ഞാൻ.. ഹൃദ്യമായി സംസാരിക്കും

August-2023

ദൈവം നമുക്ക് തരുന്ന ദർശനങ്ങൾ / വാഗ്ദത്തങ്ങൾ ഓരോന്നും നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വയ്ക്കണം. മാത്രമല്ല, കർത്താവു നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നത് നമ്മുടെ ഹൃദയങ്ങളിൽ ഏറ്റെടുക്കണം, അവ ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ടിരിക്കണം, സമയമാകുമ്പോൾ അവയെല്ലാം കൃത്യമായി നിറവേറുക തന്നെ ചെയ്യും ; യോസേഫ് കണ്ട ദർശനം അവൻ്റെ പിതാവ് ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചിരുന്നു എന്ന് ഉല്പത്തി 37:11 നമ്മൾ വായിക്കുന്നുണ്ട് പിന്നീട് അവ എല്ലാം അക്ഷരംപ്രതി നിറവേറി ദാനിയേൽ കണ്ട സ്വപ്നങ്ങൾ അവൻ തൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചു.... ദർശനങ്ങൾ എല്ലാം മറിയ തൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചു ..(ലൂക്കോസ് 2:19) ..സമയമായപ്പോൾ അവയെല്ലാം കൃത്യമായി നിറവേറി പത്രോസും യാക്കോബും യോഹന്നാനും അവരുടെ കർത്താവ് മരിച്ചവരിൽ നിന്ന് ഉയർക്കും എന്ന വാക്ക് കേട്ടത് അവരുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെച്ചു എന്ന് (മർക്കോസ് 9:10) .. സമയമായപ്പോൾ അത് സംഭവിച്ചു


വചനമാരി(Bhopal) ഇന്നത്തെ സന്ദേശം
      ഹോശേയ 2:14 “അതുകൊണ്ടു ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ കൊണ്ടുചെന്നു അവളോടു ഹൃദ്യമായി സംസാരിക്കും.”
സർവ്വശക്തനായ ദൈവം ഹൃദ്യമായിട്ടാണ് തൻ്റെ ജനത്തോട് സംസാരിക്കുന്നത്. 'ഹൃദ്യമായി' എന്ന മലയാള പദത്തിൻ്റെ അർത്ഥം; ഹാർദ്ദമായി / ഊഷ്മളമായി / ഹൃദയംഗമായി / സൗഹാർദ്ദമായി / നിഷ്കാപട്യമായി / സ്നേഹമായി എന്നൊക്കെയാണ്. വാസ്തവത്തിൽ ഈ വാക്കുകൾ എല്ലാം ശരിയാണ്, വിഷയത്തോട് യോജിച്ചവയുമാണ്. എന്നാൽ ഒരുപടി കൂടി കടന്ന് ചില വേദപണ്ഡിതർ മറ്റൊരു തർജ്ജമ കൂടി ഈ വാക്യത്തിന് നൽകുന്നുണ്ട്. 'ഹൃദ്യമായി സംസാരിക്കും' എന്നതിന് 'ഹൃദയത്തോട് സംസാരിക്കും' എന്ന മറ്റൊരു അർത്ഥംകൂടെ അവർ നൽകുന്നു. ഇതും ശരിയാണ്, കാരണം, ദൈവം നമ്മുടെ ഹൃദയത്തോട് ഇടപെടുവാനാണ് എന്നും ഇഷ്ടപ്പെടുന്നത്, ദൈവശബ്ദം നമ്മൾ കേൾക്കേണ്ടത് കേവലം നമ്മുടെ കാതുകളിൽമാത്രം ആയിരിക്കരുത്, നമ്മുടെ ഹൃദയങ്ങളിലാവണം.
അവർ. 11:18.. "ആകയാൽ നിങ്ങൾ എൻ്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.."
സങ്കീർ. 119: 11 "ഞാൻ ... നിൻ്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു"
ഇയ്യോബ് 22:22 "..അവൻ്റെ വചനങ്ങളെ നിൻ്റെ ഹൃദയത്തിൽ സംഗ്രഹിക്ക"
സദൃശ്യവാ. 7:1 (4:4) "മകനേ, എൻ്റെ വചനങ്ങളെ പ്രമാണിച്ചു എൻ്റെ കല്പനകളെ നിൻ്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക."
ലൂക്കോസ് 8:15 "...വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു.."
അങ്ങനെ സമയാസമയങ്ങളിൽ ദൈവം നമുക്ക് തരുന്ന ദർശനങ്ങൾ / വാഗ്ദത്തങ്ങൾ ഓരോന്നും നമ്മുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വയ്ക്കണം. മാത്രമല്ല, കർത്താവു നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നത് നമ്മുടെ ഹൃദയങ്ങളിൽ ഏറ്റെടുക്കണം, അവ ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ടിരിക്കണം, സമയമാകുമ്പോൾ അവയെല്ലാം കൃത്യമായി നിറവേറുക തന്നെ ചെയ്യും ;
ചില ഉദാഹരണങ്ങൾ ദൈവവചനത്തിൽ നിന്ന് ഞാൻ ഓർമ്മിപ്പിക്കാം;
1) ഒരിക്കൽ യോസേഫ് കണ്ട ദർശനം അവൻ്റെ പിതാവ് ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചിരുന്നു എന്ന് ഉല്പത്തി 37:11 നമ്മൾ വായിക്കുന്നുണ്ട് പിന്നീട് അവ എല്ലാം അക്ഷരംപ്രതി നിറവേറി
2) ഒരിക്കൽ ദാനിയേൽ കണ്ട സ്വപ്നങ്ങൾ അവൻ തൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചു എന്ന് (ദാനിയേൽ 7:28) നമ്മൾ വായിക്കുന്നുണ്ട്, കാലം തികഞ്ഞപ്പോൾ അവയിൽ പലതും നിറവേറുകയുണ്ടായി, ഇനിയും നിറവേറാൻ പോകുന്നു
3) യേശുവിൻ്റെ ജനനത്തിങ്കൽ ദൈവദൂതൻ പറഞ്ഞതും ഇടയന്മാർ കണ്ടതുമായ ദർശനങ്ങൾ എല്ലാം മറിയ തൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചു എന്ന് (ലൂക്കോസ് 2:19) നമ്മൾ വായിക്കുന്നുണ്ട്, സമയമായപ്പോൾ അവയെല്ലാം കൃത്യമായി നിറവേറി
4) ഒരിക്കൽ പത്രോസും യാക്കോബും യോഹന്നാനും അവരുടെ കർത്താവ് മരിച്ചവരിൽ നിന്ന് ഉയർക്കും എന്ന വാക്ക് കേട്ടത് അവരുടെ ഹൃദയങ്ങളിൽ സംഗ്രഹിച്ചു വെച്ചു എന്ന് (മർക്കോസ് 9:10) നമ്മൾ വായിക്കുന്നുണ്ട്, സമയമായപ്പോൾ അത് സംഭവിച്ചു
പ്രിയരേ, ഇന്ന് നിങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുന്ന, (ഭാവിയെക്കുറിച്ച്/ കുടുംബത്തെക്കുറിച്ച്/ തലമുറയെക്കുറിച്ച്/ ജോലിയെക്കുറിച്ച്/ ബിസിനെസ്സിനെക്കുറിച്ച്...) വാഗ്ദത്ത ദർശനങ്ങൾ, നിശ്ചയമായും നിറവേറുകതന്നെ ചെയ്യും.
ആമേൻ ഹല്ലേലുയ്യ !!!
നിങ്ങൾക്കായി പ്രാർത്ഥിച്ചുകൊണ്ട്
ഷൈജു ബ്രദർ (ഭോപ്പാൽ)
Mob: 9424400654
കുറിപ്പ്:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*