വഴിയിൽവച്ചു നശിക്കാതിരിപ്പാൻ

February-2023

വഴിയിൽ നമ്മെ ഒടുക്കിക്കളവാൻ പതിയിരുപ്പുകാരുണ്ട്* (അപ്പൊ.പ്ര. 25:4 'വഴിയിൽ വെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി..") പതിയിരിപ്പുകാർ എന്നു പറഞ്ഞാൽ, തക്കം പാർത്തിരിക്കുന്നവരാണ്. പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടത്ത്, പ്രതീക്ഷിക്കാത്ത രീതിയിൽ ആക്രമിക്കുന്നവരാണ് പതിയിരിപ്പുകാർ. നമ്മുടെ ജീവിതത്തിൽ നമ്മുടെ പതനം ലാക്കാക്കി ഒളിവിടങ്ങളിൽ പതിയിരിക്കുന്ന ഇക്കൂട്ടരുണ്ടാകാം. നമ്മുടെ ബുദ്ധിക്കോ കണ്ണുകൾക്കോ ഇക്കൂട്ടരെ തിരിച്ചറിയാൻ കഴിഞ്ഞൂ എന്നു വരില്ല. നമ്മെ ചിരിച്ചു മയക്കി, നമ്മോട് ഹൃദ്യമായി ഇടപെട്ട്, നമ്മുടെ സങ്കടങ്ങളിൽ സഹാനുഭൂതി കാണിച്ച് ഒരു നിഴൽപോലെ നമ്മുടെ ഒപ്പം നടക്കുന്നവരുടെ ഉള്ളിൽ, നമ്മെ ഒടുക്കിക്കളയുവാൻ തക്കം പാർത്തിരിക്കുന്ന ഒരു പതിയിരുപ്പുകാരനുണ്ടാകാം. നമ്മുടെ മക്കളുടെ പുറകെ ഒരു പതിയിരിപ്പുകാരന്റെ കണ്ണുകളുണ്ടാകാം, നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ ഒരു ഒറ്റുകാരൻ കൂടിയിട്ടുണ്ടാകാം. ദൈവവചനത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, ഈ പതിയിരിപ്പുകാരുടെ ലക്ഷ്യം നമ്മുടെ ഒടുക്കമാണ്, നമ്മുടെ തലമുറയുടെ ഇല്ലായ്മയാണ്. ഇവരിൽ നിന്ന് രക്ഷപ്പെടുവാൻ പുത്രനെ ചുംബിക്കുകയാണ് വേണ്ടത്. അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിൽ അഭയം പ്രാപിച്ചുകൊൾക. നമ്മുടെ ജീവിതയാത്രയിൽ ഒളിഞ്ഞിരിക്കുന്ന ഈ പതിയിരുപ്പുകാരിൽ നിന്ന് നമ്മെയും കുടുംബത്തെയും തലമുറകളെയും അവിടുന്ന് കാത്തുകൊള്ളും.


 സങ്കീർ. 2:12 "..നിങ്ങൾ *വഴിയിൽവച്ചു നശിക്കാതിരിപ്പാൻ* പുത്രനെ ചുംബിപ്പീൻ.."
         വഴിയിൽ അപകടങ്ങൾ ഉണ്ടാകാം, ആപത്തുകൾ സംഭവിക്കാം, തടസ്സങ്ങൾ നേരിടാം.. അതുകൊണ്ട് സൂക്ഷിച്ചു പോകണം. നമ്മൾ ഒരു വഴിക്കു പോകാൻ ഇറങ്ങുമ്പോൾ മാതാപിതാക്കളും കുടുംബത്തിലെ പ്രായമായവരും ഒക്കെ പറയാറുള്ള ഈ സ്ഥിരം വാക്കുകൾ കേട്ട് കർത്താവിനോട് പ്രാർത്ഥിച്ച് യാത്രക്കിറങ്ങാറുള്ള അനുഭവങ്ങൾ ഉള്ളവരാണല്ലോ; ഇതേ കാര്യം നമ്മുടെ വിശ്വാസജീവിതയാത്രയുമായി ബന്ധപ്പെടുത്തി ഒന്നു വിലയിരുത്തിയാൽ, നമുക്കു സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും അനർത്ഥങ്ങളെക്കുറിച്ചുമുള്ള നിരവധി മുന്നറിയിപ്പുകൾ ദൈവവചനത്തിൽ പരിശുദ്ധാത്മാവ് നൽകിയിരുന്നതായി കാണുവാൻ സാധിക്കും. അങ്ങനെ നമ്മുടെ ജീവിതവഴിത്താരയിൽവച്ചു ഉണ്ടാകാൻ സാധ്യതയുള്ള അനർത്ഥങ്ങളിൽ നമ്മൾ നശിച്ചുപോകാതിരിക്കേണ്ടതിന്നുള്ള മാർഗ്ഗമാണ് ഇവിടെ ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
    നമ്മുടെ വിശ്വാസജീവിതയാത്രയിൽ ഉണ്ടാകാൻ സാധ്യതയുള്ള, വഴിയിൽ പതിയിരിക്കുന്ന, ദൈവവചനത്തിൽ മുന്നറിയിപ്പു നൽകിയിരിക്കുന്ന ഏഴു വിധത്തിലുള്ള അനർത്ഥങ്ങളെക്കുറിച്ച് ഞാൻ ഓർമ്മിപ്പിക്കാം;
*1) വഴിയിൽ നമ്മെ ഒടുക്കിക്കളവാൻ പതിയിരുപ്പുകാരുണ്ട്* (അപ്പൊ.പ്ര. 25:4 'വഴിയിൽ വെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി..")
പതിയിരിപ്പുകാർ എന്നു പറഞ്ഞാൽ, തക്കം പാർത്തിരിക്കുന്നവരാണ്. പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടത്ത്, പ്രതീക്ഷിക്കാത്ത രീതിയിൽ ആക്രമിക്കുന്നവരാണ് പതിയിരിപ്പുകാർ. നമ്മുടെ ജീവിതത്തിൽ നമ്മുടെ പതനം ലാക്കാക്കി ഒളിവിടങ്ങളിൽ പതിയിരിക്കുന്ന ഇക്കൂട്ടരുണ്ടാകാം. നമ്മുടെ ബുദ്ധിക്കോ കണ്ണുകൾക്കോ ഇക്കൂട്ടരെ തിരിച്ചറിയാൻ കഴിഞ്ഞൂ എന്നു വരില്ല. നമ്മെ ചിരിച്ചു മയക്കി, നമ്മോട് ഹൃദ്യമായി ഇടപെട്ട്, നമ്മുടെ സങ്കടങ്ങളിൽ സഹാനുഭൂതി കാണിച്ച് ഒരു നിഴൽപോലെ നമ്മുടെ ഒപ്പം നടക്കുന്നവരുടെ ഉള്ളിൽ, നമ്മെ ഒടുക്കിക്കളയുവാൻ തക്കം പാർത്തിരിക്കുന്ന ഒരു പതിയിരുപ്പുകാരനുണ്ടാകാം. നമ്മുടെ മക്കളുടെ പുറകെ ഒരു പതിയിരിപ്പുകാരന്റെ കണ്ണുകളുണ്ടാകാം, നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ ഒരു ഒറ്റുകാരൻ കൂടിയിട്ടുണ്ടാകാം.
ദൈവവചനത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, ഈ പതിയിരിപ്പുകാരുടെ ലക്ഷ്യം നമ്മുടെ ഒടുക്കമാണ്, നമ്മുടെ തലമുറയുടെ ഇല്ലായ്മയാണ്. ഇവരിൽ നിന്ന് രക്ഷപ്പെടുവാൻ പുത്രനെ ചുംബിക്കുകയാണ് വേണ്ടത്. അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിൽ അഭയം പ്രാപിച്ചുകൊൾക. നമ്മുടെ ജീവിതയാത്രയിൽ ഒളിഞ്ഞിരിക്കുന്ന ഈ പതിയിരുപ്പുകാരിൽ നിന്ന് നമ്മെയും കുടുംബത്തെയും തലമുറകളെയും അവിടുന്ന് കാത്തുകൊള്ളും.
*2) വഴിയിൽ വെച്ചു നമുക്കു തളർച്ച ഉണ്ടാകാം* (മത്തായി 15:32, മർക്കൊസ് 8:3 '..അവർ വഴിയിൽ വെച്ചു തളർന്നുപോയേക്കും..")
      യേശു കർത്താവിനോടൊപ്പം മൂന്നു നാളുകളായി ഉണ്ടായിരുന്ന ജനക്കൂട്ടത്തെക്കുറിച്ചുള്ള കർത്താവിന്റെ കരുതലാണ് ഈ വചനഭാഗത്ത് വ്യക്തമാകുന്നത്. അവർ മടങ്ങുംവഴി തളർന്നു പോകാതിരുപ്പാൻ അവർക്ക് ആഹാരം കൊടുത്ത് അവരെ പറഞ്ഞയക്കുവാൻ അവിടുന്ന് തീരുമാനിച്ചു.
     തളർച്ച നമ്മുടെ ശരീരത്തിനു മാത്രമല്ലല്ലോ ഉള്ളത്, ഈ ആത്മീയ ജീവിതയാത്രയിൽ നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തുന്ന നിരവധി വിഷയങ്ങൾ ഉണ്ട്. നമ്മുടെ കുടുംബത്തിലെ വിഷയം, ആരോഗ്യ വിഷയം, ജോലി വിഷയം, വിവാഹ വിഷയം, സാമ്പത്തിക വിഷയം... ഇവ എല്ലാം കർത്താവിന് നല്ല നിശ്ചയമുണ്ട്,
മൂന്നു നാളായി മാത്രം യേശുവിനോടൊപ്പമുണ്ടായിരുന്നവരെക്കുറിച്ച് കർത്താവിന് ഇത്ര കരുതലുണ്ട് എങ്കിൽ, മൂന്നാഴ്ചയും, മൂന്നു മാസവും, മൂന്നു വർഷവും, മുപ്പതു വർഷവുമായിഒക്കെ യേശുവിനോടൊപ്പമിരിക്കുന്ന നമ്മുടെ കാര്യത്തിൽ കർത്താവിന് എത്ര കരുതലുണ്ടായിരിക്കും.
ആകയാൽ വഴിയിൽ നമ്മൾ തളർന്നു പോകാതിരിക്കേണ്ടതിന്നു ദൈവപുത്രനെ ചുംബിപ്പീൻ.
വഴിയിൽവെച്ച് സംഭവിക്കാൻ സാധ്യതയുള്ള അനർത്ഥങ്ങളെക്കുറിച്ച് ദൈവവചനത്തിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണ് ? ഈ സന്ദേശത്തിന്റെ രണ്ടാം ഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും.
*ദൈവം കാത്തുകൊള്ളേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്,*
ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു ബ്രദർ (9424400654)
വചനമാരി (ഭോപ്പാൽ)
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 700047704
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*