വചനമാരി Daily മന്ന

October-2024

ഓബദ്യാവിനെക്കുറിച്ച് വചനത്തിൽ എഴുതിയിരിക്കുന്നത് അവൻ യഹോവയിങ്കൽ മഹാഭക്തനായിരുന്നു എന്നാണ്. ഓബദ്യാവ് ഒരിക്കൽ ദൈവത്തിൻ്റെ നൂറുപ്രവാചകന്മാരെ ഈസേബെലിൻ്റെ കയ്യിൽനിന്ന് രക്ഷിക്കുക ഉണ്ടായി. അവരെ ഗുഹകളിൽ താമസിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് സംരക്ഷിച്ചു. ദൈവത്തിൻ്റെ പ്രവാചകനായ ഏലീയാവ്, ആഹാബിൻ്റെ അടുക്കൽ ചെല്ലുവാൻ തീരുമാനിച്ചപ്പോൾ ഓബദ്യാവിനെയാണ് ഒരു മധ്യസ്ഥനായി തിരഞ്ഞെടുത്തത് എന്നു കാണുവാൻ കഴിയും


    1 കൊരി. 4:2 “ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ”
      ദൈവഭവനത്തിലെ അഥവാ ദൈവസഭയിലെ ഗൃഹവിചാരകന്മാരായാണ് ദൈവം നമ്മെ ഓരോരുത്തരെയും ആക്കിയിരിക്കുന്നത്. അവരിൽ കാണേണ്ട ഏറ്റവും വലിയ യോഗ്യത അവർ വിശ്വസ്തരായിരിക്കണം എന്നാണ്. അതുകൊണ്ടാണ് ഒരിക്കൽ കർത്താവ് ഇപ്രകാരം ചോദിച്ചത്; “തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനൻ തൻ്റെ വേലക്കാരുടെ മേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ?” (ലൂക്കൊ. 12:42)
    വേദപുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന രണ്ടു ഗൃഹവിചാരകന്മാരെ പഴയനിയമത്തിൽ നമുക്കു കാണുവാൻ സാധിക്കും. ഒരാൾ വിശ്വസ്തനും മറ്റെയാൾ അവിശ്വസ്തനുമായിരുന്നു. അവരുടെ പ്രവർത്തിക്കു തക്കവണ്ണം അവർക്ക് പ്രതിഫലം ലഭിച്ചു.
*1) ആഹാബിൻ്റെ ഗൃഹവിചാരകനായിരുന്ന ഓബദ്യാവ്*. 1 രാജാ. 18:3
    ഓബദ്യാവിനെക്കുറിച്ച് വചനത്തിൽ എഴുതിയിരിക്കുന്നത് അവൻ യഹോവയിങ്കൽ മഹാഭക്തനായിരുന്നു എന്നാണ്. ഓബദ്യാവ് ഒരിക്കൽ ദൈവത്തിൻ്റെ നൂറുപ്രവാചകന്മാരെ ഈസേബെലിൻ്റെ കയ്യിൽനിന്ന് രക്ഷിക്കുക ഉണ്ടായി. അവരെ ഗുഹകളിൽ താമസിപ്പിച്ച് അപ്പവും വെള്ളവും കൊടുത്ത് സംരക്ഷിച്ചു.
ദൈവത്തിൻ്റെ പ്രവാചകനായ ഏലീയാവ്, ആഹാബിൻ്റെ അടുക്കൽ ചെല്ലുവാൻ തീരുമാനിച്ചപ്പോൾ ഓബദ്യാവിനെയാണ് ഒരു മധ്യസ്ഥനായി തിരഞ്ഞെടുത്തത് എന്നു കാണുവാൻ കഴിയും. തുടർന്ന് കർമ്മേൽ പർവ്വതത്തിൽ സത്യാരാധന വെളിപ്പെടുന്നതും ഈസേബെലിൻ്റെ കള്ളപ്രവാചകന്മാരെയും ബാലിൻ്റെ പ്രവാചകന്മാരെയും എല്ലാം കൊന്നുകളയുന്നതും എല്ലാം വേദപുസ്തക ചരിത്രമാണല്ലോ. ഓബദ്യാവ് എന്ന വിശ്വസ്തനും ദൈഭക്തനുമായ ഗൃഹവിചാരകനെയും ആ ചരിത്രത്തിൻ്റെ ഭാഗമാക്കുവാൻ ദൈവത്തിനു കൃപതോന്നി.
*2) ശെബ്ന എന്ന അവിശ്വസ്തനായ ഗൃഹവിചാരകൻ*. യെശ. 22:15
     ശെബ്ന ഒരു ധൂർത്തനും അവിശ്വസ്തനുമായ ഗൃഹവിചാരകനായിരുന്നു എന്നാണ് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ദൈവം അവനെ ആ സ്ഥാനത്തു നിന്ന് നീക്കിക്കളഞ്ഞ് ഹിൽക്കിയാവിൻ്റെ മകനായ എല്യാക്കീമിന് അവൻ്റെ സ്ഥാനം നൽകും എന്നാണ് യെശയ്യാവ് പ്രവാചകനിൽക്കൂടെ അറിയിക്കുന്നത്. (“അവനെ ഞാൻ നിൻ്റെ അങ്കി ധരിപ്പിക്കും; നിൻ്റെ കച്ചകൊണ്ട് അവനെ കെട്ടും; നിൻ്റെ അധികാരം ഞാൻ അവൻ്റെ കയ്യിൽ ഏൽപ്പിക്കും..” 22:21).
   എഫെ. 2:19 തിരുവചനം പറയുന്നത് നമ്മൾ ദൈവത്തിൻ്റെ ഗൃഹവിചാരകന്മാരാണ് എന്നാണ്. 1 പത്രൊ. 4:10 ൽ വായിക്കുന്നത് നമ്മൾ ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരാണ് എന്നാണ്. 1 കൊരി 4:1 ൽ വായിക്കുന്നത് നമ്മൾ ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരാണ് എന്നാണ്.
     ആകയാൽ പ്രിയരേ, ദൈവ ഭവനത്തിലെ വിശ്വസ്തരായ ഗൃഹവിചാരകന്മാരാണോ നമ്മൾ എന്ന് ആത്മാർത്ഥമായി ഇന്ന് പരിശോധിക്കാം. കുറവുകൾ ഉണ്ടെങ്കിൽ ഏറ്റുപറഞ്ഞ് സമർപ്പിക്കാം.
ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്,
വചനമാരി ടീം.
ഭോപ്പാൽ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672
Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*