മാറ്റമില്ലാത്ത ദൈവ വാഗ്ദത്തം

October-2023

ഞാൻ എത്രയോ നാളുകളായി ചില വിഷയങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് പ്രത്യാശയോടെ കാത്തിരിക്കുന്നു, എന്നിട്ടും ഇതുവരെ ഒന്നും നിവൃത്തിയായിട്ടില്ലല്ലോ എന്ന് ചിലർ പറയാറുണ്ട്. ദൈവത്തിൻ്റെ വിശ്വസ്തതയെ സംശയിക്കണ്ട, ദൈവവാഗ്ദത്തങ്ങളെ അവിശ്വസിക്കേണ്ട.       രണ്ടുവേദവാക്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം; റോമർ 8:25 “നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.” എബ്രായർ 6:18, 19, 10:23 “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.” ക്ഷമയോടെ കാത്തിരിക്ക, കാണാത്ത ചിലകാര്യങ്ങൾ ഈ ദിവസങ്ങളിൽ കർത്താവ് കാണിച്ചുതരും. സ്തോത്രം !


    ഗലാത്യർ 5:5 “ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.”
     ഈ തിരുവചനം ധ്യാനിക്കുമ്പോൾ ഇതിനു മൂന്നു വശങ്ങളുണ്ട് എന്ന് മനസ്സിലാക്കാം
1) ഞങ്ങളോ വിശ്വാസത്താൽ
2) നീതിലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ
3) ആത്മാവിനാൽ കാത്തിരിക്കുന്നു

      ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്ത അനുഗ്രഹങ്ങൾ ഓരോന്നും ലഭിക്കുന്നതിനുവേണ്ടിയിട്ടുള്ള ഒരു സൂത്രവാക്യമായിട്ടുവേണമെങ്കിൽ നമുക്ക് ഈ വചനത്തെ കരുതാം. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ, ലഭിക്കും എന്നുള്ള പ്രത്യാശയോടെ, നമ്മൾ വിശ്വാസമുള്ളവരായി ഒരു വിഷയത്തിനുവേണ്ടി ആത്മാവിൽ കാത്തിരിക്കുമ്പോഴാണ് അതു നമ്മുക്ക് ലഭിക്കുന്നത്. വചനത്തിൻ്റെ ഈ വ്യവസ്ഥയിൽ എവിടെ എങ്കിലും കുറവു / മാറ്റം സംഭവിച്ചാൽ അത് നമ്മുടെ ജീവിതത്തിലെ വാഗ്ദത്ത നിവർത്തികൾക്ക് തടസ്സമാകും.
      ‘ഞങ്ങളോ വിശ്വാസത്താൽ’ എന്നാണ് എഴുതിയിരിക്കുന്നത്. ആരാണ് ഈ ഞങ്ങൾ ?

      ഈ ചോദ്യത്തിനുള്ള ഉത്തരം ഒന്നുമുതൽ നാലുവരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്; ഒരിക്കൽ പാപത്തിൻ്റെ ബന്ധനത്തിൽ കിടന്നവരായിരുന്നവർക്ക് ദൈവകൃപലഭിച്ചപ്പോൾ യേശുക്രിസ്തുവിനാൽ സ്വതന്ത്രരാക്കപ്പെട്ടു. അവർ തങ്ങളുടെ ജീവിതത്തിൽ പരീക്ഷകൾ നേരിട്ടപ്പോഴും, പ്രതികൂലങ്ങളിൽക്കൂടെ കടന്നുപോയപ്പോഴും ദൈവകൃപയിൽനിന്ന് വീണുപോകാതെ ക്രിസ്തുവിനോട് ചേർന്നു നിന്നു. ഈ കൂട്ടരെയാണ് ഇവിടെ ‘ഞങ്ങൾ’ അഥവാ ‘വിശ്വാസികൾ’ എന്നു പറയുന്നത്.
ഇവർക്ക് ദൈവം ചില പ്രത്യാശകൾ നൽകിയിട്ടുണ്ട്. ആ പ്രത്യാശകൾ എന്തെല്ലാമാണ് എന്ന് ദൈവവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷ, നിത്യജീവൻ, ആശ്വാസം, ക്രിസ്തുവിനോടുകൂടെയുള്ള നിത്യവാസം….(1 യോഹ. 3:1..). ഫിലേമൊൻ. 1:22 ൽ വായിക്കുന്നത് നമ്മൾ പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ പ്രത്യാശയുള്ളവരായിരിക്കണമെന്നാണ്. എന്താണ് ഇന്നത്തെ നമ്മുടെ പ്രാർത്ഥനാവിഷയങ്ങൾ ?
      ചിലരുടെ മാനസാന്തരത്തിനും മടങ്ങിവരവിനുംവേണ്ടി, സമാധാനത്തിനുവേണ്ടി, സൗഖ്യത്തിനുവേണ്ടി, തലമുറക്കുവേണ്ടി, ജോലിക്കുവേണ്ടി, കടഭാരം മാറുന്നതിനുവേണ്ടി, ഒരു ഭവനത്തിനുവേണ്ടി, നല്ല വിജയത്തിനുവേണ്ടി…. ആ വിഷയങ്ങൾ എന്തായാലും ‘ലഭിക്കും എന്ന പ്രത്യാശനിവൃത്തിക്കായി’ പരിശുദ്ധാത്മാവിനാൽ കാത്തിരിക്ക.

     ഞാൻ എത്രയോ നാളുകളായി ചില വിഷയങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് പ്രത്യാശയോടെ കാത്തിരിക്കുന്നു, എന്നിട്ടും ഇതുവരെ ഒന്നും നിവൃത്തിയായിട്ടില്ലല്ലോ എന്ന് ചിലർ പറയാറുണ്ട്. ദൈവത്തിൻ്റെ വിശ്വസ്തതയെ സംശയിക്കണ്ട, ദൈവവാഗ്ദത്തങ്ങളെ അവിശ്വസിക്കേണ്ട.
      രണ്ടുവേദവാക്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം;
റോമർ 8:25 “നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.”

എബ്രായർ 6:18, 19, 10:23 “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.”

ക്ഷമയോടെ കാത്തിരിക്ക, കാണാത്ത ചിലകാര്യങ്ങൾ ഈ ദിവസങ്ങളിൽ കർത്താവ് കാണിച്ചുതരും. സ്തോത്രം !

*പ്രാർത്ഥിക്കാം*
       പരിശുദ്ധനായ ദൈവമേ, ഈ നല്ല ദിവസത്തിൽ എന്നോട് അരുളിച്ചെയ്ത തിരുവചനങ്ങൾക്കായി നന്ദി പറയുന്നു. ജീവിതത്തിലെ പല സന്ദർഭങ്ങളിൽ അവിശ്വാസത്തിൻ്റെ ചിന്തകളും വാക്കുകളും എന്നിൽ കടന്നുവന്നിട്ടുണ്ട് എന്നു സമ്മതിക്കുന്നു. എന്നോട് ക്ഷമിക്കേണമേ, അങ്ങയുടെ വചനങ്ങളിൽ പ്രത്യാശവെച്ച് വാഗ്ദത്തനിവർത്തികൾക്കായി ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നു. കർത്താവിലുള്ള എൻ്റെ പ്രത്യാശയ്ക്ക് ഭംഗം വരികയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു. അങ്ങയുടെ കൃപ നൽകേണമേ. യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു ‘ആമേൻ’

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (Mob: 9424400654)

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*