നിറെക്കുന്നവനും ശൂന്യമാക്കുന്നവനും

September-2023

ഇമ്മാനുവേൽ എന്ന പേര് മൂന്നാമതൊരിടത്തുകൂടെ രേഖപ്പെടുത്തിയിട്ടുണ്ട്, അവിടെ ഈ പേരിൻ്റെ ഒരു സ്വഭാവം നമുക്കു കാണുവാൻ കഴിയും. യെശ. 8:8 ‘കവിഞ്ഞൊഴുകുക / വീതിയെ കൂട്ടുക’ ഇതൊക്കെയാണ് ഇമ്മാനുവേലിൻ്റെ സ്വഭാവം. അതുകൊണ്ടാണ് യേശു ചെല്ലുന്നിടത്തെല്ലാം ഈ സ്വഭാവം വെളിപ്പെടുത്തുന്നതായി നമുക്കു കാണുവാൻ കഴിയുന്നത്. സമാധാനമില്ലാത്തവരിൽ സമാധാനം കരകവഞ്ഞൊഴുകി, കണ്ണുനീരിൽ കിടന്നവരിൽ സന്തോഷം പെരുകി, രോഗികളിൽ സൗഖ്യം വ്യാപരിച്ചു, ഞെരുക്കത്തിലിരുന്നവർ സമൃദ്ധിപ്രാപിച്ചു… ഒഴിഞ്ഞ പടകുകളിൽ, യോഹ. 21:6,11 വാക്യങ്ങളിൽ വായിക്കുന്നതുപോലെ മീൻ നിറഞ്ഞു. സ്തോത്രം !


      യോഹ 21:6, 11 “പടകിൻ്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി,.. മീൻ *നിറഞ്ഞ* വല കരെക്കു വലിച്ചു കയറ്റി..”
        യിരെ. 48:32 “.. *ശൂന്യമാക്കുന്ന* വൻ നിൻ്റെ കനികളിന്മേലും മുന്തിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു”
       മനുഷ്യ ജീവിതങ്ങളിലെ രണ്ട് അവസ്ഥകളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന തിരുവചനഭാഗങ്ങളിൽ നമ്മൾ കാണുന്നത്. ശൂന്യമായിരിക്കുന്ന അവസ്ഥയും, നിറവിൻ്റെ അവസ്ഥയും. ആത്മീയ കണ്ണുകളോടെ ഈ വിഷയത്തെ നോക്കിയാൽ, ഇവ രണ്ടും അവിചാരിതമായി വന്നതല്ല, രണ്ടു വ്യക്തികളാണ് ഇവ കൊണ്ടുവരുന്നത് എന്നു മനസ്സിലാകും. ഒന്നാമത്തെ വ്യക്തിയുടെ പേര് ‘യേശുക്രിസ്തു’ എന്നാണ്. രണ്ടാമത്തെ വ്യക്തിയുടെ പേര് ‘ശൂന്യമാക്കുന്നവൻ’ എന്നുമാണ്. ശൂന്യമാക്കുന്നവൻ മനുഷ്യജീവിതങ്ങളിൽ ശൂന്യതയും, വരണ്ട അനുഭവങ്ങളും കൊണ്ടുവരുമ്പോൾ, യേശുനാഥൻ സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും അനുഗ്രഹങ്ങളാൽ ജീവിതങ്ങൾ നിറക്കുന്നു. സ്തോത്രം !
     ആരാണ് ഈ ശൂന്യമാക്കുന്നവൻ എന്ന് ദാനിയേൽ 11:31, 12:11 മുതലായ വചനഭാഗങ്ങൾ വായിക്കുമ്പോൾ മനസ്സിലാകും. *‘ശൂന്യമാക്കുന്ന മ്ലേച്ഛ ബിംബം’* എന്നാണ് എഴുതിയിരിക്കുന്നത്. മൂർത്തികളും വിഗ്രഹങ്ങളും അന്യദൈവങ്ങളും ഒക്കെ ചില കുടുംബങ്ങളിൽ പ്രവേശിച്ച് അവിടം മുടിക്കുന്ന നിരവധി അനുഭവങ്ങൾ നമുക്കറിയാമല്ലോ. ദൈവമക്കൾക്ക് തിരുവചനം വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യങ്ങളിൽ ഇടപെട്ടാൽ, ക്രമേണ അതിൻ്റെ വില കൊടുക്കേണ്ടി വരുമെന്ന് മറന്നുപോകരുത്. ചിലപ്പോൾ തലമുറകളായിരിക്കും കണ്ണുനീർ കുടിക്കേണ്ടി വരിക.
       എല്ലാം നന്നായി പോയ്ക്കൊണ്ടിരിക്കുന്ന സ്ഥിതിയിൽ നിന്നും, ഒന്നൊന്നായി പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന അനുഭവങ്ങളാണ് എങ്കിൽ അത് ഈ ശൂന്യമാക്കുന്നവൻ്റെ പ്രവർത്തി ആയിരിക്കാം. അതായത്, യിരെ. 48:33 വാക്യത്തിൽ വായിക്കുന്നതുപോലുള്ള അവസ്ഥയായിരിക്കാം; (“സന്തോഷവും ഉല്ലാസവും വിളഭൂമിയിൽ നിന്നും മോവാബ് ദേശത്തു നിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽ നിന്നു വീഞ്ഞു ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആർപ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല..”)
നന്നായി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിൽ നിന്നും ഒരോ ദിവസവും താഴേക്ക് വരുന്നത്..
സ്നേഹബന്ധങ്ങളിൽ, കുടുംബ സമാധാനത്തിൽ കുറവു സംഭവിക്കുന്നത്..
ഇവ ഒക്കെയും ശൂന്യമാക്കുന്നവൻ്റെ പ്രവർത്തിയാണ്.
        ഒരിക്കൽ യേശുകർത്താവ് ശിമോൻ്റെ പടകിൽ കയറിയപ്പോൾ ആ പടകിൻ്റെ അവസ്ഥ ദയനീയമായിരുന്നു. ഒരു ‘രാത്രിമുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല’ എന്നാണ് അവൻ കർത്താവിനോട് പറഞ്ഞത്. അതു അവൻ നുണപറഞ്ഞതായിരുന്നില്ല, ആ പടകിൽ കയറിയപ്പോഴെ കർത്താവ് അത് അറിഞ്ഞതാണ്, അപ്പോൾതന്നെ, ആ പടക് നിറെയ്ക്കുമെന്നും കർത്താവ് തീരുമാനിച്ചിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന്നു ഒരു കാരണമുണ്ട്. വേദപുസ്തകം പഠിച്ചപ്പോൾ ഞാൻ തിരിച്ചറിഞ്ഞ ഒരു മർമ്മമാണ് അതിനു കാരണം;
       നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് പിതാവായ ദൈവം നൽകിയ മറ്റൊരു പേരുകൂടെ ഉള്ളതായി നമുക്കറിയാമല്ലോ. സഹസ്രാബ്ദങ്ങൾക്കുമുമ്പ് യഹോവയായ ദൈവം തൻ്റെ പ്രവാചകനായ യെശയ്യാവിൽക്കൂടെ ആ നാമം ലോകത്തോടു വെളിപ്പെടുത്തി. യേശുവിൻ്റെ ജനനത്തിങ്കൽ കർത്താവിൻ്റെ ദൂതൻ യോസേഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി ആ പേരും അർത്ഥവും ഒരിക്കൽക്കൂടെ ഓർമ്മിപ്പിച്ചു; യെശ. 7:14 / മത്തായി 1:22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കും”
      ഈ പേരിൻ്റെ അർത്ഥം ‘ദൈവം നമ്മോടു കൂടെ’ എന്നാണ് എങ്കിലും ഈ പേരിന് ഒരു സ്വഭാവം കൂടെ ഉള്ളതായി തിരുവചനത്തിൽ കാണാം. വേദപുസ്തകത്തിൽ ഇമ്മാനുവേൽ എന്ന പേര് മൂന്നാമതൊരിടത്തുകൂടെ രേഖപ്പെടുത്തിയിട്ടുണ്ട്, അവിടെ ഈ പേരിൻ്റെ ഒരു സ്വഭാവം നമുക്കു കാണുവാൻ കഴിയും. യെശ. 8:8 ‘കവിഞ്ഞൊഴുകുക / വീതിയെ കൂട്ടുക’ ഇതൊക്കെയാണ് ഇമ്മാനുവേലിൻ്റെ സ്വഭാവം. അതുകൊണ്ടാണ് യേശു ചെല്ലുന്നിടത്തെല്ലാം ഈ സ്വഭാവം വെളിപ്പെടുത്തുന്നതായി നമുക്കു കാണുവാൻ കഴിയുന്നത്. സമാധാനമില്ലാത്തവരിൽ സമാധാനം കരകവഞ്ഞൊഴുകി, കണ്ണുനീരിൽ കിടന്നവരിൽ സന്തോഷം പെരുകി, രോഗികളിൽ സൗഖ്യം വ്യാപരിച്ചു, ഞെരുക്കത്തിലിരുന്നവർ സമൃദ്ധിപ്രാപിച്ചു… ഒഴിഞ്ഞ പടകുകളിൽ, യോഹ. 21:6,11 വാക്യങ്ങളിൽ വായിക്കുന്നതുപോലെ മീൻ നിറഞ്ഞു. സ്തോത്രം !
ഇന്നത്തെ സന്ദേശം ഇതാണ്, കഷ്ടതയുടെ കാലങ്ങൾ മാറും, സമൃദ്ധിയുടെ നാളുകൾ വരും. ജീവിതങ്ങളിൽ നിന്ന്, കുടുംബങ്ങളിൽ നിന്ന്, തലമുറകളിൽനിന്ന് ശൂന്യമാക്കുന്നവനെ പുറത്താക്കുവാൻ, ഇമ്മാനുവേലിനെ പ്രവേശിപ്പിച്ചാൽ മതി,; കർത്താവേ, എന്റെ ഹൃദയം, എന്റെ ഭവനം ഞാൻ അവിടുത്തേക്കായി തുറന്നു തരുന്നു, അവിടുത്തെ കല്പനകൾ അനുസരിച്ച് ഞാൻ ജീവിച്ചുകൊള്ളാമെന്ന് കർത്താവുമായി ഒരു നിയമം ചെയ്താട്ടെ.
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*