നമ്മുടെ പ്രശ്നങ്ങൾ മധുരവുള്ള ഓർമ്മയായി മാറും

March-2023

ബാലസിഹത്തെ ആത്മീയ കണ്ണുകളോടെ നോക്കിക്കണ്ടാൽ, സങ്കീർത്തനങ്ങൾ 35:17, 58:16 വചനങ്ങളിൽ ദാവീദ് പറയുന്നതുപോലെ നമ്മുടെ നാശത്തിനുവേണ്ടി കാത്തിരിക്കുന്ന, നമുക്കു ചുറ്റുമുള്ള, ബാലസിംഹങ്ങളുടെ സ്വഭാവമുള്ള മനുഷ്യർ തന്നെയാണ് എന്നു കാണുവാൻ കഴിയും.          സങ്കീർത്തനങ്ങൾ 91:13 ൽ മോശെ പാടുന്നതുപോലെ, ഈ ബാലസിംഹങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി, അവയെ മെതിച്ചുകളയുവാനുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ഇന്നു നമുക്കു പ്രാർത്ഥിക്കാം. *ദൈവാത്മാവിൽ ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, നമുക്കെതിരായി അലറി നിൽക്കുന്ന ബാലസിംഹങ്ങളെ ഭയപ്പെടേണ്ടതില്ല, ഇവ എല്ലാം മധുരമുള്ള ഓർമ്മയായും, മക്കൾക്കു പറഞ്ഞുകൊടുത്ത് ചിരിക്കുവാനുമുള്ള പഴങ്കഥകളായി മാറുകയും ചെയ്യും. അതിനുവേണ്ട ആത്മാഭിഷേകത്തിനായി പ്രാർത്ഥിക്കാം*


      ന്യായാധി.14:5 "അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ *ഒരു ബാലസിംഹം* അവന്റെ നേരെ അലറിവന്നു"
      അഭിഷേകത്തിന്റെ ശക്തിയാൽ ശത്രുക്കളെ വരുതിയിൽ നിറുത്തി, യിസ്രായേൽ ജനത്തെ ന്യായപാലനം ചെയ്ത ശിംശോന്റെ ചരിത്രം തിരുവചനതാളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നു. ശിംശോൻ ഒരിക്കൽ തന്റെ മാതാപിതാക്കളോടൊപ്പം തിമ്നയിൽ പോകുന്ന വഴിയിൽ സംഭവിച്ച ഒരു കാര്യമാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നപ്പോൾ അഭിഷേകത്തിന്റെ ശക്തിയാൽ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു.
          ഈ സംഭവം കഴിഞ്ഞ് കുറെക്കാലത്തിനു ശേഷം (വാക്യം 8), ശിംശോൻ പിന്നെയും അതുവഴി വന്നപ്പോൾ, താൻ കീറിക്കളഞ്ഞ സിംഹത്തിന്റെ ഉടലിനു എന്തു സംഭവിച്ചു എന്നു നോക്കേണ്ടതിന്നു അവൻ ചെന്നപ്പോൾ കണ്ടത്, സിംഹത്തിന്റെ ഉടലിന്നകത്ത് ഒരു തേനീച്ചകൂട്ടവും തേനും ആണ്. അവൻ ആ തേൻഎടുത്തു ഭക്ഷിച്ചു, തന്റെ മാതാപിതാക്കൾക്കും കൊടുത്തു (വാക്യം 9).
പിന്നീട് താൻ ഒരു വിരുന്നുകഴിച്ചപ്പോൾ, തന്റെ തോഴന്മാരോട് ഈ സംഭവം ഒരു കടങ്കഥയായി അവൻ പറഞ്ഞു (വാക്യം 12)
         ചുരുക്കിപ്പറഞ്ഞാൽ, *ശിംശോന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അപകടം അഥവാ ഒരു വലിയ പ്രശ്നം ദൈവാത്മാവിന്റെ അഭിഷേകത്തിന്റെ ശക്തിയാൽ പരിഹരിക്കപ്പെടുകയും, കുറെക്കാലങ്ങൾക്കുശേഷം അത് മധുരമുള്ള ഒരു ഓർമ്മയായി മാറുകയും, പിന്നീട് വരും തലമുറയ്ക്ക് ഒരു കടങ്കഥയായി തീരുകയും ചെയ്തു.*
             ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന, ശിശോന്റെ ജീവിതത്തിൽ ഉണ്ടായ ഈ സംഭവം, പ്രത്യാശയുടെ ഒരു ശുഭസന്ദേശമാണ് ഇന്ന് നമുക്കു ഓരോരുത്തർക്കും നൽകുന്നത്. ഇന്ന്, *ബാലസിംഹത്തിന് സമമായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ജീവിതത്തിലെ ചില വിഷയങ്ങളിൽ സ്വർഗ്ഗം നമുക്കു വിടുതൽ നൽകുകയും, മരണകാരണമായിരുന്നതിനെ ദൈവം നാളെ മാധുര്യമുള്ള തേനിനു സമമാക്കുകയും, പിന്നീട്, നമ്മുടെ തലമുറകൾക്ക് പറഞ്ഞു ചിരിക്കുവാൻ മാത്രമുള്ള ഒരു കടങ്കഥയാക്കി അതിനെ ദൈവം മാറ്റുകയും ചെയ്യും*. ഹാലേലൂയ്യ !
         അൽപ്പംകൂടെ ആഴമായി ഈ വിഷയത്തെ ധ്യാനിച്ചാൽ, ശിംശോനെ കൊല്ലുവാൻ അലറിവന്ന ബാലസിംഹത്തിന്റെ ആത്മീയ അർത്ഥം എന്താണ് എന്ന് ദൈവവചനവെളിച്ചത്തിൽ നമുക്കു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി *ബാലസിംഹത്തിന്റെ ചില പ്രത്യേകതകൾ വചനത്തിൽ നിന്ന് ഞാൻ ഓർമ്മിപ്പിക്കാം*;
1) യെഹെ. 19:3,6 *ബാലസിംഹം മനുഷ്യരെ തിന്നുകളയുവാൻ പോന്ന അപകടകാരികളാണ്*.
2) ഹോശേ. 5:14, മീഖ. 5:8 *ബാലസിംഹത്തിന്റെ കയ്യിൽപെട്ടുപോയാൽ രക്ഷപ്പെടുക പ്രയാസമാണ്*.
3) യിരെ. 51:38 *ബാലസിംഹത്തിന്റെ ഗർജ്ജനം ഏറ്റവും ഭയാനകമാണ്*
4) യിരെ. 25:37,38 *സമാധാനമുള്ള മേച്ചല്പുറങ്ങൾ ബാലസിംഹങ്ങൾ ശൂന്യമാക്കും*
5) സംഖ്യ 23:24 *ബാലസിംഹങ്ങൾ മാസം ഭക്ഷിക്കുകമാത്രമല്ല രക്തം കുടിക്കുകയും ചെയ്യുന്നവയാണ്*
6) ഇയ്യോബ് 38:40 *എത്ര തിന്നാലും ബാലസിംഹങ്ങളുടെ വിശപ്പടങ്ങുകയില്ല*
7) സങ്കീർ. 17:12 *ബാലസിംഹങ്ങൾ ഇരയെപിടിക്കാൻ പതുങ്ങിക്കിടക്കുന്നവയാണ്*
8) സദൃശ്യ. 28:1 *ബാലസിംഹങ്ങൾക്ക് ഒന്നിനെയും പേടിയില്ല*
9) യെശ. 5:29 *ബാലസിംഹങ്ങൾ ഏറ്റവും ക്രൂരമായി ഇരയെ കടിച്ചുകീറുന്നവയാണ്*
         ഇവ എല്ലാം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാലസിംഹങ്ങളുടെ ചില സ്വഭാവങ്ങളാണ്. ബാലസിഹത്തെ ആത്മീയ കണ്ണുകളോടെ നോക്കിക്കണ്ടാൽ, സങ്കീർത്തനങ്ങൾ 35:17, 58:16 വചനങ്ങളിൽ ദാവീദ് പറയുന്നതുപോലെ നമ്മുടെ നാശത്തിനുവേണ്ടി കാത്തിരിക്കുന്ന, നമുക്കു ചുറ്റുമുള്ള, ബാലസിംഹങ്ങളുടെ സ്വഭാവമുള്ള മനുഷ്യർ തന്നെയാണ് എന്നു കാണുവാൻ കഴിയും.
         സങ്കീർത്തനങ്ങൾ 91:13 ൽ മോശെ പാടുന്നതുപോലെ, ഈ ബാലസിംഹങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി, അവയെ മെതിച്ചുകളയുവാനുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ഇന്നു നമുക്കു പ്രാർത്ഥിക്കാം.
*ദൈവാത്മാവിൽ ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, നമുക്കെതിരായി അലറി നിൽക്കുന്ന ബാലസിംഹങ്ങളെ ഭയപ്പെടേണ്ടതില്ല, ഇവ എല്ലാം മധുരമുള്ള ഓർമ്മയായും, മക്കൾക്കു പറഞ്ഞുകൊടുത്ത് ചിരിക്കുവാനുമുള്ള പഴങ്കഥകളായി മാറുകയും ചെയ്യും. അതിനുവേണ്ട ആത്മാഭിഷേകത്തിനായി പ്രാർത്ഥിക്കാം*.
കർത്താവ് സഹായിക്കട്ടെ,

പ്രാർത്ഥനയോടെ, മദ്ധ്യപ്രദേശിലെ സുവിശേഷവയലിൽ നിന്നും,
ഷൈജു ബ്രദർ, വചനമാരി ടീം(9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

    വടക്കെ ഇൻഡ്യയിലെ സുവിശേഷ പ്രവർത്തനങ്ങളെ ദൈവമക്കൾ സഹായിക്കേണ്ട ഒരു സമയമാണ് ഇത്,  ഇവിടെയുള്ള വചനമാരിയുടെ സുവിശേഷപ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്ക് ഞങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ കുറിക്കുന്നു;
Account Name: VACHANAMARI
Account Number: 13500100172414
Bank: FERERAL BANK, M.P. NAGAR, BHOPAL
Ifsc Code: FDRL0001350
ഞങ്ങളുടെ Google Pay Number: 9424400654
*Address:*
VACHANAMARI
82, SARVADARAM- C
KOLAR ROAD. P. O
BHOPAL- 462042, M. P.
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

വിലകൊടുത്തവർ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ