'ഭയപ്പെടേണ്ട'

August-2024

ദേശനിവാസികൾ യിസ്ഹാക്കിനോട് വഴക്കിടുകയും, അവനെ സമാധാനമായി ജീവിക്കുവാൻ സമ്മതിക്കാതെ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കയും ചെയ്ത സമയത്തായിരുന്നു യഹോവയായ ദൈവം രാത്രിയിൽ അവന്നു പ്രത്യക്ഷനായി അവനോട് ‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; .. ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തത് (ഉല്പത്തി 26:24). അടുത്ത ദിവസം ദേശനിവാസികളായ വഴക്കാളികൾ വന്ന് യിസ്ഹാക്കിനോട് സമാധാന ഉടമ്പടി ഉണ്ടാക്കിയതായി കാണാം.


       ഉല്പത്തി 15:1 “.. *ഭയപ്പെടേണ്ട;* ഞാൻ നിൻ്റെ പരിചയും അതിമഹത്തായ പ്രതിഫലവും ആകുന്നു”.
സർവ്വശക്തനായ ദൈവം അബ്രാമിനോട് അരുളിച്ചെയ്യുന്ന വചനങ്ങളാണ് ഇത്. വിശുദ്ധ വേദപുസ്തകത്തിൽ ഈ വാക്യത്തിൽ നിന്നുതുടങ്ങി, വെളിപ്പാടു പുസ്തകം (2:10 “..പേടിക്കേണ്ട…”) വാക്യം വരെ ഏകദേശം 366 തവണ പരിശുദ്ധാത്മാവ് ആവർത്തിച്ച് പറഞ്ഞിരിക്കുന്ന പദമാണ് ‘ഭയപ്പെടേണ്ട / പേടിക്കേണ്ട / ഭ്രമിക്കേണ്ട / അധൈര്യപ്പെടേണ്ട… മുതലായവ.
      അതായത് നമ്മുടെ ദിനാരംഭത്തിൽ എന്നും ദൈവാത്മാവിന് നമ്മോട് പറയാനുള്ളത്, ‘നീ ഭയപ്പെടേണ്ട’ എന്നാണ്. അവരവർ നേരിടുന്ന ജീവിതസാഹചര്യങ്ങളോടുള്ള ബന്ധത്തിലാണ് ഈ വചനം ഓരോരുത്തരോടും കർത്താവ് അരുളിച്ചെയ്തിരുന്നത് എന്ന് വചനത്തിൽ കാണുവാൻ കഴിയും.
*1)* തനിക്ക് മക്കളില്ലല്ലോ / അവകാശികളില്ലല്ലോ എന്ന മനോദു:ഖത്തോടെ കഴിഞ്ഞിരുന്ന സമയത്താണ് ദൈവം അബ്രാമിനോട് ഭയപ്പെടേണ്ടാ;... എന്നും നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻതന്നെ നിന്റെ അവകാശിയാകും എന്ന് അവനോട് അരുളിച്ചെയ്യുന്നത്.
*2)* എൻ്റെ മകൻ മരിച്ചുപോകുമല്ലോ, അവൻ്റെ നിലവിളി എനിക്കു കേൾക്കേണ്ട, എന്ന മനോവേദനയാൽ കരഞ്ഞുകൊണ്ടിരുന്ന ഹാഗാരിനോടാണ് ദൈവത്തിൻ്റെ ദൂതൻ വന്ന് ഭയപ്പെടേണ്ട എന്നു പറയുന്നത്. (ഉല്പത്തി 21:17).
*3)* ദേശനിവാസികൾ യിസ്ഹാക്കിനോട് വഴക്കിടുകയും, അവനെ സമാധാനമായി ജീവിക്കുവാൻ സമ്മതിക്കാതെ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കയും ചെയ്ത സമയത്തായിരുന്നു യഹോവയായ ദൈവം രാത്രിയിൽ അവന്നു പ്രത്യക്ഷനായി അവനോട് ‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; .. ഞാൻ നിന്നെ അനുഗ്രഹിച്ചു നിൻ്റെ സന്തതിയെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തത് (ഉല്പത്തി 26:24). അടുത്ത ദിവസം ദേശനിവാസികളായ വഴക്കാളികൾ വന്ന് യിസ്ഹാക്കിനോട് സമാധാന ഉടമ്പടി ഉണ്ടാക്കിയതായി കാണാം.
*4)* തൻ്റെ മകൻ എന്നന്നേക്കുമായി തനിക്ക് നഷ്ടപ്പെട്ടു, ഇനി തനിക്കവൻ്റെ മുഖം ഒരിക്കലും കാണാൻ കഴിയില്ലല്ലോ എന്ന് യോസേഫിനെക്കുറിച്ചോർത്ത് വേദനയോടെ ജീവിച്ചിരുന്ന നാളുകളിലൊന്നിലായിരുന്നു, ദൈവം യാക്കോബിനെ പേർചൊല്ലി വിളിച്ച് ‘ഭയപ്പെടേണ്ട എന്നും യോസേഫ് സ്വന്തകൈകൊണ്ട് നിന്റെ കണ്ണ് അടയ്ക്കും എന്നും അരുളിച്ചെയ്തത് (ഉല്പത്തി 46:3,4).
    ഇതുപോലെ പഴയ നിയമ ഭക്തന്മാരുടെ ജീവിതാനുഭവങ്ങളിൽ മാത്രമല്ല, പുതിയനിയമത്തിൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ തിരുവായിൽ നിന്നും ഭയപ്പെടേണ്ട എന്ന ആശ്വാസവാക്കു കേൾക്കുവാൻ ഭാഗ്യം ലഭിച്ചവർ നിരവധി ഉണ്ട്.
ലൂക്കൊസ് 5:10 ശിമോനോട് *ഭയപ്പെടേണ്ട* എന്നു പറഞ്ഞു
ലൂക്കൊസ് 8:50 പള്ളിപ്രമാണിയോട് *ഭയപ്പെടേണ്ട* എന്നു പറഞ്ഞു
      കർത്താവിൻ്റെ സ്വർഗ്ഗാരോഹണത്തിനു ശേഷവും സമയാസമയങ്ങളിൽ ദൈവത്തിൻ്റെ മക്കൾക്കുവേണ്ടി, ആവരുടെ ആവശ്യ സമയങ്ങളിൽ സ്വർഗ്ഗത്തിൽ നിന്നും ‘ഭയപ്പെടേണ്ട’ എന്ന ശബ്ദം കേട്ടുകൊണ്ടേ ഇരുന്നു.
അപ്പൊ. പൌലൊസിനെയും തടവുകാരെയും വഹിച്ചുകൊണ്ടുപോയ കപ്പൽ കാറ്റിലും തിരയിലും പെട്ട് തകരുന്ന സമയത്തും സ്വർഗ്ഗത്തിൽ നിന്ന് ദൂതനെ അയച്ച് കർത്താവ് അരുളിച്ചെയ്തത് *‘ഭയപ്പെടേണ്ട*’ എന്നായിരുന്നു. (അപ്പൊ.പ്ര. 27:24 “പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു“)
       ഇന്നും നമ്മുടെ ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവിന് നമ്മോട് പറയാനുള്ളത് ‘ഭയപ്പെടേണ്ട’ എന്നാണ്. പറയുക മാത്രമല്ല, *നമ്മെ ഭയപ്പെടുത്തുവാൻ തക്കതായി (കാരണമായി) ജീവിതത്തിൽ നേരിടുന്ന സകലപ്രശ്നങ്ങൾക്കും പരിഹാരം വരുത്തുകയും ചെയ്യുവാൻ കർത്താവ് വിശ്വസ്തനാണ്.*
ഈ വചനങ്ങളാൽ കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ, *ആമേൻ*
നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്,
വചനമാരിയിൽനിന്നും,
ഷൈജു Pr. (9424400654)
ഈ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്യുക.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672.
വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക 9424400654.
വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*