ദൈവത്തിന്റെ ആത്മാവു

February-2023

പരിശുദ്ധാത്മാവിന്റെ ഇടപെടലാണ് എന്നും കാര്യങ്ങൾ മാറ്റിമറിയ്ക്കുന്നത്, വിഷയങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കുന്നത്. പരിശുദ്ധാത്മാവ് ചലിക്കുവാൻ ആരംഭിച്ചാൽ ഇരുൾ മാറും, സ്ഥിതിഗതികൾക്ക് ഉറപ്പുണ്ടാകും, ചിലരുടെ സ്വഭാവം മാറും, ചിലരുടെ ബുദ്ധി തെളിയും, ചിലരുടെ വാശിമാറും, ചിലരുടെ വൈരാഗ്യം നീങ്ങും, ചിലരുടെ ഭാഗ്യം തെളിയും, ചിലർ മോശ ശീലങ്ങൾ ഉപേക്ഷിക്കും, ചിലരുടെ തീരുമാനങ്ങൾ മാറും...... ദൈവാത്മാവിൽ ഞാൻ എഴുതുന്നു; കുത്തഴിഞ്ഞു കിടക്കുന്നവയെല്ലാം ഒരു നല്ല ക്രമത്തിലേക്കു വരും: ആമേൻ.., ഹാലേലൂയ്യാ..


         ഉൽപ്പത്തി 1:2 "ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിൻമീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു"
        ഉൽപ്പത്തി പുസ്തകം ഒന്നാം അധ്യായത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ തമ്മിൽ വർഷങ്ങളുടെ വ്യത്യാസമുണ്ട് എന്ന് വേദപഢിതർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ഒരു കാര്യം വ്യക്തമാണ്, ഒന്നാം വാക്യത്തിൽ സൃഷ്ടി നടന്നു എങ്കിലും രണ്ടാം വാക്യത്തിൽ നിന്നാണ് സാഹചര്യങ്ങൾ മാറുന്നത് എന്നു കാണാം. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ അവ ഇരുൾമൂടി കിടക്കുന്ന, ശൂന്യമായ ഒരു പാഴ്വസ്തുവായിരുന്നു. ആകൃതിയും ഭാവവുമില്ലാതിരുന്ന, ഗുണവും മണവുമില്ലാതിരുന്ന, വെള്ളംകൊണ്ട് മൂടപ്പെട്ട, നിർജ്ജീവമായിക്കിടന്ന വെറും ഒരു പാഴ് വസ്തു.
         'ആദിയിൽ' എന്ന കൃത്യമല്ലാത്ത ഒരു സമയത്തിൽ നിന്ന് 'ഒന്നാം ദിവസം' എന്ന കൃത്യമായ സമയത്തേക്ക് എത്തുന്നതിന് മൂല കാരണമായത്, രണ്ടാം വാക്യത്തിൽ കാണുന്ന പരിശുദ്ധാത്മാവിന്റെ ഇടപെടലാണ്. പാഴും ശൂന്യവുമായ വെള്ളംകൊണ്ട് മൂടപ്പെട്ട ഇടത്തേക്ക് പരിശുദ്ധാത്മാവ് ഇറങ്ങിവന്നു.
         'And the Spirit of God *moved* upon the face of the waters' എന്നാണ് പ്രധാനപ്പെ ബൈബിൾ തർജ്ജമകളിൽ എല്ലാം (King James, American Standard etc.) ഉൽപ്പത്തി 1:2 ൽ രേഖപ്പെടുത്തിയിരിക്കുന്ന പരിശുദ്ധാത്മാവിന്റെ ഇടപെടലിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. അതായത്, പരിശുദ്ധാത്മാവ് ചലിക്കുവാൻ ആരംഭിച്ചപ്പോൾ, സ്ഥിതിഗതികൾക്ക് മാറ്റം വന്നു എന്നർത്ഥം. ഭൂമിക്ക് രൂപവും ആകൃതിയും വന്നു, പാഴ് വസ്തു എന്ന പേരുമാറി, ശൂന്യമായി കിടന്നിരുന്നവ നിറയുവാൻ ആരംഭിച്ചു, ഭംഗിയില്ലാതിരുന്നത് 'നല്ലത്' ആയി മാറി. സ്തോത്രം !
         ഒന്നുകൂടെ വ്യക്തമായിപ്പറഞ്ഞാൽ, ഉൽപ്പത്തി 1:2 വാക്യത്തിൽ പരിശുദ്ധാത്മാവ് ചലിക്കുവാൻ ആരംഭിച്ചില്ലായിരുന്നെങ്കിൽ, ഉൽപ്പത്തി 1:1 ൽ കാണുന്നതുപോലെതന്നെ ആകാശവും ഭൂമിയും എന്നും പാഴും ശൂന്യവുമായിത്തന്നെ കിടക്കുമായിരുന്നു.
*പരിശുദ്ധാത്മാവിന്റെ ഇടപെടലാണ് എന്നും കാര്യങ്ങൾ മാറ്റിമറിയ്ക്കുന്നത്, വിഷയങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കുന്നത്. പരിശുദ്ധാത്മാവ് ചലിക്കുവാൻ ആരംഭിച്ചാൽ ഇരുൾ മാറും, സ്ഥിതിഗതികൾക്ക് ഉറപ്പുണ്ടാകും, ചിലരുടെ സ്വഭാവം മാറും, ചിലരുടെ ബുദ്ധി തെളിയും, ചിലരുടെ വാശിമാറും, ചിലരുടെ വൈരാഗ്യം നീങ്ങും, ചിലരുടെ ഭാഗ്യം തെളിയും, ചിലർ മോശ ശീലങ്ങൾ ഉപേക്ഷിക്കും, ചിലരുടെ തീരുമാനങ്ങൾ മാറും...... ദൈവാത്മാവിൽ ഞാൻ എഴുതുന്നു; കുത്തഴിഞ്ഞു കിടക്കുന്നവയെല്ലാം ഒരു നല്ല ക്രമത്തിലേക്കു വരും: ആമേൻ.., ഹാലേലൂയ്യാ...*
       ഇയ്യോബ് 38:4 മുതൽ വായിക്കുന്നതുപോലെ, പാഴും ശൂന്യമായികിടന്ന ഭൂമിയിൽ, (ജീവിതങ്ങളിൽ) പരിശുദ്ധാത്മാവിന്റെ ചലനം അത്ഭുതങ്ങൾ സൃഷ്ടിക്കും, ദൈവപുത്രന്മാർ സന്തോഷിക്കത്തക്ക മാറ്റങ്ങൾ സംഭവിക്കും.

ആകയാൽ പ്രിയരേ, ഇന്ന് നമ്മുടെ ജീവിതത്തിലും ചില മാറ്റങ്ങൾ സംഭവിക്കേണ്ടതിന്നു പരിശുദ്ധാത്മാവ് പ്രവർത്തിക്കാനായി സമർപ്പിച്ചുകൊടുക്കാം. ഇരുൾ മാറട്ടെ, പ്രതീക്ഷകൾ അസ്തമിച്ചിടത്ത് നല്ല ദിവസങ്ങൾ പിറക്കട്ടെ, പാഴും ശൂന്യവുമായ അവസ്ഥകൾ മാറി ജീവിതം മനോഹരമാകട്ടെ,..
*പരിശുദ്ധാത്മാവേ, അഭിഷേകമായി ഇന്ന് എന്റെ ജീവിതത്തിൽ ഇറങ്ങിവരണമേ* എന്നു നമുക്കു പ്രാർത്ഥിക്കാം, ആമേൻ.

ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654
Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*