ദൈവമേ, ഞാൻ എന്തു ചെയ്യും ?

December-2024

നമ്മുടെ കയ്യിൽ ഒതുങ്ങാത്ത ഒരു വിഷയം ജീവിതത്തിൽ വരുമ്പോൾ, അതു മനുഷ്യരുടെ മുമ്പിൽ കൊണ്ടുചെല്ലാതെ, ദൈവസന്നിധിയിൽ സമർപ്പിച്ച്, നുറുങ്ങിയ ഹൃദയവുമായി, ‘കർത്താവേ, ഞാൻ എന്തു ചെയ്യും ?’ എന്ന് ചോദിക്കുമെങ്കിൽ, സ്വർഗ്ഗം ആ വിഷയത്തിൽ ഇടപെടും. ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും


ദൈവമേ , എന്തു ചെയ്യും ?* (2 ദിനവൃ. 20:12)

ജീവിതത്തിൽ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, മുമ്പിൽ ഒരു മാർഗ്ഗവും കാണാതിരിക്കുമ്പോൾ,.. ഏതു മനുഷ്യനും അവസാനം ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. ഈ തിരുവചനഭാഗത്തും നമ്മൾ അതുതന്നെയാണ് കാണുന്നത്. യെഹൂദാരാജാവായ യെഹോശാഫാത്തിനെതിരെ ഒരു വലിയ സൈന്യം ആക്രമിക്കുവാൻ വന്നപ്പോൾ, തൻ്റെ സൈന്യബലംകൊണ്ട് അവരെ ചെറുക്കുവാൻ കഴിയില്ലെന്നു കണ്ടപ്പോൾ അവൻ സർവ്വശക്തനായ ദൈവത്തിൻ്റെ സന്നിധിയിൽ വന്ന് തൻ്റെ അവസ്ഥ പറഞ്ഞു. താൻ *എന്തു ചെയ്യേണ്ടു ?* എന്നു ചോദിച്ചു.
നമ്മുടെ കയ്യിൽ ഒതുങ്ങാത്ത ഒരു വിഷയം ജീവിതത്തിൽ വരുമ്പോൾ, അതു മനുഷ്യരുടെ മുമ്പിൽ കൊണ്ടുചെല്ലാതെ, ദൈവസന്നിധിയിൽ സമർപ്പിച്ച്, നുറുങ്ങിയ ഹൃദയവുമായി, ‘കർത്താവേ, ഞാൻ എന്തു ചെയ്യും ?’ എന്ന് ചോദിക്കുമെങ്കിൽ, സ്വർഗ്ഗം ആ വിഷയത്തിൽ ഇടപെടും. ആ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും.
യെഹോശാഫാത്തിൻ്റെ കാര്യത്തിലും നമ്മൾ അതുതന്നെയാണ് കാണുന്നത്. ദൈവം ഇടപെട്ട് ശത്രുക്കുടെമേൽ അവന് ജയം നൽകി. (വാക്യം 30 “ഇങ്ങനെ അവൻ്റെ ദൈവം ചുറ്റും വിശ്രാമം നല്കിയതുകൊണ്ട് യെഹോശാഫാത്തിൻ്റെ രാജ്യം സ്വസ്ഥമായിരുന്നു”)
ജീവിതത്തിൽ ഇതുപോലെ ഒരു പ്രതിസന്ധി നേരിട്ട മറ്റൊരു രാജാവിനെക്കുറിച്ചും ദിനവൃത്താന്തങ്ങളുടെ പുസ്തകത്തിൽ പരിശുദ്ധാത്മാവ് ഖേപ്പെടുത്തിയിട്ടുണ്ട്. ഫെലിസ്ത്യർ ശൌലിനെതിരെ വന്നപ്പോൾ, ‘ദൈവമേ ഞാൻ എന്തു ചെയ്യേണ്ടു’ എന്നു പറഞ്ഞുകൊണ്ട് അവൻ ദൈവസന്നിധിയിൽ അഭയം പ്രാപിക്കാതെ, അവൻ വെളിച്ചപ്പാടത്തിയുടെ അടുക്കൽചെന്ന് അരുളപ്പാട് ചോദിക്കകൊണ്ട് മരിക്കേണ്ടി വന്നു. (1 ദിനവൃ. 10:13).
രണ്ടു രാജാക്കന്മാർ അവരുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളിൽ സ്വീകരിച്ച രണ്ടു വ്യത്യസ്ത മാർഗ്ഗങ്ങളാണ് ഇൗ തിരുവചന ഭാഗങ്ങളിൽ നമ്മൾ കാണുന്നത്. ഒരാൾ ദൈവത്തിൻ്റെ സന്നിധിയിൽ വിഷയം കൊണ്ടുവന്നപ്പോൾ, മറ്റൊരാൾ വിഷയവുമായി വെളിച്ചപ്പാടത്തിയുടെ അടുക്കലേക്കു പോയി. ദൈവസന്നിധിയിൽ സമർപ്പിച്ചതിന് ദൈവം പരിഹാരം വരുത്തി. മനുഷ്യൻ്റെ മുമ്പിൽ പോയവന് മരണ ശിക്ഷ ഏൽക്കേണ്ടി വന്നു.
പ്രിയരേ, ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകരുത്. മനുഷ്യരുടെ അടുക്കൽ വിഷയപരിഹാരത്തിന് മാർഗ്ഗങ്ങൾ തേടി അലയാതെ. *‘കർത്താവേ, ഞാൻ എന്തു ചെയ്യേണ്ടു’* എന്നു ചോദിച്ചുകൊണ്ട് യേശുവിൻ്റെ അരികൽ വരിക. നാഥൻ വിഷയത്തിൽ ഇടപെടും പരിഹാരം വരുത്തും.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,

വചനമാരിയിൽ നിന്ന്
ഷൈജു പാസ്റ്റർ (ഭോപ്പാൽ)
(മൊ. 9424400654, 7898211849)

വചനമാരി പ്രാർത്ഥനാ മുറിയിലേക്ക് വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”