പടക്കൂട്ടങ്ങൾ

October-2023

ഒരിക്കൽ യിസ്രായേൽ ജനത്തിന് എതിരായി വന്ന പടക്കൂട്ടത്തെ ദൈവം അന്ധത പിടിപ്പിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്തതായി തിരുവചനത്തിൽ വായിക്കുന്നുണ്ട് (2 രാജാ. 6:18,19). പടക്കൂട്ടത്തിന് സമമായി കേമന്മാരായ ചിലർ ദൈവമക്കൾക്ക് എതിരായി വരുമ്പോൾ അവരെ അന്ധത പിടിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ദൈവപ്രവർത്തി ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ആരാമ്യ പടക്കൂട്ടത്തിൻ്റെ ഒരു സ്വഭാവം 2 രാജാ. 13:22 വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അവർ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു എന്നാണ്. അതുപോലെ നമ്മുടെ ജീവിതത്തിന്റെ സ്വസ്ഥതയെ കെടുത്തുവാൻ തക്കവണ്ണമുള്ള ചില വിഷയങ്ങൾ, രാത്രികളിലെ ഉറക്കംകെടുത്തുന്ന ചില സങ്കടങ്ങൾ,.. ഒരു പടക്കൂട്ടത്തിന് സമമായി നമ്മെ ഞെരുക്കിക്കൊണ്ടിരിക്കുന്ന അനുഭവത്തിലൂടെയായിരിക്കാം ഇന്നു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വിഷമിക്കേണ്ട അവയെ ദൈവം കൈകാര്യം ചെയ്തുകൊള്ളും. സ്തോത്രം !


               2 ശമുവേൽ 22:30 & സങ്കീർ. 18:29
    “നിന്നാൽ ഞാൻ പടക്കൂട്ടത്തിൻ്റെ നേരെ പാഞ്ഞുചെല്ലും; എൻ്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും
         ഒരു ദൈവപൈതലിൻ്റെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പോരാട്ടങ്ങളെ അവൻ ജയിക്കുന്നത് ഒരിക്കലും പോരിൻ്റെ ആയുധങ്ങൾ കൊണ്ടോ ആൾബലം കൊണ്ടോ അല്ല; ദാവീദ് പറയുന്നതുപോലെ ‘എൻ്റെ ദൈവത്താൽ’ ഞാൻ പടക്കൂട്ടങ്ങളെ നേരിടും എൻ്റെ ദൈവത്താൽ ഞാൻ മതിലുകളെ ചാടിക്കടക്കും എന്നു ഉറച്ചിരിക്കുന്ന ദൈവപൈതലിനു ജയിക്കാൻ കഴിയാത്ത ഒരു പടക്കൂട്ടവുമില്ല, ചാടിക്കടക്കാൻ കഴിയാത്ത ഒരു മതിലുമില്ല. *സ്തോത്രം* !
ഈ വിഷയത്തോടുള്ള ബന്ധത്തിൽ വിശുദ്ധ വേദപുസ്തകം പരിശോധിക്കുമ്പോൾ ദൈവജനത്തിന് എതിരായി വന്ന ചില പടക്കൂട്ടങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ സാധിക്കും. അവയിൽ ചിലത് ഞാൻ ഓർമ്മിപ്പിക്കാം.
*1) ആരാമ്യ പടക്കൂട്ടം*. 2 രാജാ. 6:23
*2) മോവാബ്യ പടക്കൂട്ടം*. 2 രാജാ. 13:20
*3) കൽദയ പടക്കൂട്ടം*. 2 രാജാ. 24:2
*4) അരാബ്യ പടക്കൂട്ടം*. 2 ദിനവൃത്താ. 22:1
*5) ഗോമേര്യ, തോഗർമ്മാ പടക്കൂട്ടങ്ങൾ*. യെഹെ. 38:6
*6) അമ്മോന്യ പടക്കൂട്ടം*. 2 രാജാക്കന്മാർ 24:2
*7) വടക്കു തെക്കു ദേശങ്ങളിലെ പടക്കൂട്ടം*. ദാനിയേൽ 11:15

ഇതുപോലെ പടക്കൂട്ടങ്ങളെക്കുറിച്ച് തിരുവചനത്തിൽ പല ഇടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ യിസ്രായേൽ ജനത്തിന് എതിരായി വന്ന പടക്കൂട്ടത്തെ ദൈവം അന്ധത പിടിപ്പിക്കുകയും അവരെ വഴിതെറ്റിക്കുകയും ചെയ്തതായി തിരുവചനത്തിൽ വായിക്കുന്നുണ്ട് (2 രാജാ. 6:18,19). പടക്കൂട്ടത്തിന് സമമായി കേമന്മാരായ ചിലർ ദൈവമക്കൾക്ക് എതിരായി വരുമ്പോൾ അവരെ അന്ധത പിടിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ദൈവപ്രവർത്തി ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു.
ആരാമ്യ പടക്കൂട്ടത്തിൻ്റെ ഒരു സ്വഭാവം 2 രാജാ. 13:22 വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അവർ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു എന്നാണ്. അതുപോലെ നമ്മുടെ ജീവിതത്തിന്റെ സ്വസ്ഥതയെ കെടുത്തുവാൻ തക്കവണ്ണമുള്ള ചില വിഷയങ്ങൾ, രാത്രികളിലെ ഉറക്കംകെടുത്തുന്ന ചില സങ്കടങ്ങൾ,.. ഒരു പടക്കൂട്ടത്തിന് സമമായി നമ്മെ ഞെരുക്കിക്കൊണ്ടിരിക്കുന്ന അനുഭവത്തിലൂടെയായിരിക്കാം ഇന്നു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വിഷമിക്കേണ്ട അവയെ ദൈവം കൈകാര്യം ചെയ്തുകൊള്ളും. സ്തോത്രം !
എലീശാ പ്രവാചകൻ മരിച്ചതിനു ശേഷമാണ് മോവാബ്യ പടക്കൂട്ടം യിസ്രായേലിന് എതിരെ പ്രബലരായി വെളിപ്പെട്ടത് എന്നു കാണാം (2 രാജാ. 13:20). 'ദൈവം രക്ഷയാകുന്നു' എന്നാണ് എലീശാ എന്ന പേരിൻ്റെ അർത്ഥം. അതുകൊണ്ട് ആത്മീയമായി ചിന്തിച്ചാൽ ദൈവത്തിൻ്റെ രക്ഷ നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും ദൈവമക്കൾക്ക് എതിരായ പടക്കൂട്ടങ്ങൾ എഴുന്നേൽക്കുന്നത് എന്നു കാണാം.
ആകയാൽ ഈ രക്ഷയെ നഷ്ടപ്പെടുത്താതെ, എൻ്റെ ദൈവത്താൽ എന്നുപറഞ്ഞുകൊണ്ട് ദാവീദ് തൻ്റെ ദൈവത്തെ മുറുകെ പിടിച്ചതുപോലെ. എൻ്റെ കർത്താവേ എന്നു വിളിച്ചുകൊണ്ട് യേശുവിനെ നമ്മുടെ ഹൃദയത്തോട് ചേർത്തുപിടിക്കാം. വിശ്വാസജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന എല്ലാ പടക്കൂട്ടങ്ങളെയും, വിശ്വാസയാത്രയ്ക്ക് തടസ്സമായി നിൽക്കുന്ന സകല മതിലുകളെയും അതിജീവിക്കുവാൻ യേശുകർത്താവ് കൃപ നൽകും.

*പ്രാർത്ഥിക്കാം*
ഞങ്ങളെ അളവുകൂടാതെ സ്നേഹിക്കുകയും, ഞങ്ങൾക്കുവേണ്ടി കരുതുകയും ചെയ്യുന്ന സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ പരിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുന്നു. ദാവീദിൻ്റെ ജീവിതത്തിലും, വിശ്വാസത്തിൽ ജീവിച്ച ഞങ്ങളുടെ പിതാക്കന്മാരുടെ ജീവിതത്തിലും അവർക്കെതിരെ വന്ന പടക്കൂട്ടങ്ങളെ ജയിക്കുവാനും മതിലുകളെ തരണം ചെയ്യുവാനും അവിടുന്ന് കൃപ നൽകിയതുപോലെ; ഞങ്ങളെയും സഹായിക്കേണമേ. പടക്കൂട്ടത്തിന് സമമായി ഞങ്ങളുടെ വിശ്വാസ ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന സകല പ്രശ്നങ്ങളും അങ്ങയുടെ പാദത്തിങ്കൽ സമർപ്പിക്കുന്നു.
യേശുവിൻ്റെ നാമത്തിൽ *ആമേൻ*

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (Mob: 9424400654)


*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും, കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047    
WhatsApp Group Link:     https://chat.whatsapp.com/I0SouFgnzum7NRyN4e5nmR

*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350


*Googlepay Number*
9424400654

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*