നീതിമാൻ്റെ സന്തതി

December-2023

ദൈവം തന്നെ പോഷിപ്പിച്ചത് താൻ യിശ്ശായിയുടെ മകനായതുകൊണ്ടല്ല സർവ്വശക്തനായ യഹോവയുടെ മകനായതുകൊണ്ടാണ് എന്ന അർത്ഥത്തിലാണ് ദാവീദ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നു വ്യക്തമാണ്. 89 സങ്കീർത്തനത്തിൻ്റെ 20 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. വാക്യം 26 (“അവൻ എന്നോട്; നീ എൻ്റെ പിതാവ്, എൻ്റെ ദൈവം, എൻ്റെ രക്ഷയുടെ പാറ…”). ദാവീദ് തൻ്റെ ദൈവത്തെ ‘എൻ്റെ പിതാവേ’ എന്ന് വിളിച്ചു എന്നാണ് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്


        സങ്കീർ. 37:25 “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാത്തതും അവൻ്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല”
         തൻ്റെ വാർദ്ധക്യനാളുകളിൽ ദാവീദ് രചിച്ചിട്ടുള്ള ഒരു സങ്കീർത്തനമാണ് ഇത്. അതുകൊണ്ട് തൻ്റെ കഴിഞ്ഞുപോയ നാളുകളെ, ഏകദേശം 70 വർഷങ്ങൾ പിന്നിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രസ്താവന ദാവീദ് നടത്തുന്നത്. ഈ വാക്യത്തിന് രണ്ടു വശങ്ങളുണ്ട്. നീതിപ്രവർത്തികൾ ചെയ്തു ജീവിക്കുന്ന നീതിമാനായ ഒരു വ്യക്തിയെക്കുറിച്ചും അവൻ്റെ സന്തതിയെക്കുറിച്ചുമാണ് ഈ വാക്യം സൂചിപ്പിക്കുന്നത് എന്ന ഒരു വശവും; നീതിമാനായ ദൈവത്തിൻ്റെ മക്കൾക്ക് ആഹാരം ഇരക്കേണ്ടി വരില്ല എന്ന ആത്മീയ വശവും ഈ വാക്യത്തിനുണ്ട്.
           തൻ്റെ പിതാവായ യിശ്ശായി ഒരു നീതിമാനായിരുന്നതുകൊണ്ട് ജീവിതത്തിൽ തനിക്ക് ആരോടും ആഹാരം ഇരക്കേണ്ടതായി വന്നിട്ടില്ല എന്ന അർത്ഥത്തിലല്ല ദാവീദ് ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. മാത്രമല്ല ദാവീദിൻ്റെ പിതാവായ യിശ്ശായി ഒരു നീതിമാനായിരുന്നു എന്ന് വേദപുസ്തകത്തിൽ എങ്ങും രേഖപ്പെടുത്തിയതായി കാണുന്നുമില്ലല്ലോ. ഉദാഹരണത്തിന് നീതിമാൻ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പേരുകൾ ഞാൻ ഓർമ്മിപ്പിക്കാം.
നീതിമാനായ ലോത്ത് (2 പത്രൊസ് 2:8)
നീതിമാനായ ഹാബേൽ (എബ്രായർ 11:40, മത്തായി 23:35)
നീതിമാനായ കൊർന്നേല്യൊസ് (അപ്പൊ. പ്രവ. 10:22)
നീതിമാനായ അരിമത്യയിലെ യോസേഫ് (ലൂക്കൊസ് 23:50)
നീതിമാനായ യോസേഫ് (മത്തായി 1:19)
നീതിമാനായ യെരുശലേമിലെ ശിമ്യോൻ (ലൂക്കൊസ് 2:25)
            ഇതുപോലെ നീതിമാൻ എന്ന വിശേഷണം നൽകി വേദപുസ്തകത്തിൽ പേരുരേഖപ്പെടുത്തിയവരുടെ പട്ടികയിൽ എങ്ങും ദാവീദിൻ്റെ പിതാവായ യിശ്ശായിയുടെ പേര് ഉള്ളതായി കാണുന്നില്ല. അതുകൊണ്ട് ദൈവം തന്നെ പോഷിപ്പിച്ചത് താൻ യിശ്ശായിയുടെ മകനായതുകൊണ്ടല്ല സർവ്വശക്തനായ യഹോവയുടെ മകനായതുകൊണ്ടാണ് എന്ന അർത്ഥത്തിലാണ് ദാവീദ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നു വ്യക്തമാണ്. 89 സങ്കീർത്തനത്തിൻ്റെ 20 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. വാക്യം 26 (“അവൻ എന്നോട്; നീ എൻ്റെ പിതാവ്, എൻ്റെ ദൈവം, എൻ്റെ രക്ഷയുടെ പാറ…”). ദാവീദ് തൻ്റെ ദൈവത്തെ ‘എൻ്റെ പിതാവേ’ എന്ന് വിളിച്ചു എന്നാണ് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
    ആകയാൽ, ദൈവം തൻ്റെ പിതാവായതുകൊണ്ടും ആ പിതാവായ ദൈവം നീതിമാനായതുകൊണ്ടും അവൻ്റെ സന്തതിയായ ഞാൻ ഒരിക്കലും അപ്പം ഇരക്കുവാൻ അവൻ സമ്മതിക്കില്ല എന്നുമാണ് ദാവീദ് പറയുന്നതിൻ്റെ സാരം (…അവൻ്റെ സന്തതി ആഹാരം ഇരക്കുന്നതു ഞാൻ കണ്ടിട്ടില്ല)
.
*ദൈവം നീതിമാൻ* : സങ്കീർത്തനങ്ങൾ 11:7, ആവർത്തനം 32:4, സങ്കീർത്തനങ്ങൾ 129:4, ദാനിയേൽ 9:14, സങ്കീർത്തനങ്ങൾ 145:17, യോഹന്നാൻ 17:25, ………
*യേശു ക്രിസ്തു നീതിമാൻ* : 1 യോഹ. 1:9, 2:1, യാക്കോബ് 5:6, അപ്പൊ. പ്രവ. 3:14, ലൂക്കൊസ് 23:47, മത്തായി 27:19, 24, …..
*നാം ദൈവത്തിൻ്റെ മക്കൾ* (യേശുവിൻ്റെ മക്കൾ)
1 യോഹ. 3:1 “കാൺമിൻ നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു”
യോഹന്നാൻ 1:12 “അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു”
റോമർ 8:15 “..ദാസ്യത്തിൻ്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്”
2 കൊരി. 6:18 “നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു”
        ഇനിയും നിരവധി വാക്യങ്ങൾ വേദപുസ്തകത്തിൽ നിന്ന് എഴുതുവാൻ കഴിയും, അവ എല്ലാത്തിൻ്റെയും ആകെ തുക ഇതാണ്. (ദൈവം : നീതിമാൻ, ദൈവമക്കൾ : നീതിമാൻ്റെ മക്കൾ) അതായത്, സ്വർഗ്ഗസ്ഥനായ ദൈവം നമ്മുക്ക് പിതാവും (മത്തായി 6:9) ആ സ്വർഗ്ഗീയ പിതാവ് നീതിമാനുമാകയാൽ അവൻ്റെ മക്കളായ നമ്മൾ ആഹാരം ഇരക്കുവാൻ ഒരിക്കലും അവിടുന്ന് സമ്മതിക്കില്ല. സ്തോത്രം !
*പ്രാർത്ഥന*
      സ്വർഗ്ഗീയ പിതാവേ, അവിടുന്ന് എൻ്റെ പിതാവായി സ്വർഗ്ഗത്തിൽ ഉള്ളതുകൊണ്ടും, അവിടുന്ന് നീതിമാനായിരിക്കുന്നതുകൊണ്ടും സ്തോത്രം ചെയ്യുന്നു. ഇന്ന് എന്നോട് അരുളിച്ചെയ്ത് ഓർമ്മിപ്പിച്ച ഈ പ്രത്യാശയുടെ വചനങ്ങൾക്കായി നന്ദി പറയുന്നു. നാൾതോറും അങ്ങയുടെ പോഷണത്തിലും പരിപാലനത്തിലും ആയിരിപ്പാൻ എനിക്കു കൃപ നൽകേണമേ
യേശു ക്രിസ്തുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. *ആമേൻ*
ദൈവം നിങ്ങളെ അനുഗ്രഹിക്കേണ്ടതിനായി പ്രാർത്ഥിച്ചുകാണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ബ്രദർ ഷൈജു ജോൺ (9424400654)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും, കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.