നമ്മുടെ സമയം വരും

February-2023

ആദ്യം അവസരം ലഭിക്കുന്നതിലല്ല, ആളുകളുടെ എണ്ണത്തിലുമല്ല, ലോകത്തിന്റെ ജ്ഞാനത്താലുമല്ല, അധികാരത്തിന്റെ മുഷ്ടിയാലുമല്ല, കർത്താവിനായി, കർത്താവിന്റെ സമയത്തിനായി കാത്തിരിക്കുന്നവർക്ക് അതു ലഭിക്കും. അവരുടെ സമയം വരും, അവരുടെ അവസരം അവരെ തേടി എത്തും. (സഭാ പ്ര. 3:11) അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്യും....


          സദൃശ്യ. 20:22 "... യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.
സ്വർഗ്ഗത്തിലെ ദൈവം തന്റെ മക്കൾക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന നന്മകൾ തട്ടിയെടുക്കുവാൻ ആർക്കും കഴിയുകയില്ല. എളുപ്പവഴിയിലൂടെ അവ കൈവശമാക്കുവാനും ആർക്കും സാധിക്കില്ല. അതിനായി കാത്തിരിക്കുകയാണ് വേണ്ടത്; ബദ്ധപ്പെടാതെ ക്ഷമയോടിരുന്നാൽ നിശ്ചയമായും അവ ലഭിക്കും, നമുക്കുള്ള അവകാശം / അവസരങ്ങൾ നമ്മെ തേടിവരും. വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവഭക്തന്മാരുടെ ജീവിത അനുഭവങ്ങൾ നമ്മുടെ മുമ്പിൽ സാക്ഷ്യമായി ഉണ്ട്. അവയിൽ ചിലതു ഞാൻ ഓർമ്മിപ്പിക്കാം;
        മിസ്രയേമിലെ ഫറവോ രാജാവ് കണ്ട സ്വപ്നം വ്യഖ്യാനിക്കുവാൻ ആദ്യം അവസരം ലഭിച്ചത്, ആ രാജ്യത്തെ മന്ത്രവാദികൾക്കും മഷിനോട്ടക്കാർക്കും, മിസ്രയേമിലെ ജ്ഞാനികൾക്കുമായിരുന്നു. അവസാനം എന്തു സംഭവിച്ചു ? *സമയമായപ്പോൾ അവസരം യോസേഫിനെ തേടി വന്നു*. (ഉൽപ്പത്തി 41:8,14)


       നെബുഖദ്നേസർ രാജാവ് കണ്ട സ്വപ്നം വ്യാഖ്യാനിക്കുവാൻ ആദ്യം വിളിക്കപ്പെട്ടത് ദേശത്തിലെ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കൽദയരെയും ആയിരുന്നു. അവസാനം എന്തു സംഭവിച്ചു ? *ദാനിയേലിന്റെ സമയമായപ്പോൾ അവസരം ദാനിയേലിനെ തേടി ചെന്നു.* (ദാനിയേൽ 2:2,25)


       കർമ്മേൽ പർവ്വതത്തിൽ ഒരുക്കപ്പെട്ട യാഗപീഠത്തിൽ ബലി അർപ്പിക്കാൻ ആദ്യം അവസരം ലഭിച്ചത് ബാലിന്റെയും, അശേരാപ്രവാചകന്മാർക്കുമായിരുന്നു. അവർക്ക് സയവും അധികം ലഭിച്ചു. അവർ എണ്ണത്തിൽ കൂടുതലുമുണ്ടായിരുന്നു. അവസാനം എന്തു സംഭവിച്ചു ? *ഏലീയാവിന്റെ സമയം വന്നപ്പോൾ യഹോവയുടെ തീ ഇറങ്ങി ഏലീയാവിന്റെ ഹോമയാഗം ദഹിപ്പിച്ചു*. (1 രാജാ. 18:25,28)

      ഈ സന്ദേശം വായിക്കുന്ന പ്രിയരേ, ദൈവാത്മാവിൽ ഞാൻ ഒരു ആലോചന നിങ്ങളോടു പറയട്ടെ; ആദ്യം അവസരം ലഭിക്കുന്നതിലല്ല, ആളുകളുടെ എണ്ണത്തിലുമല്ല, ലോകത്തിന്റെ ജ്ഞാനത്താലുമല്ല, അധികാരത്തിന്റെ മുഷ്ടിയാലുമല്ല, കർത്താവിനായി, കർത്താവിന്റെ സമയത്തിനായി കാത്തിരിക്കുന്നവർക്ക് അതു ലഭിക്കും. അവരുടെ സമയം വരും, അവരുടെ അവസരം അവരെ തേടി എത്തും. (സഭാ പ്ര. 3:11) അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്യും....
വിശ്വസിക്കുന്നവർക്ക് ഒരു 'ആമേൻ' പറയാമോ !
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.