യേശുവിന്റെ പാദം ചുംബിക്കാം

April-2023

പുത്രനെ ചുംബിപ്പീൻ എന്നു പറഞ്ഞാൽ അർത്ഥം; പുത്രനെ വന്ദനം ചെയ്യുക, പുത്രനിൽ ആശ്രയിക്കുക എന്നാണ്. പരസ്പരം ചുംബനം നൽകി വന്ദനം ചെയ്ക എന്നത് ഏറ്റവും ഉന്നത സംസ്കാരമായി കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്മാർ തങ്ങളുടെ ലേഖനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്; "*വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ*. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു." (റോമർ 16:16, 1 കൊരി. 16:20, 2 കൊരി. 13:12 (വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ), 1 തെസ്സ. 5:26, 1 പത്രൊ. 5:14)


       "..നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ *പുത്രനെ ചുംബിപ്പീൻ* .." സങ്കീർ. 2:12
ചില ആഴ്ചകൾക്ക് മുമ്പ് ഈ തിരുവചനത്തെ ആസ്പദമാക്കി, നമ്മുടെ വിശ്വാസജീവിതയാത്രയിൽ നമ്മെ നശിപ്പിക്കുവാൻ തക്കവണ്ണം വഴിയിൽ പതിയിരിക്കുന്ന / ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ദൈവവചനത്തിൽ നിന്ന് ഓർമ്മിപ്പിച്ചിരുന്നല്ലോ !
         ഈ വചനത്തിന്റെ രണ്ടാം ഭാഗം *പുത്രനെ ചുംബിക്കുക* എന്ന വിഷയം ബൈബിൾ വെളിച്ചത്തിൽ നമുക്ക് ധ്യാനിക്കാം. പുത്രനെ ചുംബിപ്പീൻ എന്നു പറഞ്ഞാൽ അർത്ഥം; പുത്രനെ വന്ദനം ചെയ്യുക, പുത്രനിൽ ആശ്രയിക്കുക എന്നാണ്. പരസ്പരം ചുംബനം നൽകി വന്ദനം ചെയ്ക എന്നത് ഏറ്റവും ഉന്നത സംസ്കാരമായി കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്മാർ തങ്ങളുടെ ലേഖനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്; "*വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ*. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു." (റോമർ 16:16, 1 കൊരി. 16:20, 2 കൊരി. 13:12 (വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ), 1 തെസ്സ. 5:26, 1 പത്രൊ. 5:14)

         യേശു തന്റെ ഭവനത്തിൽ വന്നിട്ടും അവിടുത്തെ ചുംബനം നൽകി സ്വീകരിക്കാതിരുന്നപ്പോൾ, പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ വന്ന് യേശുവിന്റെ പാദം ചുംബിച്ച് അവിടുത്തെ ആദരിച്ചപ്പോൾ, യേശു പറഞ്ഞത് ഇപ്രകാരമായിരുന്നു; (ലൂക്കൊസ് 7:44..46)
"ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ *എന്റെ കാൽ ചുംബിച്ചു*. നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി."
                ആ പാപിനിയായ സ്ത്രീ ചെയ്തതുപോലെ നമ്മൾ വഴിയിൽവെച്ച് നശിക്കാതിരിപ്പാൻ, യേശുവിന്റെ പാദം ചുംബിക്കണം. സ്തോത്രം !

*നമ്മൾ ചുംബിക്കാൻ (വന്ദിക്കുവാൻ പാടില്ലാത്ത 2 കാര്യങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്*.
*1)* 1 രാജാ. 19:18 "എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു."
     (ബാൽ) വിഗ്രഹങ്ങളെ ചുംബിക്കരുത് / വന്ദനം ചെയ്യരുത് എന്ന ശക്തമായ താക്കീത് പരിശുദ്ധാത്മാവ് തിരുവചനത്തിൽ നൽകിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നവരെ ദൈവം തള്ളിക്കളഞ്ഞിരിക്കുന്നു. വിഗ്രഹത്തിന്റെ മുമ്പിൽ ഒന്നു കൈകൂപ്പുന്നതിൽ എന്താ കുഴപ്പം ? ഒന്നു തലവണക്കുന്നതിൽ എന്താ പ്രശ്നം ? എന്നു ചിന്തിക്കുന്ന നിരവധി ക്രിസ്താനികൾ ഇന്നുണ്ട്. അവർ ദൈവത്തിന്റെ കണക്കിൽ പുറത്താണ്, ദൈവം അവരെ എണ്ണത്തിൽ കൂട്ടിയിട്ടില്ല എന്നു ഓർത്തുകൊള്ളട്ടെ.

*2)* ഹോശേ. 13:2 "ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു.

ജീവനുള്ള മൃഗങ്ങളെ ദൈവങ്ങളായി കരുതുകയും, അവയെ ചുംബിക്കുകയും / വണങ്ങുകയും ചെയ്യുന്നത് പാപമാണ് എന്നാണ് വചനം പറയുന്നത്.

*വണങ്ങേണ്ടത് യേശുവിനെ മാത്രം ! ചുംബിക്കേണ്ടത് യേശുവിന്റെ പാദങ്ങൾ മാത്രമായിരിക്കണം. എങ്കിൽ നമ്മൾ നശിച്ചുപോകില്ല*

ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
      ഈ സന്ദേശത്തിന്റെ അടുത്ത ഭാഗങ്ങൾ (ചുംബനത്താൽ വന്ദനം ചെയ്ത ചിലരുടെ ചരിത്രം) തിരുവചനത്തിൽ നിന്നു അടുത്ത ദിവസങ്ങളിൽ നമുക്കു ധ്യാനിക്കാം.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.