എന്റെ യജമാനൻ

February-2023

എനിക്കൊരു യജമാനൻ സ്വർഗ്ഗത്തിലുണ്ട്. എന്റെ ഉടയവനും, രക്ഷകനുമായ കർത്താവ് എനിക്കുവേണ്ടി ചോദിക്കുവാനും പറയുവാനുമുണ്ട്, അനീതികണ്ട് അവൻ അടങ്ങിയിരിക്കില്ല, അവഗണിക്കപ്പെടുന്നതുകണ്ട് അവൻ അനങ്ങാതിരിക്കില്ല, ഉപദ്രവിക്കുന്നതുകണ്ട് അവൻ മിണ്ടാതിരിക്കില്ല, എന്റെ കഷ്ടങ്ങളിൽ തുണ നിൽക്കുകയും, എന്റെ ദു:ഖങ്ങളിൽ ആശ്വസിപ്പിക്കുകയും, എന്റെ സങ്കടങ്ങളിൽ കണ്ണീരൊപ്പുകയും ചെയ്യുന്ന ഒരു നല്ല യജമാനൻ സ്വർഗ്ഗത്തിൽ എനിക്ക് ഉണ്ട്


          കൊലൊ.4:1 "..സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ടു.."
    യജമാനൻ എന്ന വാക്കിന്റെ അർത്ഥം പരിശോധിച്ചാൽ, ചില മലയാള നിഘണ്ടുകളിൽ കാണുന്ന പ്രധാന പദങ്ങൾ; ഉടമസ്ഥൻ, ഉടയവൻ, അധികാരി, രക്ഷകൻ, പ്രഭു, അധിപൻ, കർത്താവ് ... എന്നൊക്കെയാണ്. ഈ പദങ്ങൾ എല്ലാം മനസ്സിൽ കണ്ടുകൊണ്ട്, 'സ്വർഗ്ഗത്തിൽ എനിക്കൊരു യജമാനൻ ഉണ്ട്' എന്ന ബോധ്യവും തിരിച്ചറിവും നമുക്ക് എത്ര ആശ്വാസവും പ്രത്യാശയും നൽകുന്നതാണ്.
         ഞാൻ ഒറ്റയ്ക്കല്ല, ഞാൻ ആർക്കും വേണ്ടാത്തവളല്ല, ഞാൻ ഒരു തോൽവിയല്ല, ഞാൻ ഒരു നിർഭാഗ്യവാനല്ല, ഞാൻ ഒരു അധികപ്പറ്റല്ല, ഞാൻ ആരുടെയും കണ്ണിലെ ഒരു കരടല്ല, ഞാൻ ഒരു ഭോഷനല്ല, ഞാൻ ഒരു പാഴ്വസ്തുവല്ല, ഞാൻ ഒന്നിനും കൊള്ളാത്തവനല്ല, ഞാൻ ആരുടെയും കളിപ്പാട്ടമല്ല, ഞാൻ തള്ളപ്പെട്ടവളോ ഉപേക്ഷിക്കപ്പെട്ടവളോ അല്ല, ഞാൻ മാറ്റിനിർത്തപ്പെടേണ്ടവനല്ല, ഞാൻ ഒരു പുഴുക്കുത്തല്ല, ഞാൻ ആരുടെയും ഏറു കൊള്ളേണ്ടവളല്ല, ഞാൻ ആരുടെയും വിലങ്ങുതടിയല്ല,...
             *എനിക്കൊരു യജമാനൻ സ്വർഗ്ഗത്തിലുണ്ട്. എന്റെ ഉടയവനും, രക്ഷകനുമായ കർത്താവ് എനിക്കുവേണ്ടി ചോദിക്കുവാനും പറയുവാനുമുണ്ട്, അനീതികണ്ട് അവൻ അടങ്ങിയിരിക്കില്ല, അവഗണിക്കപ്പെടുന്നതുകണ്ട് അവൻ അനങ്ങാതിരിക്കില്ല, ഉപദ്രവിക്കുന്നതുകണ്ട് അവൻ മിണ്ടാതിരിക്കില്ല, എന്റെ കഷ്ടങ്ങളിൽ തുണ നിൽക്കുകയും, എന്റെ ദു:ഖങ്ങളിൽ ആശ്വസിപ്പിക്കുകയും, എന്റെ സങ്കടങ്ങളിൽ കണ്ണീരൊപ്പുകയും ചെയ്യുന്ന ഒരു നല്ല യജമാനൻ സ്വർഗ്ഗത്തിൽ എനിക്ക് ഉണ്ട്*. സ്തോത്രം !

എന്റെ യജമാനൻ മഹാദയാലുവും മനസ്സലിവുമുള്ളവനാണ്. (മത്തായി 18:27)
എന്റെ യജമാനൻ സർവ്വകൃപാലുവാണ്. (ഉൽപ്പ. 18:3, സങ്കീ. 123:2)
എന്റെ യജമാനൻ മഹാസമ്പന്നനും അനുഗ്രഹദാതാവുമാണ് (മത്തായി 25:20)

        ആകയാൽ പ്രിയരേ, ഈ ദിവസം ഈ വചനം ഹൃദയത്തിൽ ഉറപ്പിച്ചുകൊള്ളുക, നമുക്കുവേണ്ടി കരുതലുള്ള ഒരു ഉടയവൻ സ്വർഗ്ഗത്തിലുണ്ട്. അതുകൊണ്ട് അഭിമാനത്തോടെ, അന്തസ്സോടെ ഞാൻ തല ഉയർത്തി ജീവിക്കും.
വിശ്വസിക്കുന്നവർക്ക് ഈ സന്ദേശത്തിൽ കരങ്ങൾ വെച്ചുകൊണ്ട് *ആമേൻ* പറയാം
നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും,
ഷൈജു ബ്രദർ (9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 0755 4297672, Ph: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*