ദോഷം വരുവാൻ കർത്താവ് അനുവദിക്കില്ല.

September-2024

ഉറ്റവരും പ്രിയരുമായിരുന്നവർ അവരെ വെറുക്കുകയും നിന്ദിക്കുകയും ചെയ്തു. ഏറ്റവും വിശ്വസിച്ചിരുന്നവർ അവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്തു. സ്വന്ത രക്തബന്ധങ്ങൾവരെ അവരെ കൊന്നുകളയുവാൻ ഗൂഢാലോചന നടത്തി. വിശ്വസിച്ചു കൂടെ നിർത്തിയവർ അവരുടെനേരെ കുതികാൽ ഉയർത്തി, കൂടെ അപ്പം തിന്നവരും, പ്രാണസ്നേഹിതരുംവരെ വൈരികളായി മാറി…. എന്നാൽ അവർക്ക് ദോഷം (വരുവാൻ) വരുത്തുവാൻ ദൈവം ആരെയും അനുവദിച്ചില്ല.


അപ്പൊ. പ്രവ. 28:5 *“അവനോ …., ദോഷം ഒന്നും പറ്റിയില്ല”*
          അപ്പൊ. പൌലൊസിൻ്റെ കയ്യിൽ ഒരു അണലിപറ്റിയതു കണ്ടപ്പോൾ അവൻ മരിച്ചുപോകുമെന്നാണ് ബർബരന്മാർ വിചാരിച്ചത്. എന്നാൽ തൻ്റെ ദാസന് ഒരു ദോഷവും പറ്റാതവണ്ണം കർത്താവ് കാത്തു. നമുക്കു ഒരു ദോഷവും പറ്റാതവണ്ണം നമ്മെ കാക്കുവാൻ കർത്താവ് ഇന്നും വിശ്വസ്തനാണ്. സ്തോത്രം !
അനേക ദൈവഭക്തന്മാരുടെ ജീവിതത്തിൽ ദോഷം വരുത്തുവാൻ പലരും വളരെ ശ്രമങ്ങൾ നടത്തി എങ്കിലും സ്വർഗ്ഗത്തിലെ ദൈവം അത് അനുവദിച്ചില്ല എന്ന് വേദപുസ്തക ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
*ഭക്തനായ ദാവീദ് പറയുന്നത്*
“ഞാൻ വിശ്വസിച്ചവനും എൻ്റെ അപ്പം തിന്നവനുമായ എൻ്റെ പ്രാണസ്നേഹിതൻ പോലും എൻ്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” (സങ്കീ. 41:9)
“എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എൻ്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ .. എൻ്റെ പ്രാണസ്നേഹിതനുമായിരുന്നു” (സങ്കീ. 55:12,13)
*ഭക്തനായ ഇയ്യോബ് പറയുന്നത്*
എൻ്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു (ഇയ്യോബ് 19:19)
*ഭക്തനായ യോസേഫ് പറയുന്നത്* 
നിങ്ങൾ എൻ്റെ നേരെ ദോഷം വിചാരിച്ചു;.. (ഉല്പ. 50:20). (അവർ അവനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തു വരുംമുമ്പേ അവനു വിരോധമായി ദുരാലോചന ചെയ്തു: ഉല്പ. 37:18)
              ഉറ്റവരും പ്രിയരുമായിരുന്നവർ അവരെ വെറുക്കുകയും നിന്ദിക്കുകയും ചെയ്തു. ഏറ്റവും വിശ്വസിച്ചിരുന്നവർ അവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്തു. സ്വന്ത രക്തബന്ധങ്ങൾവരെ അവരെ കൊന്നുകളയുവാൻ ഗൂഢാലോചന നടത്തി. വിശ്വസിച്ചു കൂടെ നിർത്തിയവർ അവരുടെനേരെ കുതികാൽ ഉയർത്തി, കൂടെ അപ്പം തിന്നവരും, പ്രാണസ്നേഹിതരുംവരെ വൈരികളായി മാറി….
എന്നാൽ അവർക്ക് ദോഷം (വരുവാൻ) വരുത്തുവാൻ ദൈവം ആരെയും അനുവദിച്ചില്ല.
ആരെല്ലാം എന്തെല്ലാം ചെയ്താലും ഇന്നു നമുക്ക് ഒരു ദോഷം വരുവാൻ (ദോഷം വരുത്തുവാൻ) കർത്താവ് അനുവദിക്കില്ല. സ്തോത്രം !
വിശ്വാസത്തോടെ ഈ വചനങ്ങൾക്ക് *ആമേൻ* പറയാം.
നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്
ഭോപ്പാലിലെ വചനമാരിയിൽ നിന്നും
ഷൈജു. Pr. (9424400654)
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*