നമ്മുടെ സമയം വരും

February-2023

ആദ്യം അവസരം ലഭിക്കുന്നതിലല്ല, ആളുകളുടെ എണ്ണത്തിലുമല്ല, ലോകത്തിന്റെ ജ്ഞാനത്താലുമല്ല, അധികാരത്തിന്റെ മുഷ്ടിയാലുമല്ല, കർത്താവിനായി, കർത്താവിന്റെ സമയത്തിനായി കാത്തിരിക്കുന്നവർക്ക് അതു ലഭിക്കും. അവരുടെ സമയം വരും, അവരുടെ അവസരം അവരെ തേടി എത്തും. (സഭാ പ്ര. 3:11) അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്യും....


          സദൃശ്യ. 20:22 "... യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.
സ്വർഗ്ഗത്തിലെ ദൈവം തന്റെ മക്കൾക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന നന്മകൾ തട്ടിയെടുക്കുവാൻ ആർക്കും കഴിയുകയില്ല. എളുപ്പവഴിയിലൂടെ അവ കൈവശമാക്കുവാനും ആർക്കും സാധിക്കില്ല. അതിനായി കാത്തിരിക്കുകയാണ് വേണ്ടത്; ബദ്ധപ്പെടാതെ ക്ഷമയോടിരുന്നാൽ നിശ്ചയമായും അവ ലഭിക്കും, നമുക്കുള്ള അവകാശം / അവസരങ്ങൾ നമ്മെ തേടിവരും. വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവഭക്തന്മാരുടെ ജീവിത അനുഭവങ്ങൾ നമ്മുടെ മുമ്പിൽ സാക്ഷ്യമായി ഉണ്ട്. അവയിൽ ചിലതു ഞാൻ ഓർമ്മിപ്പിക്കാം;
        മിസ്രയേമിലെ ഫറവോ രാജാവ് കണ്ട സ്വപ്നം വ്യഖ്യാനിക്കുവാൻ ആദ്യം അവസരം ലഭിച്ചത്, ആ രാജ്യത്തെ മന്ത്രവാദികൾക്കും മഷിനോട്ടക്കാർക്കും, മിസ്രയേമിലെ ജ്ഞാനികൾക്കുമായിരുന്നു. അവസാനം എന്തു സംഭവിച്ചു ? *സമയമായപ്പോൾ അവസരം യോസേഫിനെ തേടി വന്നു*. (ഉൽപ്പത്തി 41:8,14)


       നെബുഖദ്നേസർ രാജാവ് കണ്ട സ്വപ്നം വ്യാഖ്യാനിക്കുവാൻ ആദ്യം വിളിക്കപ്പെട്ടത് ദേശത്തിലെ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കൽദയരെയും ആയിരുന്നു. അവസാനം എന്തു സംഭവിച്ചു ? *ദാനിയേലിന്റെ സമയമായപ്പോൾ അവസരം ദാനിയേലിനെ തേടി ചെന്നു.* (ദാനിയേൽ 2:2,25)


       കർമ്മേൽ പർവ്വതത്തിൽ ഒരുക്കപ്പെട്ട യാഗപീഠത്തിൽ ബലി അർപ്പിക്കാൻ ആദ്യം അവസരം ലഭിച്ചത് ബാലിന്റെയും, അശേരാപ്രവാചകന്മാർക്കുമായിരുന്നു. അവർക്ക് സയവും അധികം ലഭിച്ചു. അവർ എണ്ണത്തിൽ കൂടുതലുമുണ്ടായിരുന്നു. അവസാനം എന്തു സംഭവിച്ചു ? *ഏലീയാവിന്റെ സമയം വന്നപ്പോൾ യഹോവയുടെ തീ ഇറങ്ങി ഏലീയാവിന്റെ ഹോമയാഗം ദഹിപ്പിച്ചു*. (1 രാജാ. 18:25,28)

      ഈ സന്ദേശം വായിക്കുന്ന പ്രിയരേ, ദൈവാത്മാവിൽ ഞാൻ ഒരു ആലോചന നിങ്ങളോടു പറയട്ടെ; ആദ്യം അവസരം ലഭിക്കുന്നതിലല്ല, ആളുകളുടെ എണ്ണത്തിലുമല്ല, ലോകത്തിന്റെ ജ്ഞാനത്താലുമല്ല, അധികാരത്തിന്റെ മുഷ്ടിയാലുമല്ല, കർത്താവിനായി, കർത്താവിന്റെ സമയത്തിനായി കാത്തിരിക്കുന്നവർക്ക് അതു ലഭിക്കും. അവരുടെ സമയം വരും, അവരുടെ അവസരം അവരെ തേടി എത്തും. (സഭാ പ്ര. 3:11) അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്യും....
വിശ്വസിക്കുന്നവർക്ക് ഒരു 'ആമേൻ' പറയാമോ !
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”