'കർത്താവേ,'

November-2023

എന്തുകൊണ്ടാണ് കർത്താവ് ആദ്യം അവനോട് നീരസം കാണിച്ചത് ? അവനോട് അതൃപ്തിയോടെ സംസാരിച്ചത് ? അവൻ്റെ വിഷയത്തിൽ ഇടപെടാതിരുന്നത് ?      എന്തുകൊണ്ടാണ് അവൻ രണ്ടാമത് അപേക്ഷിച്ചപ്പോൾ മാത്രം കർത്താവ് അവൻ്റെ മകനെ സൗഖ്യമാക്കിയത് ?      ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആ രാജ ഭൃത്യൻ്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തമാണ്. അവൻ്റെ ആദ്യത്തെ അപേക്ഷയിൽ ഇല്ലാത്ത ഒരു കാര്യം രണ്ടാമത്തെ അപേക്ഷയിൽ നമ്മൾ കാണുന്നുണ്ട്. അതായത്, അവൻ യേശുവിനെ ‘ *കർത്താവേ*’ എന്നു വിളിച്ചുകൊണ്ടാണ് രണ്ടാമത് അപേക്ഷിക്കുന്നത് എന്നു കാണാം. യേശുവിൻ്റെ ഹൃദയം അലിയുവാൻ ‘കർത്താവേ’ എന്ന ആ ഒറ്റ വിളി മതിയായിരുന്നു.


      യോഹന്നാൻ 4:50 “യേശു അവനോടു: “പൊയ്ക്കൊൾക; നിൻ്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി.”
          യേശു കർത്താവ് ഗലീലയിലെ കാനാവിൽ രണ്ടാമതു സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു സംഭവമാണ് ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു രാജ ഭൃത്യൻ്റെ മകൻ രോഗിയായി കിടക്കുകയായിരുന്നു. യേശു കാനാവിൽ വന്നിട്ടുണ്ട് എന്ന അറിവുകിട്ടിയപ്പോൾ തൻ്റെ മകനെ സൗഖ്യമാക്കണം എന്ന അപേക്ഷയുമായി ആ രാജ ഭൃത്യൻ യേശുവിൻ്റെ അടുക്കൽ വന്നു. എന്നാൽ അവൻ്റെ ആവശ്യത്തോടുള്ള കർത്താവിൻ്റെ പ്രതികരണം തികച്ചും നിരാശാജനകമായിരുന്നു. “യേശു അവനോടു: “നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ” എന്നു പറഞ്ഞു” (വാക്യം 48).
ഈ വാക്കുകൾ കേട്ട് നിരാശനായി മടങ്ങിപ്പോകാതെ, തൻ്റെ മകനുവേണ്ടി അവൻ പിന്നെയും യേശുവിനോട് അപേക്ഷിക്കുന്നതായി കാണാം. അപ്പോഴാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ, ‘പൊയ്ക്കൊൾക; നിൻ്റെ മകൻ ജീവിച്ചിരിക്കുന്നു’ എന്ന് യേശു അവനോട് പറഞ്ഞത്.
    എന്തുകൊണ്ടാണ് കർത്താവ് ആദ്യം അവനോട് നീരസം കാണിച്ചത് ? അവനോട് അതൃപ്തിയോടെ സംസാരിച്ചത് ? അവൻ്റെ വിഷയത്തിൽ ഇടപെടാതിരുന്നത് ?
     എന്തുകൊണ്ടാണ് അവൻ രണ്ടാമത് അപേക്ഷിച്ചപ്പോൾ മാത്രം കർത്താവ് അവൻ്റെ മകനെ സൗഖ്യമാക്കിയത് ?

     ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആ രാജ ഭൃത്യൻ്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തമാണ്. അവൻ്റെ ആദ്യത്തെ അപേക്ഷയിൽ ഇല്ലാത്ത ഒരു കാര്യം രണ്ടാമത്തെ അപേക്ഷയിൽ നമ്മൾ കാണുന്നുണ്ട്. അതായത്, അവൻ യേശുവിനെ ‘ *കർത്താവേ*’ എന്നു വിളിച്ചുകൊണ്ടാണ് രണ്ടാമത് അപേക്ഷിക്കുന്നത് എന്നു കാണാം. യേശുവിൻ്റെ ഹൃദയം അലിയുവാൻ ‘കർത്താവേ’ എന്ന ആ ഒറ്റ വിളി മതിയായിരുന്നു.
ഇന്നും കർത്താവ് നമ്മുടെ ആ വിളിക്കുവേണ്ടിയാണ് കാത്തിരിക്കുന്നത്.

യേശുവിനെ നമ്മൾ ‘ *കർത്താവേ*’ എന്നു വിളിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിൻ്റെ പൂർണ്ണ അധികാരമാണ് അവിടുത്തേക്ക് നൽകുന്നത്. അപ്രകാരം യേശുവിനെ കർത്താവും രക്ഷിതാവുമായി അംഗീകരിക്കുകയും, അവൻ്റെ കൽപ്പനകൾ അനുസരിക്കുകയും ‘എൻ്റെ കർത്താവേ’ എന്ന് നുറുങ്ങിയ ഹൃദയത്തോടെ വിളിക്കുകയും ചെയ്താൽ ഏതു പ്രശ്നത്തിനും വിടുതലുണ്ട്, ഏതു രോഗത്തിനും സൗഖ്യമുണ്ട്, ഏതു പ്രതിസന്ധിക്കും പരിഹാരമുണ്ട്. സ്തോത്രം !
2 തെസ്സ. 3:3 “കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടൻ്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും”

*സമർപ്പിച്ച് പ്രാർത്ഥിക്കാം*
കർത്താവേ, അവിടുത്തെ വചനങ്ങൾക്കായി സ്തോത്രം ചെയ്യുന്നു. എൻ്റെ ജീവിതത്തിൻ്റെ പൂർണ്ണ അധികാരം ഞാൻ അങ്ങേക്കായി സമർപ്പിക്കുന്നു. അവിടുന്ന് നല്ലവനും വിശ്വസ്തനും വാക്കുമാറാത്തവനും മഹാദയാലുവുമായിരിക്കയാൽ ഞാൻ അങ്ങയെ സ്തുതിക്കുന്നു. ദുഷ്ടൻ്റെ കയ്യിൽ അകപ്പെടാതവണ്ണം, അനർത്ഥമായതൊന്നും സംഭവിക്കാതവണ്ണം, വീഴാതവണ്ണം, തളരാതവണ്ണം, തകരാതവണ്ണം, താഴാതവണ്ണം ഞങ്ങളെ കരുതേണമേ. *ആമേൻ*

പ്രാർത്ഥനയോടെ,
Pr ഷൈജു ജോൺ
വചനമാരി, ഭോപ്പാല്‍ (7898211849)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനല്‍കുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പില്‍ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവര്‍ക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9424400654, 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*