യേശുവിന്റെ പാദം ചുംബിക്കാം

April-2023

പുത്രനെ ചുംബിപ്പീൻ എന്നു പറഞ്ഞാൽ അർത്ഥം; പുത്രനെ വന്ദനം ചെയ്യുക, പുത്രനിൽ ആശ്രയിക്കുക എന്നാണ്. പരസ്പരം ചുംബനം നൽകി വന്ദനം ചെയ്ക എന്നത് ഏറ്റവും ഉന്നത സംസ്കാരമായി കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്മാർ തങ്ങളുടെ ലേഖനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്; "*വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ*. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു." (റോമർ 16:16, 1 കൊരി. 16:20, 2 കൊരി. 13:12 (വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ), 1 തെസ്സ. 5:26, 1 പത്രൊ. 5:14)


       "..നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ *പുത്രനെ ചുംബിപ്പീൻ* .." സങ്കീർ. 2:12
ചില ആഴ്ചകൾക്ക് മുമ്പ് ഈ തിരുവചനത്തെ ആസ്പദമാക്കി, നമ്മുടെ വിശ്വാസജീവിതയാത്രയിൽ നമ്മെ നശിപ്പിക്കുവാൻ തക്കവണ്ണം വഴിയിൽ പതിയിരിക്കുന്ന / ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ദൈവവചനത്തിൽ നിന്ന് ഓർമ്മിപ്പിച്ചിരുന്നല്ലോ !
         ഈ വചനത്തിന്റെ രണ്ടാം ഭാഗം *പുത്രനെ ചുംബിക്കുക* എന്ന വിഷയം ബൈബിൾ വെളിച്ചത്തിൽ നമുക്ക് ധ്യാനിക്കാം. പുത്രനെ ചുംബിപ്പീൻ എന്നു പറഞ്ഞാൽ അർത്ഥം; പുത്രനെ വന്ദനം ചെയ്യുക, പുത്രനിൽ ആശ്രയിക്കുക എന്നാണ്. പരസ്പരം ചുംബനം നൽകി വന്ദനം ചെയ്ക എന്നത് ഏറ്റവും ഉന്നത സംസ്കാരമായി കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്മാർ തങ്ങളുടെ ലേഖനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്; "*വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ*. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു." (റോമർ 16:16, 1 കൊരി. 16:20, 2 കൊരി. 13:12 (വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ), 1 തെസ്സ. 5:26, 1 പത്രൊ. 5:14)

         യേശു തന്റെ ഭവനത്തിൽ വന്നിട്ടും അവിടുത്തെ ചുംബനം നൽകി സ്വീകരിക്കാതിരുന്നപ്പോൾ, പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ വന്ന് യേശുവിന്റെ പാദം ചുംബിച്ച് അവിടുത്തെ ആദരിച്ചപ്പോൾ, യേശു പറഞ്ഞത് ഇപ്രകാരമായിരുന്നു; (ലൂക്കൊസ് 7:44..46)
"ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ *എന്റെ കാൽ ചുംബിച്ചു*. നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി."
                ആ പാപിനിയായ സ്ത്രീ ചെയ്തതുപോലെ നമ്മൾ വഴിയിൽവെച്ച് നശിക്കാതിരിപ്പാൻ, യേശുവിന്റെ പാദം ചുംബിക്കണം. സ്തോത്രം !

*നമ്മൾ ചുംബിക്കാൻ (വന്ദിക്കുവാൻ പാടില്ലാത്ത 2 കാര്യങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്*.
*1)* 1 രാജാ. 19:18 "എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു."
     (ബാൽ) വിഗ്രഹങ്ങളെ ചുംബിക്കരുത് / വന്ദനം ചെയ്യരുത് എന്ന ശക്തമായ താക്കീത് പരിശുദ്ധാത്മാവ് തിരുവചനത്തിൽ നൽകിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നവരെ ദൈവം തള്ളിക്കളഞ്ഞിരിക്കുന്നു. വിഗ്രഹത്തിന്റെ മുമ്പിൽ ഒന്നു കൈകൂപ്പുന്നതിൽ എന്താ കുഴപ്പം ? ഒന്നു തലവണക്കുന്നതിൽ എന്താ പ്രശ്നം ? എന്നു ചിന്തിക്കുന്ന നിരവധി ക്രിസ്താനികൾ ഇന്നുണ്ട്. അവർ ദൈവത്തിന്റെ കണക്കിൽ പുറത്താണ്, ദൈവം അവരെ എണ്ണത്തിൽ കൂട്ടിയിട്ടില്ല എന്നു ഓർത്തുകൊള്ളട്ടെ.

*2)* ഹോശേ. 13:2 "ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു.

ജീവനുള്ള മൃഗങ്ങളെ ദൈവങ്ങളായി കരുതുകയും, അവയെ ചുംബിക്കുകയും / വണങ്ങുകയും ചെയ്യുന്നത് പാപമാണ് എന്നാണ് വചനം പറയുന്നത്.

*വണങ്ങേണ്ടത് യേശുവിനെ മാത്രം ! ചുംബിക്കേണ്ടത് യേശുവിന്റെ പാദങ്ങൾ മാത്രമായിരിക്കണം. എങ്കിൽ നമ്മൾ നശിച്ചുപോകില്ല*

ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
      ഈ സന്ദേശത്തിന്റെ അടുത്ത ഭാഗങ്ങൾ (ചുംബനത്താൽ വന്ദനം ചെയ്ത ചിലരുടെ ചരിത്രം) തിരുവചനത്തിൽ നിന്നു അടുത്ത ദിവസങ്ങളിൽ നമുക്കു ധ്യാനിക്കാം.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”