വഴിയിൽവച്ചു നശിക്കാതിരിപ്പാൻ.. (ഭാഗം2)

February-2023

വഴിയിൽവെച്ച്, തങ്ങളിൽ ആരാണ് വലിയവൻ എന്ന വാദം ഉണ്ടായി* (മർക്കൊസ് 9:34)        യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉണ്ടായ ഒരു വാദത്തെ സംബന്ധിച്ചാണ് ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഫലമായി അവർ പരസ്പരം മിണ്ടാതിരുന്നു എന്നു കാണാം. അതിനർത്ഥം, ആ വാദപ്രതിവാദം അവരെ പരസ്പരം ശത്രുക്കളാക്കി മാറ്റി എന്നാണ്.


   സങ്കീർ. 2:12 "..നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പീൻ.."
      ഈ വചനത്തെ ആധാരമാക്കി, നമ്മുടെ വിശ്വാസജീവിതയാത്രയിൽ, വഴിയിൽവെച്ച് ഉണ്ടാകാൻ സാധ്യതയുള്ള ഏഴ് അനർത്ഥങ്ങളെക്കുറിച്ച് നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുകയാണല്ലോ. തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് അനർത്ഥങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം നമ്മൾ ചിന്തിക്കുക ഉണ്ടായി.


*3) വഴിയിൽവെച്ചു മിര്യാമിനോടു ചെയ്തതു ഓർത്തുകൊൾക*; (ആവർ. 24:9)
       വഴിയിൽവെച്ച് മിര്യാമിനോട് ചെയ്തത് എന്താണ് എന്ന് സംഖ്യാ പുസ്തകം 12 അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവപുരുഷനായ മോശെ ഒരു കൂശ്യ സ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് മിര്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു എന്നാണ് ഈ വചനഭാഗത്ത് വായിക്കുന്നത്. അത് യഹോവയായ ദൈവത്തിന് അനിഷ്ടമായി, എന്റെ ദാസനായ മോശെയ്ക്ക് വിരോധമായി സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി എന്നു ദൈവം അവരോട് ചോദിക്കുകയും, അവരുടെ നേരെ ദൈവകോപം ജ്വലിക്കുകയും ചെയ്തു. കൂടാരത്തിന്മേൽ പൊതിഞ്ഞിരുന്ന മേഘം അവരെ വിട്ടുപോയി. മിര്യാം കുഷ്ഠരോഗിണിയായിത്തീർന്നു.
കനാൻദേശത്തേക്കുള്ള വഴിയിൽവെച്ച് ഉണ്ടായ ഈ സംഭവം ഓർത്തുകൊൾക എന്ന മുന്നറിയിപ്പാണ് തിരുവചനത്തിൽ നമ്മൾ വായിക്കുന്നത്. ഇതുപോലെ ഒരു സംഭവം നമ്മുടെ വിശ്വാസജീവിത യാത്രയിൽ ഉണ്ടാകാൻ പാടില്ല എന്ന ഉദ്ദേശ്യത്തോടെയാണ് ആ സംഭവം വചനത്തിൽ കുറിച്ചിരിക്കുന്നത്.
നിസ്സാരമായ കാര്യങ്ങൾക്കുപോലും ഇന്ന് ദൈവത്തിന്റെ അഭിഷക്തനുനേരെ കൈചൂണ്ടുമ്പോൾ ഈ കാര്യം ഓർത്തുകൊൾക, അല്ലാത്തപക്ഷം ഈ വഴിയിൽവെച്ചുതന്നെ ദൈവം നമ്മോട് കണക്കുചോദിക്കും എന്ന് അറിഞ്ഞുകൊള്ളണം.

*4) വഴിയിൽവെച്ച്, തങ്ങളിൽ ആരാണ് വലിയവൻ എന്ന വാദം ഉണ്ടായി* (മർക്കൊസ് 9:34)
       യേശുവിന്റെ ശിഷ്യന്മാരുടെ ഇടയിൽ ഉണ്ടായ ഒരു വാദത്തെ സംബന്ധിച്ചാണ് ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഫലമായി അവർ പരസ്പരം മിണ്ടാതിരുന്നു എന്നു കാണാം. അതിനർത്ഥം, ആ വാദപ്രതിവാദം അവരെ പരസ്പരം ശത്രുക്കളാക്കി മാറ്റി എന്നാണ്.
ഈ കാലഘട്ടത്തോടുള്ള ബന്ധത്തിൽ നമ്മൾ ഏറ്റവും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു കാര്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. വാദവും പ്രതിവാദങ്ങളുമായി പരസ്പരം കുറ്റപ്പെടുത്തുകയും കലഹിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഇന്നത്തെ സഭകളിലും സംഘടനകളിലും കാണുന്നുണ്ട്, കേസ്സും വഴക്കുമായി പരസ്പരം മിണ്ടാതെ ശത്രുക്കളെപ്പോലെ പെരുമാറുന്നവർ ദൈവ സഭകളിൽ ഉണ്ട് എന്നുള്ളത് വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.


ആകയാൽ, ഈ വിശ്വാസജീവിതയാത്രയിൽ നമ്മൾ വഴിയിൽവെച്ച് നശിക്കാതിരിപ്പാൻ, ദൈവസ്നേഹത്തിലേക്ക് മടങ്ങിവരാം. യേശുവിനെ ചുംബിക്കാം.

ദൈവം കൃപനൽകേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്,
ഷൈജു ബ്രദർ (9424400654)
വചനമാരി (ഭോപ്പാൽ)

*കുറിപ്പ്*:
വഴിയിൽവെച്ച് സംഭവിക്കാൻ സാധ്യതയുള്ള അനർത്ഥങ്ങളെക്കുറിച്ച് ദൈവവചനത്തിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പുകൾ എന്തൊക്കെയാണ് ? ഈ സന്ദേശത്തിന്റെ അവസാന ഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും. നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 700047704

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*