നമ്മുടെ അതിരുകൾ അറിയുക

October-2023

ആത്മീയ ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, ജോലി ചെയ്യുന്ന ഇടത്ത്, പഠിക്കുന്ന സ്ഥലങ്ങളിൽ,…. നമ്മുടെ അതിരുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരിക്കണം. ജോലിയോടുള്ള ബന്ധത്തിലും പഠനത്തോടുള്ള ബന്ധത്തിലും വീടുവട്ട്, രാജ്യംവിട്ട് പോകുന്ന കുഞ്ഞുങ്ങളോട് ഞാൻ എന്നും പറയുന്ന ഒരു ഉപദേശമാണ് ഇത്. നമ്മുക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം അതിരുകൾ ലംഘിക്കാനുള്ള അവസരമായി കാണരുത്, മറിച്ച് നമ്മുടെ അതിരുകൾ കൂടുതൽ ബലപ്പെടുത്തുവാനുള്ള സാധ്യതകളാക്കി മാറ്റണം.


     2 യോഹന്നാൻ 1:9 “ക്രിസ്തുവിൻ്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു
     

        ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന അതിർ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന സത്യ ഉപദേശങ്ങളാണ്. ആ ഉപദേശങ്ങൾ അറിഞ്ഞ് അതിരുകൾക്കുള്ളിൽ നിലനിൽക്കുന്നവരോടുകൂടെ കർത്താവ് ഉണ്ടായിരിക്കും. അതിരുകൾ ലംഘിക്കപ്പെടുമ്പോൾ സാത്താൻ ആക്രമിക്കുകയും നാശങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇതിനെ സംബന്ധിച്ച് ജ്ഞാനിയായ ശലോമോൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ് “…മതിൽ (അതിർ) പൊളിക്കുന്നവനെ പാമ്പു കടിക്കും” (സഭാപ്രസംഗി 10:8).
       ദൈവവചനത്തിൻ്റെ ഉപദേശങ്ങൾ കഠിനമാണ്, ഇന്നത്തെ ലോക സാഹചര്യത്തിൽ വേദവചനങ്ങൾ അനുസരിച്ച് ജീവിക്കുന്നത് പ്രായോഗികമല്ല. അതുകൊണ്ട് ഉപദേശങ്ങളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയാലും സാരമില്ല.. എന്നൊക്കെയുള്ള ധാരണയിൽ ഇന്ന് അനേകർ ഉപദേശത്തിൻ്റെ മതിലുകൾ പൊളിക്കുവാൻ ശ്രമിക്കുന്നുണ്ട്. വചനത്തോട് ദൈവം വിട്ടുവീഴ്ച്ച ചെയ്യുമോ?. ദൈവം പറഞ്ഞ കാര്യത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായരുന്നിട്ടും സ്ത്രീ പാമ്പിൻ്റെ കൌശലത്തിൽ വീഴുകയും ദൈവം കൽപ്പിച്ച അതിർ ലംഘിക്കയും ചെയ്തതുകൊണ്ട് ഏദെൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടില്ലേ?.
എന്നാൽ യോസേഫിന് തൻ്റെ അതിരിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു അതുകൊണ്ടാണ് അവൻ ഇപ്രകാരം പറഞ്ഞത് “..നീ അവൻ്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല;..” (ഉല്പത്തി 39:9). എല്ലാ സ്വാതന്ത്രവും തനിക്കുണ്ടായിരുന്നപ്പോഴും തൻ്റെ അതിരിനെക്കുറിച്ച് അവൻ ബോധവാനായിരുന്നതുകൊണ്ട് സാത്താന് അവനെ നശിപ്പിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് *‘യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു’* എന്ന് വേദപുസ്തകത്തിൽ പല ആവർത്തി രേഖപ്പെടുത്തിയിരിക്കുന്നത്.
        അതിരുകൾ അറിഞ്ഞ് ജീവിക്കുന്നവരോടുകൂടെ ഇന്നും കർത്താവുണ്ട്. പോകരുത്, കാണരുത്, നോക്കരുത്, തൊടരുത്, രുചിക്കരുത്, ചെയ്യരുത്, ഇടപെടരുത്… വേദപുസ്തകത്തിൽ അരുത് എന്നു രേഖപ്പെടുത്തിയിരിക്കുന്ന അതിരുകൾ മറികടന്ന് പ്രലോഭനത്തിന് ഹേതുവായിരിക്കുന്നതെന്തും നമുക്ക് വിലക്കപ്പെട്ട വൃക്ഷം പോലെയോ പോത്തിഫറിൻ്റെ ഭാര്യയെപ്പോലെയോ ആണ് എന്നു മനസ്സിലാക്കണം. അതിരുകൾ അറിയാമായിരുന്നിട്ടും ശിംശോൻ അതു ലംഘിച്ചു, ശൌൽ അതു ലംഘിച്ചു, ശലോമോൻ അതു ലംഘിച്ചു,…. സാത്താനാൽ വഞ്ചിക്കപ്പെട്ടു.
       ആത്മീയ ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, ജോലി ചെയ്യുന്ന ഇടത്ത്, പഠിക്കുന്ന സ്ഥലങ്ങളിൽ,…. നമ്മുടെ അതിരുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരിക്കണം. ജോലിയോടുള്ള ബന്ധത്തിലും പഠനത്തോടുള്ള ബന്ധത്തിലും വീടുവട്ട്, രാജ്യംവിട്ട് പോകുന്ന കുഞ്ഞുങ്ങളോട് ഞാൻ എന്നും പറയുന്ന ഒരു ഉപദേശമാണ് ഇത്. നമ്മുക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം അതിരുകൾ ലംഘിക്കാനുള്ള അവസരമായി കാണരുത്, മറിച്ച് നമ്മുടെ അതിരുകൾ കൂടുതൽ ബലപ്പെടുത്തുവാനുള്ള സാധ്യതകളാക്കി മാറ്റണം.
     അതിരുകൾ ലംഘിച്ചാൽ ജീവിതത്തിൽനിന്നും (കുടുംബത്തിൽനിന്നും) ദൈവസാന്നിധ്യം നഷ്ടപ്പെടും, അങ്ങനെ സംഭവിച്ചതുകൊണ്ട് സാത്താൻ തകർത്തുകളഞ്ഞ ജീവിതങ്ങൾ നിരവധി ഉണ്ട്. ആ പട്ടികയിൽ പേർ ചേർക്കേണ്ടതിന്നുവേണ്ടിയല്ല ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

പ്രിയരേ, നമ്മൾ കർത്താവിനെ ഹൃദയപൂർവ്വം സ്നേഹിക്കുന്നുവെങ്കിൽ അവൻ്റെ ഉപദേശങ്ങൾ (അതിരുകൾ) ഒന്നും കഠിനമായി തോന്നുകയില്ല. യോഹന്നാൻ 14:15, 21 “എൻ്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എൻ്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും”
      ജീവിതത്തിലെ ചില പരീക്ഷകൾക്കു മുമ്പിൽ, ചില പ്രതിസന്ധികൾക്കു മുമ്പിൽ, ഒരുപക്ഷേ, ഇനി എനിക്കു പിടിച്ചു നിൽക്കാൻ കഴിയില്ല എന്നു തോന്നിയേക്കാം. വിഷമിക്കേണ്ട, കർത്താവിനെ കൂടുതൽ സ്നേഹിച്ചാൽമതി, വിഷയങ്ങളുടെ മദ്ധ്യത്തിൽ കർത്താവ് തന്നെത്തന്നെ വെളിപ്പെടുത്തും. സ്തോത്രം !

*പ്രാർത്ഥിക്കാം*
ഞങ്ങളെ സ്നേഹിക്കുന്ന നല്ല പിതാവേ, തിരുവചനങ്ങൾക്കായി നന്ദി പറയുന്നു. വചനത്തിൻ്റെ ഉപദേശങ്ങൾ തിരിച്ചറിഞ്ഞ്, എൻ്റെ അതിരുകളെക്കുറിച്ച് കൂടുതൽ ബോധ്യത്തോടുകൂടെ ജീവിക്കുവാൻ കൃപ തരേണമേ. കർത്താവിനെ കൂടുതൽ സ്നേഹിച്ച് നാൾതോറും എൻ്റെ അതിരുകളെ ബലപ്പെടുത്തുവാൻ സഹായിക്കണേ. തിരുവചനത്തിനുമുമ്പിൽ എന്നെ പൂർണ്ണമായി സമർപ്പിക്കുന്നു.
യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥന സ്വീകരിക്കേണമേ, *ആമേൻ*

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (Mob: 9424400654)


*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

*കർത്താവിൽ പ്രിയരേ*,
വചനമാരി ആത്മീയ സന്ദേശങ്ങൾ നിങ്ങൾക്ക് അനുഗ്രഹമാകുന്നുണ്ട് എന്നു വിശ്വസിക്കുന്നു. ഈ സന്ദേശം മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിങ്ങൾക്ക് അയച്ചുതരുന്നതിന് കാരണം, ഈ സന്ദേശം പ്രയോജനപ്പെടുമെന്ന് നിങ്ങൾ കരുതുന്നവർക്കുകൂടെ ഷെയർ ചെയ്യുന്നതിനുവേണ്ടിയാണ്. ഹിന്ദി അറിയുന്നവർക്ക്, വിദേശങ്ങളിൽ ആയിരിക്കുന്ന, മലയാളം വായിക്കാൻ അറിയാത്ത കൊച്ചുമക്കൾക്ക് ഒക്കെ ഇത് പ്രയോജനപ്പെടാം. തക്ക സമയത്ത് ലഭിച്ച ദൈവാലോചന ജീവിതത്തിൽ വലിയ രക്ഷയ്ക്ക് കാരണമായത്തീർന്ന നിരവധി സാക്ഷ്യങ്ങൾ ഉണ്ട്. അതുകൊണ്ട് ഈ സന്ദേശങ്ങൾ മറ്റുള്ളവരിലും എത്തിച്ചാലും.

ദൈവം അനുഗ്രഹിക്കട്ടെ,
ഷൈജു പാസ്റ്റർ (9424400654)
(വചനമാരി, ഭോപ്പാൽ)

*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*