നിനക്കൊന്നും ഭവിക്കയില്ല

January-2023

വിശ്വാസ ജീവിതത്തിൽ പരീക്ഷകളും പോരാട്ടങ്ങളും നേരിടേണ്ടതായി വന്നേക്കാം, രോഗങ്ങളും പ്രശ്നങ്ങളും ഒന്നിനൊന്നായി കടന്നുവന്നേക്കാം; എന്നാൽ അവയൊന്നും ഒരു ദൈവപൈതലിനെ തളർത്തുവാൻ പോന്നതാകരുത്. ദൈവവാഗ്ദത്തം ലഭിച്ച ദൈവപൈതൽ പ്രശ്നങ്ങൾ കണ്ട് വിലപിക്കാതെ, അവിശ്വാസത്തിന്റെ വാക്കുകൾ പറഞ്ഞ് നിരാശപ്പെടാതെ, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനെന്ന് എണ്ണിക്കൊണ്ട് പ്രത്യാശയോടെ കാത്തിരിക്കുകയാണ് വേണ്ടത്. യാക്കോബേ, നീ ഭയപ്പെട്ടതുപോലെ; ഒന്നും യോസേഫിന് സംഭവിച്ചിട്ടില്ല, ശിമെയോനും സുരക്ഷിതനായി ഇരിക്കുന്നുണ്ട്, ബെന്യാമീനും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ചുരുക്കത്തിൽ പറഞ്ഞാൽ; നിന്റെ ഭൂതവും, ഭാവിയും, വർത്തമാനകാലവും എല്ലാം ദൈവകരങ്ങളിൽ സുരക്ഷിതമാണ്


ഉൽപ്പത്തി 42:36 "..യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലംതന്നെ എന്നു പറഞ്ഞു'
       തന്റെ മൂന്നു മക്കളെ ഓർത്ത് സങ്കടപ്പെട്ട് വിലപിക്കുന്ന യാക്കോബിന്റെ വാക്കുകളാണ് ഇത്. എന്നാൽ ഈ വാക്കുകളിൽ ഒരു വാസ്തവവുമില്ല എന്നുള്ളതാണ് സത്യം. കാര്യങ്ങൾ ശരിയായി ഗ്രഹിക്കാതെ തന്റെ ഭാവനയിൽ നിന്നും, അനുമാനത്തിൽ നിന്നുകൊണ്ടുമാണ് യാക്കോബിന്റെ ഈ വിലാപങ്ങൾ എന്നു കാണാം. യഥാർത്ഥത്തിൽ താൻ ഭയപ്പെട്ടപോലെ ഒന്നും നടന്നിട്ടില്ല എന്നും ദൈവപദ്ധതിയുടെ ഭാഗമായാണ് ഇവ എല്ലാം സംഭവിക്കുന്നത് എന്നും വിശ്വാസകണ്ണുകൾ കൊണ്ടു കാണുവാൻ യാക്കോബിന് കഴിയാതെ പോയി.
മൂന്നു (മക്കളെ) വിഷയങ്ങളെ ഓർത്താണ് ഇവിടെ യാക്കോബ് വിലപിക്കുന്നത് എന്നു കാണാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ജീവിതത്തിലെ മൂന്നു കാലങ്ങളെ ഓർത്താണ് യാക്കോബ് സങ്കടപ്പെടുന്നത് എന്നു സാരം;
*(1) ഭൂതകാലം;* (Past) യോസേഫ് ഇല്ല; എന്ന് യാക്കോബ് വിലപിക്കുന്നു; വാസ്തവത്തിൽ യോസേഫ് ഉണ്ട്, ഈജിപ്റ്റ് സാമ്രാജ്യത്തിലെ മഹാമന്ത്രിയായി യോസേഫ് ജീവിച്ചിരിപ്പുണ്ട്.
*(2) വർത്തമാനകാലം*; (Present) ശിമെയോൻ ഇല്ല; എന്ന് യാക്കോബ് വിലപിക്കുന്നു; വാസ്തവത്തിൽ ശിമെയോൻ ഉണ്ട്, യോസേഫിന്റെ കൊട്ടാരത്തിൽ സുരക്ഷിതനായി സഹോദരന്മാരുടെ വരവ് പ്രതീക്ഷിച്ചിരിക്കുന്നുണ്ട്.
*(3) ഭാവികാലം;* (Future) ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; ഇനി ഞാൻ അവനെ കാണില്ല; എന്ന് യാക്കോബ് വിലപിക്കുന്നു; വാസ്തവത്തിൽ അവൻ പോകുന്നത് ഏറ്റവും സുരക്ഷിതവും സുഭിക്ഷവുമായ രാജകൊട്ടാരത്തിലേക്കാണ്.
      *ഇതൊന്നും ഗ്രഹിക്കാതെ, അഥവാ, കാര്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിയാൻ കഴിയാതെ, കാരണമില്ലാതെ വിലപിക്കുന്ന യാക്കോബിന്റെ ഈ അവസ്ഥ ഇന്നത്തെ പല ദൈവമക്കൾക്കും ഉണ്ട് എന്നുള്ളതാണ് വാസ്തവം. എന്നാൽ ജീവിതത്തിൽ തനിക്കു ലഭിച്ച ദൈവവാഗ്ദത്തങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ യാക്കോബിന് ഇങ്ങനെ വിലപിക്കേണ്ടി വരികയില്ലായിരുന്നു.*

      ഉൽപ്പത്തി 28:1.. അദ്ധ്യായത്തിൽ തന്റെ പിതാവായ യിസ്ഹാക്കിൽ നിന്ന്; 'അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും ഉണ്ടാകുമെന്ന്' പകർന്നു ലഭിച്ചതും,
       യബോക്ക്കടവിന്റെ തീരത്തുവെച്ച് ദൈവപുരുഷനോടു മല്ലുപിടിച്ച്, 'യിസ്രായേൽ' എന്ന അനുഗ്രഹം തന്റെ തലമുറകൾക്കുവേണ്ടി ദൈവത്തിൽ നിന്ന് നേടിയ യാക്കോബിന്, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനെന്നും, തന്റെ മക്കളെ ദൈവം കാക്കുമെന്നും അറിയില്ലായിരുന്നോ ?

വിശ്വാസ ജീവിതത്തിൽ പരീക്ഷകളും പോരാട്ടങ്ങളും നേരിടേണ്ടതായി വന്നേക്കാം, രോഗങ്ങളും പ്രശ്നങ്ങളും ഒന്നിനൊന്നായി കടന്നുവന്നേക്കാം; എന്നാൽ അവയൊന്നും ഒരു ദൈവപൈതലിനെ തളർത്തുവാൻ പോന്നതാകരുത്. ദൈവവാഗ്ദത്തം ലഭിച്ച ദൈവപൈതൽ പ്രശ്നങ്ങൾ കണ്ട് വിലപിക്കാതെ, അവിശ്വാസത്തിന്റെ വാക്കുകൾ പറഞ്ഞ് നിരാശപ്പെടാതെ, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനെന്ന് എണ്ണിക്കൊണ്ട് പ്രത്യാശയോടെ കാത്തിരിക്കുകയാണ് വേണ്ടത്.
*യാക്കോബേ, നീ ഭയപ്പെട്ടതുപോലെ; ഒന്നും യോസേഫിന് സംഭവിച്ചിട്ടില്ല, ശിമെയോനും സുരക്ഷിതനായി ഇരിക്കുന്നുണ്ട്, ബെന്യാമീനും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ചുരുക്കത്തിൽ പറഞ്ഞാൽ; നിന്റെ ഭൂതവും, ഭാവിയും, വർത്തമാനകാലവും എല്ലാം ദൈവകരങ്ങളിൽ സുരക്ഷിതമാണ്*
ആകയാൽ പ്രിയരേ, ഇന്നത്തെ സാഹചര്യങ്ങളെ നോക്കിക്കണ്ട് ഇനിയും വിലപിക്കേണ്ടതില്ല, കാരണം, ഇതൊന്നുമല്ല വാസ്തവം; നമ്മുടെ ജീവിതത്തിൽ ദൈവം അരുളിച്ചെയ്തിരിക്കുന്ന വാഗ്ദത്തങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുവാൻ ദൈവാത്മാവ് ആലോചന പറയുന്നു. ഇവ എല്ലാം ദൈവം നന്മക്കായി മാറ്റും എന്നറിഞ്ഞുകൊൾക. (റോമർ 8:28 "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു)
*'ആമേൻ'*
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”