ഇന്നത്തെ സന്ദേശം

July-2023

നിങ്ങൾക്ക് ഭയം തോന്നിയില്ലേ?’ എന്ന അവതാരികയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി; “ഞാൻ കിടന്ന തിരമാലകൾ ആടിയുലഞ്ഞപ്പോഴും, ഞാൻ പിടിച്ച പാറ ഉറപ്പോടെ നിന്നു. അതുകൊണ്ട് എനിക്ക് ഒട്ടും ഭയം തോന്നിയില്ല” ഈ വാക്കുകൾ എത്ര വാസ്തവമാണ്, ഈ ലോകത്തിലെ തിരമാലകൾ നമുക്ക് നേരെ ആഞ്ഞടിച്ചാലും, നമ്മെ മുക്കുവൻ ശ്രമിച്ചാലും നാമും ഭയപ്പെടേണ്ടതില്ല; ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ മുറുകെ പിടിച്ചാൽ മതി. സ്തോത്രം !


     “യഹോവ എൻ്റെ ശൈലവും എൻ്റെ കോട്ടയും എൻ്റെ രക്ഷകനും എൻ്റെ ദൈവവും ഞാൻ ശരണം ആക്കുന്ന എൻ്റെ പാറയും എൻ്റെ പരിചയും എൻ്റെ രക്ഷയായ കൊമ്പും എൻ്റെ ഗോപുരവും ആകുന്നു“ (സങ്കീർ. 18:2)
            ഒരിക്കൽ വളരെ ആളുകളുമായി യാത്ര പുറപ്പെട്ടിരുന്ന ഒരു യാത്ര കപ്പലിന് സമുദ്രത്തിൽ വെച്ച് അപകടം ഉണ്ടാവുകയും, യാത്രക്കാരുമായി ആ കപ്പൽ മുങ്ങുവാൻ ഇടയാകുകയും ചെയ്തു. അതിൽ ഉണ്ടായിരുന്ന നിരവധി ആളുകൾ ആ അപകടത്തിൽ മരിക്കുവാൻ ഇടയായി. ചുരുക്കം ചില ആളുകൾക്ക് മാത്രമേ അന്ന് രക്ഷപ്പെടുവാൻ കഴിഞ്ഞുള്ളൂ. ആ അപകടത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ഒരു യുവാവുമായി ഒരു പ്രശസ്ത ടെലിവിഷൻ ചാനൽ ഒരിക്കൽ ഒരു അഭിമുഖം നടത്തി. താൻ രക്ഷപ്പെട്ട അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘ഞാൻ അർധബോധവസ്ഥയിലായിരുന്നു, മണിക്കൂറുകൾക്കു ശേഷം ഒരു പാറയിൽ എൻ്റെ കൈ തടഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ അതിൽ അള്ളിപ്പിടിച്ചു കിടന്നു’.
‘തിരമാലകളിൽ കിടന്നുലയുമ്പോൾ നിങ്ങൾക്ക് ഭയം തോന്നിയില്ലേ?’ എന്ന അവതാരികയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി; “ഞാൻ കിടന്ന തിരമാലകൾ ആടിയുലഞ്ഞപ്പോഴും, ഞാൻ പിടിച്ച പാറ ഉറപ്പോടെ നിന്നു. അതുകൊണ്ട് എനിക്ക് ഒട്ടും ഭയം തോന്നിയില്ല
ഈ വാക്കുകൾ എത്ര വാസ്തവമാണ്, ഈ ലോകത്തിലെ തിരമാലകൾ നമുക്ക് നേരെ ആഞ്ഞടിച്ചാലും, നമ്മെ മുക്കുവൻ ശ്രമിച്ചാലും നാമും ഭയപ്പെടേണ്ടതില്ല; ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ മുറുകെ പിടിച്ചാൽ മതി.
സ്തോത്രം !
    സങ്കീർത്തനങ്ങൾ 62 : 2 എപ്രകാരം വായിക്കുന്നു; "അവൻ തന്നെ എൻ്റെ പാറയും എൻ്റെ രക്ഷയും ആകുന്നു എൻ്റെ ഗോപുരം അവൻ തന്നെ ഞാൻ ഏറെ കുലുങ്ങുകയില്ല’
യേശുവാകുന്ന പാറയിൽ വിശ്വസിച്ചാൽ ഇന്ന് നമ്മൾ ലജ്ജിക്കേണ്ടി വരികയില്ല. (റോമർ 9:33)
ഒരു നല്ല ദിനം ആശംസിക്കുന്നു
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.