അവൻ അടുത്തിരിക്കുമ്പോൾ..

February-2023

ശമര്യ രാജാവായ ആഹാബും യിസ്രായേല്ല്യനായ നാബോത്തും തമ്മിൽ ഒരു വിഷയം നടക്കുന്നതായി കാണാം. തന്റെ അരമനയുടെ അടുത്തുണ്ടായിരുന്ന നാബോത്തിന്റെ മുന്തിരിത്തോട്ടത്തിലായിരുന്നു ആഹാബിന്റെ കണ്ണ്. ഒരു രാജാവിന്റെ വാശിയും അധികാരവും ഉപയോഗിച്ച് നാബോത്തിനെ കൊന്നുകളഞ്ഞ് ആ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ ആഹാബ് ശ്രമിച്ചു എങ്കിലും, ദൈവം അവിടെ ഇടപെട്ടു. ആഹാബിന്റെ പ്രവൃത്തി അവന്റെ തലമുറയിലേക്ക് വലിയ ശാപം വരുത്തിവെച്ചു. മാത്രമല്ല, ആ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ച ആഹാബിന്റെ ഭാര്യയായ ഈസേബെലും കൊല്ലപ്പെട്ടു


യെശ. 55:6 "..അവൻ *അടുത്തിരിക്കുമ്പോൾ* അവനെ വിളിച്ചപേക്ഷിപ്പിൻ'
          നമ്മുടെ ഏറ്റവും അടുത്തിരിക്കുന്നവർ ആരാണ്? ഇതുപോലെ ഒരു ചോദ്യം ചോദിച്ചാൽ പല ഉത്തരങ്ങളായിരിക്കും ഓരോരുത്തർക്കും പറയുവാനുണ്ടാകുന്നത്. എന്നാൽ ഒരു ദൈവപൈതലിന് ഈ ചോദ്യത്തിനുമുമ്പിൽ ഒറ്റ ഉത്തരമേ ഉണ്ടാകാൻ പാടുള്ളൂ. യേശുവിനോടാണ് ഞാൻ ഏറ്റവും അടുത്തിരിക്കുന്നത് എന്ന ഉത്തരമായിരിക്കണം അത്. അല്ലാത്തപക്ഷം, നമ്മുടെ പ്രാർത്ഥനകളും അപേക്ഷകളും എല്ലാം വൃഥാവായിപ്പോകും, കാരണം, അടുത്തിരിക്കുമ്പോഴാണ് നമുക്ക് അവനെ വിളിച്ചപേക്ഷിക്കാനുള്ള അർഹത ലഭിക്കുന്നത് എന്ന കാര്യം മറന്നുപോകരുത്.
         1 രാജാ 21:2 മുതലുള്ള വചനഭാഗങ്ങൾ വായിക്കുമ്പോൾ, ശമര്യ രാജാവായ ആഹാബും യിസ്രായേല്ല്യനായ നാബോത്തും തമ്മിൽ ഒരു വിഷയം നടക്കുന്നതായി കാണാം. തന്റെ അരമനയുടെ അടുത്തുണ്ടായിരുന്ന നാബോത്തിന്റെ മുന്തിരിത്തോട്ടത്തിലായിരുന്നു ആഹാബിന്റെ കണ്ണ്. ഒരു രാജാവിന്റെ വാശിയും അധികാരവും ഉപയോഗിച്ച് നാബോത്തിനെ കൊന്നുകളഞ്ഞ് ആ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ ആഹാബ് ശ്രമിച്ചു എങ്കിലും, ദൈവം അവിടെ ഇടപെട്ടു. ആഹാബിന്റെ പ്രവൃത്തി അവന്റെ തലമുറയിലേക്ക് വലിയ ശാപം വരുത്തിവെച്ചു. മാത്രമല്ല, ആ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ച ആഹാബിന്റെ ഭാര്യയായ ഈസേബെലും കൊല്ലപ്പെട്ടു.
          അതുപോലെ, ദൈവത്തോട് അടുത്തിരിക്കേണ്ട മനുഷ്യരുടെ ഹൃദയങ്ങളെ മോഹത്തിന്റെ വലയത്തിൽപ്പെടുത്തി, പാപത്തിന്റെ പ്രലോഭനങ്ങളിൽ ചാടിച്ച് ആത്മീയ ജീവിതത്തിൽ നിന്ന് അകറ്റിക്കൊണ്ടുപോകുന്ന കാഴ്ചയാണ് ലോകത്ത് ഇന്നുനമ്മൾ കണ്ടുവരുന്നത്. ചിലർ സമ്പത്ത് അവരുടെ ഹൃദയത്തോട് ചേർത്തുവെച്ചിരിക്കുന്നു, മറ്റു ചിലർ സ്ഥാനമാനങ്ങൾ, വേറെചിലരുടെ ഹൃദയത്തോട് അടുത്തിരിക്കുന്നത് അന്യദൈവങ്ങളും വിഗ്രഹാരാധനയുമാണ്, മദ്യവും ലഹരിവസ്തുക്കളുമാണ് ഒരു കൂട്ടരുടെ അടുത്തിരിക്കുന്നത്,...
         ജീവിതത്തോടു ചേർത്തുപിടിച്ചിരിക്കുന്ന (അടുത്തുവെച്ചിരിക്കുന്ന) ഈ വകകൾ എന്തെങ്കിലും ഉണ്ട് എങ്കിൽ അവ എല്ലാം മാറ്റി; ദൈവത്തോട് അടുത്തിരിക്കാം;
സങ്കീർത്തനങ്ങൾ 75:1 ദൈവനാമത്തോട് അടുത്തിരിക്കാം.
മത്തായി 17:4 യേശുവിനോട് അടുത്തിരിക്കാം
അപ്പൊ.പ്ര. 2:1 പരിശുദ്ധാത്മാവിനോട് അടുത്തിരിക്കാം


അടുത്തിരുന്നാൽ, നമ്മൾ വിളിച്ചപേക്ഷിക്കുമ്പോൾ ദൈവം കേൾക്കും, നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരമായി ദൈവദൂതന്മാരെ അയക്കും, *ആമേൻ*.

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*