യേശു ആരിലും വലിയവൻ

January-2025

തങ്ങളാണ് വലിയവർ എന്നും ശ്രേഷ്ഠർ എന്നും യോഗ്യർ എന്നും കരുതി അതു സ്ഥാപിക്കാൻവേണ്ടി ലോകത്തിൽ വലിയ പരാക്രമങ്ങൾ നടത്തിയവർ എല്ലാം ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ വെറും ശേഷിപ്പുകളായി അവശേഷിക്കുമ്പോൾ, ബേത്തേ്ളഹെമിലെ പുൽത്തൊട്ടിയിൽപിറന്ന് സ്നേഹംകൊണ്ടും ത്യാഗംകൊണ്ടും ലോകത്തെ കീഴടക്കിയവൻ, തള്ളപ്പെട്ടവരേയും, ഉപേക്ഷിക്കപ്പെട്ടവരേയും, പാപികളേയും കുഷ്ഠരോഗികളെയുംവരെ ഒരുപോലെ അരികെ ചേർത്തു നിർത്തിയവൻ… *യേശു അന്നും ഇന്നും എന്നും വലിയൻ തന്നെ* . സ്തോത്രം, ഹല്ലേലൂയ്യാ !


      1 യോഹ. 4:4 “.. *നിങ്ങിലുള്ളവൻ* ലോകത്തിൽ ഉള്ളവനെക്കാൾ *വലിയവനല്ലോ* ”
യേശു ആരിലും വലിയവൻ ആകുന്നു. ഈ സത്യം ഉൾക്കൊള്ളുവാനോ അംഗീകരിക്കുവാനോ ഒരുകാലത്ത് ന്യായശാസ്ത്രിമാർക്കും, മതനേതാക്കൾക്കും, ചില പാരമ്പര്യ വിശ്വാസികൾക്കും കഴിഞ്ഞിരുന്നില്ല അല്ലെങ്കിൽ അവർ അതിന് തയ്യാറായില്ല എന്ന് വേദപുസ്തകം പഠിക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും. അവരുടെ പാരമ്പര്യ വിശ്വാസത്തിൽ യേശുവിനെക്കാൾ വലിയവരാണ് എന്നു കരുതി ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുന്ന പല പേരുകളും (വ്യക്തികളും) അവർക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് ആ പേരുകൾ പലതും വേദപുസ്തകത്തിൽ എടുത്തു പറഞ്ഞുകൊണ്ട്, യേശു അവരിലും വലിയവനാണ് എന്ന് അവരെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചത്. എന്നിട്ടും അവർ അത് അംഗീകരിക്കാൻ തയ്യാറായില്ല എന്നു മാത്രമല്ല, യേശു അബ്രാഹാമിനെക്കാൾ വലിയവനാണ് എന്നു കേട്ടപ്പോൾ അവർ യേശുവിനെ കല്ലെറിഞ്ഞുകൊല്ലാൻവരെ ഒരിക്കൽ ഒരുങ്ങി എന്നു കാണാം യോഹ. 8:53..59.
ഇന്നും ക്രിസ്തീയ നാമധാരികളായ ചില ആളുകളുണ്ട്, അവർ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത് യേശുവിനല്ല. മറ്റാരെയൊക്കെയോ യേശുവിനെക്കാൾ വലിയവർ എന്ന് കരുതി ബഹുമാനിച്ചുപോരുകയാണ്.
      യേശുവിൻ്റെ ശുശ്രൂഷാകാലത്ത് യെഹൂദാ വിശ്വാസികളായ പാരമ്പര്യ ഭക്തന്മാർ തങ്ങൾക്ക് ശ്രേഷ്ഠന്മാരായി കരുതിയിരുന്ന ചില വ്യക്തികളുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനി അവരുടെ പിതാവായ അബ്രാഹാമായിരുന്നു. എന്നാൽ യേശു അബ്രാഹാമിലും വലിയവനാണ് എന്നു പറഞ്ഞപ്പോൾ അവർ അത് അംഗീകരിക്കാൻ തയ്യാറായില്ല.
    അടുത്തതായി അവർക്ക് ഏറ്റവും ആരാധ്യവ്യക്തി മോശെയായിരുന്നു. എന്നാൽ യേശു മോശെയിലും വലിയവനാണ് എന്നു പറഞ്ഞപ്പോൾ അവർ അംഗീകരിച്ചില്ല എബ്രാ. 3:3
യേശു പ്രവാചകന്മാരിൽ വലിയവൻ. മത്തായി 11:9
യേശു യോനയിലും വലിയവൻ. മത്തായി 12:41
യേശു ദൈവദൂതന്മാരെക്കാൾ വലിയവൻ. എബ്രായ. 1:4
യേശു ശലോമോനിലും വലിയവൻ. മത്തായി 14:42
യേശു ദൈവാലയത്തേക്കാൾ വലിയവൻ. മത്തായി 12:6
     അവർക്കിതൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല. കാരണം അവരുടെ പാരമ്പര്യ വിശ്വാസം വിട്ടുകളയുവാൻ അവർ ഒരുക്കമായിരുന്നില്ല. എന്നാൽ ചിലർ ആ സത്യം ബോധ്യപ്പെട്ടിട്ടും തങ്ങളുടെ നേട്ടങ്ങൾക്കും സ്വാർത്ഥതാൽപ്പര്യങ്ങൾക്കും വേണ്ടി മന:പൂർവ്വം യേശു വലിയവനാണ് എന്ന് അംഗീകരിക്കാൻ മടിച്ചു എന്നു മാത്രമല്ല മറ്റുള്ളവരെ അതിൽനിന്ന് തടയുകയും ചെയ്തു.
എന്നാൽ പിന്നീട് അവർക്കതിന് വലിയ വില കൊടുക്കേണ്ടിവന്നു എന്നതിന് ചരിത്രം സാക്ഷി. ഒരിക്കൽ യെഹൂദന്മാരുടെ ചോരപ്പുഴ ഒഴുകിയ തെരുവുകളും, വീഥികളും, തടങ്കൽപാളയങ്ങളും ഇന്ന് ലോകത്തിനുമുമ്പിൽ ചരിത്രസ്മാരകങ്ങളായി നിലകൊള്ളുന്നുവല്ലോ.
    തങ്ങളാണ് വലിയവർ എന്നും ശ്രേഷ്ഠർ എന്നും യോഗ്യർ എന്നും കരുതി അതു സ്ഥാപിക്കാൻവേണ്ടി ലോകത്തിൽ വലിയ പരാക്രമങ്ങൾ നടത്തിയവർ എല്ലാം ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ വെറും ശേഷിപ്പുകളായി അവശേഷിക്കുമ്പോൾ, ബേത്തേ്ളഹെമിലെ പുൽത്തൊട്ടിയിൽപിറന്ന് സ്നേഹംകൊണ്ടും ത്യാഗംകൊണ്ടും ലോകത്തെ കീഴടക്കിയവൻ, തള്ളപ്പെട്ടവരേയും, ഉപേക്ഷിക്കപ്പെട്ടവരേയും, പാപികളേയും കുഷ്ഠരോഗികളെയുംവരെ ഒരുപോലെ അരികെ ചേർത്തു നിർത്തിയവൻ… *യേശു അന്നും ഇന്നും എന്നും വലിയൻ തന്നെ* . സ്തോത്രം, ഹല്ലേലൂയ്യാ !
(അവനൊപ്പം പറയാനൊരാളുമില്ല
അവനെപ്പോലാരാധ്യനാരുമില്ല …)
      ലോകത്തിൽ ഉള്ളവനെക്കാൾ വലിയവൻ നമ്മളിലുണ്ട്. യേശുവിനുവേണ്ടി ഹൃദയംതുറന്നുകൊടുത്തപ്പോൾ, “..ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു..” (ഗലാ. 2:20) എന്ന തീരുമാനമെടുത്തപ്പോൾ, യേശു കർത്താവ് നമ്മുടെ ഹൃദയത്തിൽ വാസം ചെയ്യുവാനാരംഭിച്ചിരിക്കുന്നു.
ആകയാൽ നാം ഒന്നുകൊണ്ടും ഭയപ്പെടേണ്ട, വലിയവൻ നമ്മോടൊപ്പമുണ്ട്. വിശ്വസിക്കുന്നവർക്ക് ആമേൻ പറയാം.
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
വചനമാരിയിൽ നിന്നും,
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*