേണ്ട, വിശ്വസിക്കമാത്രം ചെയ്ക* എന്നു പറഞ്ഞു" (ലൂക്കൊസ് 8:50)
     മനുഷ്യ ബുദ്ധിയിൽ ഉൾക്കൊള്ളാൻ ഏറെ പ്രയാസമുള്ള ഒരു കാര്യമാണ് പള്ളിപ്രമാണിയായ യായിറോസിനോട് കർത്താവ് പറയുന്നത്. കാരണം, പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള തന്റെ കുഞ്ഞുമകൾ മരിച്ചുപോയി എന്ന വാർത്ത തന്റെ വീട്ടിൽ നിന്ന് ഒരാൾ വന്നു പറഞ്ഞതു കേട്ടിട്ടാണ്, യേശു ആ പിതാവിനോട്, ആ വാർത്ത കാര്യമാക്കണ്ട എന്നു പറയുന്നത്. ഒരു പിതാവിന് തന്റെ മകളുടെ മരണ വാർത്ത അത്ര നിസ്സാരമായി, കാര്യമാക്കാതിരിക്കാൻ പറ്റുമോ? യുക്തിക്ക് നിരക്കുന്ന ഒരു കാര്യമാണോ യേശു ഇൗ പള്ളിപ്രമാണിയോട് ആവശ്യപ്പെടുന്നത് എന്ന് ആർക്കും തോന്നിപ്പോകും.
മനുഷ്യന്റെ യുക്തിക്ക് നിരക്കാത്ത കാര്യമാണ് വിശ്വാസം എന്ന് പലരും പലപ്പോഴും പറയാറുണ്ട്. ഒരു പരിധിവരെ അതു ശരിയുമാണ്. ഇവിടെ യായിറോസ് എന്ന പള്ളിപ്രമാണി ഒരു വിഷമഘട്ടത്തിൽ അഥവാ ഒരു ആശയകുഴപ്പത്തിലായിരിക്കുകയാണ്. തന്റെ വീട്ടിൽ നിന്ന് വന്ന മരണവാർത്തയാണോ അതോ യേശുവിലുള്ള വിശ്വാസമാണോ കാര്യമാക്കേണ്ടത് ? (പരിഗണിക്കേണ്ടത് ?)
    ഇതുപോലെ ഒരു തിരഞ്ഞെടുപ്പിന്റെ മുമ്പിൽ പകെച്ചു നിൽക്കുന്ന നിരവധി ആളുകളെ ഇന്നു നമുക്കു ചുറ്റും കാണുവാൻ കഴിയും, ഒരുപക്ഷേ നാമും അവരിൽ ഒരാളായി ഇന്ന് ഭയത്തോടെ നിൽക്കുകയായിരിക്കാം. ഇൗ സന്ദേശത്തിൽക്കൂടി പരിശുദ്ധാത്മാവിന് നമ്മോടു സംസാരിക്കാനുണ്ട്; യേശുവിൽ വിശ്വസിക്ക മാത്രം ചെയ്ക.
മറ്റുള്ളവർ പറയുന്നത് കാര്യമാക്കണ്ട, ലാബിലെ റിപ്പോർട്ട് കാര്യമാക്കണ്ട, ഡോക്ടർ പറഞ്ഞത് കാര്യമാക്കണ്ട, കൂട്ടുകാർ പറഞ്ഞത് കാര്യമാക്കണ്ട, അധ്യാപകർ പറഞ്ഞത് കാര്യമാക്കണ്ട, ബാങ്കുകാർ പറഞ്ഞത് കാര്യമാക്കണ്ട, അവിശ്വാസത്തോടെ പറഞ്ഞ ആരുടെയും വാക്കുകൾ കാര്യമാക്കണ്ട (മുഖവിലയ്ക്ക് എടുക്കണ്ട), യേശുവിൽ വിശ്വസിക്ക മാത്രം ചെയ്ക.
    യായിറോസ് യേശുവിൽ വിശ്വസിക്ക മാത്രം ചെയ്തു. ലോക മനുഷ്യർ അതുകണ്ട് പരിഹസിച്ചു (മർക്കൊസ് 5:39). ബോധമില്ലാത്തവൻ എന്ന് നിന്ദിച്ചു. യുക്തിക്ക് നിരക്കാത്തത് ചെയ്യുന്നവൻ എന്ന പഴികേട്ടു. എന്നാൽ സംഭവിച്ചത് എന്താണ് ? തന്റെ പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള മകളെ യേശു അവനു തിരികെ നൽകി. ലോകം അത്കണ്ട് അതിശയത്തോടെ (വിസ്മയത്തോടെ) നോക്കി നിന്നു.
നമ്മുടെ ജീവിതത്തിലും യേശുവിന്റെ ഇൗ വചനം നമുക്ക് ഏറ്റെടുക്കാം, *ഭയപ്പെടേണ്ട, വിശ്വസിക്കമാത്രം ചെയ്ക*.
ദൈവം അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
(വചനമാരി, ഭോപ്പാൽ)
കുറിപ്പ്:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*