അനുഗ്രഹിക്കുന്നവരാകുവിൻ

June-2023

ചിലർ പറയുന്നതുപോലെ, എന്നെ ദ്രോഹിക്കുന്നവരെയും, ഉപദ്രവിക്കുന്നവരെയും, ശപിക്കുന്നവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുവാൻ എനിക്കു കഴിയില്ല എന്നു നമ്മൾ പറയരുത്. ദാവീദിൻ്റെ വാക്കുകൾ ഓർക്കുക ; “അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;” (സങ്കീർത്ത. 109:28) അപ്പൊ.പൌലൊസ് പറയുന്നത്; “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ” (റോമർ 12:14) അപ്പൊ. പത്രൊസ് പറയുന്നത്; “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” ലൂക്കൊസ് 6:28 “ *നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ* " നമ്മുടെ കർത്താവിൻ്റെ ഈ വാക്കുകൾ നമ്മുക്ക് ഏറ്റെടുക്കാം, അനുഗ്രഹിക്കുന്നവരാകാം. നമ്മുടെ തലമുറകളിലേക്ക് ഈ വിശേഷ കൃപ നമ്മുക്കു പകർന്നു നല്കാം


      ലൂക്കൊസ് 6:28 “ *നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ* ”
       യേശുവിൻ്റെ പല ഉപദേശങ്ങളും കല്പനകളും കഠിനമാണ് എന്ന് ചിന്തിക്കുന്നവർ അനേകരുണ്ട്, സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളുവാനോ, അംഗീകരിക്കുവാനോ പറ്റാത്തവയാണ് എന്ന് ചിലർ കരുതുന്ന, ഒരു ഉപദേശമാണ് ഈ വചനഭാഗത്ത് നമ്മൾ വായിക്കുന്നത്. നമ്മെ പ്രാകുകയും ശപിക്കുകയും ഒക്കെ ചെയ്യുന്നവരെ അനുഗ്രഹിക്കുവാൻ നമ്മുക്കെങ്ങനെ കഴിയും ? നമ്മെ പരിഹസിക്കുകയും നിന്ദിക്കുകയും ദുഷിക്കയും ഒക്കെ ചെയ്യുന്നവർക്കുവേണ്ടി നമ്മുക്കെങ്ങനെ പ്രാർത്ഥിക്കുവാൻ കഴിയും ?
വാസ്തവത്തിൽ, നമ്മൾ അനുഗ്രഹിക്കപ്പെടേണ്ടതിനു വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് യേശുവിൻ്റെ ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് എന്ന യാഥാർത്ഥ്യം പലർക്കും തിരിച്ചറിയുവാൻ കഴിയുന്നില്ല എന്നുള്ളതാണ് സത്യം. അല്ലെങ്കിൽ, അതു തിരിച്ചറിയാതിരിക്കത്തക്കവണ്ണം സാത്താൻ അവരെ അന്ധരാക്കിയിരിക്കുകയാണ് എന്നുവേണം കരുതുവാൻ.
      പഴയ നിയമ ബൈബിളിൽ യാക്കോബിൻ്റെ ഒരു വിശേഷ സ്വഭാവത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി 47:7 “യോസേഫ് തൻ്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോൻ്റെ സന്നിധിയിൽ നിർത്തി, *യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു* …” വാക്യം 10 ലും നമ്മൾ ഇപ്രകാരമാണ് വായിക്കുന്നത്; “ *യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോൻ്റെ സന്നിധിയിൽനിന്നു പോയി.* ”
       പരദേശികളായ യാക്കോബും കുടുംബവും മിസ്രയീമിൽ എത്തപ്പെട്ടതും, യോസേഫ് അവരെ പോഷിപ്പിക്കുന്നതുമായ ചരിത്രം നമ്മുക്കറിയാമല്ലോ. യോസേഫ് തൻ്റെ അപ്പനായ യാക്കോബിനെ ഫറവോ രാജാവിൻ്റെ മുമ്പിൽ പരിചയപ്പെടുത്തേണ്ടതിന്നായി കൊണ്ടുനിറുത്തിയപ്പോൾ, യാക്കോബ് ചെയ്ത പ്രവർത്തിയാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. അവൻ അകത്തു ചെന്നപ്പോഴും പുറത്തുപോകുമ്പോഴും ഫറവോ രാജാവിനെ അനുഗ്രഹിച്ചു. അതുകൊണ്ട് സംഭവിച്ചത് എന്താണ് ? യാക്കോബും കുടുംബവും ദേശത്ത് പാർത്തു, അവർ നാൾക്കുനാൾ അനുഗ്രഹിക്കപ്പെട്ടു (വാക്യം 27 “(യാക്കോബ്) യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻ ദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു”).
കാലങ്ങൾക്കുശേഷം യാക്കോബിൻ്റെ തലമുറയോട് മോശെ ഇപ്രകാരം വിളിച്ചുപറഞ്ഞു; “ *അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും* ” (ആവർ. 28:6).
തലമുറകളിലേക്ക് പകർന്ന ഈ അനുഗ്രഹം മറ്റുള്ളവരെ അനുഗ്രഹിക്കുന്ന വിശേഷ കൃപയാൽ യാക്കോബ് സമ്പാദിച്ചതാണ്. സ്തോത്രം !
          യേശു കർത്താവ് അവിടുത്തെ ശിഷ്യന്മാരെ പഠിപ്പിച്ചതും ഇതുതന്നെയല്ലേ, ലൂക്കൊസ് 10:5, 6 “ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും”
നമ്മൾ സന്ദർശിക്കുന്ന ഭവനങ്ങൾ, ഇടപെടുന്ന വ്യക്തികൾ, ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, യാത്ര ചെയ്യുന്ന വാഹനങ്ങൾ… എവിടെയും സമാധാനം വിതെയ്ക്കുന്നവരാകുക, അനുഗ്രഹിക്കുന്നവരാകുക. ആ സമാധാനവും അനുഗ്രഹവും അവർ അർഹിക്കുന്നവരാണെങ്കിൽ അവർക്കു ലഭിക്കും, *അല്ലെങ്കിൽ നിങ്ങളിലേക്കു മടങ്ങിപ്പോരും* , ഇത് കർത്താവിൻ്റെ വാക്കുകളാണ്.
ചിലർ പറയുന്നതുപോലെ, എന്നെ ദ്രോഹിക്കുന്നവരെയും, ഉപദ്രവിക്കുന്നവരെയും, ശപിക്കുന്നവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുവാൻ എനിക്കു കഴിയില്ല എന്നു നമ്മൾ പറയരുത്.
ദാവീദിൻ്റെ വാക്കുകൾ ഓർക്കുക ; “അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;” (സങ്കീർത്ത. 109:28)
അപ്പൊ.പൌലൊസ് പറയുന്നത്; “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ” (റോമർ 12:14)
അപ്പൊ. പത്രൊസ് പറയുന്നത്; “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” (1 പത്രൊസ് 3 :9 )
ലൂക്കൊസ് 6:28 “ *നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ* " നമ്മുടെ കർത്താവിൻ്റെ ഈ വാക്കുകൾ നമ്മുക്ക് ഏറ്റെടുക്കാം, അനുഗ്രഹിക്കുന്നവരാകാം. നമ്മുടെ തലമുറകളിലേക്ക് ഈ വിശേഷ കൃപ നമ്മുക്കു പകർന്നു നല്കാം.
ദൈവം സഹായിക്കട്ടെ, പ്രാർത്ഥനയോടെ,
ക്രിസ്തുവിൽ സ്നേഹപൂർവ്വം…
ഷൈജു (ബദർ (9424400654)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*