ഇന്നത്തെ സന്ദേശം

July-2023

നിങ്ങൾക്ക് ഭയം തോന്നിയില്ലേ?’ എന്ന അവതാരികയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി; “ഞാൻ കിടന്ന തിരമാലകൾ ആടിയുലഞ്ഞപ്പോഴും, ഞാൻ പിടിച്ച പാറ ഉറപ്പോടെ നിന്നു. അതുകൊണ്ട് എനിക്ക് ഒട്ടും ഭയം തോന്നിയില്ല” ഈ വാക്കുകൾ എത്ര വാസ്തവമാണ്, ഈ ലോകത്തിലെ തിരമാലകൾ നമുക്ക് നേരെ ആഞ്ഞടിച്ചാലും, നമ്മെ മുക്കുവൻ ശ്രമിച്ചാലും നാമും ഭയപ്പെടേണ്ടതില്ല; ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ മുറുകെ പിടിച്ചാൽ മതി. സ്തോത്രം !


     “യഹോവ എൻ്റെ ശൈലവും എൻ്റെ കോട്ടയും എൻ്റെ രക്ഷകനും എൻ്റെ ദൈവവും ഞാൻ ശരണം ആക്കുന്ന എൻ്റെ പാറയും എൻ്റെ പരിചയും എൻ്റെ രക്ഷയായ കൊമ്പും എൻ്റെ ഗോപുരവും ആകുന്നു“ (സങ്കീർ. 18:2)
            ഒരിക്കൽ വളരെ ആളുകളുമായി യാത്ര പുറപ്പെട്ടിരുന്ന ഒരു യാത്ര കപ്പലിന് സമുദ്രത്തിൽ വെച്ച് അപകടം ഉണ്ടാവുകയും, യാത്രക്കാരുമായി ആ കപ്പൽ മുങ്ങുവാൻ ഇടയാകുകയും ചെയ്തു. അതിൽ ഉണ്ടായിരുന്ന നിരവധി ആളുകൾ ആ അപകടത്തിൽ മരിക്കുവാൻ ഇടയായി. ചുരുക്കം ചില ആളുകൾക്ക് മാത്രമേ അന്ന് രക്ഷപ്പെടുവാൻ കഴിഞ്ഞുള്ളൂ. ആ അപകടത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ഒരു യുവാവുമായി ഒരു പ്രശസ്ത ടെലിവിഷൻ ചാനൽ ഒരിക്കൽ ഒരു അഭിമുഖം നടത്തി. താൻ രക്ഷപ്പെട്ട അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘ഞാൻ അർധബോധവസ്ഥയിലായിരുന്നു, മണിക്കൂറുകൾക്കു ശേഷം ഒരു പാറയിൽ എൻ്റെ കൈ തടഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ അതിൽ അള്ളിപ്പിടിച്ചു കിടന്നു’.
‘തിരമാലകളിൽ കിടന്നുലയുമ്പോൾ നിങ്ങൾക്ക് ഭയം തോന്നിയില്ലേ?’ എന്ന അവതാരികയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി; “ഞാൻ കിടന്ന തിരമാലകൾ ആടിയുലഞ്ഞപ്പോഴും, ഞാൻ പിടിച്ച പാറ ഉറപ്പോടെ നിന്നു. അതുകൊണ്ട് എനിക്ക് ഒട്ടും ഭയം തോന്നിയില്ല
ഈ വാക്കുകൾ എത്ര വാസ്തവമാണ്, ഈ ലോകത്തിലെ തിരമാലകൾ നമുക്ക് നേരെ ആഞ്ഞടിച്ചാലും, നമ്മെ മുക്കുവൻ ശ്രമിച്ചാലും നാമും ഭയപ്പെടേണ്ടതില്ല; ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ മുറുകെ പിടിച്ചാൽ മതി.
സ്തോത്രം !
    സങ്കീർത്തനങ്ങൾ 62 : 2 എപ്രകാരം വായിക്കുന്നു; "അവൻ തന്നെ എൻ്റെ പാറയും എൻ്റെ രക്ഷയും ആകുന്നു എൻ്റെ ഗോപുരം അവൻ തന്നെ ഞാൻ ഏറെ കുലുങ്ങുകയില്ല’
യേശുവാകുന്ന പാറയിൽ വിശ്വസിച്ചാൽ ഇന്ന് നമ്മൾ ലജ്ജിക്കേണ്ടി വരികയില്ല. (റോമർ 9:33)
ഒരു നല്ല ദിനം ആശംസിക്കുന്നു
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*