ദൈവമേ, ഞാൻ എന്തു ചെയ്യും ?

December-2024

നമ്മുടെ കയ്യിൽ ഒതുങ്ങാത്ത ഒരു വിഷയം ജീവിതത്തിൽ വരുമ്പോൾ, അതു മനുഷ്യരുടെ മുമ്പിൽ കൊണ്ടുചെല്ലാതെ, ദൈവസന്നിധിയിൽ സമർപ്പിച്ച്, നുറുങ്ങിയ ഹൃദയവുമായി, ‘കർത്താവേ, ഞാൻ എന്തു ചെയ്യും ?’ എന്ന് ചോദിക്കുമെങ്കിൽ, സ്വർഗ്ഗം ആ വിഷയത്തിൽ ഇടപെടും. ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും


ദൈവമേ , എന്തു ചെയ്യും ?* (2 ദിനവൃ. 20:12)

ജീവിതത്തിൽ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, മുമ്പിൽ ഒരു മാർഗ്ഗവും കാണാതിരിക്കുമ്പോൾ,.. ഏതു മനുഷ്യനും അവസാനം ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. ഈ തിരുവചനഭാഗത്തും നമ്മൾ അതുതന്നെയാണ് കാണുന്നത്. യെഹൂദാരാജാവായ യെഹോശാഫാത്തിനെതിരെ ഒരു വലിയ സൈന്യം ആക്രമിക്കുവാൻ വന്നപ്പോൾ, തൻ്റെ സൈന്യബലംകൊണ്ട് അവരെ ചെറുക്കുവാൻ കഴിയില്ലെന്നു കണ്ടപ്പോൾ അവൻ സർവ്വശക്തനായ ദൈവത്തിൻ്റെ സന്നിധിയിൽ വന്ന് തൻ്റെ അവസ്ഥ പറഞ്ഞു. താൻ *എന്തു ചെയ്യേണ്ടു ?* എന്നു ചോദിച്ചു.
നമ്മുടെ കയ്യിൽ ഒതുങ്ങാത്ത ഒരു വിഷയം ജീവിതത്തിൽ വരുമ്പോൾ, അതു മനുഷ്യരുടെ മുമ്പിൽ കൊണ്ടുചെല്ലാതെ, ദൈവസന്നിധിയിൽ സമർപ്പിച്ച്, നുറുങ്ങിയ ഹൃദയവുമായി, ‘കർത്താവേ, ഞാൻ എന്തു ചെയ്യും ?’ എന്ന് ചോദിക്കുമെങ്കിൽ, സ്വർഗ്ഗം ആ വിഷയത്തിൽ ഇടപെടും. ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും.
യെഹോശാഫാത്തിൻ്റെ കാര്യത്തിലും നമ്മൾ അതുതന്നെയാണ് കാണുന്നത്. ദൈവം ഇടപെട്ട് ശത്രുക്കുടെമേൽ അവന് ജയം നൽകി. (വാക്യം 30 “ഇങ്ങനെ അവൻ്റെ ദൈവം ചുറ്റും വിശ്രാമം നല്കിയതുകൊണ്ട് യെഹോശാഫാത്തിൻ്റെ രാജ്യം സ്വസ്ഥമായിരുന്നു”)
ജീവിതത്തിൽ ഇതുപോലെ ഒരു പ്രതിസന്ധി നേരിട്ട മറ്റൊരു രാജാവിനെക്കുറിച്ചും ദിനവൃത്താന്തങ്ങളുടെ പുസ്തകത്തിൽ പരിശുദ്ധാത്മാവ് ഖേപ്പെടുത്തിയിട്ടുണ്ട്. ഫെലിസ്ത്യർ ശൌലിനെതിരെ വന്നപ്പോൾ, ‘ദൈവമേ ഞാൻ എന്തു ചെയ്യേണ്ടു’ എന്നു പറഞ്ഞുകൊണ്ട് അവൻ ദൈവസന്നിധിയിൽ അഭയം പ്രാപിക്കാതെ, അവൻ വെളിച്ചപ്പാടത്തിയുടെ അടുക്കൽചെന്ന് അരുളപ്പാട് ചോദിക്കകൊണ്ട് മരിക്കേണ്ടി വന്നു. (1 ദിനവൃ. 10:13).
രണ്ടു രാജാക്കന്മാർ അവരുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളിൽ സ്വീകരിച്ച രണ്ടു വ്യത്യസ്ത മാർഗ്ഗങ്ങളാണ് ഇൗ തിരുവചന ഭാഗങ്ങളിൽ നമ്മൾ കാണുന്നത്. ഒരാൾ ദൈവത്തിൻ്റെ സന്നിധിയിൽ വിഷയം കൊണ്ടുവന്നപ്പോൾ, മറ്റൊരാൾ വിഷയവുമായി വെളിച്ചപ്പാടത്തിയുടെ അടുക്കലേക്കു പോയി. ദൈവസന്നിധിയിൽ സമർപ്പിച്ചതിന് ദൈവം പരിഹാരം വരുത്തി. മനുഷ്യൻ്റെ മുമ്പിൽ പോയവന് മരണ ശിക്ഷ ഏൽക്കേണ്ടി വന്നു.
പ്രിയരേ, ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകരുത്. മനുഷ്യരുടെ അടുക്കൽ വിഷയപരിഹാരത്തിന് മാർഗ്ഗങ്ങൾ തേടി അലയാതെ. *‘കർത്താവേ, ഞാൻ എന്തു ചെയ്യേണ്ടു’* എന്നു ചോദിച്ചുകൊണ്ട് യേശുവിൻ്റെ അരികൽ വരിക. നാഥൻ വിഷയത്തിൽ ഇടപെടും പരിഹാരം വരുത്തും.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,

വചനമാരിയിൽ നിന്ന്
ഷൈജു പാസ്റ്റർ (ഭോപ്പാൽ)
(മൊ. 9424400654, 7898211849)

വചനമാരി പ്രാർത്ഥനാ മുറിയിലേക്ക് വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

വിലകൊടുത്തവർ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ