നമ്മുടെ പ്രശ്നങ്ങൾ മധുരവുള്ള ഓർമ്മയായി മാറും

March-2023

ബാലസിഹത്തെ ആത്മീയ കണ്ണുകളോടെ നോക്കിക്കണ്ടാൽ, സങ്കീർത്തനങ്ങൾ 35:17, 58:16 വചനങ്ങളിൽ ദാവീദ് പറയുന്നതുപോലെ നമ്മുടെ നാശത്തിനുവേണ്ടി കാത്തിരിക്കുന്ന, നമുക്കു ചുറ്റുമുള്ള, ബാലസിംഹങ്ങളുടെ സ്വഭാവമുള്ള മനുഷ്യർ തന്നെയാണ് എന്നു കാണുവാൻ കഴിയും.          സങ്കീർത്തനങ്ങൾ 91:13 ൽ മോശെ പാടുന്നതുപോലെ, ഈ ബാലസിംഹങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി, അവയെ മെതിച്ചുകളയുവാനുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ഇന്നു നമുക്കു പ്രാർത്ഥിക്കാം. *ദൈവാത്മാവിൽ ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, നമുക്കെതിരായി അലറി നിൽക്കുന്ന ബാലസിംഹങ്ങളെ ഭയപ്പെടേണ്ടതില്ല, ഇവ എല്ലാം മധുരമുള്ള ഓർമ്മയായും, മക്കൾക്കു പറഞ്ഞുകൊടുത്ത് ചിരിക്കുവാനുമുള്ള പഴങ്കഥകളായി മാറുകയും ചെയ്യും. അതിനുവേണ്ട ആത്മാഭിഷേകത്തിനായി പ്രാർത്ഥിക്കാം*


      ന്യായാധി.14:5 "അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ *ഒരു ബാലസിംഹം* അവന്റെ നേരെ അലറിവന്നു"
      അഭിഷേകത്തിന്റെ ശക്തിയാൽ ശത്രുക്കളെ വരുതിയിൽ നിറുത്തി, യിസ്രായേൽ ജനത്തെ ന്യായപാലനം ചെയ്ത ശിംശോന്റെ ചരിത്രം തിരുവചനതാളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നു. ശിംശോൻ ഒരിക്കൽ തന്റെ മാതാപിതാക്കളോടൊപ്പം തിമ്നയിൽ പോകുന്ന വഴിയിൽ സംഭവിച്ച ഒരു കാര്യമാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നപ്പോൾ അഭിഷേകത്തിന്റെ ശക്തിയാൽ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു.
          ഈ സംഭവം കഴിഞ്ഞ് കുറെക്കാലത്തിനു ശേഷം (വാക്യം 8), ശിംശോൻ പിന്നെയും അതുവഴി വന്നപ്പോൾ, താൻ കീറിക്കളഞ്ഞ സിംഹത്തിന്റെ ഉടലിനു എന്തു സംഭവിച്ചു എന്നു നോക്കേണ്ടതിന്നു അവൻ ചെന്നപ്പോൾ കണ്ടത്, സിംഹത്തിന്റെ ഉടലിന്നകത്ത് ഒരു തേനീച്ചകൂട്ടവും തേനും ആണ്. അവൻ ആ തേൻഎടുത്തു ഭക്ഷിച്ചു, തന്റെ മാതാപിതാക്കൾക്കും കൊടുത്തു (വാക്യം 9).
പിന്നീട് താൻ ഒരു വിരുന്നുകഴിച്ചപ്പോൾ, തന്റെ തോഴന്മാരോട് ഈ സംഭവം ഒരു കടങ്കഥയായി അവൻ പറഞ്ഞു (വാക്യം 12)
         ചുരുക്കിപ്പറഞ്ഞാൽ, *ശിംശോന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അപകടം അഥവാ ഒരു വലിയ പ്രശ്നം ദൈവാത്മാവിന്റെ അഭിഷേകത്തിന്റെ ശക്തിയാൽ പരിഹരിക്കപ്പെടുകയും, കുറെക്കാലങ്ങൾക്കുശേഷം അത് മധുരമുള്ള ഒരു ഓർമ്മയായി മാറുകയും, പിന്നീട് വരും തലമുറയ്ക്ക് ഒരു കടങ്കഥയായി തീരുകയും ചെയ്തു.*
             ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന, ശിശോന്റെ ജീവിതത്തിൽ ഉണ്ടായ ഈ സംഭവം, പ്രത്യാശയുടെ ഒരു ശുഭസന്ദേശമാണ് ഇന്ന് നമുക്കു ഓരോരുത്തർക്കും നൽകുന്നത്. ഇന്ന്, *ബാലസിംഹത്തിന് സമമായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ജീവിതത്തിലെ ചില വിഷയങ്ങളിൽ സ്വർഗ്ഗം നമുക്കു വിടുതൽ നൽകുകയും, മരണകാരണമായിരുന്നതിനെ ദൈവം നാളെ മാധുര്യമുള്ള തേനിനു സമമാക്കുകയും, പിന്നീട്, നമ്മുടെ തലമുറകൾക്ക് പറഞ്ഞു ചിരിക്കുവാൻ മാത്രമുള്ള ഒരു കടങ്കഥയാക്കി അതിനെ ദൈവം മാറ്റുകയും ചെയ്യും*. ഹാലേലൂയ്യ !
         അൽപ്പംകൂടെ ആഴമായി ഈ വിഷയത്തെ ധ്യാനിച്ചാൽ, ശിംശോനെ കൊല്ലുവാൻ അലറിവന്ന ബാലസിംഹത്തിന്റെ ആത്മീയ അർത്ഥം എന്താണ് എന്ന് ദൈവവചനവെളിച്ചത്തിൽ നമുക്കു മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി *ബാലസിംഹത്തിന്റെ ചില പ്രത്യേകതകൾ വചനത്തിൽ നിന്ന് ഞാൻ ഓർമ്മിപ്പിക്കാം*;
1) യെഹെ. 19:3,6 *ബാലസിംഹം മനുഷ്യരെ തിന്നുകളയുവാൻ പോന്ന അപകടകാരികളാണ്*.
2) ഹോശേ. 5:14, മീഖ. 5:8 *ബാലസിംഹത്തിന്റെ കയ്യിൽപെട്ടുപോയാൽ രക്ഷപ്പെടുക പ്രയാസമാണ്*.
3) യിരെ. 51:38 *ബാലസിംഹത്തിന്റെ ഗർജ്ജനം ഏറ്റവും ഭയാനകമാണ്*
4) യിരെ. 25:37,38 *സമാധാനമുള്ള മേച്ചല്പുറങ്ങൾ ബാലസിംഹങ്ങൾ ശൂന്യമാക്കും*
5) സംഖ്യ 23:24 *ബാലസിംഹങ്ങൾ മാസം ഭക്ഷിക്കുകമാത്രമല്ല രക്തം കുടിക്കുകയും ചെയ്യുന്നവയാണ്*
6) ഇയ്യോബ് 38:40 *എത്ര തിന്നാലും ബാലസിംഹങ്ങളുടെ വിശപ്പടങ്ങുകയില്ല*
7) സങ്കീർ. 17:12 *ബാലസിംഹങ്ങൾ ഇരയെപിടിക്കാൻ പതുങ്ങിക്കിടക്കുന്നവയാണ്*
8) സദൃശ്യ. 28:1 *ബാലസിംഹങ്ങൾക്ക് ഒന്നിനെയും പേടിയില്ല*
9) യെശ. 5:29 *ബാലസിംഹങ്ങൾ ഏറ്റവും ക്രൂരമായി ഇരയെ കടിച്ചുകീറുന്നവയാണ്*
         ഇവ എല്ലാം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാലസിംഹങ്ങളുടെ ചില സ്വഭാവങ്ങളാണ്. ബാലസിഹത്തെ ആത്മീയ കണ്ണുകളോടെ നോക്കിക്കണ്ടാൽ, സങ്കീർത്തനങ്ങൾ 35:17, 58:16 വചനങ്ങളിൽ ദാവീദ് പറയുന്നതുപോലെ നമ്മുടെ നാശത്തിനുവേണ്ടി കാത്തിരിക്കുന്ന, നമുക്കു ചുറ്റുമുള്ള, ബാലസിംഹങ്ങളുടെ സ്വഭാവമുള്ള മനുഷ്യർ തന്നെയാണ് എന്നു കാണുവാൻ കഴിയും.
         സങ്കീർത്തനങ്ങൾ 91:13 ൽ മോശെ പാടുന്നതുപോലെ, ഈ ബാലസിംഹങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി, അവയെ മെതിച്ചുകളയുവാനുള്ള പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ഇന്നു നമുക്കു പ്രാർത്ഥിക്കാം.
*ദൈവാത്മാവിൽ ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, നമുക്കെതിരായി അലറി നിൽക്കുന്ന ബാലസിംഹങ്ങളെ ഭയപ്പെടേണ്ടതില്ല, ഇവ എല്ലാം മധുരമുള്ള ഓർമ്മയായും, മക്കൾക്കു പറഞ്ഞുകൊടുത്ത് ചിരിക്കുവാനുമുള്ള പഴങ്കഥകളായി മാറുകയും ചെയ്യും. അതിനുവേണ്ട ആത്മാഭിഷേകത്തിനായി പ്രാർത്ഥിക്കാം*.
കർത്താവ് സഹായിക്കട്ടെ,

പ്രാർത്ഥനയോടെ, മദ്ധ്യപ്രദേശിലെ സുവിശേഷവയലിൽ നിന്നും,
ഷൈജു ബ്രദർ, വചനമാരി ടീം(9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

    വടക്കെ ഇൻഡ്യയിലെ സുവിശേഷ പ്രവർത്തനങ്ങളെ ദൈവമക്കൾ സഹായിക്കേണ്ട ഒരു സമയമാണ് ഇത്,  ഇവിടെയുള്ള വചനമാരിയുടെ സുവിശേഷപ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്ക് ഞങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ കുറിക്കുന്നു;
Account Name: VACHANAMARI
Account Number: 13500100172414
Bank: FERERAL BANK, M.P. NAGAR, BHOPAL
Ifsc Code: FDRL0001350
ഞങ്ങളുടെ Google Pay Number: 9424400654
*Address:*
VACHANAMARI
82, SARVADARAM- C
KOLAR ROAD. P. O
BHOPAL- 462042, M. P.
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”