യെഹോയാക്കീം ഒരു പാഠം

January-2023

പിന്നീട് നടന്നതെല്ലാം ചരിത്രമാണ്, ബാബേൽ രാജാവായ നെബുഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി (2 ദിനവൃ. 36:6, ദാനിയേൽ 1:1,2). അതിനുശേഷം നെബുഖദ്നേസർ അവനെ പട്ടണത്തിന്റെ മുകളിൽനിന്ന് വലിച്ചെറിഞ്ഞു, അവന്റെ ശരീരം വലിച്ചു ചീന്തപ്പെട്ടു, അങ്ങനെ യിരെ. 22:19 ൽ വായിക്കുന്നതുപോലെ ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടുമെന്ന ദൈവവചനം സത്യമായിത്തീർന്നു. ബി.സി.598 ൽ ഇതു സംഭവിച്ചു എന്നാണ് ജോസിഫസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത്.       ദൈവവചനത്തെ അപമാനിച്ചവരും, അവഹേളിച്ചവരും, കത്തിച്ചുകളഞ്ഞവരും അവരുടെ പാപം തങ്ങളുടെ തലയിൽ മാത്രമല്ല, തലമുറകളിലേക്കും വലിച്ചുകയറ്റി, അവസാനം മൃഗത്തെപ്പോലെ മരിച്ച് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ കിടക്കുമ്പോൾ, ദൈവവചനത്തെ സ്നേഹിക്കുകയും, മാനിക്കയും, ആദരിക്കുകയും, അനുസരിക്കുകയും ചെയ്ത യോശുവയെപ്പോലുള്ള പിതാക്കന്മാർ നമുക്കു മാതൃകയായി ഉണ്ട്.


യിരെ. 36:22..32
     യെഹൂദാരാജാവായിരുന്ന യെഹോയാക്കീമിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ തെറ്റാണ് ഈ വചനഭാഗത്ത് നമ്മൾ വായിക്കുന്നത്. ദൈവം എഴുതുവാൻ കൽപ്പിച്ച പ്രവചനദൂതുകൾ യിരെമ്യാവ് പ്രവാചകൻ ചുരുളുകളിൽ എഴുതിവെച്ചിരുന്നത്, യെഹോയാക്കീമിം രാജാവ് നെരിപ്പോടിൽ ഇട്ട് കത്തിച്ചുകളഞ്ഞു. ആ പ്രവചനങ്ങൾ ഒന്നും തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താലാണ് രാജാവ് ഇതുപോലൊരു അക്രമം കാണിച്ചത്. യിസ്രായേൽ ജനത്തിന് വരാൻപോകുന്ന പ്രവാസത്തെക്കുറിച്ചുള്ള പ്രവചനമായിരുന്നു ആ ചുരുളുകളിൽ എഴുതിയിരുന്നത്.
     ആ പ്രവചന ചുരുളുകൾ എരിച്ചുകളഞ്ഞാൽ അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ സംഭവിക്കില്ല എന്നു കരുതുവാൻ മാത്രം ഒരു വിഡ്ഢിയായിരുന്നോ ഈ രാജാവ് ? വ്യാജം പറയാൻ ദൈവം മനുഷ്യനല്ല എന്നും ... താൻ കൽപ്പിച്ചത് ചെയ്യാതിരിക്കില്ല എന്നും താൻ അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കില്ല (സംഖ്യ. 23:19) എന്നും ഈ രാജാവിന് അറിയാൻ പാടില്ലായിരുന്നോ ?
      യെഹോയാക്കീം എന്ന ഇൗ രാജാവിനെപ്പോലെ ചിന്തിക്കുന്ന അനേകർ ഇന്നുമുണ്ട്; തങ്ങളുടെ താൽപ്പര്യങ്ങൾക്കു നിരക്കുന്ന കാര്യങ്ങളല്ല ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കണ്ടാൽ, അവർ വചനത്തെ ചോദ്യം ചെയ്യും, എതിർക്കും, നിന്ദിക്കും, പരിഹസിക്കും എന്നാൽ അതുകൊണ്ടൊന്നും വചനത്തിന് മാറ്റമുണ്ടാകുന്നില്ല എന്നു മാത്രമല്ല, അതു ചെയ്യുന്നവരുടെ തലവര ദൈവം മാറ്റി വരെക്കും എന്ന പാഠമാണ് യെഹോയാക്കീമിം എന്ന ഈ രാജാവിന്റെ ജീവിതത്തിൽ നിന്ന് പഠിക്കാനുള്ളത്. വടികൊടുത്ത് അടി മേടിക്കുക, എന്ന ഒരു പ്രയോഗം മലയാള ഭാഷയിൽ നമുക്കെല്ലാം സുപരിചിതമാണല്ലോ. അക്ഷരാർത്ഥത്തിൽ യെഹോയാക്കീം എന്ന യെഹൂദാരാജാവിന്റെ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്. വിശുദ്ധ വേദപുസ്തകത്തിൽ, യിരെമ്യാ പ്രവചനത്തിലും, ദിനവൃത്താന്ത പുസ്തകത്തിലും, ദാനിയേൽ പ്രവചനത്തിലും രേഖപ്പെടുത്തിയിരിക്കുന്ന ചില വചനഭാഗങ്ങൾ വായിച്ചാൽ ഈ കാര്യം നമുക്കു കൂടുതൽ വ്യക്തമാകും. ഒരു കാരണവുമില്ലാതെ തന്റെ കയ്യിലിരുപ്പുകൊണ്ട് മാത്രം ദൈവശാപം മേടിച്ചുകൂട്ടിയ യെഹോയാക്കീമിന്റെ ജീവിതം ഇന്നത്തെ ദൈവജനത്തിനും ഒരു മുന്നറിയിപ്പും, പാഠവുമാണ്.
    യെഹോയാക്കീം കത്തിച്ചു കളഞ്ഞ വചനങ്ങൾ പിന്നെയും എഴുതുവാൻ ദൈവം തന്റെ പ്രവാചകനോടു കൽപ്പിച്ചു. അങ്ങനെ രണ്ടാമതും അവ എഴുതപ്പെട്ടു. കൂട്ടത്തിൽ ആദ്യത്തെ ചുരുളുകളിൽ എഴുതാതിരുന്ന ചില കാര്യങ്ങൾകൂടി ദൈവം അതിൽ ചേർത്ത് എഴുതിച്ചു.
(യിരെ. 36:32 "അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുൾ എടുത്തു നേര്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള *ഏറിയ വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു*")
     ചേർത്തെഴുതിയത് എന്തൊക്കെയാണ് എന്ന് 30,31 വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവന്റെ തലമുറകളുടെ അനുഗ്രഹം നഷ്ടപ്പെട്ടു, അവന്റെ അന്ത്യം ദാരുണവും ശപിക്കപ്പെട്ടതുമായിരിക്കുമെന്ന് ദൈവം എഴുതിവെപ്പിച്ചു.
      പിന്നീട് നടന്നതെല്ലാം ചരിത്രമാണ്, ബാബേൽ രാജാവായ നെബുഖദ്നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി (2 ദിനവൃ. 36:6, ദാനിയേൽ 1:1,2). അതിനുശേഷം നെബുഖദ്നേസർ അവനെ പട്ടണത്തിന്റെ മുകളിൽനിന്ന് വലിച്ചെറിഞ്ഞു, അവന്റെ ശരീരം വലിച്ചു ചീന്തപ്പെട്ടു, അങ്ങനെ യിരെ. 22:19 ൽ വായിക്കുന്നതുപോലെ ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടുമെന്ന ദൈവവചനം സത്യമായിത്തീർന്നു. ബി.സി.598 ൽ ഇതു സംഭവിച്ചു എന്നാണ് ജോസിഫസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത്.
      ദൈവവചനത്തെ അപമാനിച്ചവരും, അവഹേളിച്ചവരും, കത്തിച്ചുകളഞ്ഞവരും അവരുടെ പാപം തങ്ങളുടെ തലയിൽ മാത്രമല്ല, തലമുറകളിലേക്കും വലിച്ചുകയറ്റി, അവസാനം മൃഗത്തെപ്പോലെ മരിച്ച് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ കിടക്കുമ്പോൾ, ദൈവവചനത്തെ സ്നേഹിക്കുകയും, മാനിക്കയും, ആദരിക്കുകയും, അനുസരിക്കുകയും ചെയ്ത യോശുവയെപ്പോലുള്ള പിതാക്കന്മാർ നമുക്കു മാതൃകയായി ഉണ്ട്.
(യോശുവ 1:8 "ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായി ഇരിക്കും")
ആകയാൽ പ്രിയരേ, ഇന്നു നാമും നമ്മുടെ തലമുറകളും കൃതാർത്ഥതയോടെ ഇരിക്കേണ്ടതിന്, ദൈവം നമ്മുടെ കരങ്ങളിൽ തന്നിരിക്കുന്ന വേദപുസ്തകം അഭിമനാത്തോടെ നമ്മുടെ ഹൃദയത്തോടു ചേർത്തുപിടിക്കാം,
ഈ വചനങ്ങളാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654), വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*