ഒരു ചെറിയ മേഘം

February-2023

കർത്താവിൽ വിശ്വസിക്കുക, ഒരു ചെറിയ മേഘം നിങ്ങളുടെ ജീവിതത്തിലും വെളിപ്പെടും, ജീവിതത്തിലെ സകല അവസ്ഥകളെയും മാറ്റിമറിക്കുന്ന ഒരു വൻമഴ അത് പെയ്യിക്കും. വരണ്ടുണങ്ങിയ അനുഭവങ്ങളെ മാറ്റി, ജീവിതം പിന്നെയും പച്ചപിടിപ്പിക്കും ധാന്യം വിളയിക്കും... യേശുവിന്റെ നാമത്തിൽ ഇതു സംഭവിക്കും.


      1 രാജാക്ക. 18:44,45 ഏലീയാവ് തന്റെ തന്റെ ബാല്യക്കാരനോട്; നീ ചെന്ന് കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവൻ ഏഴു പ്രാവശ്യം ചെന്നു നോക്കി, ("ഏഴാം പ്രാവശ്യമോ അവൻ; ഇതാ കടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു..' 'I saw a little cloud about the size of a man’s hand rising from the sea,..,..")
      ക്ഷണത്തിൽ ആകാശം കറുത്തിരുണ്ടു, ആ ചെറിയ മേഘം വൻമഴയായി പെയ്തിറങ്ങി. *ഒരു ചെറിയ മേഘം ക്ഷണത്തിൽ ഒരു വലിയ (അസാധ്യ / അത്ഭുത) പ്രവർത്തി ചെയ്തു*.
         മൂന്നര വർഷമായി മഞ്ഞോ മഴയോ പെയ്യാതെ വരൾച്ച കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു ദേശത്ത്, ക്ഷാമത്തിന്റെ നെല്ലിപ്പലക കണ്ട ജനം ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ, അവർക്കെല്ലാം പ്രതീക്ഷയുടെ ഒരു കച്ചിത്തുമ്പായി കടലിൽനിന്ന് ഒരു ചെറിയ മേഘം പൊങ്ങിവന്നു, (ലൂക്കൊസ് 4:25, യാക്കോബ് 5:17,18). പിന്നെയും ധാന്യം വിളയിക്കുന്ന ഒരു വൻമഴയായി അതു പെയ്തു. സ്തോത്രം !
            യജമാനനായ ഏലീയാവിന്റെ വാക്കുകേട്ട് കടലിന്നു നേരെചെന്നു നോക്കിയ ആ ബാല്യക്കാരന് പക്ഷേ ആറു പ്രാവശ്യവും നിരാശയായിരുന്നു ഫലം. ഏഴാം പ്രാവശ്യം അവൻ കണ്ടത് ഒരു ചെറിയ മേഘം മാത്രമായിരുന്നു. അവന് വലിയ പ്രതീക്ഷയൊന്നും തോന്നിയിരിക്കില്ല, കാരണം, മുകളിൽ തീപോലെ കത്തിനിൽക്കുന്ന സൂരൻ, താഴെ, പച്ചപ്പുകളെല്ലാം കരിഞ്ഞുണങ്ങി വിണ്ടുകീറിയ ഭൂമി, അസ്ഥിപഞ്ചരങ്ങളെപ്പോലെ കുറേ മനുഷ്യരും മൃഗാദികളും ഒരിറ്റു ദാഹജലത്തിനുവേണ്ടി കാത്തിരിക്കുമ്പോൾ ഒരു ചെറിയ മേഘത്തിന് എന്തു ചെയ്യാൻ കഴിയും?

ഇതുപോലെ ന്യായമായി സംശയിക്കാവുന്ന നിരവധി സാഹചര്യങ്ങൾ വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും. രണ്ടുമൂന്നു സംഭവങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം;


കർത്താവ് ഒരിക്കൽ അഞ്ചപ്പവും രണ്ടു മീനും കയ്യിലെടുത്ത് അയ്യായിരത്തിൽ അധികം ജനത്തെ പന്തിയിലിരുത്തിയപ്പോഴും കൂട്ടത്തിലുണ്ടായിരുന്ന ചിലരെങ്കിലും കരുതിയിരിക്കാം, ഇത്രയും കൊണ്ട് എന്താവാൻ?

മരിച്ച് നാലുനാളായ ലാസറിന്റെ കല്ലറയുടെ മുമ്പിൽ നിന്നുകൊണ്ട് യേശു സ്വർഗ്ഗീയ പിതാവിനോട് പ്രാർത്ഥിക്കുമ്പോഴും അവിടെ നിന്നവരിൽ പലരും ചിന്തിച്ചിരിക്കാം, ഇനി എന്തു നടക്കാൻ?

വരണ്ട കയ്യുള്ള ഒരു മനുഷ്യനെ എല്ലാവരുടെയും മുമ്പിൽ എഴുന്നേൽപ്പിച്ചു നിറുത്തി, കർത്താവ് അവനോട് കൈനീട്ടുക എന്നു പറഞ്ഞതുകേട്ടപ്പോൾ ആലയത്തിൽ കൂടിനിന്ന ഭൂരിപക്ഷംപേരും ചിന്തിച്ചിരിക്കാം; വല്ലതും സംഭവിക്കുമോ?

എന്നാൽ സംഭവിച്ചത് എന്താണ്?, ചോദ്യം ചോദിച്ചവരുടെയും, സംശയിച്ചു നിന്നവരുടെയും, പഴിപറഞ്ഞവരുടെയും കണ്ണിനുമുമ്പിൽ കർത്താവിന്റെ പ്രവർത്തി വെളിപ്പെട്ടു;
(അപ്പവും മീനും തിന്നവർ തൃപ്തരായി ബാക്കിയും ശേഷിപ്പിച്ചു, മരിച്ച് നാലുനാളായ ലാസർ കല്ലറയിൽ നിന്ന് പുറത്തുവന്നു, ശോഷിച്ച കൈയ്യോടെ വന്നവൻ സൗഖ്യത്തോടെ മടങ്ങി..)
ഒരു ചെറിയ മേഘം വൻമഴയായി പെയ്ത് വരണ്ടുണങ്ങിയ ദേശത്തെ പിന്നെയും പച്ചപ്പണിയിച്ചു, ആഹാരത്തിനുവേണ്ട ധാന്യം വിളയിച്ചു
ഇന്ന് ഈ സന്ദേശം വായിക്കുന്നവരോടുള്ള ദൈവവചന വാഗ്ദത്തമാണ് ഇത്. കർത്താവിൽ വിശ്വസിക്കുക, ഒരു ചെറിയ മേഘം നിങ്ങളുടെ ജീവിതത്തിലും വെളിപ്പെടും, ജീവിതത്തിലെ സകല അവസ്ഥകളെയും മാറ്റിമറിക്കുന്ന ഒരു വൻമഴ അത് പെയ്യിക്കും. വരണ്ടുണങ്ങിയ അനുഭവങ്ങളെ മാറ്റി, ജീവിതം പിന്നെയും പച്ചപിടിപ്പിക്കും ധാന്യം വിളയിക്കും...
യേശുവിന്റെ നാമത്തിൽ ഇതു സംഭവിക്കും.
വിശ്വസിക്കുന്നവർക്ക് ഈ സന്ദേശത്തിൽ കരങ്ങൾ വെച്ചുകൊണ്ട് *ആമേൻ* പറയാം.
നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും,
ഷൈജു ബ്രദർ (9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*