ദൈവീക കരുതൽ

February-2023

Genuine concern, Truly Care, Genuinely cares, Sincerely care, Earnestly concerned, As much as Care, Really cares, Deep concern, 'പരമാർത്ഥമായ കരുതൽ' എന്ന മലയാള തർജ്ജമയ്ക്ക് പകരം മറ്റു ഇംഗ്ലീഷ് പരിഭാഷകളിൽ ഇൗ വാചകത്തിന് രേഖപ്പെടുത്തിയിരിക്കുന്ന പദങ്ങളാണ് ഇവ എല്ലാം. ദൈവീക കരുതലിന്റെ ആഴവും വീതിയും വർണ്ണിയ്ക്കുവാൻ സത്യത്തിൽ ഒരു ഭാഷാപദങ്ങൾക്കും കഴിയില്ല എന്നുള്ളതാണ് വാസ്തവം. പരമാർത്ഥമായ, ആത്മാർത്ഥമായ, സത്യസന്ധമായ കരുതലാണ് നമ്മുടെ കർത്താവിന്റെ കരുതൽ. വെറുംവാക്ക് പറയുകയോ, കളിവാക്ക് പറയുകയോ ചെയ്യുന്ന മനുഷ്യനല്ല, താൻ കൽപ്പിച്ചതു ചെയ്യുകയും, അരുളിച്ചെയ്യുന്നത് നിവർത്തിക്കുകയും ചെയ്യുന്ന മഹാ ദൈവമാണ് നമ്മുടെ ദൈവം (സംഖ്യ. 23:19)


     1 പത്രൊസ് 5:7 "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ"
നമ്മൾ ഏറ്റവും അധികം വായിക്കാറുള്ള ഒരു അനുഗ്രഹ വാക്യമാണല്ലോ ഇത്. ദൈവാത്മാവ് ഈ ദിവസം ഇതേ വാക്യംതന്നെ പിന്നെയും
ഓർമ്മിപ്പിക്കുന്നതിന്റെ കാരണം, ചിലരുടെ ജീവിതത്തിൽ നിറവേറാൻ പോകുന്ന ദൈവപദ്ധതിയുടെ ഭാഗമായാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. സ്തോത്രം!
വിശുദ്ധ വേദപുസ്തകം ആദിയോടന്തം പരിശോധിക്കുമ്പോൾ പ്രധാനമായും ഏഴു വിധത്തിലുള്ള കരുതലുകളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ കഴിയും.
*1) ഭവനത്തിനുവേണ്ടിയുള്ള കരുതൽ*. ഉൽപ്പത്തി 30:30
ചില വീടുകളിൽനിന്ന് നമ്മൾ സ്ഥിരം കേൾക്കാറുള്ള ഒരു പരാതിയാണല്ലോ ഇത്. നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടി കരുതുവാൻ ചിലർ മിടുക്കരാണ്. എന്നാൽ സ്വന്ത ഭവനത്തിനുവേണ്ടി കരുതുന്ന കാര്യത്തിൽ ഇക്കൂട്ടർക്ക് ഒരു ഉത്തരവാദിത്തവുമില്ല എന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. ഇതേ സാഹചര്യത്തിൽക്കൂടി കടന്നുപോയിട്ട്, അവസാനം കയ്പിന്റെ അനുഭവമുണ്ടായപ്പോൾ, വിവേകം വന്ന യാക്കോബ്, തന്റെ അമ്മാവിയിപ്പനായ ലാബാനോട് പറയുന്ന വാക്കുകളാണ് ഉൽപ്പ. 30:30 ൽ നമ്മൾ വായിക്കുന്നത്. വല്ലാതെ വൈകുന്നതിനുമുമ്പ് യാക്കോബിന് ആ ബോധം വന്നിട്ടും, ഏറെ വൈകിയിട്ടും ഇനിയും ആ ബുദ്ധി വരാതെ, വല്ലവർക്കുംവേണ്ടി കരുതിക്കൊണ്ട് നടക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. സ്വന്തഭവനത്തിനുകൂടി വേണ്ടിയുള്ള ഒരു കരുതൽ ജീവിതത്തിൽ വേണമെന്ന ഒരു തിരിച്ചറിവ് ഇക്കൂട്ടർക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

*2) പ്രാണനുവേണ്ടിയുള്ള കരുതൽ*. ഇയ്യോബ് 9:21 (സങ്കീ. 142:4)
ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട കരുതലാണ് ഇത്. ഓരോരുത്തരും അവരവരുടെ പ്രാണനുവേണ്ടി കരുതിക്കൊള്ളണം. ദൈവം നമുക്കു തന്നിരിക്കുന്ന ഈ പ്രാണന്റെ (ജീവന്റെ) വില എത്ര വലിയതാണ് എന്ന് ബൈബിളിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്;
"ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടു കൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? (മത്തായി 16:26)
ആകയാൽ, ദൈവം നമുക്കു തന്നിരിക്കുന്ന, സർവ്വലോകത്തേക്കാളും വിലയേറിയ ഈ ജീവനുവേണ്ടി നമ്മൾ ഏറെ കരുതലുള്ളവരായിരിക്കണം. നിത്യതയ്ക്കുവേണ്ടിയുള്ള ഒരു കരുതലാണ് അത്. പാപ പങ്കിലമായ ഈ ലോകത്ത് ജീവിക്കുമ്പോൾ, ലോകത്തിന്റെ പാപക്കറകൾ ഒന്നും ഏൽക്കാതവണ്ണം, നിർമ്മലതയോടെ ദൈവം തന്നിരിക്കുന്ന പ്രണനെ കരുതിക്കൊള്ളണം. യേശുക്രിസ്തുവിൽക്കൂടി ദൈവം ഒരുക്കിയിട്ടുള്ള പ്രാണന്റെ രക്ഷ അവകാശമാക്കിക്കൊള്ളണം. (യോഹ. 3:16)

*3) ഇന്നതെന്നുള്ള കരുതൽ*. മത്തായി 6:8
നമുക്കുവേണ്ടിയുള്ള ദൈവീക കരുതൽ എത്ര സ്ഷ്ടവും, വ്യക്തവുമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ബൈബിൾ വചനം; 'നിങ്ങൾക്കു ആവശ്യമുള്ളത് ഇന്നതെന്നു നിങ്ങൾ യാചിക്കുമ്മുമ്പേ നിങ്ങളുടെ (സ്വർഗ്ഗീയ) പിതാവു അറിയുന്നുവല്ലോ'
ആവശ്യമായത്, ആവശ്യസമയത്ത്, ആവശ്യംപോലെ തരുവാൻ നമ്മുടെ കർത്താവ് കരുതലുള്ളവനാണ്, ഈ സന്ദേശം വായിക്കുന്നസമയത്തെ നിങ്ങളുടെ ആവശ്യം ഇന്നതെന്നും നാഥനറിയാം. സ്തോത്രം!

*4) പരമാർത്ഥമായ കരുതൽ*. ഫിലി. 2:20
Genuine concern, Truly Care, Genuinely cares, Sincerely care, Earnestly concerned, As much as Care, Really cares, Deep concern, 'പരമാർത്ഥമായ കരുതൽ' എന്ന മലയാള തർജ്ജമയ്ക്ക് പകരം മറ്റു ഇംഗ്ലീഷ് പരിഭാഷകളിൽ ഇൗ വാചകത്തിന് രേഖപ്പെടുത്തിയിരിക്കുന്ന പദങ്ങളാണ് ഇവ എല്ലാം. ദൈവീക കരുതലിന്റെ ആഴവും വീതിയും വർണ്ണിയ്ക്കുവാൻ സത്യത്തിൽ ഒരു ഭാഷാപദങ്ങൾക്കും കഴിയില്ല എന്നുള്ളതാണ് വാസ്തവം. പരമാർത്ഥമായ, ആത്മാർത്ഥമായ, സത്യസന്ധമായ കരുതലാണ് നമ്മുടെ കർത്താവിന്റെ കരുതൽ.
വെറുംവാക്ക് പറയുകയോ, കളിവാക്ക് പറയുകയോ ചെയ്യുന്ന മനുഷ്യനല്ല, താൻ കൽപ്പിച്ചതു ചെയ്യുകയും, അരുളിച്ചെയ്യുന്നത് നിവർത്തിക്കുകയും ചെയ്യുന്ന മഹാ ദൈവമാണ് നമ്മുടെ ദൈവം (സംഖ്യ. 23:19).

*5) യോഗ്യമായത് കരുതൽ*. 2 കൊരി. 8:21
ദൈവവചന വീക്ഷണത്തിലുള്ള കരുതലിന്റെ മറ്റൊരു പ്രത്യേകതയാണ് ഇത്. ഓരോരുത്തർക്കും യോഗ്യമായത് കർത്താവ് മുൻകരുതുന്നു. പലപ്പോഴും മറ്റുള്ളവർക്കുവേണ്ടിയുള്ള ദൈവീക കരുതലിന്റെ കണക്കിടുപ്പ് നടത്തുന്ന നിരവധി ആളുകളെ നമ്മൾ കാണാറുണ്ടല്ലോ, തങ്ങൾക്കുവേണ്ടി ദൈവത്തിന് ഇത്രയേ കരുതലുള്ളോ എന്ന ചോദ്യവും ചോദിക്കുന്നവരും നിരവധിയാണ്. വാസ്തവത്തിൽ, ദൈവീക കരുതലിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ നാം യോഗ്യരാണോ എന്ന സ്വയം പരിശോധനയാണ് ഇക്കൂട്ടർ ചെയ്യേണ്ടത്. ആ യോഗ്യതയുടെ മാനദണ്ഡം, നമ്മുടെ ദൈവ ഭയ, ഭക്തി വിശ്വാസവും, കർത്താവിനോടുള്ള ആത്മാർത്ഥ സ്നേഹവുമാണ്. സ്തോത്രം!

*6) ചേർത്തുനിർത്തുന്ന കരുതൽ*. ഫിലി. 1:17
ദൈവീക കരുതലിന്റെ മറ്റൊരു മുഖമാണ് ഇത്. പ്രശ്നങ്ങൾ വരുമ്പോൾ, പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ, രോഗങ്ങൾ ബാധിക്കുമ്പോൾ, നഷ്ടങ്ങളുടെയും പ്രതിസന്ധികളുടെയും മദ്ധ്യത്തിൽ ഓടിഒളിക്കുന്ന ദൈവമല്ല, തീച്ചൂളയുടെ മദ്ധ്യത്തിലും ഇറങ്ങിവന്ന് നമ്മെ ചേർത്തുനിർത്തി പ്രശ്നങ്ങൾക്കു പരിഹാരം വരുത്തുന്ന, രോഗങ്ങൾ സൗഖ്യമാക്കുന്ന.... തമ്പുരാന്റെ കരുതൽ അനുഭവിക്കുവാൻ കൃപ ലഭിച്ച നാം എത്ര ഭാഗ്യമുള്ളവരാണ്.

*7) ഏറ്റവും നല്ലതായ കരുതൽ*. എബ്രാ. 11:40
മനുഷ്യർ മനുഷ്യർക്കുവേണ്ടി കരുതുന്നത് അവരവരുടെ (Capacity) നിലവാരത്തിനനുസരിച്ചാണല്ലോ. അപ്പൻ മക്കൾക്കുവേണ്ടി, രാജാവ് പ്രജകൾക്കുവേണ്ടി, പ്രസ്ഥാനം അംഗങ്ങൾക്കുവേണ്ടി, രാജ്യം ജനങ്ങൾക്കുവേണ്ടി... അവരവരുടെ ക്ഷമതയ്ക്കനുസരിച്ച് കരുതിവെയ്ക്കുന്നു. അങ്ങനെയെങ്കിൽ സ്വർഗ്ഗത്തിലെ ദൈവം തന്റെ മക്കൾക്കുവേണ്ടി കരുതുന്നതിലും ഈ രീതി പ്രകടമായിരിക്കും, സർവ്വശക്തനായ ദൈവം തന്റെ മക്കൾക്കുവേണ്ടി കരുതുന്നത്, സ്വർഗ്ഗത്തിലെ ധനത്തിനും, മാനത്തിനും അന്തസ്സിനും ചേർന്ന നിലവാരത്തിലായിരിക്കും. 1 കൊരി. 2:9, ഫിലി. 4:19

'ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളത് കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല"

"എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും"
         സ്വർഗ്ഗത്തിലെ ദൈവം മാനവർക്കു നൽകിയ ഏറ്റവും വലിയധനം, അവിടുത്തെ പ്രിയപുത്രനായ യേശു ക്രിസ്തു ആണ്. അതിനു തുല്ല്യംവെക്കുവാൻ ഒന്നിനുമാകില്ല. പുത്രനെ നൽകിയതോടൊപ്പം, കൃപയാൽ നമുക്കു നൽകുന്ന അനുഗ്രഹങ്ങളാണ് മറ്റെല്ലാം. അതുകൊണ്ട് പുത്രനെ നേടിയാൽ അവ എല്ലാം ഏതൊരാൾക്കും സ്വന്തമാക്കാം. ദൈവപുത്രനായ യേശു ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട്, 'ദൈവീക കരുതലുകൾ';
*ഭവനത്തിനുവേണ്ടിയുള്ള കരുതൽ, പ്രാണനുവേണ്ടിയുള്ള കരുതൽ, ഇന്നതെന്നുള്ള കരുതൽ, പരമാർത്ഥമായ കരുതൽ, യോഗ്യമായത് കരുതൽ, ചേർത്തുനിർത്തുന്ന കരുതൽ, ഏറ്റവും നല്ലതായ കരുതൽ*...
ഇവ എല്ലാം പ്രാപിക്കുവാൻ ദൈവം നിങ്ങൾക്കു കൃപ തരേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്,

ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു ബ്രദർ (9424400654)
വചനമാരി (ഭോപ്പാൽ)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 700047704

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*