സെപ്റ്റംബർ മാസസന്ദേശം

August-2024

നിൻ്റെ ദൈവത്തിന് നിന്നെ രക്ഷിക്കാൻ കഴിയില്ല, നിൻ്റെ ദൈവത്തിന് ഒരു ശക്തിയുമില്ല, നിൻ്റെ ദൈവത്തേക്കാൾ മഹാനാണ് എൻ്റെ ദേവൻ.. ഇതുപോലെയുള്ള വെല്ലുവിളികൾ നടത്തി, ചില പൊളി വസ്തുതകളും പൊള്ള ചരിത്രങ്ങളും നിരത്തി ദൈവമക്കളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്ന അശ്ശൂർ രാജാവിനെപ്പോലെയുള്ള ചിലർ ഇന്നും നമുക്കു ചുറ്റുമുണ്ട്. ഈ രോഗം ആർക്കെങ്കിലും മാറിയ ചരിത്രമുണ്ടോ ? ഈ പ്രശ്നത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ട ചരിത്രമുണ്ടോ ? ഈ പരീക്ഷയിൽ നിന്നെപ്പോലുള്ള ആരെങ്കിലും ജയിച്ച ചരിത്രമുണ്ടോ ? ഈ കടഭാരമത്രയും ഈ സമയംകൊണ്ട് (ഈ വരുമാനംകൊണ്ട്) കൊടുത്തു തീർത്ത ചരിത്രമുണ്ടോ ? ഈ അവസ്ഥയിൽ ഒരു നല്ല വിവാഹം ആർക്കെങ്കിലും നടന്ന ചരിത്രമുണ്ടോ ? ഈ യോഗ്യതയുംവെച്ച് ആർക്കെങ്കിലും ഒരു നല്ല ജോലി (നല്ല ഭാവി) ഉണ്ടായ ചരിത്രമുണ്ടോ ? ………………………. (നിങ്ങൾ പൂരിപ്പിക്കുവാൻ വേണ്ടി ഈ വരി ഞാൻ ഒഴിച്ചിടുകയാണ്) 2024 സെപ്റ്റംബർ മാസത്തിലേക്ക് കർത്താവ് നമുക്കു തരുന്ന വാഗ്ദത്തമായി ഇത് ഏറ്റെടുത്തുകൊൾക; സ്വർഗ്ഗത്തിലെ ദൈവം ചിലരുടെ ജീവിതത്തിൽ ചരിത്രങ്ങൾ മാറ്റി എഴുതുവാൻ പോകയാണ്


2 രാജാക്കന്മാർ 19:6 “..നീ കേട്ടിരിക്കുന്ന വാക്കുകൾ നിമിത്തം ഭയപ്പെടേണ്ട
       ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ നമ്മൾ കേൾക്കുന്ന ചില വാക്കുകൾ നമ്മെ വല്ലാതെ ഭയപ്പെടുത്തിക്കളയും. എത്ര മനോധൈര്യമുള്ളവൻ്റെയും ഹൃദയത്തെ തകർക്കുകയും ഭയപ്പെടുത്തുകയും ചെയ്യുവാൻ ചില വാക്കുകൾ മാത്രം മതി.
       ഒരിക്കൽ ദൈവജനത്തെ ആക്രമിക്കുവാൻ വന്ന അശ്ശൂർ രാജാവിൻ്റെ വാക്കുകൾക്കുമുമ്പിൽ ഭയപ്പെട്ടുനിന്ന ഹിസ്ക്കീയാരാജാവിനോടും ദൈവജനത്തോടുമായി സർവ്വശക്തനായ ദൈവം യെശയ്യാ പ്രവാചകനിൽക്കൂടി അരുളിച്ചെയ്ത വചനങ്ങളാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അവരെയെല്ലാം ഭയപ്പെടുത്തുവാൻ തക്കതായ എന്തു വാക്കുകളാണ് അശ്ശൂർ രാജാവ് പറഞ്ഞത് എന്ന്, 2 രാജാ. 18 അദ്ധ്യായത്തിൻ്റെ അവസാന വാക്യങ്ങളിൽ നമ്മൾ വായിക്കുന്നുണ്ട്.
‘എൻ്റെ കൈയ്യിൽ നിന്ന് നിങ്ങളെ രക്ഷിക്കുവാൻ നിങ്ങളുടെ ദൈവത്തിന് കഴിയില്ല എന്നും, ഹമാത്തിലെയും അർപ്പാദിലെയും, സെഫർവ്വയിലെയും, ഹേനയിലെയും, ഇവ്വയിലെയും ദേവന്മാർക്ക് കഴിയാത്തത് നിങ്ങളുടെ ദൈവത്തിന് കഴിയുമോ? എന്നുമുള്ള വാക്കുകൾ കേട്ടപ്പോഴാണ് അവർ ഭയപ്പെട്ടത്. അശ്ശൂർ രാജാവിൻ്റെ കയ്യിൽ നിന്നും ആരും അന്നുവരെ രക്ഷപ്പെട്ടതായുള്ള ചരിത്രമില്ല എന്നും, രക്ഷിക്കാൻ കെൽപ്പുള്ള ഒരു ദൈവവുമില്ല' എന്നുമാണ് ചരിത്ര വസ്തുതകൾ നിരത്തി അവർ ദൈവജനത്തെ ഭയപ്പെടുത്തിയത്.
      എന്നാൽ സ്വർഗ്ഗത്തിലെ ദൈവം ആ ചരിത്രം അങ്ങ് മാറ്റി എഴുതുവാൻ തീരുമാനിച്ചു. അത് എങ്ങനെ ആയിരുന്നു എന്ന് 32 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോൾ കാണാം.
“യഹോവ അശ്ശൂർരാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിൻ്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല. അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല. എൻ്റെ നിമിത്തവും എൻ്റെ ദാസനായ ദാവീദിൻ്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു. അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു...”
       അശ്ശൂർ രാജാവിൻ്റെ വെല്ലുവിളി സ്വർഗ്ഗംതന്നെ ഏറ്റെടുത്തു, ദൈവം ഒരു ദൂതനെവിട്ട് അശ്ശൂർ സൈന്യത്തെമുഴുവനും കൊന്നുകളയുക മാത്രമല്ല ചെയ്തത്. സൈന്യങ്ങളുടെ യഹോവയേക്കാൾ ശക്തിയുള്ളതായി കരുതി അശ്ശൂർ രാജാവ് സേവിച്ചുവന്ന നിസ്രോക്ക് ദേവൻ്റെ ക്ഷേത്രത്തിൽ അവൻ നമസ്കരിക്കുന്ന സമയത്തുതന്നെ, അവൻ്റെ മക്കൾതന്നെ (അദ്രമേലെക്കും ശരേസെരും) അവനെ വാൾകൊണ്ട് വെട്ടികൊന്നു.
    നിൻ്റെ ദൈവത്തിന് നിന്നെ രക്ഷിക്കാൻ കഴിയില്ല, നിൻ്റെ ദൈവത്തിന് ഒരു ശക്തിയുമില്ല, നിൻ്റെ ദൈവത്തേക്കാൾ മഹാനാണ് എൻ്റെ ദേവൻ..
ഇതുപോലെയുള്ള വെല്ലുവിളികൾ നടത്തി, ചില പൊളി വസ്തുതകളും പൊള്ള ചരിത്രങ്ങളും നിരത്തി ദൈവമക്കളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്ന അശ്ശൂർ രാജാവിനെപ്പോലെയുള്ള ചിലർ ഇന്നും നമുക്കു ചുറ്റുമുണ്ട്.
ഈ രോഗം ആർക്കെങ്കിലും മാറിയ ചരിത്രമുണ്ടോ ?
ഈ പ്രശ്നത്തിൽ നിന്നും ആരെങ്കിലും രക്ഷപ്പെട്ട ചരിത്രമുണ്ടോ ?
ഈ പരീക്ഷയിൽ നിന്നെപ്പോലുള്ള ആരെങ്കിലും ജയിച്ച ചരിത്രമുണ്ടോ ?
ഈ കടഭാരമത്രയും ഈ സമയംകൊണ്ട് (ഈ വരുമാനംകൊണ്ട്) കൊടുത്തു തീർത്ത ചരിത്രമുണ്ടോ ?
ഈ അവസ്ഥയിൽ ഒരു നല്ല വിവാഹം ആർക്കെങ്കിലും നടന്ന ചരിത്രമുണ്ടോ ?
ഈ യോഗ്യതയുംവെച്ച് ആർക്കെങ്കിലും ഒരു നല്ല ജോലി (നല്ല ഭാവി) ഉണ്ടായ ചരിത്രമുണ്ടോ ?
………………………. (നിങ്ങൾ പൂരിപ്പിക്കുവാൻ വേണ്ടി ഈ വരി ഞാൻ ഒഴിച്ചിടുകയാണ്)

       2024 സെപ്റ്റംബർ മാസത്തിലേക്ക് കർത്താവ് നമുക്കു തരുന്ന വാഗ്ദത്തമായി ഇത് ഏറ്റെടുത്തുകൊൾക. സ്വർഗ്ഗത്തിലെ ദൈവം ചിലരുടെ ജീവിതത്തിൽ ചരിത്രങ്ങൾ മാറ്റി എഴുതുവാൻ പോകയാണ്. അശ്ശൂർ രാജാവിനെപ്പോലെ ജീവിതത്തിൽ വെല്ലുവിളി ഉയർത്തിനിൽക്കുന്ന വിഷയങ്ങളുടെമേൽ കർത്താവിൻ്റെ പ്രവർത്തി വെളിപ്പെടും. അസാധ്യമെന്ന് ലോകം വിധി എഴുതിയിരിക്കുന്നവയെ സാധ്യമാക്കുവാൻ ശക്തിയുള്ളവൻ നമ്മോടുകൂടെ ഉണ്ട്. (2 ദിനവൃത്താന്തം 32:7 “ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർ രാജാവിനെയും അവനോടുകൂടെയുള്ള സകല പുരുഷന്മാരെയും ഭയപ്പെടരുത്; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ട്”).

*സമർപ്പണ പ്രാർത്ഥന*
പിതാവായ ദൈവമേ, അവിടുന്ന് അരുളിച്ചെയ്ത ഈ വാഗ്ദത്ത സന്ദേശം ഞാൻ ഏറ്റെടുക്കുന്നു. എൻ്റെ ജീവിതത്തിൽ (കുടുംബത്തിൽ) അശ്ശൂർ രാജാവിനെപ്പോലെ വെല്ലുവിളി ഉയർത്തി ഭയപ്പെടുത്തി നിൽക്കുന്ന സകല വിഷയങ്ങളുടെമേലും ദൈവപ്രവർത്തി വെളിപ്പെടേണ്ടതിനായി സമർപ്പിക്കുന്നു. യേശു രക്ഷകൻ്റെ നാമത്തിൽ പ്രാർത്ഥന കൈക്കൊള്ളേണമേ, *ആമേൻ*

പ്രാർത്ഥനയോടെ,
വചനമാരിയിൽനിന്നും
ഷൈജു Pr. (9424400654)


*ഈ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്യുക.*
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672.
വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക 9424400654.

വചനമാരി മാസിക വരിസംഖ്യ / വടക്കെ ഇൻഡ്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള സ്തോത്രക്കാഴ്ച
മുതലായവ അയക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ട് വിവരങ്ങൾ
GooglePay Number : 9424400654
ബാങ്ക് അക്കൗണ്ട്:
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*