സ്വർഗ്ഗത്തിലേക്കു നോക്കാം

January-2023

നമ്മുടെ സാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും, നമ്മുടെ സാധ്യതകൾ എത്ര അസ്തമിച്ചതായി തോന്നിയാലും, നമ്മുടെ എതിരാളികൾ എത്ര പ്രബലരായി കാണപ്പെട്ടാലും, സാരമില്ല; നമ്മുടെ കണ്ണുകൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തിയാൽ മതി;, *നമ്മൾ ഇന്നുവരെ കാണാത്ത ഒരു കാഴ്ച, നമ്മൾ ഇന്നുവരെ കേൾക്കാത്ത ഒരു വാർത്ത, നമ്മൾ ഇന്നുവരെ അറിയാത്ത ഒരു വിടുതൽ, നമ്മെ കാത്തിരിക്കുന്നുണ്ട്*


അപ്പൊ.പ്രവ. 7:55 "അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി *സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി*, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു"
       വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇൗ വാക്യത്തിന് ഏറെ പ്രത്യേകതകൾ ഉള്ളതായി വേദപഠിതാക്കൾ അഭിപ്രയപ്പെടുന്നുണ്ട്, അതിൽ ഒരു പ്രത്യേകത' ത്രിയേക ദൈവസാന്നിധ്യം ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന അപൂർവ്വം വാക്യങ്ങളിൽ ഒന്നാണ് ഈ ബൈബിൾ വാക്യം എന്നുള്ളതാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഒരുപോലെ സ്തെഫാനൊസിന് വെളിപ്പെട്ടതായി ഈ വാക്യത്തിൽ കാണാം. ഇപ്രകാരം ഒരു അപൂർവ്വ ഭാഗ്യം സ്തെഫാനൊസിന് ലഭിക്കുവാനുണ്ടായ കാരണം, അവൻ സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കിയതുകൊണ്ടാണ്.
      മറ്റൊരു വാക്യത്തിൽ, അപ്പൊ.പ്രവ. 6:15 നമ്മൾ ഇപ്രകാരമാണ് വായിക്കുന്നത്; "ഇരുന്നവർ എല്ലാവരും *അവനെ ഉറ്റുനോക്കി* അവന്റെ മുഖം ഒരു ദൈവ ദൂതന്റെ മുഖം പോലെ കണ്ടു"
ഈ രണ്ടു വാക്യങ്ങളിലും ഉറ്റുനോക്കുന്ന രണ്ടു കൂട്ടരെ കാണാം, ദൈവവചനം കേട്ട് ഹൃദയത്തിൽ കുത്തുകൊണ്ട് കോപപരവശരായി പല്ലിറുമ്മിക്കൊണ്ട് ഒരു കൂട്ടം ആളുകൾ സ്തെഫാനൊസിനെ ഉറ്റുനോക്കുമ്പോൾ, ദൈവഭക്തനായ സ്തെഫാനൊസ് സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി, അന്നുവരെ കാണാത്ത ഒരു അത്ഭുത കാഴ്ച അവൻ കണ്ടു.
       ലോക മനുഷ്യനെയും ഒരു ദൈവപൈതലിനെയും വ്യത്യസ്തരാക്കുന്ന ഒരു ഘടകം അവരുടെ നോട്ടത്തിലെ പ്രത്യേകതയാണ്. ലോക മനുഷ്യർ ഭൂമിയിലുള്ളത് നോക്കുമ്പോൾ, ആത്മീയൻ സ്വർഗ്ഗത്തിലേക്കു നോക്കുന്നു, ലോക മനുഷ്യർ ശരണത്തിനായി മനുഷ്യരെ നോക്കുമ്പോൾ, ആത്മീയന്റെ കണ്ണുകൾ സഹായത്തിനായി ഉയരത്തിലേക്കു / ദൈവമുഖത്തേക്കു നോക്കുന്നു, ലോക മനുഷ്യന്റെ കണ്ണുകൾ മരണത്തോളം കാണുമ്പോൾ, ആത്മീയൻ നിത്യതയുടെ ദർശനം കാണുന്നു.
    ഇന്നു ഈ സന്ദേശം വായിക്കുന്ന പ്രിയരേ, ഈ വചനത്തിൽ നിന്നുകൊണ്ട് ദൈവാത്മാവിൽ ഒരു ആലോചന ഞാൻ നിങ്ങളോടു പറയട്ടെ, നമ്മുടെ സാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും, നമ്മുടെ സാധ്യതകൾ എത്ര അസ്തമിച്ചതായി തോന്നിയാലും, നമ്മുടെ എതിരാളികൾ എത്ര പ്രബലരായി കാണപ്പെട്ടാലും, സാരമില്ല; നമ്മുടെ കണ്ണുകൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തിയാൽ മതി;,
*നമ്മൾ ഇന്നുവരെ കാണാത്ത ഒരു കാഴ്ച, നമ്മൾ ഇന്നുവരെ കേൾക്കാത്ത ഒരു വാർത്ത, നമ്മൾ ഇന്നുവരെ അറിയാത്ത ഒരു വിടുതൽ, നമ്മെ കാത്തിരിക്കുന്നുണ്ട്*
വിശ്വസിക്കുന്നവർക്ക് '*ആമേൻ*' പറയാം

പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ

കുറിപ്പ്:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. ഞങ്ങളുടെ WhatsApp നമ്പർ 7898211849 , 9424400654

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*