ഒക്ടോബർമാസ അനുഗ്രഹസന്ദേശം

October-2024

ഭൂമിയിൽ നിറഞ്ഞ വെള്ളം ഒരു കൂട്ടർക്ക് മരണകാരണമായപ്പോൾ, മറ്റൊരു കൂട്ടർക്ക് അത് രക്ഷാകാരണമായിത്തീർന്നു. അതായത്, *നോഹയുടെ പെട്ടകത്തെ ഉയർത്തിയ വെള്ളം ആ പെട്ടകത്തിന് പുറത്തുള്ളവരെ മുക്കിക്കൊന്നു*            ഇത് ഒരു മർമ്മമാണ്. ദൈവത്തെ അനുസരിക്കാത്ത ഏതു മനുഷ്യർക്കും നാശകാരണമാകുന്ന വിഷയം, കർത്താവിനെ സ്നേഹിക്കുന്ന ദൈവപൈതലിന് നന്മയ്ക്ക് കാരണമായിത്തീരും


        റോമർ 8:28 “..ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് തന്നേ, *സകലവും നന്മെക്കായി* കൂടി വ്യാപരിക്കുന്നു…”
         ഒരിക്കൽ യഹോവയായ ദൈവം ഭൂമിയെ നശിപ്പിക്കേണ്ടതിനുവേണ്ടി ഒരു വലിയ ജലപ്രളയം വരുത്തി. അങ്ങനെ ദിനരാത്രങ്ങൾ ഭൂമിയിൽ മഹാമാരി പെയ്തപ്പോൾ ഉയർന്ന മലകളൊക്കെയും വെള്ളംകൊണ്ട് മൂടി, ജീവനുള്ളതൊക്കെയും ആ വെള്ളത്തിൽ മുങ്ങിചത്തുപോയി (ഉല്പ. 7:22). എന്നാൽ ദൈവകല്പന അനുസരിച്ച് പെട്ടകം പണിത് അതിൽ കയറിയ നോഹയും കുടുംബവും, ആ പെട്ടകത്തിൽ അവർ കയറ്റിയ ജീവനുള്ളതൊക്കെയും ആ പ്രളയത്തിൽ മരിക്കാതെ രക്ഷപെട്ടു.
        ഭൂമിയിൽ നിറഞ്ഞ വെള്ളം ഒരു കൂട്ടർക്ക് മരണകാരണമായപ്പോൾ, മറ്റൊരു കൂട്ടർക്ക് അത് രക്ഷാകാരണമായിത്തീർന്നു. അതായത്, *നോഹയുടെ പെട്ടകത്തെ ഉയർത്തിയ വെള്ളം ആ പെട്ടകത്തിന് പുറത്തുള്ളവരെ മുക്കിക്കൊന്നു*
           ഇത് ഒരു മർമ്മമാണ്. ദൈവത്തെ അനുസരിക്കാത്ത *ഏതു മനുഷ്യർക്കും നാശകാരണമാകുന്ന വിഷയം, കർത്താവിനെ സ്നേഹിക്കുന്ന ദൈവപൈതലിന് നന്മയ്ക്ക് കാരണമായിത്തീരും*. അനേകരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള സാക്ഷ്യങ്ങൾ ഇതിനു തെളിവായി ഉണ്ട്.
ചില നിയമങ്ങൾ മറ്റുള്ളവർക്ക് ദോഷകാരണമായപ്പോൾ പ്രാർത്ഥിക്കുന്ന ദൈവപൈതലിന് അത് അനുഗ്രഹകാരണമായിത്തീർന്നു.

ചില രോഗങ്ങൾ മറ്റുള്ളവർക്ക് മരണകാരണമാകുമ്പോൾ പ്രാർത്ഥിക്കുന്ന ദൈവപൈതലിന് അത് കർത്താവിൻ്റെ നാമമഹത്വത്തിന് കാരണമായിത്തീരുന്നു.

ചില പരാജയങ്ങൾ മറ്റുള്ളവരുടെ സമ്പൂർണ്ണ പതനത്തിന് കാരണമാകുമ്പോൾ പ്രാർത്ഥിക്കുന്ന ദൈവപൈതലിന് അത് പുതിയ വാതിലുകൾ തുറക്കുന്നതിന് കാരണമായിത്തീരുന്നു.

ചില വിഷയങ്ങൾ മറ്റുള്ളവർക്ക് ലജ്ജാകാരണമായിത്തീരുമ്പോൾ പ്രാർത്ഥിക്കുന്ന ദൈവപൈതലിന് അത് മാനത്തിനും കീർത്തിക്കും കാരണമായിത്തീരും

ചില താമസങ്ങൾ (വൈകലുകൾ) മറ്റുള്ളവർക്ക് നിരാശയ്ക്ക് കാരണമാകുമ്പോൾ പ്രാർത്ഥിക്കുന്ന ദൈവപൈതലിന് അത് ശ്രേഷ്ഠമായതും ഉത്തമമായതും പ്രാപിക്കുവാൻ കാരണമാകുന്നു.
…………
    അതുകൊണ്ട് മറ്റുള്ളവർക്ക് എന്തു സംഭവിച്ചു എന്നതിൻ്റെ അടിസ്ഥാനത്തിലല്ല ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ കാര്യങ്ങൾ നടക്കുന്നത്. നമുക്കുവേണ്ടി സകലവും നന്മെക്കായി മാറ്റുവാൻ പ്രാപ്തനായ, വിശ്വസ്തനായ കർത്താവ് നമ്മുടെ കൂടെ ഉണ്ട്. സ്തോത്രം !. 2024 ഒക്ടോബർ മാസാരംഭത്തിൽ ദൈവാത്മാവ് നൽകുന്ന ഈ വാഗ്ദത്തം ഏറ്റെടുത്തുകൊൾക.

*സമർപ്പണ പ്രാർത്ഥന*
       പിതാവായ ദൈവമേ, അവിടുന്ന് അരുളിച്ചെയ്ത ഈ വാഗ്ദത്ത സന്ദേശം ഞാൻ ഏറ്റെടുക്കുന്നു. കർത്താവിൻ്റെ വിശ്വസ്തതയ്ക്കും അളവില്ലാത്ത സ്നേഹത്തിനുമായി സ്തോത്രം ചെയ്യുന്നു. എൻ്റെ ജീവിതത്തിൽ (കുടുംബത്തിൽ) സകലവും നന്മെക്കായി കൂടി വ്യാപരിക്കുവാൻ പോകുന്നതിനായി നന്ദി പറയുന്നു. എന്റെ സകല വിഷയങ്ങളുടെമേലും ദൈവപ്രവർത്തി വെളിപ്പെടേണ്ടതിനായി സമർപ്പിക്കുന്നു. യേശു രക്ഷകൻ്റെ നാമത്തിൽ പ്രാർത്ഥന കൈക്കൊള്ളേണമേ, *ആമേൻ*

പ്രാർത്ഥനയോടെ,
വചനമാരിയിൽനിന്നും
ഷൈജു Pr. (9424400654)

ഈ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്യുക.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672. വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക 9424400654.


വചനമാരി മാസിക വരിസംഖ്യ / വടക്കെ ഇൻഡ്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള സ്തോത്രക്കാഴ്ച
മുതലായവ അയക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ട് വിവരങ്ങൾ

GooglePay Number : 9424400654

ബാങ്ക് അക്കൗണ്ട്:
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*