അവൻ അടുത്തിരിക്കുമ്പോൾ..

February-2023

ശമര്യ രാജാവായ ആഹാബും യിസ്രായേല്ല്യനായ നാബോത്തും തമ്മിൽ ഒരു വിഷയം നടക്കുന്നതായി കാണാം. തന്റെ അരമനയുടെ അടുത്തുണ്ടായിരുന്ന നാബോത്തിന്റെ മുന്തിരിത്തോട്ടത്തിലായിരുന്നു ആഹാബിന്റെ കണ്ണ്. ഒരു രാജാവിന്റെ വാശിയും അധികാരവും ഉപയോഗിച്ച് നാബോത്തിനെ കൊന്നുകളഞ്ഞ് ആ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ ആഹാബ് ശ്രമിച്ചു എങ്കിലും, ദൈവം അവിടെ ഇടപെട്ടു. ആഹാബിന്റെ പ്രവൃത്തി അവന്റെ തലമുറയിലേക്ക് വലിയ ശാപം വരുത്തിവെച്ചു. മാത്രമല്ല, ആ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ച ആഹാബിന്റെ ഭാര്യയായ ഈസേബെലും കൊല്ലപ്പെട്ടു


യെശ. 55:6 "..അവൻ *അടുത്തിരിക്കുമ്പോൾ* അവനെ വിളിച്ചപേക്ഷിപ്പിൻ'
          നമ്മുടെ ഏറ്റവും അടുത്തിരിക്കുന്നവർ ആരാണ്? ഇതുപോലെ ഒരു ചോദ്യം ചോദിച്ചാൽ പല ഉത്തരങ്ങളായിരിക്കും ഓരോരുത്തർക്കും പറയുവാനുണ്ടാകുന്നത്. എന്നാൽ ഒരു ദൈവപൈതലിന് ഈ ചോദ്യത്തിനുമുമ്പിൽ ഒറ്റ ഉത്തരമേ ഉണ്ടാകാൻ പാടുള്ളൂ. യേശുവിനോടാണ് ഞാൻ ഏറ്റവും അടുത്തിരിക്കുന്നത് എന്ന ഉത്തരമായിരിക്കണം അത്. അല്ലാത്തപക്ഷം, നമ്മുടെ പ്രാർത്ഥനകളും അപേക്ഷകളും എല്ലാം വൃഥാവായിപ്പോകും, കാരണം, അടുത്തിരിക്കുമ്പോഴാണ് നമുക്ക് അവനെ വിളിച്ചപേക്ഷിക്കാനുള്ള അർഹത ലഭിക്കുന്നത് എന്ന കാര്യം മറന്നുപോകരുത്.
         1 രാജാ 21:2 മുതലുള്ള വചനഭാഗങ്ങൾ വായിക്കുമ്പോൾ, ശമര്യ രാജാവായ ആഹാബും യിസ്രായേല്ല്യനായ നാബോത്തും തമ്മിൽ ഒരു വിഷയം നടക്കുന്നതായി കാണാം. തന്റെ അരമനയുടെ അടുത്തുണ്ടായിരുന്ന നാബോത്തിന്റെ മുന്തിരിത്തോട്ടത്തിലായിരുന്നു ആഹാബിന്റെ കണ്ണ്. ഒരു രാജാവിന്റെ വാശിയും അധികാരവും ഉപയോഗിച്ച് നാബോത്തിനെ കൊന്നുകളഞ്ഞ് ആ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ ആഹാബ് ശ്രമിച്ചു എങ്കിലും, ദൈവം അവിടെ ഇടപെട്ടു. ആഹാബിന്റെ പ്രവൃത്തി അവന്റെ തലമുറയിലേക്ക് വലിയ ശാപം വരുത്തിവെച്ചു. മാത്രമല്ല, ആ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ച ആഹാബിന്റെ ഭാര്യയായ ഈസേബെലും കൊല്ലപ്പെട്ടു.
          അതുപോലെ, ദൈവത്തോട് അടുത്തിരിക്കേണ്ട മനുഷ്യരുടെ ഹൃദയങ്ങളെ മോഹത്തിന്റെ വലയത്തിൽപ്പെടുത്തി, പാപത്തിന്റെ പ്രലോഭനങ്ങളിൽ ചാടിച്ച് ആത്മീയ ജീവിതത്തിൽ നിന്ന് അകറ്റിക്കൊണ്ടുപോകുന്ന കാഴ്ചയാണ് ലോകത്ത് ഇന്നുനമ്മൾ കണ്ടുവരുന്നത്. ചിലർ സമ്പത്ത് അവരുടെ ഹൃദയത്തോട് ചേർത്തുവെച്ചിരിക്കുന്നു, മറ്റു ചിലർ സ്ഥാനമാനങ്ങൾ, വേറെചിലരുടെ ഹൃദയത്തോട് അടുത്തിരിക്കുന്നത് അന്യദൈവങ്ങളും വിഗ്രഹാരാധനയുമാണ്, മദ്യവും ലഹരിവസ്തുക്കളുമാണ് ഒരു കൂട്ടരുടെ അടുത്തിരിക്കുന്നത്,...
         ജീവിതത്തോടു ചേർത്തുപിടിച്ചിരിക്കുന്ന (അടുത്തുവെച്ചിരിക്കുന്ന) ഈ വകകൾ എന്തെങ്കിലും ഉണ്ട് എങ്കിൽ അവ എല്ലാം മാറ്റി; ദൈവത്തോട് അടുത്തിരിക്കാം;
സങ്കീർത്തനങ്ങൾ 75:1 ദൈവനാമത്തോട് അടുത്തിരിക്കാം.
മത്തായി 17:4 യേശുവിനോട് അടുത്തിരിക്കാം
അപ്പൊ.പ്ര. 2:1 പരിശുദ്ധാത്മാവിനോട് അടുത്തിരിക്കാം


അടുത്തിരുന്നാൽ, നമ്മൾ വിളിച്ചപേക്ഷിക്കുമ്പോൾ ദൈവം കേൾക്കും, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരമായി ദൈവദൂതന്മാരെ അയക്കും, *ആമേൻ*.

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”