എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ

August-2024

അന്നേ ദിവസം ഏകദേശം അതേ സമയത്ത് യേശുവിൻ്റെ അടുക്കൽനിന്ന് ശമര്യ പട്ടണത്തിലേക്ക് പോയ രണ്ടു കൂട്ടരെ ഈ വചനഭാഗത്ത് നമുക്കു കാണുവാൻ കഴിയും. ഒന്ന്; യേശുവിൻ്റെ ശിഷ്യന്മാരും. രണ്ട്; യേശു മിശിഹ ആണ് എന്നു തിരിച്ചറിഞ്ഞ ശമര്യസ്ത്രീയും. യേശുവിൻ്റെ ശിഷ്യന്മാർ ആരും പട്ടണത്തിൽചെന്ന് യേശുവിനെക്കുറിച്ച് സാക്ഷ്യം പറയുകയോ, ആരെയും യേശുവിൻ്റെ അടുക്കൽ കൊണ്ടുവരികയോ ചെയ്തില്ല. എന്നാൽ ആ ശമര്യസ്ത്രീ പട്ടണത്തിൽ നിന്ന് മടങ്ങിവന്നത് വലിയകൂട്ടം ആളുകളെയും കൂട്ടികൊണ്ടായിരുന്നു.


      റോമർ 12:11 “ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കർത്താവിനെ സേവിപ്പിൻ”
      ഒരിക്കൽ ഒരു ശമര്യസ്ത്രീയോട് യേശു സംസാരിക്കുകയും, അവൾ യേശുവിൽ വിശ്വസിക്കുകയും ചെയ്തപ്പോൾ ആദ്യം ചെയ്തത് പട്ടണത്തിൽ പോയി യേശുവിനെക്കുറിച്ച് അനേകരോട് സാക്ഷ്യം പറയുകയായിരുന്നു. അങ്ങനെ അവൾ പറഞ്ഞ സാക്ഷ്യം നിമിത്തം പട്ടണത്തിലെ അനേകർ കർത്താവിൽ വിശ്വസിക്കുവാൻ ഇടയായിത്തീർന്നു (യോഹ. 4:39).
       അന്നേ ദിവസം ഏകദേശം അതേ സമയത്ത് യേശുവിൻ്റെ അടുക്കൽനിന്ന് ശമര്യ പട്ടണത്തിലേക്ക് പോയ രണ്ടു കൂട്ടരെ ഈ വചനഭാഗത്ത് നമുക്കു കാണുവാൻ കഴിയും. ഒന്ന്; യേശുവിൻ്റെ ശിഷ്യന്മാരും. രണ്ട്; യേശു മിശിഹ ആണ് എന്നു തിരിച്ചറിഞ്ഞ ശമര്യസ്ത്രീയും. യേശുവിൻ്റെ ശിഷ്യന്മാർ ആരും പട്ടണത്തിൽചെന്ന് യേശുവിനെക്കുറിച്ച് സാക്ഷ്യം പറയുകയോ, ആരെയും യേശുവിൻ്റെ അടുക്കൽ കൊണ്ടുവരികയോ ചെയ്തില്ല. എന്നാൽ ആ ശമര്യസ്ത്രീ പട്ടണത്തിൽ നിന്ന് മടങ്ങിവന്നത് വലിയകൂട്ടം ആളുകളെയും കൂട്ടികൊണ്ടായിരുന്നു.
       പട്ടണത്തിൽനിന്നു മടങ്ങിവന്ന ശിഷ്യന്മാർ അവർ കൊണ്ടുവന്ന ആഹാരം യേശുവിനു ഭക്ഷിപ്പാൻ കൊടുത്തപ്പോൾ അവരോട് കർത്താവ് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു “..നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ട്..” (വാക്യം 4:32)
       (ഇതുകേട്ടപ്പോൾ മറ്റാരെങ്കിലും വന്ന് ചിലപ്പോൾ കർത്താവിന് ആഹാരം കൊടുത്തിരിക്കും എന്ന് ശിഷ്യന്മാർ പരസ്പരം പറഞ്ഞു). ശരിയാണ് യേശുവിനുവേണ്ട ആഹാരം, ആ പട്ടണത്തിലെ ജനങ്ങൾ മിശിഹയെ വിശ്വസിക്കണം എന്നായിരുന്നു. ആ ആഹാരം ശമര്യസ്ത്രീ യേശുവിനു കൊണ്ടുവന്നു കൊടുത്തപ്പോൾ. ശിഷ്യന്മാർ കൊണ്ടുവന്ന ആഹാരം (ഭക്ഷണ പാനീയങ്ങൾ) യേശുവിന് ആവശ്യമില്ലായിരുന്നു.
        നമ്മുടെ വിശ്വാസജീവിതത്തിൽ പലപ്പോഴും സംഭവിക്കാറുള്ള ഒരു കുറവിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഈ ലോകത്തിലെ (ഭക്ഷണ പാനീയങ്ങളല്ല) യേശുവിനു വേണ്ടത്, നശിച്ചുപോകുന്ന ആത്മാക്കളുടെ രക്ഷയാണ് എന്നു തിരിച്ചറിയുവാൻ അന്ന് ശിഷ്യന്മാർക്ക് കഴിയാതിരുന്നതുപോലെ ഇന്നും അനേകർക്ക് കഴിയാതെ പോകുന്നു. ലോകമോഹങ്ങളിൽഇടറി യേശുവിനെ അറിഞ്ഞ നാളുകളിൽ അഥവാ രക്ഷിക്കപ്പെട്ട നാളുകളിൽ ഉണ്ടായിരുന്ന ഉത്സാഹവും എരിവും നാളുകൾ കഴിയുന്തോറും കുറഞ്ഞുപോയിരിക്കുന്നു. യേശുവിനെ മശീഹ എന്നു തിരിച്ചറിഞ്ഞപ്പോൾ ആ ശമര്യസ്ത്രീക്ക് ഉണ്ടായ സന്തോഷവും പ്രത്യാശയും, യേശുവിൻ്റെ ശിഷ്യന്മാർ എന്ന പദവിയിലെത്തിയപ്പോൾ നഷ്ടം വന്നുവോ?
       ഇന്നത്തെ വിശ്വാസ സമൂഹത്തിൽ / വിശ്വാസ ജീവിതത്തിൽ നമുക്കു ലഭിക്കുന്ന അംഗീകാരങ്ങളും പദവികളും ഒന്നും ആദ്യസ്നേഹത്തിൻ്റെ അനുഭവങ്ങൾക്ക് (എരിവിനും, ഉത്സാഹത്തിനും) കുറവു വരുവാൻ കാരണമാകരുതേ എന്ന് നമുക്കു പ്രാർത്ഥിക്കാം.
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു Pr. (9424400654)
വചനമാരി ഭോപ്പാൽ
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക.

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/JaqhFgqRSauGZo6Mi5M1ss

Like
Comment
Share
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*