കൂടെ ഉണ്ട്

December-2024

*4) കർത്താവ് നമുക്കു ചുറ്റുമുണ്ട്.* ചുറ്റുമുണ്ട് എന്നതിൻ്റെ അർത്ഥം സംരക്ഷണമാണ്. നമുക്കു ചുറ്റും ശത്രുക്കൾ നിറയുമ്പോൾ, പോരാട്ടങ്ങൾ ചുറ്റിൽ നിന്നും വരുമ്പോൾ, കർത്താവ് നമ്മുടെ കൂടെയിരിക്കുന്നത് എപ്രകാരമാണ് എന്ന് സെഖര്യാവ് പ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്, ‘എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും;..’ (സെഖ. 2:5)


    മത്തായി 28:20 “..ഞാനോ ലോകാവസാനത്തോളം എല്ലാനാളും *നിങ്ങളോടുകൂടെ ഉണ്ട്* ..”
       സ്വർഗ്ഗാരോഹണത്തിനു മുമ്പ് മലെയിൽവെച്ച് നമ്മുടെ കർത്താവ് അവസാനമായി അരുളിച്ചെയ്ത വചനമാണ് ഇത്. കർത്താവിൻ്റെ സാന്നിദ്ധ്യം എപ്പോഴും നമ്മുടെ *കൂടെ ഉണ്ട്* എന്ന ബോധ്യമാണ് ഏതു പ്രതിസന്ധികളെയും നേരിടുവാൻ നമുക്കു ധൈര്യം പകരുന്നത്. ഒരു ദൈവപൈതലിൻ്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ഏഴു വിധത്തിൽ കർത്താവിൻ്റെ സാന്നിദ്ധ്യം അനുഭവിച്ചറിയുവാൻ കഴിയുമെന്ന് വേദപുസ്തകം പരിശോധിക്കുമ്പോൾ കാണുവാൻ സാധിക്കും
*1) കർത്താവ് നമ്മുടെ ഒപ്പമുണ്ട്.*
അതുകൊണ്ടാണ് ഭക്തനായ ദാവീദ് ഇപ്രകാരം പാടിയത്, ‘കൂരിരുൾ താഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ;..’ (സങ്കീ. 23:4)
*2) കർത്താവ് നമ്മുടെ പിമ്പിലുണ്ട്.*
    ഈ മർമ്മം വെളിപ്പെട്ടു കിട്ടിയപ്പോൾ ഭക്തനായ പൌലൊസ് അപ്പൊ. ഇപ്രകാരം രേഖപ്പെടുത്തി, ‘ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു’ (1 കൊരി 10:4)
*3) കർത്താവ് നമ്മുടെ മുമ്പിലുണ്ട്.*
     മുമ്പിലുള്ള തടസ്സങ്ങളെ മാറ്റുവാനും, അടയപ്പെട്ടുകിടക്കുന്ന ഇരിമ്പു വാതിലുകളെ തുറക്കുവാനും, മുമ്പിലുള്ള അന്ധകാര സമമായ അനുഭവങ്ങളെ പ്രകാശമാക്കുവാനും മാത്രമല്ല, മറവിടങ്ങളിലെ ഗുപ്തനിധികളെ തരുവാനും വേണ്ടിയാണ് കർത്താവ് നമുക്കു മുമ്പിലുള്ളത്. യെശയ്യാ പ്രവാചകനിൽക്കൂടെ ദൈവം അതു വെളിപ്പെടുത്തി, ‘ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും. നിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിൻ്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും’ (യെശ. 45:2,3)
*4) കർത്താവ് നമുക്കു ചുറ്റുമുണ്ട്.*
ചുറ്റുമുണ്ട് എന്നതിൻ്റെ അർത്ഥം സംരക്ഷണമാണ്. നമുക്കു ചുറ്റും ശത്രുക്കൾ നിറയുമ്പോൾ, പോരാട്ടങ്ങൾ ചുറ്റിൽ നിന്നും വരുമ്പോൾ, കർത്താവ് നമ്മുടെ കൂടെയിരിക്കുന്നത് എപ്രകാരമാണ് എന്ന് സെഖര്യാവ് പ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്, ‘എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും;..’ (സെഖ. 2:5)
*5) കർത്താവ് നമ്മുടെ മുകളിലുണ്ട്.*
ഈ മർമ്മം തിരിച്ചറിഞ്ഞ അപ്പൊ. പത്രൊസ് ഇപ്രകാരം രേഖപ്പെടുത്തി. ‘അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിൻ്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ’ (1 പത്രൊ. 5:6)
*6) കർത്താവ് നമുക്കു കീഴെയുണ്ട്.*
    അതുകൊണ്ടാണ് ഭക്തനായ മോശെ ദൈവജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്, ‘പുരാതനനായ ദൈവം നിൻ്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിൻ്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.’ (ആവർ. 33:27)
*7) കർത്താവ് നമ്മുടെ ഉള്ളിലുണ്ട്.*
     ‘അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിൻ്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.’ (കൊലൊ. 1:27). (റോമർ 8:10 “ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ..”). കർത്താവ് നമ്മുടെ ഉള്ളിലുള്ളതുകൊണ്ടാണ് നിത്യജീവൻ്റെ ഉറപ്പ് നമുക്കു ലഭിക്കുന്നത്.
പ്രിയരേ, സ്വർഗ്ഗാരോഹണ സമയത്ത് നമ്മുടെ കർത്താവ് എല്ലാനാളും നമ്മുടെ കൂടെ ഉണ്ടാകുമെന്ന് അരുളിച്ചെയ്ത വാക്കുകളിൽ അടങ്ങിയിരുന്ന മർമ്മം എത്ര ആഴമേറിയതാണ് എന്ന് ഈ വചനങ്ങളിൽക്കൂടെ വ്യക്തമാകുകയാണ്. ഇത്രയേറെ നമ്മെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന നമ്മുടെ കർത്താവിന് നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതി സ്തോത്രങ്ങൾ അർപ്പിക്കാം.
ഇന്നത്തെ എൻ്റെ ഉപവാസപ്രാർത്ഥനയിൽ നിങ്ങളെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുന്നു.
ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു പാസ്റ്റർ (9424400654)
വചനമാരി, ഭോപ്പാൽ
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672.
വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക.
വചനമാരി മാസിക വരിസംഖ്യ / വടക്കെ ഇൻഡ്യയിലെ സുവിശേഷ പ്രവർത്തനങ്ങൾക്കുള്ള സ്തോത്രക്കാഴ്ച
മുതലായവ അയക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ട് വിവരങ്ങൾ
GooglePay Number : 9424400654
ബാങ്ക് അക്കൗണ്ട്:
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*