ചതഞ്ഞ ഈറ്റയാണോ അതോ ഉറപ്പുള്ള വടിയാണോ ഇന്നു നമുക്ക് ചാരുവാൻ വേണ്ടത് ?

March-2023

ചതഞ്ഞ ഈറ്റയാണോ അതോ ഉറപ്പുള്ള വടിയാണോ ഇന്നു നമുക്ക് ചാരുവാൻ വേണ്ടത് ? ഇത് തിരഞ്ഞെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നമുക്കുണ്ട്. ഞാങ്ങണയിൽ ചാരി നിന്നാൽ അത് ഒടിഞ്ഞുപോകും, കയ്യിൽ തറെച്ചുകൊള്ളും എന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നു. *ദൈവത്തിന്റെ വടിയായ സാക്ഷാൽ യേശുക്രിസ്തുവിൽ ചാരിയാൽ നമ്മുടെ ജീവിതം ധന്യമാകും*


        യെശ. 36:6 "ചതെഞ്ഞ ഓടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തൻ ഊന്നിയാൽ, അവന്റെ ഉള്ളങ്കയ്യിൽ തറെച്ചുകൊള്ളും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നേയാകുന്നു"
          2 രാജാക്ക. 18:21 വാക്യത്തിലും ഇതു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണാം. ഒരു വാക്യംതന്നെ വേദപുസ്തകത്തിൽ രണ്ട് ആവർത്തി രേഖപ്പെടുത്തിയിരിക്കുന്നതിനു കാരണം, വിഷയം അത്രമാത്രം പ്രാധാന്യം അർഹിക്കുന്നതുകൊണ്ടാണ്. മനുഷ്യരിലും ലോകത്തിലും ആശ്രയം വെക്കുന്നത്, ചതഞ്ഞ (ഞാങ്ങണ അഥവാ ഈറ്റ) ഓടക്കോലിൽ ചാരുന്നതിന് സമമാണ്. കാരണം, അതിന് ബലമില്ല എന്നു മാത്രമല്ല, അതു കയ്യിൽ തറച്ചുകയറുകയും മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. ജീവിതത്തിൽ പല വിഷയങ്ങൾ വരുമ്പോൾ മനുഷ്യർ ദൈവത്തിൽ ആശ്രയിക്കാതെ മറ്റു മാർഗ്ഗങ്ങൾ തേടിപ്പോകുകയും, മിസ്രയീമിന് സമമായ ലോകത്തിൽ ആശ്രയം വെക്കുകയും അവാസാനം അത് അവർക്ക് കണിയായി തീരുകയും ചെയ്യുന്ന നിരവധി അനുഭവങ്ങൾ നമുക്കുചുറ്റും കാണുന്നതിന്റെ കാരണം ഇതുതന്നെയാണ്.
         മിസ്രയീം എന്ന ചതെഞ്ഞ ഓടക്കോലിൽ ഊന്നാതെ, ഈ ലോകമാകുന്ന ഫറവോനിൽ ആശ്രയം വെക്കാതെ, ചാരുവാൻ വിശ്വസ്തമായ '*ദൈവത്തിന്റെ വടി*' (പുറ. 17:9) നമുക്കുവേണ്ടി ഉണ്ട്. സ്തോത്രം !
"അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചും കൊണ്ടു നില്ക്കും എന്നു പറഞ്ഞു."

         യിസ്രായേൽ ജനത്തെ വിടുവിക്കുന്നതിനുവേണ്ടി ദൈവം മോശെയെ അയക്കുമ്പോൾ, ദൈവത്തിന്റെ വടിയും, അവന്റെ കയ്യിൽ കൊടുത്തുവിട്ടിരുന്നു (പുറപ്പാട് 4:20). ആ വടി അവർക്ക് അടയാളമായി ഇരുന്നു, ആ വടികൊണ്ടാണ് മിസ്രയീമിൽ ബാധകൾ വരുത്തിയത്. സമുദ്രത്തിൽ വഴികൾ ഉണ്ടായത്, ശത്രുക്കളിൽ നിന്ന് ജയം നേടിയത്, അങ്ങനെ 'ദൈവത്തിന്റെ വടി' അവരെ കാനാൻ ദേശത്ത് എത്തിച്ചു. തലമുറകൾക്ക് സാക്ഷ്യമായി അതു അവർ സൂക്ഷിച്ചിരിക്കുന്നു എബ്രാ. 9:4. (മോശെയുടെ വടിയും അഹരോന്റെ വടിയും രണ്ടാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്, പക്ഷേ ഈ വടിയെ '*ദൈവത്തിന്റെ വടി*' (പുറപ്പാട് 4:20,17:9) എന്ന ആത്മീയ അർത്ഥത്തിലാണ് നമ്മൾ കാണേണ്ടതുള്ളൂ)

     ചതഞ്ഞ ഈറ്റയാണോ അതോ ഉറപ്പുള്ള വടിയാണോ ഇന്നു നമുക്ക് ചാരുവാൻ വേണ്ടത് ? ഇത് തിരഞ്ഞെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നമുക്കുണ്ട്. ഞാങ്ങണയിൽ ചാരി നിന്നാൽ അത് ഒടിഞ്ഞുപോകും, കയ്യിൽ തറെച്ചുകൊള്ളും എന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നു. *ദൈവത്തിന്റെ വടിയായ സാക്ഷാൽ യേശുക്രിസ്തുവിൽ ചാരിയാൽ നമ്മുടെ ജീവിതം ധന്യമാകും*

സീയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ
പോകുന്നു കുരിശിന്റെ പാതയിൽ

മോക്ഷയാത്രയാണിത് ഞാൻ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ
രക്ഷകൻ കൈകളിൽ താങ്ങിടും;..

ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (വചനമാരി 9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*