യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല

February-2023

പരിശുദ്ധാത്മാവിൽ വ്യക്തമായ ഒരു ആലോചനയാണ് ഈ സംഭവം ഇന്ന് നമുക്കു നൽകുന്നത്. ഗിദെയോൻ ഭയപ്പെട്ടിരുന്നവരെ ദൈവം അവന്റെ കയ്യിൽ ഏൽപ്പിച്ചതുപോലെ, ഇന്നു നമ്മുടെ ജീവിതത്തിലെ ഭയകാരണമായ സകലവിഷയങ്ങളിലും കർത്താവ് നമുക്കു ജയം നൽകും. കർത്താവ് നമ്മുടെ കൂടെകൂടിയാൽ നമ്മുടെ കുറവുകളെല്ലാം ചരിത്രമായി മാറും. സമ്പൂർണ്ണപരിവർത്തനം നമ്മളിൽ ഉണ്ടാകും. കുടുംബത്തിന് കൊള്ളാത്തവർ കുടുംബത്തിന്റെ അഭിമാനമായി മാറും, രോഗങ്ങൾ സൌഖ്യമായും, ശാപങ്ങൾ അല്പഗ്രഹമായും, താഴ്ചകൾ ഉയർച്ചകളായും, മരുഭൂമികൾ നീരുറവകളായും മാറും.


            സങ്കീർ. 23:1 *"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല"*
    സങ്കീർത്തന പുസ്തകത്തിലെ ഏറ്റവും മനോഹരമായ കീർത്തനമാണല്ലോ ദാവീദിനാൽ രചിക്കപ്പെട്ട 23 ാം സങ്കീർത്തനം. ഒന്നാം വാക്യത്തിൽ ദാവീദ് പാടുന്നത് തനിക്ക് ഒരു കാലത്തും മുട്ടുണ്ടാകയില്ല എന്നാണ്. *എനിക്കു മുട്ടില്ല* എന്നു പറയുന്നതും, *എനിക്കു മുട്ടുണ്ടാകയില്ല* എന്നു പറയുന്നതും തമ്മിൽ വളരെ അന്തരമുണ്ട്. ഇന്നത്തെ ദിവസത്തേക്കു വേണ്ടതു മാത്രമല്ല, ഭാവിയെക്കുറിച്ചുമുള്ള പ്രത്യാശയും ഉറപ്പുമാണ് ഈ വചനത്തിൽ നിന്ന് നമുക്കു ലഭിക്കുന്നത്. എനിക്കു ജോലിയുണ്ട്, എനിക്കു പണമുണ്ട്, എനിക്ക് വീടുണ്ട്, എന്റെ വീട്ടിൽ ആഹാരമുണ്ട്. ഇതെല്ലാം ഇന്നുണ്ട് ശരിയാണ്, പക്ഷേ നാളെ എന്താണ്? ഇവിടെയാണ് ദാവീദിന്റെ വാക്കുകളുടെ പ്രസക്തി നമ്മൾ കാണേണ്ടത്. *എനിക്ക് ഒരുനാളും മുട്ടുണ്ടാകയില്ല, കാരണം, യഹോവ എന്റെ ഇടയനാകുന്നു*.
     നാളെയുക്കുറിച്ചുള്ള ചിന്തയും ആവലാതിയും മനുഷ്യർക്കുണ്ട്; എന്റെ കാര്യം എന്താകും? എന്റെ മക്കളുടെ ഭാവി എന്താകും? റിസൾട്ട് എന്താകും? വിധി എന്താകും? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ദാവീദിന്റെ വാക്കുകളിൽ അടങ്ങിയിരിക്കുന്നത്, 'എനിക്കു മുട്ടുണ്ടാകയില്ല' നമ്മുടെ നാളെയുക്കുറിച്ചും ദൈവത്തിനു കരുതലുണ്ട്, സ്തോത്രം !
          ന്യായാധിപന്മാർ 6:11,12 വാക്യങ്ങൾ വായിക്കുമ്പോൾ, യഹോവയുടെ ദൂതൻ വന്ന് ഗിദെയോനെ വിളിക്കുന്നതായി കാണാം. ആ സമയത്ത് ഗിദെയോൻ, 'മിദ്യാന്യരെ പേടിച്ച് അവരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിനരികെവെച്ചു കോതമ്പു മെതിക്കുകയായിരുന്നു' എന്നാണ് 11 ാം വാക്യത്തിൽ വായിക്കുന്നത്. അങ്ങനെയുള്ള ഒരു പേടിത്തൊണ്ടനും, ഭീരുവും, ഒളിച്ചോടിയുമായ ഗിദെയോനെ ദൈവദൂതൻ സംബോധന ചെയ്യുന്നത്, *അല്ലയോ, പരാക്രമശാലിയേ*, (വാക്യം 12) എന്നാണ്. അവന്റെ കയ്യിലിരിപ്പും, സ്വഭാവവും, അവസ്ഥയും ഒക്കെ കണ്ടാൽ, അവനെ വിളിക്കേണ്ടത് 'അല്ലയോ ഭീരുവേ' എന്നായിരിക്കണം. എന്നാൽ യഹോവയുടെ ദൂതൻ അവനെ പരാക്രമശാലി എന്നു വിളിക്കുവാൻ കാരണമുണ്ട്, ദൂതന്റെ തുടർന്നുള്ള വാക്കുകളിൽ ആ കാരണം വ്യക്തമാണ്, *യഹോവ നിന്നോടു കൂടെ ഉണ്ട്*. ഇവിടെയാണ് ആ രഹസ്യം അടങ്ങിയിരിക്കുന്നത്. ദൈവം കൂടെ ഇല്ല എങ്കിൽ, നീ ഒരു ഭീരുവും കഴിവില്ലാത്തവനുമായിരിക്കാം, നീ ഒരു പരാജയവും പ്രാപ്തിയില്ലാത്തവളുമായിരിക്കാം, നീ ഒരു വിഡ്ഢിയും മണ്ടനുമായിരിക്കാം, നീ ഒരു വിക്കനും യോഗ്യതയില്ലാത്തവളുമായിരിക്കാം... നമുക്കു ചുറ്റും ഇന്ന് സകലവും പ്രതികൂലമായി തോന്നിയേക്കാം, രക്ഷപ്പെടാൻ ഒരു പഴുതുപോലും കാണുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടു കൊണ്ടിരിക്കുകയായിരിക്കാം, നമ്മുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കി കുറവുകളും പോരായ്മകളും അറിഞ്ഞ് നമ്മുടെ നാളെയെക്കുറിച്ച് പദ്ധതി തയ്യാറാക്കുവാൻ ദൈവം വിശ്വസ്തനാണ്. നമ്മുടെ ഒഴിഞ്ഞ പേഴ്സും, ശൂന്യമായ ബാങ്കുബാലൻസും, മിനിമം യോഗ്യതയും, കഴിവില്ലായ്മയും ദൈവദൃഷ്ടിയിൽ ഒരു പ്രശ്നമല്ല. നമ്മുടെ നാളെയെക്കുറിച്ച് അവന്റെ മനസ്സിൽ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിശ്വസിക്കുന്നുവോ? സ്തോത്രം
          ഗിദെയോന്റെ നാളെയെക്കണ്ടുകൊണ്ടായിരുന്നു ദൈവം അവന്നു പരാക്രമശാലി എന്ന പേരിട്ടത്. 'മിദ്യാന്യരെ പേടിച്ച് ഒളിച്ചിരുന്ന ഗിദെയോനിൽ ദൈവം കണ്ടത് ഒരു യുദ്ധവീരനെയായിരുന്നു. ന്യായാധി. 8:22 വചനത്തിൽ വായിക്കുന്നത്, ഏത് മിദ്യാന്യരെ പേടിച്ചായിരുന്നോ ഗിദെയോൻ ഒളിച്ചിരുന്നത്, അതേ മിദ്യാന്യരെ തോൽപ്പിക്കുവാനും അവരുടെ രാജാക്കന്മാരായ സേബഹിനെയും, സൽമുന്നയെയും കൊല്ലുവാനും ഗിദെയോന് സാധിച്ചു എന്നാണ്. കാരണം, ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു.
        പരിശുദ്ധാത്മാവിൽ വ്യക്തമായ ഒരു ആലോചനയാണ് ഈ സംഭവം ഇന്ന് നമുക്കു നൽകുന്നത്. ഗിദെയോൻ ഭയപ്പെട്ടിരുന്നവരെ ദൈവം അവന്റെ കയ്യിൽ ഏൽപ്പിച്ചതുപോലെ, ഇന്നു നമ്മുടെ ജീവിതത്തിലെ ഭയകാരണമായ സകലവിഷയങ്ങളിലും കർത്താവ് നമുക്കു ജയം നൽകും. കർത്താവ് നമ്മുടെ കൂടെകൂടിയാൽ നമ്മുടെ കുറവുകളെല്ലാം ചരിത്രമായി മാറും. സമ്പൂർണ്ണപരിവർത്തനം നമ്മളിൽ ഉണ്ടാകും. കുടുംബത്തിന് കൊള്ളാത്തവർ കുടുംബത്തിന്റെ അഭിമാനമായി മാറും, രോഗങ്ങൾ സൌഖ്യമായും, ശാപങ്ങൾ അല്പഗ്രഹമായും, താഴ്ചകൾ ഉയർച്ചകളായും, മരുഭൂമികൾ നീരുറവകളായും മാറും.
ആകയാൽ, ദാവീദിനെപ്പോലെ നമുക്കു പാടാം; 'യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല' *ആമേൻ*

പ്രാർത്ഥനയോടെ, മദ്ധ്യപ്രദേശിലെ സുവിശേഷവയലിൽ നിന്നും,
ഷൈജു ബ്രദർ, വചനമാരി(9424400654)

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*