അവൻ ഇനിയും എന്റെ വായിൽ ചിരിയും എന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും

May-2023

ഇതുപോലെ നിരവധി വ്യക്തികളുടെ / കുടുംബങ്ങളുടെ ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും. അവർ കർത്താവിൽ പ്രത്യാശവെച്ചപ്പോൾ, അവിടുന്ന് അവരുടെ സങ്കടങ്ങൾ നീക്കി, ദു:ഖങ്ങൾ അകറ്റി അവരുടെ വായിൽ ചിരിയും അവരുടെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെച്ചു. മുഖത്തെ ചിരി മാഞ്ഞ, ജീവിതത്തിലെ സന്തോഷം പോയ്പ്പോയ അവസ്ഥയിലായിരിക്കാം വരുപക്ഷേ, നിങ്ങൾ ഈ സന്ദേശം വായിക്കുന്നത് ; അതിന്റെ കാരണം എന്തുമാകട്ടെ , ഇന്ന് കർത്താവിന് നിങ്ങളുടെ സ്ഥിതി മാറ്റാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ ? എങ്കിൽ നിരാശയിൽ നിന്ന് എഴുന്നേൽക്കുക. യേശുകർത്താവ് സന്ദർശിക്കേണ്ടതിനായി ജീവിതം സമർപ്പിക്ക. ഇന്ന് അത്ഭുതത്തിന്റെ ദിവസമായിരിക്കും. ‘ആമേൻ’


         ഇയ്യോബ് 8:21 " *അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും* "

     ഒരാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയാൽ അയാളുടെ അവസ്ഥ മനസ്സിലാക്കുവാൻ കഴിയുമെന്ന് അനുഭവമുള്ളവർ പറയാറുണ്ട്. സന്തോഷവും സങ്കടവും എല്ലാം മുഖത്തുനിന്ന് എളുപ്പത്തിൽ വായിച്ചെടുക്കുവാൻ കഴിയും. ഇയ്യോബിന്റെ ജീവിതത്തിൽ പരീക്ഷ നേരിട്ടപ്പോൾ, വലിയ നഷ്ടങ്ങൾ ഉണ്ടായപ്പോൾ അവന്റെ മുഖത്തുണ്ടായിരുന്ന ചിരിയും, സന്തോഷവും നഷ്ടപ്പെട്ടു. എന്നാൽ അതുകൊണ്ട്; എല്ലാം അവസാനിച്ചു, ജീവിതം കൈവിട്ടുപോയി, ഇനി രക്ഷയില്ല... എന്നൊക്കെ നിരൂപിച്ച്, സ്വയം പരിതപിച്ച് വിഷണ്ണനായി ഇരിക്കുന്ന ഇയ്യോബിനെ അല്ല നമ്മൾ കാണുന്നത്. എല്ലാം നഷ്ടപ്പെട്ടിടത്ത്, തന്റെ ദൈവത്തിലുള്ള ആശ്രയം കൈവിടാതെ, പ്രത്യാശയുടെ വാക്കുകൾ പറയുന്ന ഇയ്യോബിനെയാണ് നമ്മൾ കാണുന്നത്.
*അവൻ ഇനിയും എന്റെ വായിൽ ചിരിയും എന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും*
       

മുഖത്തുണ്ടായിരുന്ന ചിരിയും സന്തോഷവും നഷ്ടപ്പെട്ട്, ഞാനിനി എന്തു ചെയ്യും ? ആർ എന്നെ സഹായിക്കും ? എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങളുമായി, വിഷമിച്ചിരുന്ന ധാരാളം വ്യക്തികളെ വേദപുസ്തകത്തിൽ കാണുവാൻ കഴിയും. അവർ തങ്ങളുടെ സങ്കടങ്ങൾ കർത്താവിനോട് പറഞ്ഞപ്പോൾ, ആ ജീവിതങ്ങളിൽ ഉല്ലാസഘോഷങ്ങളും, ആ മുഖങ്ങളിൽ പുഞ്ചിരിയും പകരുവാൻ കർത്താവ് വിശ്വസ്തത കാണിച്ചു.

ബേഥാന്യയിലെ മാർത്തയുടെയും മറിയയുടെയും മുഖത്തെ ചിരി മാഞ്ഞുപോയിട്ട് നാലു ദിവസത്തിലധികമായിരുന്നു. എന്നാൽ യേശു അവരുടെ വീട്ടിൽ വന്നപ്പോൾ, അവിടെ പിന്നെയും ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം ഉണ്ടായി. (യോഹ. 11:33, 12:1..)

പള്ളിപ്രമാണിയായിരുന്ന യായീറോസിന്റെ വീട്ടിൽ യേശു ചെന്നപ്പോൾ അവിടെ എല്ലാവരും കരയുകയും അലമുറയിടുകയുമായിരുന്നു (ലൂക്കൊ. 8:52). സന്തോഷം നഷ്ടപ്പെട്ട ആ മുഖങ്ങളിൽ വീണ്ടും പുഞ്ചിരി നിറയ്ക്കുവാൻ യേശുവിന്റെ സന്ദർശനത്തിനു കഴിഞ്ഞു.

മകന്റെ മൃതശരീരവുമായി കല്ലറയിലേക്ക് പോകുമ്പോഴായിരുന്നു ഒരു വിധവയായ സ്ത്രീയെ യേശു കണ്ടത് (ലൂക്കൊ. 7:13). അവളുടെ മുഖത്തെ സന്തോഷം എപ്പോഴേ നഷ്ടപ്പെട്ടിരുന്നു. അവളുടെ ഭർത്താവ് നേരത്തേ മരിച്ചുപോയിരുന്നു, ഇപ്പോൾ ഇതാ ഏക മകനും മരിച്ചിരിക്കുന്നു. ഇനിയും അവളുടെ ജീവിതത്തിൽ സന്തോഷമുണ്ടാകാൻ ഒരു കാരണവും അവശേഷിക്കുന്നില്ല. എന്നാൽ യേശു അവളുടെ അടുക്കൽചെന്നു. അവളുടെ അവസ്ഥ മാറ്റി. അവളുടെ മകനെ സൗഖ്യമാക്കി ആ മുഖത്ത് പിന്നെയും പുഞ്ചിരി വിടർത്തി.

ഇതുപോലെ നിരവധി വ്യക്തികളുടെ / കുടുംബങ്ങളുടെ ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും. അവർ കർത്താവിൽ പ്രത്യാശവെച്ചപ്പോൾ, അവിടുന്ന് അവരുടെ സങ്കടങ്ങൾ നീക്കി, ദു:ഖങ്ങൾ അകറ്റി അവരുടെ വായിൽ ചിരിയും അവരുടെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെച്ചു.
മുഖത്തെ ചിരി മാഞ്ഞ, ജീവിതത്തിലെ സന്തോഷം പോയ്പ്പോയ അവസ്ഥയിലായിരിക്കാം വരുപക്ഷേ, നിങ്ങൾ ഈ സന്ദേശം വായിക്കുന്നത് ; അതിന്റെ കാരണം എന്തുമാകട്ടെ , ഇന്ന് കർത്താവിന് നിങ്ങളുടെ സ്ഥിതി മാറ്റാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ ? എങ്കിൽ നിരാശയിൽ നിന്ന് എഴുന്നേൽക്കുക. യേശുകർത്താവ് സന്ദർശിക്കേണ്ടതിനായി ജീവിതം സമർപ്പിക്ക. ഇന്ന് അത്ഭുതത്തിന്റെ ദിവസമായിരിക്കും. ‘ആമേൻ’

ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*