ചില താല്പര്യങ്ങൾ

November-2024

വിശുദ്ധ വേദപുസ്തകം പരിശോധിക്കുമ്പോൾ ജീവിതത്തിൽ നല്ല താല്പര്യങ്ങൾ വെച്ചുപുലർത്തിയവരെയും സ്വാർത്ഥ താല്പര്യങ്ങൾ വെച്ചുപുലർത്തിയവരുമായ ധാരാളം വ്യക്തികളെ നമുക്കു കാണുവാൻ കഴിയും. ഈ സങ്കീർത്തനത്തിൻ്റെ രചയിതാവായ ദാവീദ് രാജാവിൻ്റെ താല്പര്യത്തെക്കുറിച്ച് അവൻ്റെ മകനായ ശലോമോൻ രാജാവ് പറഞ്ഞിരിക്കുന്ന ഒരു സാക്ഷ്യം ഇപ്രകാരമാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2 ദിനവൃ. 6:7,8 “യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എൻ്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എൻ്റെ അപ്പനായ ദാവീദിനോടു: എൻ്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;”


      സങ്കീ. 20:4 “നിൻ്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിൻ്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ”
       എല്ലാവരുടെയും ജീവിതത്തിൽ ചില ആഗ്രഹങ്ങളും താല്പര്യങ്ങളുമൊക്കെയും ഉണ്ടാകും. അതിൽ നല്ല താല്പര്യങ്ങളും കെട്ട താല്പര്യങ്ങളും ഉണ്ട്. വിശുദ്ധ വേദപുസ്തകം പരിശോധിക്കുമ്പോൾ ജീവിതത്തിൽ നല്ല താല്പര്യങ്ങൾ വെച്ചുപുലർത്തിയവരെയും സ്വാർത്ഥ താല്പര്യങ്ങൾ വെച്ചുപുലർത്തിയവരുമായ ധാരാളം വ്യക്തികളെ നമുക്കു കാണുവാൻ കഴിയും. ഈ സങ്കീർത്തനത്തിൻ്റെ രചയിതാവായ ദാവീദ് രാജാവിൻ്റെ താല്പര്യത്തെക്കുറിച്ച് അവൻ്റെ മകനായ ശലോമോൻ രാജാവ് പറഞ്ഞിരിക്കുന്ന ഒരു സാക്ഷ്യം ഇപ്രകാരമാണ് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2 ദിനവൃ. 6:7,8 “യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എൻ്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എൻ്റെ അപ്പനായ ദാവീദിനോടു: എൻ്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;”
        ദൈവത്തിൻ്റെ ആലയത്തെ സംബന്ധിച്ചുള്ള താല്പര്യമായിരുന്നു ദാവീദിന് ഉണ്ടായിരുന്നത്. അവൻ്റെ മകൻ ആ നല്ല താല്പര്യം കണ്ടാണ് വളർന്നത്. അതുകൊണ്ടാണ് തൻ്റെ അപ്പൻ്റെ താല്പര്യമെന്തായിരുന്നു എന്ന് പിന്നീട് അഭിമാനത്തോടെ പറയുവാൻ ആ മകനു കഴിഞ്ഞത്.
       മറ്റൊരു കൂട്ടം ആളുകളുടെ ഹൃദയത്തിലുദിച്ച ഒരു താല്പര്യത്തെക്കുറിച്ച് അപ്പൊ. പ്രവ. 27:42,43 വാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് “തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു. ശതാധിപനോ പൌലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു,” (ഇക്കൂട്ടർക്ക് ആളുകളെ കൊല്ലണമെന്ന താല്പര്യമായിരുന്നു ഉണ്ടായിരുന്നത്.)
      വേറെ ഒരു കൂട്ടം ആളുകളുടെ ജീവിത താല്പര്യത്തെക്കുറിച്ച് യെശ. 10:7 വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് “..നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവൻ്റെ താല്പര്യം” (എല്ലാം നശിപ്പിക്കാനുള്ള താല്പര്യമാണ് ഇക്കൂട്ടർക്ക്)
     ഇതുപോലെ കെട്ട താല്പര്യങ്ങൾ മനസ്സിൽ കരുതി നടക്കുന്നവരെയും, നല്ല താല്പര്യങ്ങൾ ഹൃദയത്തിൽ കൊണ്ടു നടന്നവരെയും വേദപുസ്തകത്തിൽ നമുക്കു കാണുവാൻ സാധിക്കും. ഒന്നുരണ്ടു ഉദാഹരണങ്ങൾ കൂടെ ഞാൻ ഓർമ്മിപ്പിക്കാം.

1) ജീവിതത്തിൽ സൽഗുണങ്ങൾ കാത്തു സൂക്ഷിക്കാനുള്ള താല്പര്യം. 2 തെസ്സ. 1:12 “..സൽഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിൻ്റെ പ്രവൃത്തിയും ശക്തിയോടെ പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു.”

2) നന്മ ചെയ്വാനുള്ള താല്പര്യം. റോമർ 7:18 “..നന്മ ചെയ്വാനുള്ള താല്പര്യം എനിക്കുണ്ടു;..”

3) രാവും പകലും ദൈവത്തോട് പ്രാർത്ഥിക്കുവാനുള്ള താല്പര്യം. 1 തെസ്സ. 3:10 “..ഞങ്ങൾ രാവും പകലും വളരെ താല്പര്യത്തോടെ പ്രാർത്ഥിച്ചുപോരുന്നു”

4) ദൈവവേലയെ സഹായിപ്പാനുള്ള താല്പര്യം. 2 കൊരി. 8:3 “വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു”

5) അശരണർക്കുവേണ്ടിയും ആവശ്യഭാരത്തോടിരിക്കുന്നവർക്കു വേണ്ടിയും കർത്താവിൻ്റെ സന്നിധിയിൽ ഇടുവിൽ നിൽക്കുവാനുള്ള താല്പര്യം. ലൂക്കൊ. 7:4 “അവർ യേശുവിൻ്റെ അടുക്കൽ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;”

6) മറ്റുള്ളവരെ സഹായിക്കാനുള്ള താല്പര്യം. യെശ. 58:10 “വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിൻ്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിൻ്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.”

7) ജീവിതത്തിൽ പരീക്ഷകൾ നേരിടുമ്പോൾ ദൈവമുഖത്തേക്കു മാത്രം നോക്കുവാനുള്ള താല്പര്യം. 2 ദിനവൃ. 20:3 “..യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ടു..”

8) ദൈവത്തെ ഭയപ്പെടുവാനുള്ള താല്പര്യം. നെഹ. 1:11 “നിൻ്റെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന..”

9) ദൈവത്തോട് ഉടമ്പടി ചെയ്യാനുള്ള താല്പര്യം. 2 ദിനവൃ. 29:10 “യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്വാൻ എനിക്കു താല്പര്യം ഉണ്ടു.”

        ഇതുപോലുള്ള നല്ല താല്പര്യങ്ങളായിരിക്കണം ഒരു ദൈവഭക്തൻ്റെ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടത്. ഇന്ന് നമ്മുടെ ഹൃദയത്തിൻ്റെ താല്പര്യങ്ങൾ എന്തെല്ലാമാണ് എന്ന് ആത്മാർത്ഥമായി ഒന്ന് പരിശോധിക്കാൻ കഴിയുമോ ? തൻ്റെ പിതാവിൻ്റെ താല്പര്യം എന്തായിരുന്നു എന്ന് ശലോമോൻ രാജാവ് അഭിമാനത്തോടെ പറഞ്ഞതുപോലെ നാളെ നമ്മുടെ തലമുറയും നമ്മെക്കുറിച്ച് പറയുവാൻ ഇടയാകുമോ ?..

ഈ ജീവിതത്തിൽ നന്മയുടെ അടയാളങ്ങൾ മാത്രം ശേഷിപ്പിക്കുവാൻ ദൈവം നമുക്കു കൃപതരേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്,

*ഷൈജു പാസ്റ്റർ* (9424400654)
വചനമാരി, ഭോപ്പാൽ


ഈ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്യുക.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672.
വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*